Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പാന്പൻ പാലത്തിനു പുതിയ ഭാവം
WhatsApp
കോട്ടൂർ സുനിൽ
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമാണ് ഈ മാസം തുറക്കുന്നത്. ഇതോടെ മറ്റൊരു ചരിത്രം കൂടി എഴുതി ചേർക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെനിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നൊരു ഐതീഹ്യമുണ്ട്. രാമായണത്തിൽ ഈ കഥയെ സേതുബന്ധനം എന്ന രീതിയിൽ പരാമർശിക്കുന്നു.
പാലം പണിതെന്നു കരുതുന്ന ഈ ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പാലത്തിന്റെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്ക്കോടി.
ഇന്ത്യയിലെ എന്‍ജിനിയറിംഗ് മികവിന്റെ വിസ്മയങ്ങളില്‍ ഒന്നാണ് രാമേശ്വരത്തെ പാമ്പന്‍ പാലം. പാക് കടലിടുക്കിന് കുറുകേ രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള പാമ്പന്‍ പാലം ഇപ്പോഴും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണ്.
പഴയ റെയില്‍വേ പാലത്തിന് ബദലായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ പാമ്പന്‍ പാലത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. കരുത്തിന്റെ പര്യായമെന്ന വിശേഷണമുള്ള പഴയ പാമ്പന്‍ പാലത്തോട് കിടപിടിക്കുന്നതാണ് പുതിയ പാലവും.
ചെറുകപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ മധ്യഭാഗം ഒന്നാകെ ലംബമായി മുകളിലേക്ക് ഉയരുന്ന 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ്' സംവിധാനമാണ് പുതിയ പാലത്തിന്റെ പ്രധാന ഹൈലൈറ്റ്. കപ്പലുകള്‍ കടന്നുപോകുമ്പോള്‍ പാലത്തിന്റെ മധ്യഭാഗം പാളത്തിനു സമാന്തരമായി കുത്തനെ ഉയരും.
ഇതാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് എന്നറിയപ്പെടുന്നത്. രാജ്യത്ത് ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലം കൂടിയാണിത്. പാലത്തിന്റെ ഇരുവശങ്ങളിലെയും സെന്‍സര്‍ ഉപയോഗിച്ചാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് സംവിധാനം പ്രവര്‍ത്തിക്കുക.
കപ്പലുകള്‍ വരുമ്പോള്‍ പാലം ഉയര്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കല്‍ നിയന്ത്രിത സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും തടസമില്ലാത്ത യാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.
കപ്പലിന് വഴിയൊരുക്കാന്‍ പാലത്തിന്റെ മധ്യഭാഗം ഇരുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമാണ് നിലവിലുള്ള പാലത്തിലുണ്ടായിരുന്നത്. കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന ഷെര്‍സര്‍ റോളിംഗ് ലിഫ്റ്റ് സാങ്കേതിക വിദ്യമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
ഇതിലൂടെ തിരശ്ചീനമായാണ് പാലം ഉയര്‍ത്തിയിരുന്നത്. പഴയ പാലത്തിലെ കപ്പല്‍ചാലിന് 22 മീറ്റര്‍ വീതിയായിരുന്നു ഉള്ളതെങ്കില്‍ പുതിയ പാലത്തിന് 63 മീറ്ററാണുള്ളത്. സെന്‍സറുകള്‍ ഉപയോഗിച്ച് കപ്പലെത്തുന്ന കാര്യം തിരിച്ചറിയാനും കഴിയും.
കടല്‍ നിരപ്പില്‍നിന്ന് 12.5 മീറ്റര്‍ ഉയരത്തിലാണ് പാലം. നിലവില്‍ ഈ കടലിടുക്ക് വഴി ഒരുമാസം പത്തു കപ്പലുകളെങ്കിലും പോകുന്നുണ്ട്. പുതിയ പാലം തുറന്നുകൊടുത്താല്‍ ഒരേസമയം രണ്ട് കപ്പലുകള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കും.
കാലപ്പഴക്കംചെന്ന പഴയ റെയില്‍വേ പാതയിലൂടെ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പോകുന്നതെങ്കില്‍ പുതിയ പാലം സജ്ജമാകുന്നതോടെ 65 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കും. അധിക ഭാരം താങ്ങാനും പുതിയ ഡബിള്‍ ലൈന്‍ ട്രാക്കുകള്‍ക്ക് സാധിക്കും.
1914 ഫെബ്രുവരി 24-നായിരുന്നു പാമ്പന്‍ പാലത്തിന്റെ പിറവി. ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ് പാക് കടലിടുക്കിന് കുറുകെ ഒരു പാലം നിര്‍മിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് പ്രചോദനമായത്.
രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്ക്കോടി. ഇവിടെനിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. അക്കാലത്ത് ഇതുവഴി ചരക്കുകള്‍ കയറ്റി അയയ്ക്കുന്നതിനുള്ള ഒരേയൊരു തടസം പാക് കടലിടുക്കായിരുന്നു.
ഈ തടസം പരിഹരിക്കാനാണ് ബ്രിട്ടീഷുകാര്‍ പാലം നിര്‍മിച്ചത്. 1911ല്‍ ആരംഭിച്ച നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയായി. പാമ്പന്‍ പാലം യാഥര്‍ഥ്യമായതോടെ അക്കാലത്ത് ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രയും എളുപ്പമായി.
പാലം പണിയും മുമ്പ് മണ്ഡപം വരെ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ പിന്നീട് ധനുഷ്ക്കോടി വരെയാക്കി. ധനുഷ്ക്കോടിയില്‍ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറുകപ്പലുകള്‍ സര്‍വീസ് നടത്തി.
അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം ആളുകള്‍ കൊളംബോയിലേക്കും എത്തി. ഇതോടെ ശ്രീലങ്കയിലേക്കുള്ള യാത്രയുടെ പ്രധാന മാര്‍ഗമായി മാറി. അന്നത്തെ സാങ്കേതിക വിദ്യകള്വച്ചു നോക്കുമ്പോള്‍ അത്യാധുനികമായിരുന്നു ഈ പാലം.
ഉയര്‍ന്നുപൊങ്ങുന്ന പാലത്തിന്റെ മധ്യഭാഗം ലണ്ടനില്‍ നിര്‍മിച്ച് ഇവിടെ കൊണ്ട് വന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ബ്രിട്ടീഷ്കാലത്തെ നിര്‍മിതിയായതിനാലും പിന്നീട് പുതുക്കിപ്പണിത കരുത്തിലും പാലം ഒരു നൂറ്റാണ്ടിലേറെ ദൃഢതയോടെ നിലകൊണ്ടു.
പുതിയ പാലം വന്ന വഴി
രണ്ട് കിലോമീറ്ററിലേറെ നീളമുള്ള പഴയ പാലത്തില്‍ കാലപ്പഴക്കംകാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഈ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലം നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. റെയില്‍വേ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിര്‍മാണം.
പുതിയ പാലത്തിന് 2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. 540 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതിനോടകം പാലത്തിന്റെ 95 ശതമാനം പണിയും പൂര്‍ത്തിയായതായി ദക്ഷിണ റെയില്‍വേ പറയുന്നു.
പുതിയ പാലത്തിനായി കടലിടുക്കില്‍ ഇതിനോടകം 333 തൂണുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്ക്കു മുകളില്‍ 100 സ്പാനുകള്‍ സ്ഥാപിച്ചാണ് പാളം ഘടിപ്പിക്കുക. പഴയ പാലത്തെക്കാള്‍ മൂന്നുമീറ്റര്‍ ഉയരവും കൂടുതലുണ്ട്.
പുതിയ പാലം തുറന്നാലും പഴയ പാമ്പന്‍ പാലം പൂര്‍ണമായി പൊളിച്ച് മാറ്റില്ല. ഇതിന്റെ ഒരുഭാഗം പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ ചരിത്ര സ്മാരകമായി പ്രദര്ശിപ്പിനാണ് പദ്ധതി.
1964-ലെ കൊടുങ്കാറ്റില്‍ പാമ്പന്‍ പാലത്തിനു മുകളിലൂടെയാണ് തിരമാലകള്‍ ആഞ്ഞടിച്ചത്. തിരയില്‍പ്പെട്ട പാസഞ്ചര്‍വണ്ടി കടലിലേക്കു മറിഞ്ഞ് അന്ന് 115 യാത്രക്കാര്‍ മരിച്ചു. അന്നു തകര്‍ന്ന റെയില്‍വേസ്റ്റേഷന്റെ യും പാളത്തിന്റെയും അവശിഷ്ടം ധനുഷ്ക്കോടിയിൽ ഇപ്പോഴുമുണ്ട്.
കൊടുങ്കാറ്റില്‍ പാലത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നെങ്കിലും മധ്യഭാഗത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. അത് നിലനിര്‍ത്തിക്കൊണ്ടു തന്നെ പാലം പണിതു. കൊങ്കണ്‍പാതയും ഡല്‍ഹി മെട്രോയും പണിയാന്‍ നേതൃത്വം വഹിച്ച ഇ. ശ്രീധരനാണ് പാമ്പന്‍ പാലവും പുതുക്കിപ്പണിയാന്‍ നേതൃത്വം നല്‍കിയത്.
മീറ്റര്‍ഗേജായിരുന്ന പാലത്തെ ബ്രോഡ്ഗേജാക്കി മാറ്റിയത് 2007ലായിരുന്നു. 2009-ല്‍ പാലം ബലപ്പെടുത്തുകയും ചെയ്തു. രാമേശ്വരത്തേക്കുള്ള തീര്‍ഥാടകര്‍ക്ക് പുതിയ അനുഭവം പകരുന്നതായിരിക്കും പുതിയ പാലം.
പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പണി പൂര്‍ത്തിയാകുന്നതോടെ ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചേക്കും. ചരക്ക് ഗതാഗതം കൂടുതല്‍ സുഖമായി നടക്കുകയും ചെയ്യും.
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും
റഫയിൽ ഇസ്രയേൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
രാജസ്ഥാനിൽ കാറും ബസും കൂട്ടിയിടിച്ച് നാലുപേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്
കർണാടകയിലെ ജയിലിൽ വിചാരണ തടവുകാരൻ ജീവനൊടുക്കി
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ജഗൻമോഹൻ റെഡ്ഡിക്കും ചന്ദ്രബാബു നായിഡുവിനും വിമർശനം
Latest News
ട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും
റഫയിൽ ഇസ്രയേൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
രാജസ്ഥാനിൽ കാറും ബസും കൂട്ടിയിടിച്ച് നാലുപേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്
കർണാടകയിലെ ജയിലിൽ വിചാരണ തടവുകാരൻ ജീവനൊടുക്കി
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ജഗൻമോഹൻ റെഡ്ഡിക്കും ചന്ദ്രബാബു നായിഡുവിനും വിമർശനം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top