ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
Wednesday, April 24, 2024 5:09 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാനിരിക്കെ ആവേശക്കടലാക്കി മുന്നണികളുടെ കൊട്ടിക്കലാശം. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും പ്രവർത്തകരും 20 മണ്ഡലങ്ങളിലെയും നഗരങ്ങൾ കീഴടക്കിയിരിക്കുകയാണ്.

പ്രവർത്തകർ റോഡ് ഷോകള്‍ ആരംഭിച്ചുകഴിഞ്ഞു. കൊടിതോരണങ്ങളും ബലൂണുകളും കൂറ്റൻ ഫ്ലക്സ് ബോർഡുകളും ചെണ്ടമേളങ്ങളും കൊണ്ട് കൊട്ടിക്കലാശം ആവേശത്തിലാക്കിയിരിക്കുകയാണ് ഓരോ മുന്നണികളും. അതേസമയം വയനാട്ടിയിൽ യുഡിഎഫ് പാതകകൾ ഉപയോഗിക്കാതെയാണ് കൊട്ടികലാശത്തിനും എത്തിയിരിക്കുന്നത്.

മലപ്പുറത്തും ഇടുക്കിയിലും നേരിയ സംഘർഷം ഉണ്ടായി. ആയിരക്കണക്കിന് പോലീസുകാരെയാണ് ഓരോ മണ്ഡലത്തിലും സുരക്ഷയ്ക്കായി ചുമലതപ്പെടുത്തിയിരിക്കുന്നത്.