Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
യക്ഷിക്കഥ...
WhatsApp
എസ്. മഞ്ജുളാദേവി
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ തഴുകി വന്ന കാറ്റ് അവളുടെ അഴിച്ചിട്ട മുടിയെ ഇളക്കിക്കൊണ്ടിരുന്നു. മോഹനിദ്രയിലെന്നപോലെ കണ്ണുകളടച്ച് ഇരുകൈകളും ചെവിയിൽ ചേർക്കാതെ ചേർത്ത് പ്രകൃതി താളത്തെ മുഴുവൻ ആവാഹിച്ച് വിവസ്ത്രയായി അവളിന്നും ഇരിക്കുന്നു.
പ്രകൃതിയുടെ ഉള്ളത്തിൽ, ഉർവരതയിൽ, ഉന്മാദത്തിൽ കാനായി കുഞ്ഞിരാമൻ എന്ന ശിൽപി വിരൽതൊട്ടപ്പോൾ ഉണർന്ന അഭൗമമായ സൃഷ്ടിയാണ് മലന്പുഴ ഉദ്യാനത്തിലെ യക്ഷി. 1969ലാണ് 30 അടി വലിപ്പമുള്ള യക്ഷി ശിൽപം കാനായി നിർമിക്കുന്നത്.
ലണ്ടൻ സർവകലാശാലയുടെ സ്കൂൾ ഓഫ് ആർട്സിൽനിന്നു കാനായി ശിൽപകല പഠിച്ചിറങ്ങിയ കാലം. മലന്പുഴയിൽ അണക്കെട്ടിനോട് ചേർന്നുള്ള പാർക്കിൽ ഒരു ശിൽപം ഉണ്ടാക്കുവാൻ സംസ്ഥാന സർക്കാരാണ് കാനായിയെ നിയോഗിക്കുന്നത്.
അന്ന് വെറും 32 വയസാണ് ശിൽപിയുടെ പ്രായം. പരമശിവന്റെ വാഹനമായ നന്ദികേശൻ ഭഗവാന് കാവൽ നിൽക്കുന്ന ശക്തിദുർഗമാണല്ലോ. അതുപോലെ അണക്കെട്ടിനു കാവലായ് ഒരു നന്ദി ശിൽപം കൊത്തുവാൻ യുവശിൽപി തീരുമാനിച്ചു.
ശിൽപത്തിന്റെ പണി തുടങ്ങുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ പണി വിചാരിച്ച ഊർജത്തിൽ മുന്നോട്ടു പോയില്ല. ഇതേക്കുറിച്ചാലോചിച്ച് പല രാത്രികളിലും മലകളുടെ മടിത്തട്ടിൽ കുഞ്ഞിരാമൻ എന്ന ചെറുപ്പക്കാരനിരുന്നു.
ഒടുവിലെപ്പോഴോ കാനായിയുടെ ഉള്ളിലേക്ക് യക്ഷി നടന്നുകയറുകയായിരുന്നു. മലന്പുഴയിലെ യക്ഷിയിലേക്ക് താൻ എത്തിയത് ഒരു നിയോഗം പോലെയാണെന്ന് കാനായി പറഞ്ഞിട്ടുണ്ട്.
ആ കഥ ഇങ്ങനെ- ""മലന്പുഴയിൽ ഒരു ശിൽപം നിർമിക്കുവാൻ സർക്കാർ എന്നെ ചുമതലപ്പെടുത്തിയപ്പോൾ അത് മലന്പുഴയിലെ പ്രകൃതിക്കിണങ്ങുന്ന ശിൽപമായിരിക്കണം എന്നാഗ്രഹിച്ചു. കിഴക്കുതെളിയുന്ന പശ്ചിമഘട്ടത്തെ നോക്കിയിരിക്കുന്ന ഒരു സ്ത്രീരൂപത്തിന് മലമകൾ എന്ന് പേരു നൽകണമെന്നും ആലോചിച്ചു.
മലമകൾ എന്നത് ശുദ്ധമായ പ്രകൃതി തന്നെയാണ്. ആടയാഭരണങ്ങളില്ലാത്ത, കൃത്രിമത്വമില്ലാത്ത നഗ്നപ്രകൃതി. എന്നാൽ ഞാനറിയാതെ 1954ൽ മലന്പുഴ അണക്കെട്ട് നിർമിക്കുന്പോൾ ഈ മലയോരത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മലയോരവാസികളുടെ ആരാധനയും ആചാരവും പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നു.
മലന്പുഴയിൽ അണക്കെട്ട് വരുന്നതിനു മുന്‍പ് സ്ഥലവാസികൾ ആരാധിച്ചിരുന്ന മൂർത്തിയാണ് എമൂരമ്മ. ഗിരിവർഗക്കാരുടെ മൂപ്പനാണ് എന്നോട് ഈ ആരാധനയുടെ ചരിത്രം പറഞ്ഞത്. പൂക്കൾ അർപ്പിച്ചും കൽവിളക്ക് തെളിച്ചും അവർ എമൂരമ്മയെ ആരാധിച്ചു.
ഡാം പണിക്കു വേണ്ടി വനം വെട്ടിമാറ്റിയപ്പോൾ എമൂരമ്മയായി കരുതി ആരാധിച്ച കല്ലും മാറ്റപ്പെട്ടു. പിന്നീട് ഡാം പണിയിൽ തടസം നേരിട്ടപ്പോൾ കോൺട്രാക്ടർ എമൂരമ്മയ്ക്കായി ഒരു ചെറിയ ക്ഷേത്രം അവിടെത്തന്നെ പണിതു നൽകി.
മലന്പുഴയിൽ ശിൽപം പണിയുവാൻ എത്തിയ സമയത്ത് എനിക്ക് ഈ കഥകളൊന്നും അറിയില്ലായിരുന്നു. സത്യത്തിൽ നിർമിക്കാൻ ഉദ്ദേശിച്ചത് പരമശിവന്റെ വാഹനമായ നന്ദിയേയാണ്. എന്നാൽ നന്ദിയുടെ പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. ഇന്നും ഈ ശിൽപം അപൂർണമാണ്.
പകരം പ്രകൃതി ശക്തി യക്ഷി രൂപത്തിൽ എന്റെ മനസിലേക്കെത്തുകയായിരുന്നു. ഗിരിവർഗക്കാർ ആരാധിച്ചിരുന്ന എമൂരമ്മ ഇരുന്ന അതേ സ്ഥലത്താണ് ഞാൻ യക്ഷിക്ക് ഇരിപ്പിടം ഒരുക്കിയത് എന്നത് മറ്റൊരു അദ്ഭുതം. ഇതാണ് മലന്പുഴയിലെ നഗ്നശിൽപമായ യക്ഷിക്കു പിന്നിലെ ചരിത്രം.''
1969 കാലഘട്ടമാണ് യക്ഷിയുടെ നിർമാണകാലം. ശിൽപത്തിന്റെ പണി ആരംഭിച്ച സമയത്ത് പാലക്കാട്നിന്നു തന്നെ ആദ്യ എതിർപ്പുകളും തുടങ്ങി. നഗ്നയായ ഒരു സ്ത്രീ ശിൽപം വലിയ വലുപ്പത്തിൽ പൊതുജനമധ്യത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങളും പ്രതിഷേധജാഥകളും നടന്നു.
പാലക്കാടൻ മലകളിലും പ്രകൃതിയിലും താൻ കണ്ട ശക്തിസൗന്ദര്യം ഒപ്പിയെടുക്കുക മാത്രമാണ് കാനായി ചെയ്തിരിക്കുന്നതെന്ന സത്യം ജനം ആദ്യം തിരിച്ചറിഞ്ഞില്ല. സദാചാര ലംഘനത്തിന്റെ പേരിൽ യാഥാസ്ഥിതികർ കൂട്ടംകൂടി ശിൽപിയ്ക്കെതിരേ വലിയ പോർവിളികൾ നടത്തി.
സ്വന്തം ജീവനു തന്നെ ഭീഷണി നേരിട്ടപ്പോഴും കാനായി പിൻമാറിയില്ല. തന്റെ കലയിൽ, ഉദ്ദേശശുദ്ധിയിൽ അത്ര വിശ്വാസമുണ്ടായിരുന്നു കാനായിക്ക്. യൂറോപ്പിലെ കലാസംസ്കാരം നൽകിയ ഊർജം കാനായി എന്ന യുവാവിനൊപ്പം ഉണ്ടായിരുന്നു.
കലാവിഷ്കാരത്തിൽ അക്കാലത്ത് കേരളത്തിൽ ഉണ്ടായ വഴിമാറ്റവും കാനായിയുടെ കരുത്തായി എന്നു പറയാം. എന്തായാലും വൻവിവാദങ്ങൾക്ക് നടുവിൽ തന്നെ യക്ഷി ഉയർന്നു. യക്ഷിയുടെ നഗ്നതയെ ചൊല്ലിയുള്ള നാട്ടുകാരുടെ അങ്കലാപ്പ് അവസാനിപ്പിക്കുവാൻ അന്നത്തെ കളക്ടർ ഒരു പോംവഴി കണ്ടെത്തി.
നാട്ടുകാരുമായുള്ള ചർച്ചയിൽ പ്രതിമയുടെ നിർമാണവേളയിൽ നഗ്നമായിരിക്കും എന്നാൽ ശിൽപം പൂർണമാകുന്പോൾ വസ്ത്രം ഉണ്ടാകും എന്ന് പറഞ്ഞ് ആശ്വാസം നൽകി. വിദേശത്ത് ശിൽപകലയിൽ ഉപരിപഠനം നടത്തി മടങ്ങിയെത്തിയ ശിൽപിയാണ് കാനായി എന്ന് നാട്ടുകാർ ആദ്യകാലത്ത് മനസിലാക്കിയിരുന്നില്ല.
ഡാം പണിയുന്ന തൊഴിലാളികളുടെ രജിസ്റ്ററിൽ ഒപ്പ് വച്ച് വെറും സാധാരണ പണിക്കാരന്റെ വേതനം മാത്രം വാങ്ങിയാണ് കലയെ കച്ചവടമാക്കാൻ അന്നും ഇന്നും അറിയാത്ത കാനായി ശിൽപം പണി തീർത്തത്.
വിവാദങ്ങളെക്കുറിച്ച് കാനായി പറഞ്ഞത് ഇങ്ങനെ- ""യക്ഷി ശിൽപത്തിൽ അശ്ലീലമുണ്ടെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല. ശിൽപത്തിൽ സഭ്യത ഇല്ലെന്ന് തോന്നുന്നത് കാണുന്നവരുടെ മനോവ്യാപാരം ആ നിലയിൽ എത്തുന്നതു കൊണ്ടാണ്.
യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. അവിടെയൊക്കെ കലയെ കലയായി കാണുന്ന ഒരു സംസ്കാരമുണ്ട്. കലയുടെ മർമം അറിയാത്ത രോഗാതുരമായ മനസിലാണ് പ്രതിഷേധങ്ങളും വിമർശനങ്ങളും.''
ഇങ്ങനെ പറയുമെങ്കിലും കേരളത്തിൽ പൊതുവേയുള്ള ഒരു കലാസംസ്കാരം കൊണ്ടാണ് യക്ഷി ശിൽപത്തെ പൊതുഇടത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും ഇത് സാധ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രശസ്ത ചിത്രകാരനും കലാസംവിധായകനും ചലച്ചിത്ര സംവിധായകനുമായ നേമം പുഷ്പരാജ് കേരള ലളിതകലാ അക്കാഡമി ചെയർമാനായിരുന്ന കാലത്താണ് യക്ഷി ശിൽപത്തിന്റെ അന്‍പതാം വാർഷിക ആഘോഷം മലന്പുഴയിൽ നടന്നത്.
രണ്ടാഴ്ച നീണ്ട യക്ഷിയാനം വിപുലമായ ചടങ്ങുകളോടെയാണ് കൊണ്ടാടപ്പെട്ടത്. ആസ്വാദകരുടെ ഒരു വലിയ തിരക്കാണ് അന്ന് മലന്പുഴയിൽ അനുഭവപ്പെട്ടത്. സ്ത്രീകളടക്കമുള്ളവർ യക്ഷി ശിൽപത്തിനു മുന്നിൽ നിന്ന് കാനായിക്കൊപ്പം ഫോട്ടോ എടുത്തത് മറക്കാൻ കഴിയില്ലെന്ന് നേമം പുഷ്പരാജ് പറയുന്നു.
സ്ത്രീ തനിക്ക് അമ്മയാണ്, പ്രകൃതിയാണ്,, ശക്തിയാണ് എന്ന് എന്നും പറയുന്ന കാനായിയുടെ ഏറ്റവും വലിയ വിജയം കൂടിയാണ് യക്ഷിക്കു ലഭിക്കുന്ന അംഗീകാരവും സ്വീകാര്യതയും.
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേ
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സി
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
Latest News
സെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
മണിപ്പൂരില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: നരഹത്യക്ക് കേസെടുത്തു
ആന്ധ്രയിൽ ജോലിസമയം പത്തുമണിക്കൂറാക്കുന്നു; പണിമുടക്കുമായി തൊഴിലാളികൾ
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല: മന്ത്രി എ.കെ.ശശീന്ദ്രൻ
Latest News
സെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
മണിപ്പൂരില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: നരഹത്യക്ക് കേസെടുത്തു
ആന്ധ്രയിൽ ജോലിസമയം പത്തുമണിക്കൂറാക്കുന്നു; പണിമുടക്കുമായി തൊഴിലാളികൾ
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല: മന്ത്രി എ.കെ.ശശീന്ദ്രൻ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top