മു­ഖ്യ­മ­ന്ത്രിക്കും മ­കള്‍­ക്കു­മെ­തി­രേ വി­ജി­ലന്‍സ് അ­ന്വേ­ഷ­ണ­മില്ല; മാത്യു കു­ഴല്‍­നാട­ന്‍റെ ഹര്‍­ജി കോടതി ത­ള്ളി
Monday, May 6, 2024 11:29 AM IST
തി­രു­വ­ന­ന്ത­പു­രം: മാ­സപ്പ­ടി ആ­രോ­പ­ണ­ത്തില്‍ മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യനും മ­കള്‍ വീ­ണാ വി­ജ­യ­നു­മെ­തി­രേ കേ­സെ­ടു­ക്ക­ണ­മെ­ന്ന മാത്യു കു­ഴല്‍­നാട­ന്‍റെ ഹര്‍­ജി കോടതി തള്ളി. തി­രു­വ­ന­ന്ത­പു­രം വി­ജി­ലന്‍­സ് കോ­ട­തി­യു­ടേ­താ­ണ് ന­ട­പടി.

മു­ഖ്യ­മ­ന്ത്രിയും മ­കളും ഉള്‍­പ്പെ­ടെ ഏ­ഴ് പേര്‍­ക്കെ­തി­രേ അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെട്ടു­കൊ­ണ്ടാ­ണ് മാത്യു കു­ഴല്‍­നാ­ടന്‍ കോ­ട­തി­യെ സ­മീ­പി­ച്ചത്. സി­എം­ആര്‍­എല്‍ ക­മ്പ­നി­ക്ക് ധാ­തു­മ­ണല്‍ ഖന­നം ന­ട­ത്താനും ഭൂ­മി കൈവ­ശം വ­യ്­ക്കാനും വ­ഴി­വി­ട്ട് സ­ഹാ­യം ചെ­യ്­ത­തി­ന് പ്ര­തി­ഫ­ല­മാ­യി മു­ഖ്യ­മ­ന്ത്രി­യു­ടെ മ­കള്‍ വീ­ണ­യു­ടെ അ­ക്കൗ­ണ്ടി­ലേ­ക്ക് മാ­സപ്പ­ടി നല്‍­കി­യെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി­യാ­യി­രു­ന്നു ഹര്‍ജി.

സംഭവത്തിൽ വി­ജി­ലന്‍­സ് അ­ന്വേഷ­ണം വേ­ണ­മെ­ന്ന ആ­വ­ശ്യ­മാ­ണ് ആദ്യം കു­ഴല്‍­നാ­ടന്‍ ഉ­ന്ന­യി­ച്ചത്. എ­ന്നാല്‍ പി­ന്നീ­ട് വി­ജി­ലന്‍­സ് അ­ന്വേ­ഷ­ണ­ത്തില്‍ വി­ശ്വാ­സ­മി­ല്ലെന്നും കോ­ട­തി­ നേ­രി­ട്ട് അ­ന്വേഷ­ണം ന­ട­ത്ത­ണ­മെന്നും ഹര്‍­ജി­ക്കാ­രന്‍ കോ­ട­തി­യിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ സിഎംആർലിന് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ കുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ കുഴല്‍നാടന്‍ കോടതിയില്‍ നല്‍കിയിരുന്നു.

സിഎംആര്‍എലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിന് തെളിവായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു. എന്നാൽ ഈ രേഖകളിൽ സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു വിജിലൻസിന്‍റെ വാദം.