Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
WhatsApp
പി. ജയകൃഷ്ണൻ
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങൾ പഴയ കോലത്തുനാട്ടിൽ ഉൾപ്പെട്ടതായതിനാലാണു വടക്കൻ കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായി തെയ്യം അറിയപ്പെടുന്നത്. ദൈവത്തിന്റെ രൂപങ്ങളായാണ് ഉത്തര മലബാറുകാർ പ്രധാനമായും തെയ്യക്കോലങ്ങളെ കാണുന്നത്.
തെയ്യാട്ടം അഥവാ തെയ്യം അതിവിശിഷ്ടമായ ഈശ്വര ആരാധനയായി കർണാടകത്തിലും പ്രചാരത്തിലുണ്ടെന്നത് മറ്റൊരു കാര്യം. ദക്ഷിണ കുടകാണ് ഇതിന്റെ പ്രധാന കേന്ദ്രം. കുടകിൽ പ്രചാരത്തിലുള്ള തെയ്യങ്ങൾ അനുഷ്ടാന വൈവിധ്യങ്ങള്‍കൊണ്ടും ആചാരങ്ങള്‍കൊണ്ടും തെയ്യാട്ടത്തിന്റെ പൗരാണികത വെളിപ്പെടുത്തുന്നു.
വീരാജ്പേട്ടയില്‍നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ബാല്ഗോഡ് ഗ്രാമത്തിലെ മൂരിര തറവാട്ടിലെ തെയ്യാട്ടത്തിന്റെ സവിശേഷത പുതുതലമുറയെ അത്ഭുതപ്പെടുത്തുന്നതാണ്.
കുടകിൽ പൂർവീകാരാധന
കുടകർ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്മറഞ്ഞുപോയ തറവാട്ട് കാരണവരെ സ്മരിക്കുന്നതിനായാണ് തിറയാട്ടം ഒരുക്കുന്നത്. മൂരിര കുടുംബത്തിന്റെ ആയ്മനയിലെ മന്തോജപ്പന് കാരണവരാണ് പിന്തലമുറക്കാരെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും നേര്‍വഴി കാട്ടിക്കൊടുക്കാനും തെയ്യമായി അവതരിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍നിന്നും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ചുഴലി ഗ്രാമത്തില്‍നിന്നും കുടകില്‍ കുടിയേറിയ വണ്ണാന്മാരാണ് കാരണവരുടെ കോലം കെട്ടുന്നത്. തറവാടിനെ ഒപ്പം നിര്‍ത്തി സംരക്ഷിച്ച വീരശൂരന്മാരായ കാരണവന്മാരെയാണ് കുടകിലെ ആയ്മനകളില് ദൈവക്കോലം കെട്ടി ആദരിക്കുന്നത്.
കാരണവരുടെ പ്രതിരൂപമായി കോലം ധരിച്ച് തിരുമുറ്റത്ത് ഉറഞ്ഞ് തുള്ളുകയും ആയ്മനയിലെ എല്ലാ മുറികളിലും എത്തി പിന്മുറക്കാരെ അനുഗ്രഹിക്കുന്നതും ഇവിടെ പതിവാണ്. കാരണവര്‍ ജീവിച്ചിരുന്ന കാലത്ത് കുടുംബത്തില്‍ ചെയ്ത സേവനങ്ങളും സംരക്ഷണ കാര്യങ്ങളും വാചാലമായി കോലധാരി മൊഴിയും.
കൈകൂപ്പിനിന്ന് കാരണവരോടുള്ള ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കുമ്പോള്‍ ഭക്തിയുടെ പാരമ്യത്തില്‍ പുതുതലമുറയും എത്തുകയായി. കുടുംബത്തിലെ ചില പ്രധാനികള്‍ക്ക് കാരണവര്‍ക്കൊപ്പം മൂര്‍ത്തികളുടെ ആവാഹനവും കാണാം.
ദേവസ്ഥാനത്തിന് മുന്നില്‍ അവര്‍ വാളും ദണ്ഡുമേന്തി ചെണ്ടമേളങ്ങള്‍ക്കൊപ്പം കോമരത്തെ പോലെ ആടിത്തിമര്‍ക്കും. ഏറ്റവും പൗരാണികമായ ആരാധനാ രീതിയാണ് പൂര്വീകാരാധന.
കാരണവർക്കുള്ള ആദരം
ഭക്തിയും അനുഗ്രഹവും സമന്വയിക്കുന്ന അനുഷ്ടാനമാണ് കുടകില്‍ തെയ്യാട്ടം. കാരണവരുടെ സ്വഭാവവും ശൂരതയും എല്ലാം കോലം ധരിക്കുന്ന വ്യക്തി അറിഞ്ഞിരിക്കണം. അവരുടെ സംസാരരീതി, ആംഗ്യം, ഒക്കെ തെയ്യക്കാരന് പ്രകടിപ്പിക്കേണ്ടി വരും.
മുമ്പ് കോലം ധരിച്ചവരില്‍ നിന്നും ഇതെല്ലാം ഗ്രഹിച്ചെടുത്താല് മാത്രമേ പിന് തലമുറക്കാരുടെ മുന്നില്‍ യഥാര്‍ഥ കാരണവരാകാന്‍ കഴിയൂ. കുടുംബക്കാരും നാട്ടുകാരും അവരുടെ ദുഃഖങ്ങളും സന്തോഷങ്ങളും നേരിട്ട് കോലധാരിക്കു മുമ്പാകെ വെളിപ്പെടുത്തും.
ദൈവ രൂപം പ്രാപിച്ച വ്യക്തി എന്ന് കരുതുന്ന കാരണവര്‍ തെയ്യം അനുഗ്രഹം തേടിയെത്തുന്നവരുടെ കരം പിടിച്ച് ശിരസില്‍ വാള് കൊണ്ട് തഴുകി കുറിയിട്ട് ആശ്വാസ വചനം നടത്തും. ഇതോടെ ഭക്തര്‍ സായൂജ്യമടയുന്നു.
തറവാടിനെ സംരക്ഷിച്ച കാരണവര്‍ക്ക് അനന്തരതലമുറ നല്കുന്ന അംഗീകാരവും ആദരവുമാണ് മണ്മറഞ്ഞ കാരണവര്തെയ്യത്തിന് നല്കി പോരുന്നത്.
തെയ്യവും തിറയും
തെയ്യവും തിറയും രണ്ടു വ്യത്യസ്ത പേരാണെങ്കിലും രണ്ടു കലാരൂപത്തിനും തുല്യ അർഥമാണുള്ളത്. തുലാം മാസത്തിലാണ് മലബാറിൽ തെയ്യക്കാലം ഉണരുന്നത്. ക്ഷേത്രങ്ങളിലും കാവുകളിലും ചെണ്ടക്കൂറ്റും ചിലമ്പൊലിയും കൊണ്ട് തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന സമയമാണിത്.
കണ്ണൂരിലും കാസര്‍ഗോഡും തെയ്യമായും, വടകര, കൊയിലാണ്ടി മേഖലയില്‍ തിറയായും കോഴിക്കോട് മേഖലയില്‍ തിറയാട്ടമായും ഇതിനെ അറിയപ്പെടുന്നു. ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യം എന്ന വാക്ക് ഉണ്ടായതെന്ന് പറയപ്പെടുന്നു.
തറകളില്‍ വച്ചാടുന്നതാണ് തിറയായതെന്നും തിരുഉടലാട്ടമാണ് തിറയാട്ടം എന്നും പറയപ്പെടുന്നു. ആധിവ്യാധികളെല്ലാം മനുഷ്യരിൽനിന്ന് ഒഴിഞ്ഞുപോകുവാനായിട്ടാണ് ഇത്തരം കലാരൂപങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്നതെന്നാണ് വിശ്വാസം.
ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങൾ
പ്രാചീനകാലത്തെ കുലദൈവങ്ങളെയും പൂര്‍വികരെയും യുദ്ധവീരന്മാരെയുമൊക്കെ തെയ്യങ്ങളായി ആരാധിച്ചു പോരുന്നു. ഓരോ തെയ്യത്തിനും വേഷത്തിലും മുഖത്തെഴുത്തിലും വ്യത്യാസമുണ്ടായിരിക്കും.
പാരമ്പര്യരീതി അനുസരിച്ച് എട്ടും പത്തും മണിക്കൂറെടുത്താണ് ഒരു മുഖത്തെഴുത്ത് പൂര്‍ത്തിയാക്കുന്നത്. ചെണ്ടയുടെയും ഇലത്താളത്തിന്റെയും താളത്തിനൊത്ത് മുടിയണിഞ്ഞ തെയ്യക്കോലം ചുവടുവയ്ക്കുമ്പോള്‍ പ്രാചീനകാലത്തെവിടെയോ നടക്കുന്ന ഒരനുഷ്ഠാനത്തിനാണ്് നമ്മള് സാക്ഷ്യം വഹിക്കുന്നതെന്ന് തോന്നിപ്പോകും.
തെയ്യക്കോലത്തിന്റെയും കാവിന്റെയും പ്രാധാന്യത്തിനനുസരിച്ച് 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഒരു തെയ്യാട്ടം. നവംബര്‍ മുതല്‍ മേയ് വരെയാണ് പൊതുവേ തെയ്യങ്ങളുടെ കാലം. ചമയങ്ങളണിഞ്ഞ്, മണികിലുക്കി, തെയ്യങ്ങൾ കാവുകളിലേക്കിറങ്ങാനാരംഭിക്കുന്ന മാസം.
കലയാണോ അനുഷ്ഠാനമാണോ എന്ന് ചോദിച്ചാൽ വ്യക്തമായൊരുത്തരമില്ല. ഒന്നറിയാം. തെയ്യവും തെയ്യത്തിലെ ദേവതകളും ഒരു നാടിന്റെ, ഒരുപറ്റം മനുഷ്യരുടെ രക്തത്തിലേക്ക് ആഴ്ന്നിറങ്ങിയതാണ്. തലമുറകളായി ആ ലഹരി പടർന്നുകിടക്കുന്നതായി കാണാം...
പാട്ടുവഴിയിലെ യാത്രകൾ തീരുമ്പോൾ !
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാത
അന്വേഷണ മികവിൽ ഇരിട്ടി സ്ക്വാഡ്
തെളിയാത്ത കേസുകൾക്ക് പിന്നാലെ സഞ്ചരിച്ച് കുറ്റവാളികളെ കണ്ടെത്തുന്ന വെല്ലുവിളി
കരിങ്കോളി പാമ്പ്; സത്യമോ മിഥ്യയോ
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയ
ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്; ഇന്ത്യക്ക് അഭിമാനനിമിഷം
41 വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. സ്പെയ്സ് എക്സിന്റെ ഡ്രാ
ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ച
ദേശീയപാതയിലൂടെ പറന്നാല്‍ കീശ കീറുമോ?; അറിയാം വാര്‍ഷിക ഫാസ്ടാഗിനെക്കുറിച്ച്
ടോള്‍ പ്ലാസകളില്‍ സ്വകാര്യ- വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പിരിവ് ലഘൂക
പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപ
പാസ്പോര്‍ട്ട്... നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള
മഴക്കാലമല്ലേ... സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ് ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നല
നിലമ്പൂരാട്ടം....
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധ
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
Latest News
തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു
യുവാവിന് വെട്ടേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ; കുസാറ്റ് ക്യാമ്പസ് അടച്ചു
സ്കൂളുകളില്‍ പുതിയ ഉച്ച ഭക്ഷണ മെനു വെള്ളിയാഴ്ച മുതല്‍; വെളിച്ചെണ്ണ, തേങ്ങ വിലയില്‍ പകച്ച് അധ്യാപകര്‍
അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
Latest News
തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു
യുവാവിന് വെട്ടേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ; കുസാറ്റ് ക്യാമ്പസ് അടച്ചു
സ്കൂളുകളില്‍ പുതിയ ഉച്ച ഭക്ഷണ മെനു വെള്ളിയാഴ്ച മുതല്‍; വെളിച്ചെണ്ണ, തേങ്ങ വിലയില്‍ പകച്ച് അധ്യാപകര്‍
അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top