Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ജീവനെടുക്കും വീട്ടുപ്രസവം
WhatsApp
റെജി ജോസഫ്
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്രീയമായി ഗാർഹിക പ്രസവം നടത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘം കേരളത്തിൽ സജീവമായുണ്ട്. അടുത്തയിടെ ഈ സംഘം മലപ്പുറത്തു നടത്തിയ സംഗമത്തിൽ വീട്ടിൽ പ്രസവിച്ച അൻപതോളം സ്ത്രീകളെ അവാർഡും ഉപഹാരവും നൽകിയ ആദരിച്ച സംഭവമുണ്ടായി.
ഗാർഹിക പ്രസവങ്ങൾ ഇനിയും വർധിപ്പിക്കണമെന്നും അലോപ്പതി മരുന്നുകളും പോളിയോ പ്രതിരോധ മരുന്നുമൊക്കെ അനാവശ്യമാണെന്നും ഇവർ പറയുന്നു. വീട്ടിൽ പ്രസവിച്ചവർ എന്ന വാട്സാപ് കൂട്ടായ്മയിലൂടെയും ഇവരുടെ ആശയവിനിമയം സജീവമാണ്. ഒരു വീട്ടുപ്രസവം കുഴപ്പമില്ലാതെ നടന്നാൽ ബന്ധുക്കൾ ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അത് പ്രചരിപ്പിക്കുന്നു.
മതത്തെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇതിനോടു ചേർത്ത് അവതരിപ്പിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറയുന്നതും ഇവരുടെ രീതിയാണ്. വാക്സിസിനേഷൻ, മരുന്ന്, സ്കാനിംഗ് എന്നിവയ്ക്കെതിരേ കടുത്ത പ്രചാരണമാണ് ഇക്കൂട്ടർ നടത്തിവരുന്നത്.
അക്യുപങ്ചർ സെന്ററിൽ പ്രസവ ചികിത്സയ്ക്ക് എത്തിയവരും അവരെ എത്തിച്ചവരും പിൽക്കാലത്ത് അക്യുപങ്ചറിസ്റ്റ് ആയി മാറിയ സംഭവങ്ങളുമുണ്ട്. കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ 191 ഗാർഹിക പ്രസവങ്ങൾ നടന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഇതേ ജില്ലയിൽ അഞ്ച് വർഷത്തിനിടെ വീട്ടു പ്രസവത്തിൽ 18 നവജാതരും രണ്ട് അമ്മമാരും മരിച്ചു.
അസ്മയുടെ അഞ്ചാമത്തെ പ്രസവം
മലപ്പുറം കോഡൂർ ചട്ടിപ്പറന്പിലെ വാടകവീട്ടിൽ ഏപ്രിൽ അഞ്ചിന് വൈകുന്നേരം പ്രസവത്തിനിടെ മരിച്ച അസ്മ (35)യുടേത് അഞ്ചാമത്തെ പ്രസവമായിരുന്നു. മരണകാരണം അമിത രക്തസ്രാവത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അസ്മയെ പ്രസവത്തിന് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നാണു മെഡിക്കൽ വിദഗ്ധർ പറയുന്നത്.
ഫാത്തിമ എന്ന സ്ത്രീയാണ് അസ്മയുടെ പ്രസവമെടുത്തതെന്നും ഇവർ വർഷങ്ങളായി വിവിധ സ്ഥലങ്ങളിൽ പ്രസവമെടുക്കുന്നയാളാണെന്നും പോലീസ് കണ്ടെത്തി. ആരോഗ്യവകുപ്പും ജനപ്രതിനിധികളും ആശാവർക്കർമാരും താക്കീതു ചെയ്തിട്ടും ഇവർ വയറ്റാട്ടിയുടെ ജോലി തൊഴിലായി തുടരുകയായിരുന്നു. നാലു കിലോ തൂക്കമുള്ള കുഞ്ഞിനെയാണ് അസ്മയിൽനിന്നു പുറത്തെടുത്തത്.
അർധബോധാവസ്ഥയിലായ അസ്മയ്ക്ക് മൂന്നു മണിക്കൂർ നീണ്ട രക്തസ്രാവവും ശ്വാസംമുട്ടലുമുണ്ടായിട്ടും ഭർത്താവ് സിറാജുദീൻ കാഴ്ചക്കാരനായി നിന്നതേയുള്ളു. യുട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സിറാജുദീൻ ഭാര്യയെയും അതിന് ഇരയാക്കുകയായിരുന്നു. അക്യുപങ്ചർ പഠിച്ചതിനാൽ വേദനയില്ലാതെ പ്രസവിക്കാമെന്നു പറഞ്ഞാണ് ഭാര്യയുടെ പ്രസവം ഇയാൾ വീട്ടിലാക്കിയത്.
മലപ്പുറത്തുനിന്ന് അസ്മയുടെ മൃതദേഹവും നവജാതശിശുവിനെയും കയറ്റി പെരുന്പാവൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ സംശയം തോന്നിയ ആംബുലൻസ് ഡ്രൈവറാണ് മരണവിവരം രഹസ്യമായി പോലീസിനെ അറിയിച്ചത്. അസ്മയുടെ മൃതദേഹം പായയിൽ പൊതിഞ്ഞുകെട്ടിയാണ് ആംബുലൻസിൽ കയറ്റിയിരുന്നത്. നവജാത ശിശുവിന്റെ ചോരക്കറപോലും തുടച്ചിരുന്നില്ല.
പ്രസവിക്കാൻ ലക്ഷദ്വീപിൽനിന്ന്
മലപ്പുറത്തെ കേന്ദ്രങ്ങളിൽ മറ്റു ജില്ലക്കാരും വീട്ടുപ്രസവത്തിനെത്തുന്നു. ലക്ഷദ്വീപിൽനിന്നുവരെ ഗർഭിണികൾ ഇവിടെയെത്തി പ്രസവിക്കുന്നുണ്ടെന്നു പറയുന്നു. ബന്ധുവീടുകളിലോ പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലോ താമസിച്ച് പ്രസവിച്ചശേഷം തിരിച്ചു പോകുന്നവരും കുറവല്ല. രഹസ്യമായി വന്നുപോകുന്നതിനാൽ ശിശു മരിച്ചാൽ വിവരം പുറത്തറിയണമെന്നില്ല.
ഗർഭം എന്നത് അസുഖമല്ലെന്നും പ്രസവത്തിന് ആശുപത്രിയോ ഡോക്ടറോ ആവശ്യമില്ലെന്നും പ്രസവം സ്വാഭാവിക പ്രക്രിയയാണെന്നുമാണ് ഇവരുടെ വാദം. ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘത്തിനൊപ്പം സംസ്ഥാനത്ത് എവിടെയും എത്തി പ്രസവം എടുക്കുന്ന വയറ്റാട്ടിമാരും യു ട്യൂബ് നോക്കി പ്രസവമെടുക്കൽ പരിശീലിച്ചവരുമുണ്ട്.
വീട്ടുപ്രസവത്തിന് മഞ്ചേരിയിലെ ഒരു ഗൈനക്കോളജിസ്റ്റ് വീഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകിയത് മറ്റൊരു സംഭവം. മലപ്പുറം ജില്ലയിലെ താനാളൂരിൽ വീട് വാടകയ്ക്കെടുത്ത് ഒരു സംഘം പ്രസവകേന്ദ്രമാക്കിയതോടെ പഞ്ചായത്ത് അധികൃതർ ഇത് ബലമായി പൂട്ടിച്ചിരുന്നു. എന്നാൽ, മഞ്ചേരിയിൽ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും പ്രസവം നിർബാധം നടക്കുന്നു.
കേൾക്കാതെ പോയ നിലവിളി
മലപ്പുറം എടയൂരിൽ വീട്ടിൽ ഇരട്ടപ്രസവം നടന്നതും തിരൂരിൽ 38 വയസുകാരി പതിനാലാമത്തെ പ്രസവം വീട്ടിൽ നടത്തിയതുമായ സംഭവങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. 2022 ഒക്ടോബറിൽ ചടയമംഗലത്ത് ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ഭർത്താവും മകനും ചേർന്ന് പ്രസവം എടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവമുണ്ടായി.
ചടയമംഗലം പോരേടം ഏറത്തുവീട്ടിൽ അനിലിന്റെ ഭാര്യ അശ്വതിയെയും നവജാതശിശുവിനെയും മരണത്തിലേക്ക് നയിച്ച സംഭവം കേരളമാകെ ചർച്ച ചെയ്യപ്പെട്ടു. തീർത്തും ദാരിദ്രാവസ്ഥയിലുള്ള കുടുംബത്തിലായിരുന്നു സംഭവം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽനിന്ന് സൗജന്യമായി ലഭിച്ച ആളൊഴിഞ്ഞ സ്ഥലത്തെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു ഇവരുടെ താമസം.
അർധരാത്രിയോടെ പ്രസവവേദന അനുഭവപ്പെട്ട അശ്വതിയുടെ പ്രസവം എടുത്തത് ഭർത്താവും 14 കാരനായ മകനും ചേർന്നായിരുന്നു. അമിതരക്തസ്രാവത്തെ തുടർന്ന് അശ്വതിയും കുഞ്ഞും മരിച്ചു. കൊല്ലം ജില്ലയിലെ അക്യുപങ്ചർ പ്രാക്റ്റീഷണറുടെ ഭാര്യ കഴിഞ്ഞ രണ്ടു വർഷത്തിനിടെ രണ്ടു കുഞ്ഞുങ്ങൾക്ക് വീട്ടിൽ ജന്മം നൽകി. താനാണ് ഭാര്യയുടെ പ്രസവമെടുത്തതെന്ന് ഇദ്ദേഹം യൂട്യൂബിൽ അവകാശവാദവും നടത്തി.
2022 ഓഗസ്റ്റിൽ തിരൂർ വെങ്ങല്ലൂരിൽ നാലാമത്തെ പ്രസവം വീട്ടിൽ നടത്തി കുഞ്ഞു മരിച്ച സംഭവമുണ്ടായി. ആദ്യ മൂന്നു പ്രസവവും സിസേറിയനായിരുന്നതിനാൽ ആരോഗ്യപ്രവർത്തകർ നാലാമത്തതും സിസേറിയന് നിർദേശിച്ചിരുന്നു. എന്നാൽ, ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ഗാർഹിക പ്രസവത്തിനെതിരെ പലവട്ടം ബാധവത്കരണം നടത്തിയെങ്കിലും ഭർത്താവ് അവരെ ആട്ടിയോടിച്ചു.
2023 മാർച്ചിൽ പത്തനാപുരം സ്വദേശിയായ യുവതി ഭർത്താവിന്റെ മാത്രം പരിചരണത്തിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി. വീട്ടിലുണ്ടായിരുന്നവർ പോലും അറിയാതെയായിരുന്നു പ്രസവം. ആശുപത്രിയിൽ പോകുന്നില്ല എന്ന തീരുമാനം ആരെയും ഇവർ അറിയിച്ചിരുന്നില്ല.
വീട്ടിലെ മുകൾനില മുറിയിൽ ഭാര്യയും ഭർത്താവും കയറി കതകടക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടപ്പോഴാണ് വിവരം വീട്ടുകാർ അറിഞ്ഞത്. ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി ആശുപത്രിയിൽ പോകാൻ പറഞ്ഞെങ്കിലും ഇവർ തയാറായില്ല. തുടർന്ന് വീട്ടിൽതന്നെ അമ്മയ്ക്കും നവജാതശിശുവിനും പ്രാഥമിക ശുശ്രൂഷകൾ നൽകി അവർക്കു മടങ്ങേണ്ടിവന്നു.
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
ഒരു "AI' കുറ്റകൃത്യം
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവി
സൈബര്‍ തട്ടിപ്പ്; കേട്ടാൽ കണ്ണ് തള്ളും
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്ന
മഴ, കട്ടൻ ചായ...പരിപ്പുവട.. പിന്നെ, ജോൺസൺ മാഷ്ടെ പാട്ട്... കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്... ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ച
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കട
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
Latest News
തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പ്; 2.5 കോടി വ്യാജ ഐഡികൾ നിർജീവമാക്കി
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
ഗവർണറുടെ നടപടി ലജ്ജാകരം: മന്ത്രി കെ.രാജന്
വിജയാഘോഷത്തിനിടെ ദുരന്തം; ആർസിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു
കാർ വാങ്ങിയത് വായ്പ എടുത്ത്; സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നു : എം.സ്വരാജ്
Latest News
തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പ്; 2.5 കോടി വ്യാജ ഐഡികൾ നിർജീവമാക്കി
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
ഗവർണറുടെ നടപടി ലജ്ജാകരം: മന്ത്രി കെ.രാജന്
വിജയാഘോഷത്തിനിടെ ദുരന്തം; ആർസിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു
കാർ വാങ്ങിയത് വായ്പ എടുത്ത്; സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നു : എം.സ്വരാജ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top