Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
WhatsApp
ശ്രീജിത് കൃഷ്ണൻ
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയിലധികം തൂക്കവുമുള്ള ഭീമൻ ആമകളുണ്ടെന്നത് നാട്ടുകാർക്ക് കാലങ്ങളായുള്ള അറിവാണ്. നാട്ടുകാർ "പാലപ്പൂവൻ' എന്ന് പേരിട്ടു വിളിക്കുന്ന ഈയിനം ആമകളെ പുഴയുടെ മുകൾത്തട്ടിലും കരയിലുമൊന്നും പൊതുവേ കാണാറില്ല.
പുഴയുടെ അടിത്തട്ടിലെ അഴുക്കും ചെളിയുമാണ് ഇവയുടെ പ്രധാന ഭക്ഷണം. എങ്കിലും വേനലിൽ പുഴയിലെ വെള്ളം കുറയുമ്പോൾ രാത്രികാലങ്ങളിൽ മണൽപ്പരപ്പുകളിൽ മുട്ടയിടാനെത്തുന്ന പാലപ്പൂവൻ ആമകളെ പലരും കണ്ടിട്ടുണ്ട്. ഇവയുടെ മുട്ടകളും കാണാറുണ്ട്.
ഈ ആമകളെ അന്വേഷിച്ച് 2019 മേയിൽ യുപിയിൽ നിന്നൊരു പെൺകുട്ടി കാസർഗോട്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലുള്ള "ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ' എന്ന അപൂർവയിനം ആമകൾ തന്നെയാണോ ഈ "പാലപ്പൂവൻ' എന്ന് അന്വേഷിച്ചറിയുകയായിരുന്നു ആയുഷി ജെയിൻ എന്ന 22 കാരിയുടെ ലക്ഷ്യം.
ഡോ. ജാഫർ പാലോട്ട് തയാറാക്കിയ ഒരു പഠന റിപ്പോർട്ടിൽ പയസ്വിനിപ്പുഴയിലെ ഭീമൻ ആമകളുടെ സാന്നിധ്യത്തെ കുറിച്ചുള്ള പരാമർശമാണ് അപൂർവ ജീവജാലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ആഗ്ര സ്വദേശിനിയായ ആയുഷിയെ കാസർഗോട്ടെത്തിച്ചത്. "ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ' എന്ന ഇനത്തിൽപ്പെട്ട ആമകളെ ഇന്ത്യയിൽ ആകെ അഞ്ചിടങ്ങളിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. ഏറ്റവും അവസാനം കണ്ടതായി പറയുന്നത് പത്തുവർഷം മുമ്പായിരുന്നു.
പയസ്വിനി പുഴയോരത്ത് മുളിയാർ പഞ്ചായത്തിന്റെ ഭാഗമായ നെയ്യംകയം മുതൽ ബാവിക്കര വരെയുള്ള പ്രദേശങ്ങളിലാണ് ഏഴു മാസത്തോളം കാലം ആയുഷി ആമകളെ തെരഞ്ഞു നടന്നത്. ആമകളെ അന്വേഷിച്ച് യുപിയിൽ നിന്നെത്തിയ പെൺകുട്ടി കാസർഗോട്ടെ ഉൾപ്രദേശങ്ങളിലുള്ള നാട്ടുകാർക്ക് കൗതുകമായിരുന്നു.
ശ്രീരാഗ് എന്ന വിദ്യാർഥിയും നാട്ടുകാരനായ അബ്ദുള്ളക്കുഞ്ഞിയും ഭാഷാപ്രശ്നം മറികടന്ന് നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ആയുഷിയെ സഹായിച്ചു. വിവരങ്ങൾ ഒരുപാട് കിട്ടിയെങ്കിലും ആമകളെ നേരിട്ട് കാണാനാവാത്തത് തിരിച്ചടിയായി.
ഒടുവിൽ മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ ഒരു ഭീമൻ ആമയെ നേരിൽ കാണാൻ കഴിഞ്ഞതോടെ "ജയിന്റ് സോഫ്റ്റ്ഷെൽ ടർട്ടിൽ' തന്നെയാണ് ഇതെന്ന് ആയുഷി തിരിച്ചറിഞ്ഞു.
ഈയിനത്തിൽപ്പെട്ട ആമകൾ പതിവായി മുട്ടയിടാനെത്തുന്ന പുഴയോരത്തെ മണൽപ്പരപ്പുകളും നാട്ടുകാർ ആയുഷിക്ക് കാണിച്ചുനല്‍കി. പക്ഷേ ഈ മുട്ടകളിലേറെയും തെരുവുനായ്ക്കളുടെയും മറ്റു മൃഗങ്ങളുടെയും ചില മനുഷ്യരുടെയും ഭക്ഷണമായി ഒടുങ്ങുകയായിരുന്നു പതിവ്.
സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിൽ നിന്നുള്ള മാർഗനിർദേശങ്ങളും വനംവകുപ്പിന്റെ സഹായവും കൊണ്ട് ആയുഷി ഏതാനും മുട്ടകൾ ശേഖരിച്ച് കൃത്രിമമായി വിരിയിക്കാൻ ശ്രമിച്ചു. ആദ്യ പരീക്ഷണത്തിൽ വിരിഞ്ഞത് ആറെണ്ണം മാത്രമാണ്. ആ ആമക്കുഞ്ഞുങ്ങളെ വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പുഴയിലേക്ക് ഇറക്കിവിടുകയും ചെയ്തു.
അതിനു പിന്നാലെ കോവിഡ് ലോക്ക്ഡൗണും നിയന്ത്രണങ്ങളുമൊക്കെ വന്നു. പിന്നീട് ഒരു കടുത്ത വേനലിൽ പയസ്വിനിപ്പുഴയിലെ ഏറ്റവും ആഴമുള്ള ഭാഗമായ നെയ്യംകയം പോലും വറ്റിയപ്പോൾ അടിത്തട്ടിലുണ്ടായിരുന്ന പാലപ്പൂവൻ ആമകൾ കരയ്ക്കടിഞ്ഞ സംഭവമുണ്ടായി. ഇവ അക്ഷരാർഥത്തിൽ വംശനാശത്തിന്റെ വക്കിലാണെന്ന കാര്യം നാട് തിരിച്ചറിഞ്ഞു.
ഇതോടെ ഈ അപൂർവയിനം ആമകളെ സംരക്ഷിക്കുന്നതിനായി ആയുഷി തുടങ്ങിവച്ച ശ്രമങ്ങൾ നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് തുടർന്നുകൊണ്ടുപോയി. ബാവിക്കരയിൽ ജലവിതരണ പദ്ധതിയുടെ അണക്കെട്ട് പൂർത്തിയായതോടെ പുഴയിൽ വെള്ളം വറ്റുന്ന സാഹചര്യം ഒഴിവായിരുന്നു.
എന്നാൽ, ഇതോടെ "പാലപ്പൂവൻ' ആമകൾ മുട്ടയിടാനെത്തുന്ന പുഴയോരത്തെ മണൽത്തിട്ടകളിൽ വെള്ളംകയറി. തുടർന്ന് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മണൽത്തട്ടിൽ കൃത്രിമമായി ഹാച്ചറികൾ ഉണ്ടാക്കി മുട്ടകൾ ശേഖരിച്ച് വിരിയിക്കാൻ ശ്രമിച്ചു. ഈ ശ്രമങ്ങൾ ഒരു പരിധി വരെ ഫലം കാണുകയും ചെയ്തു.
ഭീമൻ ആമകളെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കി മറ്റു ഗവേഷണ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞെങ്കിലും ഇവയുടെ സംരക്ഷണം ഉറപ്പുവരുത്താനായി വനംവകുപ്പും നാട്ടുകാരും ചേർന്നു നടത്തിയ എല്ലാ പ്രവർത്തനങ്ങളുമായും നിരന്തരം ബന്ധം പുലർത്താൻ ആയുഷി ശ്രദ്ധിച്ചിരുന്നു.
ഒന്‍പത് ഹാച്ചറികളിൽ നിന്നായി 18 ആമക്കുഞ്ഞുങ്ങളെയാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞയാഴ്ച ബാവിക്കരയിൽ നടന്ന ചടങ്ങിൽ കാസർഗോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇവയെ പുഴയുടെ മടിത്തട്ടിലേക്ക് ഇറക്കിവിടുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ആയുഷി വീണ്ടുമെത്തി.
ചില കാര്യങ്ങൾ അങ്ങനെയാണ്. കാസർഗോട്ടുകാർക്ക് കാലങ്ങളായി അറിയാവുന്ന "പാലപ്പൂവൻ' ആമകളുടെ അപൂർവതയും പ്രാധാന്യവും പുറംലോകത്തെ അറിയിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനുമുള്ള നിയോഗം ഈ യുപിക്കാരിക്കായിരുന്നു.
പാസ്പോര്‍ട്ട്... നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള
മഴക്കാലമല്ലേ... സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ് ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നല
നിലമ്പൂരാട്ടം....
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധ
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
ഒരു "AI' കുറ്റകൃത്യം
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവി
സൈബര്‍ തട്ടിപ്പ്; കേട്ടാൽ കണ്ണ് തള്ളും
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്ന
മഴ, കട്ടൻ ചായ...പരിപ്പുവട.. പിന്നെ, ജോൺസൺ മാഷ്ടെ പാട്ട്... കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്... ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ച
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കട
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
Latest News
മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
പീരുമേട് സീത കൊലപാതകം: ഫോറന്‍സിക് സംഘം ഇന്ന് വനത്തില്‍ പരിശോധന നടത്തും
ശക്തമായ കാറ്റും മഴയും; ഡൽഹിയിൽ മൊബൈൽ ടവർ തകർന്നുവീണു
കെനിയ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
Latest News
മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
യാത്രാ വിലക്ക് 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം
പീരുമേട് സീത കൊലപാതകം: ഫോറന്‍സിക് സംഘം ഇന്ന് വനത്തില്‍ പരിശോധന നടത്തും
ശക്തമായ കാറ്റും മഴയും; ഡൽഹിയിൽ മൊബൈൽ ടവർ തകർന്നുവീണു
കെനിയ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top