Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
WhatsApp
ഋഷി
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാനും കാണാനും കേൾക്കാനും ആളുകൾക്ക് ഏറെ ഇഷ്ടമാണ്. കഥാന്ത്യം ശുഭകരമാണെങ്കിൽ ആവേശം ഇരട്ടിയാകും.
ഗുണകേവിൽ പെട്ടുപോയ കൂട്ടുകാരനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ സൂപ്പർഹിറ്റായ പോലെ അത്തരം കഥകൾ ആളുകൾ എന്നും കൈയടിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്.
രക്ഷപ്പെടലിന്റെ അത്ഭുതകഥ
സിംബാംബ്വേയിൽ നിന്നാണ് ലോകത്തെ സോഷ്യൽമീഡിയകളും മീഡിയകളും ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു എട്ടുവയസുകാരന്റെ രക്ഷപ്പെടൽ കഥ വരുന്നത്. വെറും കാട്ടിലല്ല, വന്യമൃഗങ്ങൾ ഏറെയുള്ള കൊടുംകാട്ടിനകത്താണ് നമ്മുടെ എട്ടുവയസുകാരൻ നായകൻ കുടുങ്ങുന്നത്.
ആ കാട്ടിൽ സിംഹങ്ങളുണ്ട്, പുലികളുണ്ട്, ആനയുണ്ട്…അങ്ങിനെ ശരിക്കും വന്യമൃഗങ്ങൾ വിലസുന്ന ഘോരവനം തന്നെ. ഈ മൃഗങ്ങളുള്ള വടക്കൻ സിംബാബ്വേയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ ഒരു എട്ടുവയസുകാരൻ അഞ്ചു ദിവസങ്ങൾക്കു ശേഷം പുറം ലോകം കണ്ടുവെന്ന് പറയുന്നത് അവിടത്തുകാരെ സംബന്ധിച്ചും ലോകത്തിനും അത്ഭുത കാഴ്ചയാണ്.
ആ എട്ടുവയസുകാരൻ അഞ്ചുനാൾ ആ കാട്ടിനകത്ത് ആരോരും കൂട്ടിനില്ലാതെ കഴിച്ചുകൂട്ടി. കാട്ടുപഴങ്ങൾ പറിച്ചു ഭക്ഷിച്ചു. കാട്ടരുവികൾ അവന്റെ ദാഹം തീർക്കാൻ ജലം നൽകി. പ്രകൃതിയൊരുക്കിയ രക്ഷാകവചത്തിനുള്ളിൽ നിന്നുകൊണ്ട് അവൻ അഞ്ചു രാപ്പകലുകൾ വിജയകരമായി ജീവിച്ചു.
ഡിസംബർ 27നാണ് വടക്കൻ സിംബാംബ്വേയിലെ ഗ്രാമത്തിൽ നിന്ന് ടിനോടെൻഡ പുഡു എന്ന എട്ടുവയസുകാരൻ വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെട്ടുപോയത്. കാടും പരിസരവും അവന് പരിചതമായിരുന്നെങ്കിലും നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പതിയിരിക്കുന്ന കാട്ടകങ്ങൾ അവനത്ര പരിചിതമായിരുന്നില്ല.
അവനെ കാണാതായതു മുതൽ അവന്റെ പ്രിയപ്പെട്ടവരെ അലട്ടിയിരുന്നതും ഈ പ്രശ്നം തന്നെയായിരുന്നു. എന്നാൽ അഞ്ചാംപക്കം അവനെ അവന്റെ ഗ്രാമത്തിൽ നിന്നും അന്‍പതു കിലോമീറ്റർ അകലെയുള്ള മട്ടുസഡോണ നാഷണൽ പാർക്കിൽ കണ്ടെത്തുന്പോൾ അഞ്ചുദിവസത്തെ കാട്ടുപഴങ്ങളും കാട്ടരുവിയിലെ വെള്ളവും മാത്രം കഴിച്ച് അവൻ നന്നേ അവശനായിരുന്നു.
ശരീരത്തിൽ നിന്ന് വെള്ളം ആവശ്യത്തിലേറെ നഷ്ടപ്പെട്ടിരുന്നതിനാൽ നിർജ്ജലീകരണവും അവനെ ബാധിച്ചിരുന്നു. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട പുഡുവിനെ ഒരാപത്തും കൂടാതെ തിരിച്ചുകിട്ടിയതിന്റെ ആഘോഷത്തിമർപ്പിലായിരുന്നു വീട്ടുകാർ. കാട്ടരുവിൽ ഇല്ലാത്ത ഭാഗങ്ങളിൽ ഒരു എട്ടുവയസുകാരന്റെ കൊച്ചുബുദ്ധിയിൽ തെളിഞ്ഞ വഴികളിലൂടെയാണ് അവൻ ദാഹം തോന്നിയപ്പോൾ കുടിക്കാൻ വെള്ളം കണ്ടെത്തിയത്.
വടികൾ ഉപയോഗിച്ച് കുഴികൾ കുഴിച്ച് അതിൽ ഊറിവന്ന വെള്ളം കുടിച്ചാണ് പലപ്പോഴും താൻ ദാഹം ശമിപ്പിച്ചതെന്ന് അവൻ പറഞ്ഞപ്പോൾ അതിജീവനത്തിന്റെ തീവ്രത ആ വാക്കുകളിലുണ്ടായിരുന്നു. താൻ ജീവിച്ചുവന്ന വരൾച്ചാബാധിത പ്രദേശത്തു നിന്നും പഠിച്ച അതിജീവനത്തിന്റെ പാഠങ്ങളാണ് അവൻ കാട്ടിൽ പ്രയോഗിച്ചത്.
കൊടുംകാട്ടിൽ രാത്രി കുറ്റാക്കൂറ്റിരുട്ടിൽ വഴിയറിയാതെ കൊച്ചു പുഡു അലഞ്ഞുതിരിയുമെന്നറിയുന്നതുകൊണ്ട് രാത്രിയിൽ ഡ്രംസ് ഉറക്കെ കൊട്ടി അവന് ദിശയറിയിച്ചുകൊടുത്തിരുന്നു ന്യാമിനിയമി കമ്മ്യൂണിറ്റി. രാത്രിയുടെ നിശബ്ദതയിൽ ഡ്രംസിന്റെ ശബ്ദം അവന് വഴികാട്ടിയാകുമെന്ന് അവർ വിശ്വസിച്ചു.
അത്ഭുതകരമായ രക്ഷപ്പെടലാണ് ടിനോടെൻഡ പുഡുവിന്റെതെന്ന് പ്രാദേശിക പാർലമെന്റ് അംഗം പി. മുത്സമുറോംബെഡ്സി സോഷ്യൽ മീഡിയയിൽ കുറിച്ചു. രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച എംപി പാർക്ക് റേഞ്ചർമാർക്കും കുട്ടിക്ക് വീട്ടിലേക്കു ശബ്ദം കേട്ട് ദിശ തിരിച്ചറിയുന്നതിനായി എല്ലാദിവസവും രാത്രി ഡ്രംസ് അടിച്ച ന്യാമിനിയമി കമ്മ്യൂണിറ്റിക്കും നന്ദി പറഞ്ഞു.
എല്ലാറ്റിനുമുപരിയായി, ടിനോടെൻഡയെ നിരീക്ഷിച്ച് സുരക്ഷിതമായി വീട്ടിലേക്ക് നയിച്ചതിന് തങ്ങൾ ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. പുഡു അകപ്പെട്ട കാട്ടിൽ ഈ പറയുന്ന സിംഹവും പുലിയുമൊക്കെയുണ്ടോ എന്ന് സംശയം തോന്നാം.
റിപ്പോർട്ടുകൾ പ്രകാരം മട്ടുസഡോണ നാഷണൽ പാർക്കിൽ ഏകദേശം 40 സിംഹങ്ങളുണ്ട്. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ സിംഹങ്ങൾ ഉള്ള പാർക്കുകളിൽ ഒന്നാണിതത്രെ. അപ്പോൾ നിസംശയം പറയാം..ചില്ലറക്കാരനല്ല ഈ പുഡു….
രക്ഷപ്പെടൽ പോലെത്തന്നെ അത്ഭുതകരമാണ് രക്ഷപ്പെടുത്തൽ എന്ന ദൗത്യവും. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഒരു ഓഫീസർ പുറത്തുവിട്ട ഒരു രക്ഷപ്പെടുത്തലിന്റെ ദൃശ്യങ്ങൾ വലിയ തോതിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വനാന്തരങ്ങളിലെവിടെയോ ഉള്ള ഒരു ചതുപ്പുനിലത്തിൽ ചെളിയിൽ കുടുങ്ങിപ്പോയ ഒരു കൂറ്റൻ കണ്ടാമൃഗത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ത്യൻ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന് കൈയടി നേടിക്കൊടുക്കുന്നത്.
ചതുപ്പിൽ കുടുങ്ങിപ്പോയ കണ്ടാമൃഗത്തെ ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് തോളിൽ ചുമന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. അപകടങ്ങളിൽ പെടുന്നവരെ എങ്ങിനെയും രക്ഷിക്കാൻ കെൽപ്പും തന്റേടവും മനസാന്നിധ്യവുമുള്ള സേനകളാണ് ഇന്ത്യയിലുള്ളതെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ കാഴ്ച.
700 കിലോയോളം ഭാരമുള്ള കണ്ടാമൃഗത്തെയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ ഒരു പൂച്ചയേയോ പട്ടിയേയോ എടുത്തുകൊണ്ടുപോകുന്ന പോലെയല്ല എഴുനൂറു കിലോയിലധികം ഭാരമുള്ള ഒരു കണ്ടാമൃഗത്തെ ചതുപ്പുനിലത്തിനകത്തു നിന്നും പൊക്കിയെടുത്തു രക്ഷപ്പെടുത്തിക്കൊണ്ടുപോവുകയെന്നുപറഞ്ഞാൽ.
ശരിക്കും അതൊരു വലിയ പണി തന്നെയായിരുന്നു. വന്യജീവി സംരക്ഷണം എന്നു പറഞ്ഞാൽ ഇങ്ങനെയാകണം എന്ന് കാണിച്ചുതരുന്ന ഒരു രക്ഷാപ്രവർത്തനമായി അത്. വനംവകുപ്പ് വന്യജീവി സംരക്ഷകർക്ക് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിനന്ദനപ്രവാഹം നിലയ്ക്കുന്നില്ല.
തിരിച്ചുകയറാൻ കഴിയാത്ത വിധം ചതുപ്പുനിലത്തിൽ എഴുനൂറു കിലോയോളം ഭാരമുള്ള കണ്ടാമൃഗം ചതുപ്പുനിലത്തിൽ കുടുങ്ങുകയായിരുന്നു. കണ്ടാമൃഗത്തിന്റെ ഉറക്കെയുള്ള അലർച്ച കേട്ടാണ് വനപാലകർ സ്ഥലത്തെത്തുന്നത്.
തങ്ങളുടെ ഇടപെടൽ ഇല്ലാതെ തന്നത്താൻ ചതുപ്പിനുള്ളിൽ നിന്നും കയറിവരാൻ കണ്ടാമൃഗത്തിനാവില്ലെന്ന് മനസിലായ വനപാലകർ അധികം വൈകാതെ തന്നെ കണ്ടാമൃഗത്തെ രക്ഷിക്കാനുള്ള വഴികൾ തേടി.
ഏറെ നേരത്തെ ശ്രമഫലങ്ങൾക്കൊടുവിലാണ് കണ്ടാമൃഗത്തെ ചതുപ്പിനു പുറത്തെത്തിക്കാനും പിന്നീട് തൂക്കിയെടുത്ത് കൊണ്ടുപോയി രക്ഷിക്കാനും ഇവർക്ക് സാധിച്ചത്. ഒരു വലിയ പലകയിൽ കിടത്തി അത് ചുമന്ന് കണ്ടാമൃഗത്തെ ഏറ്റവു സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
അധികം ചെയ്തിട്ടില്ലാത്ത ഈ രക്ഷാപ്രവർത്തനത്തിന്റെ അപൂർവ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീണ്‍ കസ്വാൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ അദ്ദേഹം ഓഗസ്റ്റിൽ നടന്ന ഒരു രക്ഷാപ്രവർത്തനമാണ് ഇതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മിണ്ടാപ്രാണിയെ അപകടത്തിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള വനംവകുപ്പിന്റെ അർപണബോധവും ഓപ്പറേഷന്റെ ഏകോപനവും അഭിനന്ദിക്കാതെ നിവൃത്തിയില്ല. കണ്ടാമൃഗം തങ്ങളെ ആക്രമിക്കുമോ എന്ന ആശങ്ക പോലുമില്ലാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് രണ്ടുംകൽപിച്ചിറങ്ങിയത്.
ഇന്ത്യയുടെ സന്പന്നമായ വന്യജീവി പൈതൃകം സംരക്ഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ ശ്രമത്തെയും പ്രതിബദ്ധതേയുമാണ് സോഷ്യൽമീഡിയയിലൂടെ നിരവധി പേർ അഭിനന്ദിച്ചത്. പുതുവർഷത്തിലാണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പങ്കുവെച്ചത്.
വനങ്ങളും വനസംരക്ഷണവും എത്രമാത്രം ഗൗരവമേറിയതാണെന്ന് ഈ ദൃശ്യങ്ങൾ ഓർമപ്പെടുത്തുന്നു. നല്ല രീതിയിൽ വനപാലകർ ഇങ്ങനെ ചെയ്താൽ നമ്മുടെ വന-വന്യമൃഗങ്ങൾക്ക് കൂടുതൽ കാലം നിലനിൽക്കാൻ സാധിക്കുമെന്നുകൂടി ഈ രക്ഷപ്പെടുത്തൽ കാണിച്ചുതരുന്നു.
സോഷ്യൽമീഡിയയിൽ ഈ കാഴ്ചകൾ കണ്ടവരും പോസ്റ്റ് വായിച്ചവരുമെല്ലാം നൽകിയിട്ടുണ്ട് ആ കണ്ടാമൃഗത്തെ ചതുപ്പിൽ നിന്നു രക്ഷപ്പെടുത്തിയ ഫുൾ ടീമിനും ഒരു ബിഗ് സല്യൂട്ട്…..
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
ഒരു "AI' കുറ്റകൃത്യം
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവി
സൈബര്‍ തട്ടിപ്പ്; കേട്ടാൽ കണ്ണ് തള്ളും
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്ന
മഴ, കട്ടൻ ചായ...പരിപ്പുവട.. പിന്നെ, ജോൺസൺ മാഷ്ടെ പാട്ട്... കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്... ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ച
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കട
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
Latest News
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
Latest News
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top