""കേ­ര­ള­ത്തി­ലെ സ­ഹക­ര­ണ മേ­ഖ­ല പ്ര­വര്‍­ത്തി­ക്കുന്ന­ത് നല്ല നി­ല­യില്‍''; പ്ര­ധാ­ന­മ­ന്ത്രി­ക്ക് മ­റു­പ­ടി­യു­മാ­യി മു­ഖ്യ­മന്ത്രി
Tuesday, April 16, 2024 2:09 PM IST
തൃ­ശൂര്‍: കേ­രള­ത്തെ ത­കര്‍­ക്കു­ക എ­ന്ന നി­ല­പാ­ടാ­ണ് സ­ഹക­ര­ണ മേ­ഖ­ല­യോ­ട് ബിജ­പി കാ­ണി­ക്കു­ന്ന­തെ­ന്ന് മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യന്‍. കേ­ര­ള­ത്തോ­ട് ബി­ജെ­പി­ക്ക് വി­ദ്വേ­ഷ­പ­രമാ­യ സ­മീ­പ­ന­മാ­ണെന്നും മു­ഖ്യ­മന്ത്രി പ്ര­തി­ക­രിച്ചു.

കേ­ര­ള­ത്തി­ലെ സ­ഹക­ര­ണ മേ­ഖല ജ­ന­ങ്ങ­ളു­ടെ വി­ശ്വാ­സ­മാര്‍­ജി­ച്ചി­ട്ടുണ്ട്. ഇ­തു­വ­രെ­യു­ള്ള കാ­ര്യ­ങ്ങള്‍ പരി­ശോ­ധി­ച്ചാല്‍ നല്ല രീ­തി­യി­ലാ­ണ് സ­ഹക­ര­ണ മേ­ഖല­യെ സം­ര­ക്ഷി­ച്ച് പോ­രു­ന്നത്.

ചി­ല വ്യ­ക്തി­കള്‍ വ­ഴി­തെറ്റി­യ നി­ല­പാ­ട് സ്വീ­ക­രി­ച്ചി­ട്ടു­ണ്ട്. അ­ഴി­മ­തിക്കാ­രോ­ട് സര്‍­ക്കാര്‍ ഒ­രു വി­ട്ടു­വീ­ഴ്­ചയും ചെ­യ്­തി­ട്ടില്ല. കു­റ്റ­ക്കാര്‍­ക്കെ­തി­രേ ശ­ക്തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കും. ക­രു­വ­ന്നൂ­രിലും സര്‍­ക്കാ­രി­ന് ഇ­തേ നി­ല­പാ­ടാ­നു­ള്ളത്.

ക­രു­വ­ന്നൂ­രി­ലെ നി­ക്ഷേ­പ­കര്‍­ക്ക് 117 കോടി­യോ­ളം രൂ­പ തി­രി­കെ നല്‍­കി­യി­ട്ടുണ്ട്. ഇ­നിയും ആ­വ­ശ്യ­പ്പെ­ടു­ന്ന­വര്‍­ക്ക് നി­ക്ഷേ­പം തി­രി­ച്ചു നല്‍­കാന്‍ ബാ­ങ്ക് ത­യാ­റാണ്. ത­ങ്ങള്‍ പ­റഞ്ഞ­ത് ക­ള്ളമല്ല. ക­ള്ളം പറ­ഞ്ഞ് ത­നി­ക്ക് ശീ­ല­മി­ല്ലെ­ന്നും മു­ഖ്യ­മന്ത്രി പ­റഞ്ഞു.

ബി­ജെ­പി­യു­ടെ എ­ത്രയോ അ­ഴി­മ­തി­യു­ടെ ക­ഥ­ക­ളാ­ണ് പു­റ­ത്തു­വ­രു­ന്ന­ത്. 10 വര്‍ഷ­ത്തെ ഭ­ര­ണ­ത്തിന്‍റെ പ്രോ­ഗ്ര­സ് കാര്‍­ഡ് വ­ച്ച് വോ­ട്ട് ചോ­ദി­ക്കാന്‍ ബി­ജെ­പി­ക്ക് ധൈ­ര്യ­മു­ണ്ടോ­യെന്നും മു­ഖ്യ­മന്ത്രി ചോ­ദിച്ചു.

മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി തിങ്കളാഴ്ച പറഞ്ഞത്. സഹകരണ ബാങ്ക് അഴിമതികളും എടുത്ത് പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.

സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി വിമർശിച്ചിരുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും മോദി പറഞ്ഞിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.