ഭൂപതിവ് നിയമ ഭേദ­ഗ­തി അട­ക്കം എല്ലാ ബില്ലു­ക­ളിലും ഒ­പ്പുവ­ച്ച് ഗ­വര്‍ണര്‍
Saturday, April 27, 2024 3:13 PM IST
തി­രു­വ­ന­ന്ത­പു­രം: നി­ല­വില്‍ രാജ്ഭവന്‍റെ പ­രി­ഗ­ണ­ന­യി­ലു­ണ്ടാ­യി­രു­ന്ന എല്ലാ ബില്ലു­ക­ളിലും ഒ­പ്പുവ­ച്ച് ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍. ഭൂപതിവ് നിയമ ഭേദ­ഗ­തി അ­ട­ക്ക­മു­ള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒ­പ്പു­വ­ച്ചത്.

നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എ­ന്നി­വ­യാ­ണ് ഗ­വര്‍­ണര്‍ ഒ­പ്പു­വ­ച്ച മറ്റ് നാല് ബില്ലുകള്‍. നിയമസഭ പാസാക്കിയ ഈ ബില്ലു­ക­ളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.

ഇടുക്കിയിലെ കര്‍ഷകര്‍ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ഭൂപതിവ് ഭേദഗതി ബില്ലില്‍ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്. എന്നാൽ ചീഫ് സെക്രട്ട­റി റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച് ആ­റ് മാ­സം പി­ന്നി­ട്ടിട്ടും ഗ­­വര്‍­ണര്‍ ബില്ല് ത­ട­ഞ്ഞ് വ­യ്­ക്കു­ക­യാ­യി­രുന്നു. വോട്ടെടുപ്പിന് പിന്നാലെയാണ് നിലവിൽ പ­രി­ഗ­ണ­ന­യി­ലു­ണ്ടാ­യി­രു­ന്ന എല്ലാ ബില്ലു­ക­ളിലും ഗവർണർ ഒപ്പുവച്ചത്.

അ­തേ­സ­മ­യം സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ബില്ല് അ­ട­ക്കം ഗ­വര്‍­ണര്‍ രാ­ഷ്‌ട്രപ­തി­യു­ടെ പ­രി­ഗ­ണ­ന­യ്­ക്ക് അ­യ­ച്ചി­രുന്നു. ഇ­തില്‍ ഗവർണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നി­ന്ന് മാ­റ്റു­ന്ന ബില്ലട­ക്കം മൂ­ന്ന് ബില്ലു­കള്‍ രാ­ഷ്‌ട്രപ­തി ത­ട­ഞ്ഞു­വ­ച്ചു. എ­ന്നാല്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാ­ഷ്‌ട്രപ­തി അംഗീകാരം നല്‍കിയിരുന്നു.