തൂശൂർ പൂരം: ചമയപ്പുരകൾ ബുധനാഴ്ച തുറക്കും
Tuesday, April 16, 2024 4:59 PM IST
തൃശൂർ: ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങൾ നിരത്തിയ ആനച്ചമയങ്ങൾ കാണാൻ ബുധനാഴ്ച ചമയപ്പുരകൾ തുറക്കും. ആകാശപ്പൂരത്തിന്‍റെ കരിമരുന്നിന്ദ്രജാലം കാണാൻ തേക്കിൻകാട് മൈതാനത്തെ മേലാപ്പിന്‍റെ ജാലകങ്ങളും നാളെ തുറന്നിടും.

പാറമേക്കാവ് വിഭാഗമാണ് സാന്പിൾ വെടിക്കെട്ടിന് ആദ്യം തീ കൊളുത്തുക. സന്ധ്യയ്ക്ക് ഏഴിന് സാന്പിൾ വെടിക്കെട്ട് ആരംഭിക്കും. ഓലപ്പടക്കവും കുഴിമിന്നിയും അമിട്ടുമൊക്കെയായി പ്രധാന വെടിക്കെട്ടിന്‍റെ അതേ മാതൃകയിലാണ് ഇത്തവണ സാന്പിൾ വെടിക്കെട്ടും നടത്തുന്നത്.

സാന്പിൾ കാണുന്നതിന് സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. തേക്കിൻകാട് മൈതാനത്തിന്‍റെ ഇന്നർ ഫുട്പാത്തിനു മുകളിൽ ബാരിക്കേഡുകൾ കെട്ടിക്കഴിഞ്ഞു. പോലീസ് നഗരത്തിന്‍റെ സംരക്ഷണച്ചുമതല ഏറ്റെടുത്തു കഴിഞ്ഞു.

റൗണ്ടിൽ എല്ലാ ഭാഗത്തും നിന്ന് വെടിക്കെട്ട് കാണാൻ അനുവാദമില്ല. പോലീസും പെസോയും അനുവദിച്ച ഭാഗങ്ങളിൽ നിന്നു മാത്രമേ വെടിക്കെട്ട് കാണാനാകൂ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.