മാസപ്പടിക്കേസ്; കൃത്യമായ ഒരു കടലാസ് പോലും കുഴൽനാടൻ ഹാജരാക്കിയില്ലെന്ന് കോടതി
Monday, May 6, 2024 5:35 PM IST
തിരുവനന്തപുരം : മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ആരോപണം തെളിയിക്കാൻ കഴിയുന്ന കൃത്യമായ ഒരു കടലാസ് പോലും ഹാജരാക്കാൻ കുഴൽനാടനായില്ലെന്ന് കോടതി പറഞ്ഞു.

സിഎംആ‍ർഎല്ലിന്‍റെ രേഖകളിൽ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർക്ക് സംഭാവന നൽകിയതായി പറയുന്നു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ഇത് രാഷ്ട്രീയ പ്രേരിതമല്ലേയെന്നും കോടതി ചോദിച്ചു.

ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

സിഎംആർഎല്ലിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നായിരുന്നു കുഴൽനാടന്‍റെ ആരോപണം.

അഴിമതി നിരോധന നിയമപ്രകാരം തെളിവുകളില്ലാത്തതിനാലാണ് ഹർജി തള്ളിയതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.