തുടര്‍ച്ചയായി ഇരുന്നോ, നിന്നോ ആണോ നിങ്ങളുടെ ജോലി...? എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം...
ഇരുന്നിരുന്ന് നടുവ് ഒടിഞ്ഞു; അല്ലെങ്കില്‍ നിന്ന് നിന്ന് കാല് കഴച്ചു... ഈ രണ്ട് പ്രശ്‌നങ്ങള്‍ ജോലി സംബന്ധമായി നേരിടാത്തവര്‍ വളരെ കുറവ്. കാരണം, മണിക്കൂറുകള്‍ നീണ്ട ഇരിപ്പും നില്‍പ്പുമാണ് ചിലരുടെ എങ്കിലും ജോലി.

കടുത്ത ശാരീരിക പ്രശ്‌നത്തിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കുന്നതാണ് ഇത്തരത്തിലുള്ള ജോലി. എന്നുവച്ച് ജോലി ഉപേക്ഷിച്ചാല്‍ കാര്യങ്ങള്‍ എങ്ങനെ നടക്കും എന്നായിരിക്കും മറുചോദ്യം. ശരിയാണ്, ജോലി ഇല്ലാതെ മുന്നോട്ട് പോകുക അസാധ്യം.

ജോലിയും കൂലിയും മാത്രം പോരല്ലോ അത് അനുഭവിക്കാന്‍ ആരോഗ്യമുള്ള ഒരു ശരീരം കൂടി വേണ്ടേ...? ഇവിടെയാണ് ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

നീണ്ട മണിക്കൂര്‍ ഇരുന്നും നിന്നും ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ അതനുസരിച്ച് അല്‍പം കൂടി കൂടുതല്‍ സമയം ജോലിയില്‍ തുടരേണ്ടിവന്നേക്കാം.

എങ്കിലും ആരോഗ്യമല്ലേ ഏറ്റവും വലിയ സമ്പത്ത്?

പ്രമേഹം മുതല്‍ ഹൃദ്രോഹം വരെ

കൃത്യമായി ശരീരത്തെ പരിപാലിച്ചില്ലെങ്കില്‍ വിവിധ രോഗങ്ങള്‍ക്ക് നമ്മള്‍ അടിമപ്പെടും. സമകാലിക കാലഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദയാഘാതം മുതലായവ വര്‍ധിച്ചു വരുന്നതിന്‍റെ പ്രധാന കാരണമിതാണ്.

ദീര്‍ഘനേരം ഇരുന്നും നിന്നുമാണ് ജോലിയെങ്കില്‍ അതിന്‍റെ പ്രശ്‌നങ്ങളെ നേരിടാനും ചെറുക്കാനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ കൃത്യമായ വ്യായാമവും ആവശ്യം.

കൃത്യമായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ (നടത്തം, കായികപരമായ വിവിധ ജോലികള്‍) ഏര്‍പ്പെടണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഇത്തരത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവില്‍ കുറവുണ്ടാകും.


അങ്ങനെ പ്രമേഹത്തെ ചെറുക്കാന്‍ സാധിക്കും. കൂടുതല്‍ സമയം ഇരിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹത്തിന്‍റെ അളവ് ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരേക്കാള്‍ കൂടുതലാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ശാരീരിക പ്രവര്‍ത്തനം എത്ര മണിക്കൂര്‍

ശാരീരിക പ്രവര്‍ത്തനം ഒരു വ്യക്തിയുടെ മികച്ച ആരോഗ്യത്തിന് നിര്‍ണായകമാണ്. ചുരുങ്ങിയത് നാല് മണിക്കൂര്‍ ശരീരം ശരിയായവിധത്തില്‍ അനങ്ങേണ്ടതുണ്ട്. അതിനെയാണ് മികച്ച ശാരീരിക പ്രവര്‍ത്തനമായി കരുതുന്നത്.

ഒരിടത്ത് ഇരുന്നും നിന്നുമുള്ള ജോലി ആണെങ്കില്‍ ശരിയായ രീതിയില്‍ ശരീരത്തിന് ചലനം ലഭിക്കില്ല. അതുകൊണ്ടാണ് വ്യായാമം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. അങ്ങനെ എങ്കില്‍ നാല് മണിക്കൂര്‍ ആവശ്യമില്ല.

കിടക്കുന്നതിനു മുമ്പ് വരെയുള്ള സമയങ്ങളില്‍ ചെറുതും വലുതുമായ വിവിധ പ്രവര്‍ത്തികളും നടപ്പും എല്ലാം ഉള്‍പ്പെടുന്നതാണ് ശാരീരിക പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉറക്കം, ഇരിക്കല്‍, ശാരീരിക പ്രവര്‍ത്തനം

ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തിലൂടെ വ്യക്തമായത് 24 മണിക്കൂറില്‍ ഒരാള്‍ക്ക് ആരോഗ്യകരമായ രീതിയില്‍ ജീവിക്കാന്‍ ചുരുങ്ങിയത് എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. അഞ്ച് മണിക്കൂര്‍ വരെ നില്‍ക്കാം.

അത്തരത്തിലുള്ള ഏകദേശ കണക്കുകള്‍ ഇങ്ങനെ:

• ശാരീരിക പ്രവര്‍ത്തനം: 4 മണിക്കൂര്‍
• ഉറക്കം: 8 മണിക്കൂര്‍
• ഇരിക്കുക: 6 മണിക്കൂര്‍
• നില്‍പ്പ്: 5 മണിക്കൂര്‍