മലപ്പുറത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി
Thursday, August 14, 2025 4:44 PM IST
മലപ്പുറം: പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് നിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘവും പിടിയിലായി. 11 പേരാണ് പിടിയിലായത്. ഇവരെ പാണ്ടിക്കാട് എത്തിക്കും.

ഷമീറിന്‍റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ല. ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. പ്രതികള്‍ പലതവണ വാഹനം മാറി ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.

മലപ്പുറം പോലീസും കൊല്ലം ഡാൻസാഫ് സംഘവും ചേർന്നാണ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഷമീറിനെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയാണ് ഷമീറിനെ പാണ്ടിക്കാട് ജിഎൽപി സ്കൂളിന് മുൻപിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാർ ഇടിച്ചു വീഴ്ത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്.

ബുധനാഴ്ച രാവിലെ ഷമീറിന്‍റെ ഭാര്യയെ ഫോണിൽ വിളിച്ച സംഘം മോചന ദ്രവ്യമായി 1.6 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഗൾഫിൽ വച്ചുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് നിഗമനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.