Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
WhatsApp
പീറ്റർ ഏഴിമല
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കംബോഡിയയിൽ എത്തിയത്. (യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് വാര്‍ത്തയില്‍ പേര് ഒഴിവാക്കുന്നു). കംബോഡിയയിൽ എത്തിയ യുവാവ് ചെന്നു പെട്ടത് സൈബർ തട്ടിപ്പുകരുടെ പിടിയിൽ.
അഞ്ചുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവിന് ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രം. നാട്ടില്‍ തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശി, കംബോഡിയയിൽ സ്കാമിംഗ് കമ്പനിക്കാരുടെ പിടിയിലകപ്പെട്ടതിനെക്കുറിച്ച് രാഷ്ട്രദീപികയോട് സംസാരിച്ചു.
കംബോഡിയയിൽ സൈബർ തട്ടിപ്പ് ഒരു ജോലിയാണെന്നും കൊയ്യുന്നത് കോടികളാണെന്നും യുവാവ് പറയുന്നു.
ജോലി തേടി കംബോഡിയയിൽ
ഒരു സുഹൃത്തിന്റെ അച്ഛൻ വഴിയാണ് കംബോഡിയ യാത്രയ്ക്കു കളമൊരുങ്ങിയത്. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനവും സോഷ്യല്‍ മീഡിയയിലെ പരിജ്ഞാനവും വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവുമാണ് യോഗ്യതയായി ആവശ്യപ്പെട്ടിരുന്നത്.
പ്രതിമാസം 60,000 രൂപയായിരുന്നു വേതനമായി നിശ്ചയിച്ചിരുന്നത്. വിസ അവിടെനിന്ന് ശരിയാക്കാമെന്നായിരുന്നു വ്യവസ്ഥ. കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്ന സുഹൃത്തിന് യാത്ര തിരിക്കുമ്പോള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വരാനായില്ല.
കംബോഡിയയിലെ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സംവിധാനമുണ്ടായിരുന്നില്ല. എന്നുമാത്രമല്ല കമ്പനിയുടെ ആളുകളായി കൂട്ടാനെത്തിയവര്ക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നു താനും.
അവിടെനിന്നും നാലുമണിക്കൂറോളം കാറില്‍ യാത്ര. ആറുനില ഫ്ലാറ്റിന് മുന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നിറങ്ങിയപ്പോള്‍ അവിടെ കനത്ത സെക്യൂരിറ്റി സംവിധാനം കണ്ടു. ട്രേഡിംഗ് ബിസിനസിനല്ല താന്‍ എത്തിപ്പെട്ടിരിക്കുന്നതെന്നും സ്കാമിംഗ് തട്ടിപ്പുസങ്കേതത്തിലാണു വന്നുപെട്ടതെന്നും വൈകാതെതന്നെ മനസിലായി.
ഇരുന്നൂറോളം യുവതീ-യുവാക്കള്‍ ആണ് ഇവിടെ ജോലി ചെയ്തിരുന്നത്. അതില്‍ യുവതികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര് മലയാളികളായിരുന്നു. ചൈനക്കാരുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീട് മനസിലാക്കി.
ഓഫീസിനു ചുറ്റുപാടുമുള്ള എല്ലാം കെട്ടിടങ്ങളും സ്കാമിംഗ് തട്ടിപ്പുകാരുടേതായിരുന്നു. രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന ജോലി രാത്രി 11 വരെയാണ്. ഇതിനിടയില്‍ മൂത്രമൊഴിക്കണമെങ്കില്‍ ഇവരുടെ സൈറ്റില്‍ മെസേജ് കൊടുക്കണം.
അഞ്ചുമിനിറ്റ് മാത്രമാണ് മൂത്രമൊഴിക്കാനുള്ള സമയം. ടോയ്ലറ്റില് പോകണമെങ്കില്‍ 10 മിനിറ്റ്. ഒരു സെക്കന്‍ഡ് താമസിച്ചുകഴിഞ്ഞാല്‍ കമ്പനി ഈടാക്കുന്ന ഫൈന്‍ മാസശമ്പളത്തില്നിന്നു കുറവ് ചെയ്യും. ജോലിക്കിടയില്‍ മയങ്ങിപോയാലും ഫൈനുണ്ട്.
അതേപോലെ ജോലിക്ക് ഹാജരാകാന്‍ ഒരു സെക്കന്‍ഡ് താമസിച്ചാല്‍ അതിനും ഫൈന്‍. ഇങ്ങനെ വേതനമായ 60,000 രൂപയില്‍നിന്നു വിവിധങ്ങളായ ഫൈനുകള്‍ കഴിച്ച് പതിനായിരം രൂപ മാത്രമാണ് ലഭിക്കുക. രാത്രി 11ന് ഡ്യൂട്ടി കഴിഞ്ഞാല്‍ പുലര്‍ച്ചെ മൂന്നുവരെ മാത്രം പുറത്തിറങ്ങാം.
സോഷ്യൽ മീഡിയയിലൂടെ ഇരകളെ കണ്ടെത്തും
സോഷ്യല്‍ മീഡിയയിലെ പ്രാവീണ്യം ഉപയോഗിച്ച് കൂടുതല്‍ വരുമാനവും സമ്പാദ്യങ്ങളുമുള്ള ബിസിനസുകാരെയും ആസ്തികളുള്ളവരെയും കണ്ടെത്തുന്ന ജോലിയാണ് കിട്ടിയത്. ഏറ്റവും കൂടുതല്‍ സമ്പന്നരുള്ള മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വല വീശുന്നത്.
കേരളത്തിലെ ചില വന്‍തോക്കുകളും ഇവരുടെ വലയില്‍ കുടുങ്ങിയിരുന്നു. ഇവരുടെ പ്രൊഫൈലുകളും ഡിപിയും നോക്കുമ്പോള്‍ത്തന്നെ ഇരയുടെ ഏകദേശ സ്വഭാവം പിടികിട്ടാനുള്ള പരിശീലനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പിന്നീട് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ പരിചിതത്വം തോന്നിക്കും വിധത്തിലുള്ള സന്ദേശമയയ്ക്കും. രണ്ടുദിവസം കാത്തിട്ടും പ്രതികരണമില്ലെങ്കില്‍ ആളുമാറിയതാണെന്ന ക്ഷമാപണവും അയയ്ക്കും. സുന്ദരികളുടെ പ്രൊഫൈല്‍ ചിത്രം ചേര്‍ത്തുള്ള ഈ മെസേജിന് ചിലപ്പോൾ പ്രതികരണമുണ്ടാകും.
പിന്നീട് മാന്യതയോടെയുള്ള സംസാരമാണ്. ഇതിലൂടെ ആളെ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നീട് സംസാരം ലൈംഗിക കാര്യങ്ങളിലേക്കു വഴിമാറും. സംസാരത്തിനിടയില്‍ കൂടുതല്‍ ലാഭം കിട്ടുന്ന ബിസിനസിലൂടെ താന്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വിവരം കൈമാറുന്നതോടെ തട്ടിപ്പിന്റെ വാതില്‍ തുറക്കുകയായി.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന യുവതീ-യുവാക്കള്‍ക്ക് മാസവേതനം കൂടാതെ ഇരകളെ പിടികൂടുന്നതിന് ആകര്‍ഷകമായ കമ്മീഷനുമുണ്ട്. അതിനാല്‍ ഇരയെ കുടുക്കുവാന്‍ ഏതറ്റംവരെ പോകാനും ഇവര്‍ക്ക് മടിയില്ല.
കെണികളായി
ടാസ്കുകൾ
ടാസ്ക്കുകള് കെണികളാക്കിയും ഇവര്‍ പണംവാരുന്നു. വീട്ടിലിരുന്ന് ഒഴിവുസമയങ്ങളില്‍ പണമുണ്ടാക്കാമെന്ന പരസ്യങ്ങൾ പ്രധാനമായും കംബോഡിയയയില്നിന്നാണ്. കമ്പനിയുടെ വിദഗ്ധന്മാരാണ് ഇതിനായി ടാസ്കുകള് തയാറാക്കുന്നത്.
ടാസ്കുകളിലേര്പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ജോലിയും ഇവരുടേതാണ്. ഇതിനായി തയാറാക്കുന്ന സൈറ്റുകള്‍ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ പോലീസിന്റെ സൈബര്‍ വിദഗ്ധര്‍ക്കുപോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്.
സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരായ വ്യക്തികള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാനാവും. എന്നാല്‍, ഓണ്‍ലൈനായുള്ള തട്ടിപ്പില്‍ അറ്റം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്.
ദൃശ്യങ്ങൾ നിർമിച്ച് ഹണിട്രാപ്പ്
ഹണിട്രാപ്പാണ് ലൈംഗിക സംസാരത്തില്‍ വീഴുന്നവരെ കുടുക്കുന്നതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. കമ്പനിയിലെ കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ ഇരയും പ്രൊഫൈല്‍ ചിത്രത്തിലുള്ളയാളും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങളുണ്ടാക്കിയാണ് കെണിയൊരുക്കുന്നത്.
മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നല്കിയാലും രക്ഷയുണ്ടാകില്ല. ഇടയ്ക്കിടെ ഇരയെ വേട്ടയാടുന്നതിലൂടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണമൊഴുകും. ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നും തലപ്പടം മാത്രമെടുത്ത് ഫോളോവേഴ്സിനെ ഒഴിവാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും ഇവര്‍ തട്ടിപ്പ് നടത്തുന്നു.
കംബോഡിയയിലെ തട്ടിപ്പുകേന്ദ്രങ്ങളില്‍ എങ്ങനെയൊക്കെ പണം തട്ടിയെടുക്കാമെന്ന ഗവേഷണങ്ങളാണ് നടക്കുന്നതെന്നു യുവാവ് വെളിപ്പെടുത്തുന്നു. ഇതിനകം നിരവധി കോടികൾ കംബോഡിയയിലേക്കൊഴുകിയിട്ടുണ്ട്.
ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യക്കാരെയാണ്. മറ്റു രാജ്യങ്ങളിലുള്ളവരെ വലയില്‍ വീഴ്ത്തുന്നത് കണ്ടിട്ടില്ലെന്നും യുവാവിന്റെ അനുഭവസാക്ഷ്യം. അതിനാൽതന്നെ ഇന്ത്യന്‍ സന്പദ്ഘടന തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യം ഇതിനുപിന്നിലുണ്ടെന്നു സംശയിക്കാം.
വെള്ളം പോലും കുടിക്കാതെ നരകയാതനയനുഭവിച്ച് ഒടുവില്‍ ഒരു ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരനായ തലശേരി സ്വദേശിയുടെ സഹായത്താലാണ് യുവാവ് നാട്ടിൽ തിരിച്ചത്തിയത്.
ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ച
ദേശീയപാതയിലൂടെ പറന്നാല്‍ കീശ കീറുമോ?; അറിയാം വാര്‍ഷിക ഫാസ്ടാഗിനെക്കുറിച്ച്
ടോള്‍ പ്ലാസകളില്‍ സ്വകാര്യ- വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പിരിവ് ലഘൂക
പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപ
പാസ്പോര്‍ട്ട്... നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള
മഴക്കാലമല്ലേ... സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ് ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നല
നിലമ്പൂരാട്ടം....
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധ
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
ഒരു "AI' കുറ്റകൃത്യം
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവി
സൈബര്‍ തട്ടിപ്പ്; കേട്ടാൽ കണ്ണ് തള്ളും
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്ന
മഴ, കട്ടൻ ചായ...പരിപ്പുവട.. പിന്നെ, ജോൺസൺ മാഷ്ടെ പാട്ട്... കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്... ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ച
Latest News
വിവാഹാഭ്യർഥന നിരസിച്ചു; ഹരിയാനയിൽ സഹോദരിമാർക്ക് നേരെ വെടിവച്ച് യുവാവ്
പിൻഗാമിയാകേണ്ടവരുടെ പട്ടിക തയാറാക്കി ഖമനയി; മകന്റെ പേര് ഒഴിവാക്കി
ആന്ധ്രാപ്രദേശിൽ 15കാരിയെ 14 പേർ ചേർന്ന് പീഡിപ്പിച്ചത് രണ്ടുവർഷം; പെൺകുട്ടി ഗർഭിണി
ഫിഫ ക്ലബ് ലോകകപ്പ്: ബൊറൂസിയ ഡോർട്മുണ്ടിന് ജയം
ഇരിങ്ങാലക്കുടയിൽ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസ്: പ്രതികൾ പിടിയിൽ
Latest News
വിവാഹാഭ്യർഥന നിരസിച്ചു; ഹരിയാനയിൽ സഹോദരിമാർക്ക് നേരെ വെടിവച്ച് യുവാവ്
പിൻഗാമിയാകേണ്ടവരുടെ പട്ടിക തയാറാക്കി ഖമനയി; മകന്റെ പേര് ഒഴിവാക്കി
ആന്ധ്രാപ്രദേശിൽ 15കാരിയെ 14 പേർ ചേർന്ന് പീഡിപ്പിച്ചത് രണ്ടുവർഷം; പെൺകുട്ടി ഗർഭിണി
ഫിഫ ക്ലബ് ലോകകപ്പ്: ബൊറൂസിയ ഡോർട്മുണ്ടിന് ജയം
ഇരിങ്ങാലക്കുടയിൽ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസ്: പ്രതികൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top