ബി.അശോക് അവധിയില്‍ പ്രവേശിച്ചു; ട്രൈബ്യൂണലിനെ സമീപിക്കും
Monday, September 1, 2025 11:05 PM IST
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ ബി.അശോക് അവധിയില്‍ പ്രവേശിച്ചു. സ്ഥാനത്തു നിന്ന് മാറ്റിയത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണെന്നു ചൂണ്ടിക്കാട്ടി ബി.അശോക് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും.

15 വരെയാണ് അദ്ദേഹം അവധിൽ‌ പ്രവേശിച്ചത്. കേര പദ്ധതിക്കായി കൃഷി വകുപ്പിന് ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെയാണ് അശോകിനെ പദവിയില്‍നിന്ന് മാറ്റിയത്.

ട്രൈബ്യൂണല്‍ എട്ടു വരെ അവധി ആയതിനാല്‍ അതിനുശേഷമാകും പരാതി നല്‍കുക. പുതുതായി നിയമിച്ച കെടിഡിഎഫ്‌സി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നാണ് അശോകിന്‍റെ തീരുമാനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.