കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
Friday, May 10, 2024 7:30 PM IST
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിൽ മോചിതനായി. കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ജയിൽ മോചനത്തിന് വഴി തെളിഞ്ഞത്.

അന്പതു ദിവസത്തെ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ കേജരിവാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുന്പിൽ തടിച്ചു കൂടിയിരുന്നു. പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്തുമാണ് തങ്ങളുടെ നേതാവിനെ പ്രവർത്തകർ സ്വീകരിച്ചത്.

സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്നും താൻ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ തിരിച്ചു വന്നിരിക്കുന്നുവെന്നും അണികളെ അഭിസംബോധന ചെയ്ത് കേജരിവാൾ പറഞ്ഞു.

എകാധിപത്യത്തെ തകർക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും ഡൽഹി ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശം നടത്തിയ ശേഷം നാളെ ഉച്ചയ്ക്ക് ഒന്നിന് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകന്പടിയോടെ റോഡ് ഷോ ആയിട്ടാണ് കേജരിവാൾ ജയിലിൽ നിന്നും വീട്ടിലേക്ക് തിരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ജൂണ്‍ ഒന്ന് വരെയാണ് കേജരിവാളിന് കോടതി ജാമ്യം നൽകിയിരിക്കുന്നത്.