മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, April 25, 2024 12:01 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതിയില്‍ അദ്ദേഹത്തിനെതിരേ നടപടി എടുക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രാഥമിക തീരുമാനം. തിരക്കുപിടിച്ച് നടപടി വേണ്ടെന്നാണ് കമ്മീഷന്‍റെ തീരുമാനം.

രാമക്ഷേത്രത്തെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ല എന്ന് നിരീക്ഷിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുസ്‌ലിം വിഭാഗങ്ങളെ സംബന്ധിച്ച വിവാദ പരാമര്‍ശം പരിഗണിച്ചില്ല.

അഫ്ഗാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാമര്‍ശിച്ചതും ചട്ടലംഘനം അല്ല. മോദിയുടെ പ്രസംഗം മത വിഭാഗങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ദ്ധ വളര്‍ത്തിയിട്ടില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.

വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തിന്‍റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടേത് വര്‍ഗീയവാദികളുടെ ഭാഷയാണ്, ഒരു വിഭാഗത്തിനെതിരേ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നുമാണ് സിപിഎം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവഗണിക്കുകയും മോദിക്കും ബിജെപിക്കും സര്‍വസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശിച്ചിരുന്നു.