ബ­സി­ലെ മെമ്മ­റി കാര്‍­ഡ് കാ­ണാ­­യ­ സംഭവം; രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ­യെ­ന്ന് പരി­ശോ­ധി­ക്ക­ണ­മെ­ന്ന് സ­തീശന്‍
Thursday, May 2, 2024 1:50 PM IST
തിരുവനന്തപുരം: മേ­യര്‍ ആര്യാ രാ­ജേ­ന്ദ്ര­നും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി കാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദു­രൂ­ഹ­മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീ­ശന്‍. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ­യെ­ന്ന് പരി­ശോ­ധി­ക്ക­ണ­മെ­ന്ന് സ­തീ­ശന്‍ വാര്‍­ത്താ­ക്കു­റി­പ്പില്‍ ആ­വ­ശ്യ­പ്പെട്ടു.

മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്.

മേയറും എംഎല്‍എയും സംഘവും നടത്തിയ നിയമലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറുഭാഗത്തിന്‍റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പൊലീസിനും കെഎസ്ആര്‍ടിസി മാനേജ്‌­മെന്‍റിനും ഗുരുതരമായ വീഴ്ച പ­റ്റി­യെ­ന്ന് സ­തീ­ശന്‍ വി­മര്‍­ശിച്ചു.

നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കിവിട്ടിട്ടും കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതികരി­ച്ചില്ല. ബസിന്‍റെ ട്രിപ്പ് മുടക്കിയിട്ടും പൊലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെഎസ്ആര്‍ടിസിയുടെ സ­മീ­പ­ന­മെ­ന്ന് സ­തീ­ശന്‍ ചോ­ദിച്ചു.

മേയര്‍ക്കും എംഎല്‍എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെഎസ്ആര്‍ടിസി സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോ­ദ്യം ഉ­ന്ന­യിച്ചു.

മേയറും സംഘവും ബസ് തടഞ്ഞെന്ന് സിസിടിവി ദൃശ്യങ്ങ­ളില്‍­നി­ന്ന് വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പൊലീസ് മേയറേയും എംഎല്‍എയേയും കണ്ട് വിറച്ചതാണോ, അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദേശമു­ണ്ടോ­യെന്നും സ­തീ­ശന്‍ ചോ­ദിച്ചു.