Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
WhatsApp
റെജി ജോസഫ്
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയിക്കൂടാ” എന്നാണ് വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ സോഷ്യൽ മീഡിയയിലെ ചോദ്യം. പഴയ കാലത്ത് പത്തും പന്ത്രണ്ടും കുട്ടികളെ വീട്ടിൽ പ്രസവിച്ചവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ എന്ന ന്യായവും ഇവർ ഉയർത്തും. എന്നാൽ അത്തരം പ്രസവങ്ങളിൽ അമ്മ മരിച്ചോ കുട്ടി മരിച്ചോ എന്ന മറുചോദ്യത്തിനു വ്യക്തമായ മറുപടി ഉണ്ടാവില്ല.
സ്കാനിംഗ് നടത്തിയാൽ കാൻസർ വരും, ഗർഭസ്ഥശിശുവിന്റെ വൃക്കയ്ക്കും തലച്ചോറിനും കേടുവരും എന്നൊക്കെ ചിലർ വേദികളിലും സോഷ്യൽ മീഡിയയിലും പുലന്പുന്നു. റേഡിയേഷന് കാരണമാകുന്ന സ്കാനിംഗ് പരിശോധനയാണ് ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ എണ്ണം കൂടാൻ കാരണമെന്നാണ് ഇവരുടെ കണ്ടെത്തൽ.
കോവിഡ്, പോളിയോ, ടെറ്റനസ് പ്രതിരോധ വാക്സിനുകൾ എടുക്കരുതെന്നും ഇവർ നിർബന്ധിക്കുന്നു. കേരളത്തിൽ പോളിയോബാധ ഇല്ലാതാക്കിയത് തുള്ളിമരുന്നു വിതരണത്തിന്റെ ഫലമാണെന്നതൊന്നും ഇവർ അംഗീകരിക്കുന്നില്ല.
ഇരുകാലികളുടെ പ്രസവം സങ്കീർണം
നാൽക്കാലികളുടെ പ്രസവത്തെക്കാൾ ഏറെ സങ്കീർണമാണ് ഇരുകാലികളുടെ പ്രസവം. നിവർന്നു നടക്കുന്ന മനുഷ്യന്റെ ഇടുപ്പെല്ല് മൃഗങ്ങളിൽനിന്ന് വ്യത്യസ്തണെന്നത് പ്രസവം കൂടുതൽ സങ്കീർണമാക്കുന്നു. ഗർഭകാലത്ത് പ്രമേഹം, നെഞ്ചിടിപ്പ്, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.
സങ്കീർണ പ്രസവങ്ങളിൽ ജാഗ്രതയുണ്ടാകാതെ വന്നാൽ കുഞ്ഞിന് ശാരീരിക, ബൗദ്ധിക തകരാറുകൾ മാത്രമല്ല മരണം വരെയും സംഭവിക്കാം. മറ്റു ജീവികളേക്കാൾ മനുഷ്യശിശുവിന്റെ തലച്ചോറിനും തലയ്ക്കും വലുപ്പം കൂടുതലുണ്ട്.
ഇതര ജീവികളേക്കാൾ മനുഷ്യന് പ്രസവസമയം കൂടുതലായതിനാൽ പ്രശ്ന സാധ്യതയും ഏറെയാണ്. മനുഷ്യരിൽ അണുബാധ സാധ്യത കൂടുതലാണ്. അതേ സമയം മൃഗങ്ങൾക്ക് ജനിതകമായ പ്രതിരോധശേഷിയുണ്ട്.
മറ്റു ജീവികളേക്കാൾ പൂർണ വളർച്ച കുറവാണ് നവജാതശിശുവിന്. മനുഷ്യരിൽ മസ്തിഷ്ക വളർച്ച ജനിച്ചതിനുശേഷമാണ് കാര്യമായി നടക്കുന്നത്. മൃഗങ്ങളുടെ കുഞ്ഞുങ്ങൾ മണിക്കൂറുകൾക്കുള്ളിൽ പ്രകൃതിയോട് ഇണങ്ങി സ്വയംപര്യാപ്ത നേടും.
വീട്ടിലെ പ്രസവം അവസാനിപ്പിക്കാനുള്ള വിപുലമായ പ്രചാരണം ആശാപ്രവർത്തകരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്. ‘റിസ്ക് എടുക്കേണ്ടത് പ്രസവത്തിലല്ല, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രികൾതന്നെ തെരഞ്ഞെടുക്കാം’ എന്ന ജാഗ്രതാവാക്യവുമായാണു സംസ്ഥാന ആരോഗ്യവകുപ്പ് രംഗത്തുള്ളത്.
കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിലാകണമെന്നും പ്രസവസമയത്തെ അമിതരക്തസ്രാവം പ്രവചിക്കാനാവില്ലെന്നുംആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വിദേശത്തെ സാഹചര്യം വേറെ
ചില വിദേശരാജ്യങ്ങളിൽ വീട്ടുപ്രസവം അനുവദനീയമാണല്ലോ എന്ന് ചോദിക്കുന്നവരുണ്ട്. അവിടങ്ങളിൽ പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിലാണു വീടുകളിൽ പ്രസവം. പ്രസവസമയത്തെ സങ്കീർണതകൾ നേരിടാൻ സംവിധാനങ്ങളുമുണ്ടാകും.
ഗർഭത്തിന്റെ തുടക്കം മുതൽ പരിശോധനകളും ചികിത്സയും നടത്തിയശേഷം ഡോക്ടറുടെ അനുവാദത്തോടെ അംഗീകൃത മിഡ് വൈഫിന്റെ സഹായത്തോടെയാണു വീട്ടിലോ പ്രത്യേക കേന്ദ്രങ്ങളിലോ പ്രസവം നടക്കുന്നത്.
സങ്കീർണ സാഹചര്യമുണ്ടായാൽ അടിയന്തരമായി ആശുപത്രിയുടെ സഹായം തേടും. ഇന്ത്യയിൽ മിഡ് വൈഫുമാർക്കും വയറ്റാട്ടിമാർക്കും പ്രഫഷണൽ യോഗ്യതയില്ല. പാരന്പര്യ അറിവും മുൻപരിചയവും മാത്രമാണു കരുതലും കൈമുതലും.
പ്രസവസമയം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇവയൊക്കെ പരിഹരിക്കാനുള്ള സംവിധാനവും ഉപകരണങ്ങളും വിദഗ്ധരും ഉണ്ടെങ്കിലേ അമ്മയും കുഞ്ഞും സുരക്ഷിതരാകൂ.
പ്രസവത്തിനു പാക്കേജ്
ഗർഭകാലത്തും പ്രസവത്തിനും സ്വകാര്യ ആശുപത്രികളിൽ വരുന്ന ഭീമമായ സാന്പത്തിക ചെലവ് പലർക്കും താങ്ങാനാവില്ല. കേരളത്തിലെ പ്രസവങ്ങളിൽ 67.06 ശതമാനം സ്വകാര്യ ആശുപത്രികളിലും 31.75 ശതമാനം സർക്കാർ ആശുപത്രികളിലുമാണ് നടക്കുന്നത്.
സർക്കാർ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതും ഡോക്ടർ ഇല്ലാതെ വരുന്നതും അണുബാധയും വലിയ പരിമിതിയാണ്. ചില സ്വകാര്യ ആശുപത്രികളിൽ ഗർഭകാല പരിചരണത്തിനും പ്രസവത്തിനും നിരക്ക് പാക്കേജ് ആവിഷ്കരിച്ചിരിക്കുന്നു.
നോർമൽ പ്രസവത്തിനും സിസേറിയനും വലിയ നിരക്ക് വ്യത്യാസമുണ്ട്. പലപ്പോഴും ഇത് അര ലക്ഷവും ഒരു ലക്ഷവുമൊക്കെയാകാം. ലേബർ റൂമിൽ ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതിനും പ്രത്യേക ചാർജുണ്ട്. ഇക്കാര്യങ്ങളിൽ പൊതു മാനദണ്ഡമുണ്ടാകേണ്ടത് ആവശ്യമാണ്.
സിസേറിയൻ നടത്തേണ്ടിവന്നാൽ എന്തു കാരണത്താലാണെന്നത് ഡോക്ടർമാർ ബന്ധുക്കളെ ബോധ്യപ്പെടുത്തണം. അനാവശ്യമായി സിസേറിയനുകൾ ചെയ്യുന്ന ആശുപത്രികൾക്കെതിരേ നടപടിയുണ്ടാകണം.
കരുതലൊരുക്കി സർക്കാർ
ഗർഭധാരണം മുതൽ പ്രസവം വരെയും. പ്രസവാനന്തരം അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിനും നിരവധി സർക്കാർ സഹായ പദ്ധതികളുണ്ട്. എന്നാൽ, ആദിവാസി ഗോത്രമേഖലകളിലെയും അവികസിത പ്രദേശങ്ങളിലെയും ജനങ്ങളിൽ ഇക്കാര്യങ്ങൾ എത്തുന്നില്ല.
സംയോജിത ശിശുക്ഷേമ പദ്ധതിയിൽ (ഐസിഡിഎസ്) സാന്പത്തിക മാനദണ്ഡമില്ലാതെ ആദ്യപ്രസവത്തിന് രണ്ടു ഗഡുക്കളായി 3,000 രൂപ വീതം 6,000 രൂപ നൽകും. ജനനി ശിശു സുരക്ഷാ കാര്യക്രം (ജെഎസ്എസ്കെ) പദ്ധതിയിൽ സർക്കാരാശുപത്രികളിൽ പ്രസവം സൗജന്യമാണ്.
പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കാൻ വാഹനക്കൂലിയായി 700 രൂപയും നൽകും. അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം, പരിശോധന, സ്കാനിംഗ്, പ്രതിരോധ കുത്തിവയ്പ് എന്നിവയെല്ലാം സൗജന്യം.
വാക്സിൻ വഴി തടയാം 12 മാരകരോഗങ്ങൾ
ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിർഭരമായ ഭാവിക്ക് എന്നതാണ് ഈ വർഷത്തെ ആരോഗ്യദിന സന്ദേശം. ഇതോടൊപ്പം കുട്ടികളിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വാക്സിൻ സ്വീകരിക്കുന്നതു മൂലം തടയാവുന്ന 12 മാരകരോഗങ്ങളെ സംബന്ധിച്ചും കുഞ്ഞുങ്ങൾക്ക് പ്രായത്തിനനുസരിച്ച് കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പുകൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവൽകരണം നടത്തുന്നതിനായി ‘കുഞ്ഞിക്കുട’ എന്ന പേരിൽ സന്പൂർണ വാക്സിനേഷൻ കാന്പയിനും നടക്കുന്നു.
ആരോഗ്യമേഖലയിൽ ലോകനിലവാരം പുലർത്തുന്ന കേരളത്തിൽ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് തികച്ചും ആശങ്കാജനകമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുന്നറിയിപ്പു നൽകുന്നു.
ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കുന്നതു നോക്കിനിൽക്കാൻ പരിഷ്കൃതസമൂഹത്തിനാവില്ല. രോഗികളുടെ പരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിർമാണമുണ്ടാകണം. എങ്കിൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ തടയാനും അതിനു വഴിവയ്ക്കുന്ന അധമചിന്താഗതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കൂ.
വീട്ടുപ്രസവത്തിലെ മരണം നരഹത്യ
വീടുകളിലെ പ്രസവത്തിൽ സംഭവിക്കുന്ന മരണം നരഹത്യയായി കണക്കാക്കണമെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസനും സെക്രട്ടറി ഡോ. ശശിധരനും അഭിപ്രായപ്പെടുന്നത്. ഗർഭിണിക്ക് ഏറ്റവും വിഗ്ധമായ പരിശോധന ഉറപ്പാക്കണം. വിവരക്കേടുകൾ വിളന്പുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യുന്നവർക്കെതിരേ നിയമനടപടിയുണ്ടാകണം.
കേരളത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനത്തെ തകർക്കാണു ചിലരുടെ നീക്കം. ജീവനും ജീവിതവുമാണു വലുതെന്ന തിരിച്ചറിവില്ലാത്തവരെ സമൂഹം തള്ളിക്കളയണം -അക്കാഡമി ഓഫ് പൾമോണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ പ്രസിഡന്റ് ഡോ. പി.എസ്. ഷാജഹാൻ പറയുന്നു.
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
പാട്ടിന്റെ വഴിയിൽ രണ്ടു കൂട്ടുകാർ
കോഴിക്കോട് മഹാറാണി ഹോട്ടൽ... വർഷങ്ങൾക്കു മുന്‍പ് അവിടെ ഒരു ചലച്ചിത്ര ഗാന സെമിന
പല്ലൊട്ടി തിരിച്ചുതരുന്ന കുട്ടിക്കാല ഓർമകൾ
ഒരു ബ്രഹ്മാണ്ഡ സിനിമയല്ല അടുത്തിടെ തിയറ്ററുകളിലെത്തിയ പല്ലൊട്ടി. സംസ്ഥാന സർ
മൊബൈല്‍ നഷ്ടപ്പെട്ടാലും സ്വന്തം റേഞ്ചിലാക്കാം...
അയ്യോ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടല്ലോ... എല്ലാം പോയി... ഇനി എന്തു ചെയ്യും...? എന്നു കര
“റിക്കാർഡ് മോട്ടിവേഷൻ”
ദിനംപ്രതി അയ്യായിരത്തിലധികം ആളുകളിലേക്ക് മോട്ടിവേഷൻ മെസേജുകൾ എത്തിച്ച് റി
കൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടി
ആഘോഷത്തിന്റെ ദസറക്കാലം
എന്താ ദസറയ്ക്ക് പോകുകയല്ലേ.. എല്ലാവര്‍ഷവും കേള്‍ക്കുന്ന ചോദ്യം... അതെ ഇത്തവണയ
ഒറ്റയ്ക്ക് ഒരു വനം
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ... ബ്രസീലി
ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
50 വർഷങ്ങൾക്കു മുന്‍പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടക
വൃത്തത്തില്‍ വിരിയുന്ന ചിത്രങ്ങള്‍...
ചിത്ര പ്രദര്‍ശനങ്ങള്‍ ഒരുപാട് കണ്ടവരാണ് നമ്മള്...ചെറുതും വലുതുമായ കാന്വാ
ഒരുവര്‍ഷം കഴിഞ്ഞു... മാമി എവിടെ...
വ്യാപാരിയെ കാണാതായിട്ട് വര്‍ഷമൊന്ന് കഴിയുക, മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ന
‘ഓണം ഉണ്ടറിയാം’
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. "ഓണം ഉണ്ടറിയണം' എന്നാണ് പഴമൊഴ
കംബോഡിയയിൽ സൈബർ തട്ടിപ്പ് ജോലി! കൊയ്യുന്നത് കോടികൾ
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേ
അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പേ
കൈക്കരുത്തില്‍ വൈശാഖ്
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്
അപ്പു പ്രകാശ്, കേരള ക്രിക്കറ്റിലെ പുത്തൻ താരോദയം
ക്രിക്കറ്റ് ലോകത്തിന് ശ്രീശാന്തിനെയും സഞ്ജു സാംസണെയുമെല്ലാം സംഭാവന ചെയ്ത കേരളക
ഓ.....പാരീസ്; ഉദ്ഘാടനച്ചടങ്ങിൽ ചരിത്രം വഴിമാറും
പാരീസ് ഫ്രാൻസിന്റെ തലസ്ഥാനം എന്നതിലുപരി യൂറോപ്പിലെതന്നെ ഏറ്റവും വലിയ മെട്രേ
വീട്ടിൽ താമരപ്പാടം…
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജ
ഒരു "AI' കുറ്റകൃത്യം
സങ്കേതികവിദ്യ അനുദിനം വളരുകയും ജനകീയമാവുകയും അതിന്റെ പ്രയോജനം നിത്യജീവി
സൈബര്‍ തട്ടിപ്പ്; കേട്ടാൽ കണ്ണ് തള്ളും
കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്ന
മഴ, കട്ടൻ ചായ...പരിപ്പുവട.. പിന്നെ, ജോൺസൺ മാഷ്ടെ പാട്ട്... കൂടെ മൺസൂൺ ഡയറ്റും
മഴ കനക്കുകയാണ്... ചൂടൊക്കെ വിട്ട് നല്ല തണുപ്പ് പിടിച്ചിരിക്കുന്നു.. ചൂട് കട്ടൻ ച
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കട
കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു ക
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
Latest News
തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പ്; 2.5 കോടി വ്യാജ ഐഡികൾ നിർജീവമാക്കി
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
ഗവർണറുടെ നടപടി ലജ്ജാകരം: മന്ത്രി കെ.രാജന്
വിജയാഘോഷത്തിനിടെ ദുരന്തം; ആർസിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു
കാർ വാങ്ങിയത് വായ്പ എടുത്ത്; സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നു : എം.സ്വരാജ്
Latest News
തത്ക്കാൽ ടിക്കറ്റ് ബുക്കിംഗിൽ തട്ടിപ്പ്; 2.5 കോടി വ്യാജ ഐഡികൾ നിർജീവമാക്കി
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
ഗവർണറുടെ നടപടി ലജ്ജാകരം: മന്ത്രി കെ.രാജന്
വിജയാഘോഷത്തിനിടെ ദുരന്തം; ആർസിബിക്കും കെസിഎയ്ക്കുമെതിരെ കേസെടുത്തു
കാർ വാങ്ങിയത് വായ്പ എടുത്ത്; സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നു : എം.സ്വരാജ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top