മണിപുർ പ്രതീക്ഷയുടെയും അഭിലാഷത്തിന്‍റെയും നാട്: പ്രധാനമന്ത്രി നരേന്ദ്രമോദി
Saturday, September 13, 2025 2:56 PM IST
ഇംഫാൽ: മണിപുർ പ്രതീക്ഷയുടെയും അഭിലാഷത്തിന്‍റെയും നാടാണെന്നും നിർഭാഗ്യവശാൽ, ഈ മനോഹരമായ പ്രദേശത്ത് അക്രമം നിഴൽ വീഴ്ത്തിയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

"ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ഞാൻ കണ്ടു. അതിനുശേഷം, മണിപുരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്‍റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരുന്നുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും'-ചുരാചന്ദ്പൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

അക്രമബാധിതമായ സംസ്ഥാനത്ത് "ജീവിതം തിരികെ കൊണ്ടുവരാൻ" കേന്ദ്രസർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വികസനം എവിടെയും വേരൂന്നണമെങ്കിൽ സമാധാനം അത്യാവശ്യമാണ്. കഴിഞ്ഞ 11 വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിലെ നിരവധി സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെട്ടു. ജനങ്ങൾ സമാധാനത്തിന്‍റെ പാത തെരഞ്ഞെടുത്തു, വികസനത്തിന് മുൻഗണന നൽകി. അടുത്തിടെ കുന്നുകളിലും താഴ്‌വരയിലും വ്യത്യസ്ത ഗ്രൂപ്പുകളുമായി ചർച്ചകൾ നടന്നതിൽ ഞങ്ങൾ സംതൃപ്തരാണ്.

സംഭാഷണം, ബഹുമാനം, പരസ്പര ധാരണ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന ഇന്ത്യാ ഗവൺമെന്‍റിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിത്.

"സമാധാനത്തിന്‍റെ പാതയിൽ മുന്നോട്ട് പോകാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഞാൻ എല്ലാ സംഘടനകളോടും അഭ്യർഥിക്കുന്നു. ഞാൻ നിങ്ങളോടൊപ്പമുണ്ട്, ഇന്ത്യൻ സർക്കാർ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമുണ്ട്'. പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇംഫാലിൽ പുതിയ വിമാനത്താവളം, പുതിയ ഹൈവേകൾ, റെയിൽ-റോഡ് കണക്റ്റിവിറ്റി, ജിരിബാമിനെ ഇംഫാലുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി, മെഡിക്കൽ കോളജുകൾ തുടങ്ങിയ വികസനങ്ങളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നമ്മൾ വളരെ വേഗം മാറാൻ പോകുകയാണ്. ഡൽഹിയിൽ എടുക്കുന്ന തീരുമാനങ്ങൾ ഇവിടെ എത്താൻ പതിറ്റാണ്ടുകൾ എടുത്ത ഒരു കാലമുണ്ടായിരുന്നു. ഇന്ന്, നമ്മുടെ ചുരാചന്ദ്പൂർ, നമ്മുടെ മണിപുർ, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളോടൊപ്പം പുരോഗമിക്കുകയാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്തുടനീളമുള്ള ദരിദ്രർക്കായി ഉറപ്പുള്ള വീടുകൾ നിർമിക്കുമെന്ന് തന്‍റെ സർക്കാർ പ്രഖ്യാപിച്ചതായും മണിപ്പൂരിനും ഇതിന്‍റെ പ്രയോജനം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. "ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അന്തസും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം നൽകിക്കൊണ്ട് ഏകദേശം 60,000 വീടുകൾ ഇതിനകം ഇവിടെ നിർമിച്ചിട്ടുണ്ട്'. -അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിൽ 15 കോടിയിലധികം ജനങ്ങൾക്ക് ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നുണ്ട്. മണിപ്പൂരിൽ, 7-8 വർഷങ്ങൾക്ക് മുമ്പ് വരെ, 25-30 ആയിരം വീടുകളിൽ മാത്രമേ പൈപ്പുകൾ വഴി വെള്ളം ലഭിച്ചിരുന്നുള്ളൂ. ഇന്ന്, ഇവിടെ 3.5 ലക്ഷത്തിലധികം വീടുകൾക്ക് ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നുണ്ട്.-പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ന് 12 ഓടെ മണിപ്പൂരിലെത്തിയ മോദി റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരിൽ എത്തിയത്. മഴ കാരണം ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി. ചുരാചന്ദ്പൂരില്‍ എത്തിയ മോദി, കുട്ടികളുമായി സംസാരിച്ചു.

കലാപത്തിന് ശേഷം ആദ്യമായിട്ടാണ് മോദി മണിപ്പൂരിലെത്തുന്നത്. 120 സ്കൂളുകളുടെയും കോളജുകളുടെയും സ്പോർട്സ് കോംപ്ളക്സിന്‍റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.

ത്രിവർണ പതാക കൈയിലേന്തി ആയിരങ്ങളാണ് റോഡ് മാർഗമെത്തിയ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. മണിപ്പൂരിന്‍റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 7000 കോടിയുടെ പദ്ധതി വലിയ വികസനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.