പൂഞ്ച് ഭീകരാക്രമണം; ആറ് പ്രദേശവാസികൾ കസ്റ്റഡിയിൽ
Sunday, May 5, 2024 4:27 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശവാസികളായ ആറു പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരർക്ക് സഹായം നൽകിയോ എന്നറിയാനാണ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുന്നത്.

അതേസമയം ഭീകരർക്കായുള്ള തെരച്ചിൽ സൈന്യവും പോലീസും ചേർന്ന് ഊർജിതമാക്കി. ഭീകരർ ആക്രമണത്തിനു ശേഷം കാടുകളിൽ മറഞ്ഞിരിക്കുകയാണെന്നാണ് സൈന്യത്തിന്‍റെ നിഗമനം.

ശനിയാഴ്ചയാണ് പൂഞ്ചിൽ അപകടമുണ്ടായത്. സൈനികരുമായി വന്ന രണ്ട് വാഹനങ്ങൾക്കുനേരേ ഭീകരർ വെടുയുതിർക്കുകയായിരുന്നു.

ആക്രമണത്തിൽ ഒരു വ്യോമസേന അംഗം വീരമൃത്യു വരിച്ചു. നാലു പേർക്ക് പരിക്കേൽക്കുകയും ഇതിൽ ഒരു വ്യോമസേന അംഗത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്.