Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
WhatsApp
ഋഷി
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സിനിമ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ഒരുകാലത്ത് കേരളത്തിന്റെ ഹരമായിരുന്ന ബ്രേക്ക് ഡാൻസിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കലാകാരന്മാരെ കുറിച്ചുമാണ് മൂണ്‍ വാക്ക് എന്ന സിനിമ.
കാലം മറന്നുപോയ ബ്രേക്ക് ഡാൻസ് കലാകാരൻമാരെക്കുറിച്ചും ഒരു തലമുറയുടെ ത്രസിപ്പിക്കുന്ന ഹരമായിരുന്ന ബ്രേക്ക് ഡാൻസിനെക്കുറിച്ചും പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനും മനസിലാക്കിക്കൊടുക്കാനും മൂണ്‍വാക്ക് എന്ന സിനിമയെടുക്കുന്ന ലിജോ ജോസ് പെല്ലിശേരിയോടു നന്ദിപറയാം...
കേരളത്തിലെ എല്ലാ ഭാഗത്തും ബ്രേക്ക് ഡാൻസിന് ആരാധകരും ബ്രേക്ക് ഡാൻസ് താരങ്ങളും ഉണ്ടായിരുന്ന പോലെ തൃശൂരിലുമുണ്ടായിരുന്നു വാനോളം ആരാധകരും അവരുടെ ആവേശം അലയടിപ്പിക്കാൻ കെൽപുള്ള ബ്രേക്ക് ഡാൻസ് നർത്തകരും.
അവരിൽ പ്രമുഖനും കേരളമൊട്ടുക്കും അറിയപ്പെട്ട ബ്രേക്ക് ഡാൻസുകാരനായിരുന്നു ഷെൽട്ടൺ. ഒരു സിനിമാക്കഥ പോലെ ത്രില്ലടിപ്പിക്കുന്ന കഥയാണ് ഷെൽട്ടന്റേത്.
റിവേഴ്സ്ഗിയറിൽ ബ്രേക്ക് ഡാൻസ് കാലം
കേരളത്തിലും ബ്രേക്ക് ഡാൻസ് ഹരമായിരുന്ന കാലം. 1970കളുടെ അവസാനത്തിലാണത്രെ ന്യൂയോർക്കിലെ തെരുവുകളിൽ ബ്രേക്ക് ഡാൻസ് എന്ന നൃത്തരൂപം ചുവടുകൾ വെക്കാൻ തുടങ്ങിയത്.
അധികം വൈകാതെ തന്നെ ബ്രേക്ക് ഡാൻസിന്റെ ചടുലതയും ലഹരിയും കടലുകൾ കടന്ന് ഇങ്ങ് കേരളത്തിലുമെത്തി. അതോടെ കേരളമാകെ ബ്രേക്ക് ഡാൻസ് ചുവടുകളിൽ ഇളകിമറിഞ്ഞു.
അങ്ങിനെയിരിക്കെ കേരളത്തിൽ ആദ്യമായി ഒരു ബ്രേക്ക് ഡാൻസ് മത്സരം അഖിലകേരളതലത്തിൽ സംഘടിപ്പിച്ചു. 1989 ഫെബ്രുവരി അഞ്ചിനാണ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ കേരളത്തിലെ ആദ്യ ആൾ കേരള ബ്രേക്ക് ഡാൻസ് മത്സരത്തിന് വേദിയൊരുങ്ങിയത്.
കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ബ്രേക്ക്ഡാൻസ് പ്രേമികളും നർത്തകരും മത്സരം കാണാനും മത്സരിക്കാനുമെത്തിയിരുന്നതായി അധ്യാപകനും പഴയ ബ്രേക്ക് ഡാൻസ് നർത്തകനുമായ ഫേവർ ഫ്രാൻസിസ് ഓർക്കുന്നു.
മത്സരം തുടങ്ങുന്പോൾ അകത്തുകടക്കാൻ ടിക്കറ്റു കിട്ടാതെ നിരവധി ചെറുപ്പക്കാരാണ് സ്റ്റേഡിയത്തിനു പുറത്ത് കാത്തുനിന്നിരുന്നത്. അങ്ങിനെ മത്സരം തുടങ്ങി. അന്നത്തെ സൗണ്ട് ബോക്സുകളുടെ പരമാവധി ശേഷിയിൽ പാട്ടുകളുടെ ശബ്ദം മുഴങ്ങി.
സ്റ്റേജിൽ കയറിയവരെല്ലാം ആടിത്തിമർത്തു. ഒന്നിനൊന്ന് മെച്ചം. പത്താം ചെസ്റ്റ് നന്പറായി സ്റ്റേജിലെത്തിയത് അന്നത്തെ ബ്രേക്ക്ഡാൻസർമാരിലെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ച തൃശൂരിന്റെ ഷെൽട്ടനായിരുന്നു.
ഷെൽട്ടൻ സ്റ്റേജിലേക്ക് കയറിയപ്പോൾ കടലിൽ നിന്നുയർന്നെത്തുന്ന തിരമാലകൾ പോലെ കൈയടികളും ആർപ്പുവിളികളും വേദിയിലേക്കലച്ചു കയറി.
ഷെൽട്ടൻ...ആടിത്തിമർത്തു...അരങ്ങു തകർത്തു...ഷെൽട്ടൻ സ്റ്റേജിൽ കയറുന്പോൾ തുടങ്ങിയ കൈയടികളും ആർപ്പുവിളികളും തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് പോലെ കൂടിക്കൂടി വന്നു...അവസാനം നിലയ്ക്കാത്ത കരഘോഷങ്ങളുടെ കൂട്ടപ്പൊരിച്ചിൽ.. സ്റ്റേജിൽ നിന്നിറങ്ങിയ ഷെൽട്ടനെ നിലംതൊടീക്കാതെ വാരിയെടുത്തുകൊണ്ടുപോയി ആരാധകക്കൂട്ടം.
പിന്നീട് മത്സരഫലം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്ന പോലെത്തന്നെ ഒന്നാം സ്ഥാനം തൃശൂരിന്റെ മഠത്തിപ്പറന്പിൽ ഷെൽട്ടന്. വിധികർത്താക്കൾ എല്ലാവരും ഷെൽട്ടന് മാർക്കിട്ടത് പത്തിൽ പത്തായിരുന്നുവത്രെ.
അങ്ങിനെ പ്രഥമ ഓൾ കേരള ബ്രേക്ക്ഡാൻസ് മത്സരത്തിൽ ഫുൾ എ പ്ലസും അടിച്ചെടുത്ത് താരങ്ങളിൽ താരമായ ഷെൽട്ടൻ കേരളമൊട്ടാകെ താരമായി. പതിനാറാം വയസിൽ തുടങ്ങിയ ബ്രേക്ക് ഡാൻസിനോടുള്ള അടങ്ങാത്ത ഇഷ്ടം ഇപ്പോഴും ഇടനെഞ്ചിലുണ്ട് ഷെൽട്ടന്...
മൂണ്‍വാക്ക് എന്ന സിനിമയുടെ ശിൽപികൾ കേരളമൊട്ടാകെയുള്ള ആദ്യകാല ബ്രേക്ക്ഡാൻസുകാരെ തപ്പിയിറങ്ങിയപ്പോൾ തൃശൂരിലെ ഷെൽട്ടണെ ഒഴിവാക്കാൻ അവർക്കാകുമായിരുന്നില്ല. മഠത്തിപ്പറന്പിൽ ദേവസി മകൻ ഷെൽട്ടൻ എന്ന ആ പുലിയില്ലാതെ ബ്രേക്ക് ഡാൻസിന്റെ എന്ത് ചരിത്രം...?
ബ്രേക്ക് ഡാൻസിന് കേരളത്തിൽ പ്രചാരം കൂടിവന്നതോടെ ഷെൽട്ടനും തിരക്കേറി. ബ്രേക്ക് ഡാൻസ് പഠനത്തിൽ ഗുരു സുഹൃത്തുകൂടിയായ നിക്സണായിരുന്നു. നിക്സന്റെ വീട്ടിലെ ആ പഴയ വിസിആറിൽ കാസറ്റുകളിട്ട് കണ്ടാണ് ഷെൽട്ടൻ ബ്രേക്ക് ഡാൻസിൽ ഹരിശ്രീകുറിച്ച് ചുവടുകൾ വച്ചത്.
ബ്രേക്ക്ഡാൻസ് പരിപാടി ക്ലിക്കായതോടെ നിക്സനും ഷെൽട്ടണും കൂടെ മെയ്സണ്‍, ശിവദാസ്, പ്രവീണ്‍ എന്നിവർ ചേർന്നൊരു ടീമുണ്ടാക്കി. റോക്ക് ബോയ്സ് എന്നായിരുന്നു ബ്രേക്ക് ഡാൻസ് ടീമിന്റെ പേര്.
കേരളമൊട്ടുക്കും ഇവർ ആടിത്തിമർത്തു. റോക്ക്ബോയ്സ് എന്ന യഥാർഥ പേരിനേക്കാൾ ഈ ടീം അറിയപ്പെട്ടത് ഷെൽട്ടൻ ആന്റ് പാർട്ടി എന്നും ഷെൽട്ടന്റെ ടീമെന്നുമൊക്കെയായിരുന്നു.
സാന്പത്തികമായി മെച്ചമുണ്ടായിരുന്നില്ലെങ്കിലും ഷെൽട്ടനും കൂട്ടരും കിട്ടിയ സ്റ്റേജിലെല്ലാം കസറി. തുച്ഛമായ പ്രതിഫലം മാത്രമാണ് മിക്കയിടത്തുനിന്നും കിട്ടിയത്. ചിലയിടത്തു നിന്നും ഒന്നും തന്നെ കിട്ടിയിരുന്നില്ല.
പക്ഷേ അവർ തങ്ങളുടെ കലയെ അവതരിപ്പിക്കാൻ കാശിനു വേണ്ടി കാത്തുനിന്നില്ല. തൃശൂരിൽ അക്കാലത്ത് ഏത് പരിപാടിക്കും ഷെൽട്ടന്റേയും ടീമിന്റെയും ബ്രേക്ക് ഡാൻസ് മസ്റ്റായിരുന്നുവെന്ന് ഫേവർ ഓർക്കുന്നു.
കേരളത്തിലെ മറ്റു ബ്രേക്ക് ഡാൻസ് സംഘങ്ങൾക്ക് എന്നും അത്ഭുതം കലർന്ന ആദരവായിരുന്നു ഷെൽട്ടനോടും ടീമിനോടും. മത്സരങ്ങൾക്ക് ഷെൽട്ടനുണ്ടങ്കിൽ തങ്ങളല്ലെന്ന് പരസ്യമായി പറഞ്ഞ ബ്രേക്ക് ഡാൻസ് സംഘങ്ങളുണ്ട്.
പേടിച്ചിട്ടില്ല, ഷെൽട്ടനോടും ടീമിനോടും മുട്ടി ജയിക്കാൻ പറ്റില്ല എന്നുറപ്പുള്ളതുകൊണ്ടാണ് അന്ന് മറ്റു ടീമുകൾ പിൻമാറിയിരുന്നത്. ശരിക്കും ഷെൽട്ടൻ ആൻഡ് ടീമിന്റെ അശ്വമേധം.
ആദ്യമായി ഓൾ കേരള ബ്രേക്ക്ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം അടിച്ച അതേ വേദിയിൽ 1989 ഏപ്രിൽ 14ന് ഗോവ സിൻഡിക്കേറ്റ് എന്ന പാശ്ചാത്യ ബാൻഡിനൊപ്പം എത്തിയ ഗോവൻ ഡാൻസേഴ്സിന്റെ ബ്രേക്ക്ഡാൻസ് ടീം തൃശൂർക്കാർക്കും ബ്രേക്ക് ഡാൻസ് ആരാധകർക്കും മുന്നിൽ ചുവടുവെച്ചാടി.
കാണാൻ ഗാലറിയിൽ ഷെൽട്ടനുമുണ്ട്. പാട്ടുകൾ മുറുകി ഹരം കയറിയപ്പോൾ ഗാലറി വിട്ടിറങ്ങിയ ഷെൽട്ടൻ താഴെയിറങ്ങി രണ്ടു സ്റ്റെപ്പിട്ടു. അതോടെ കാണികളുടെ ശ്രദ്ധ സ്റ്റേജിൽ നിന്ന് ഗാലറിക്കു താഴെയായി. ഷെൽട്ടൻ എന്നാർത്തുവിളിച്ച് കാണികൾ അയാൾക്കു ചുറ്റും പൊതിയുന്നത് കണ്ട് ഗോവൻ ഡാൻസർമാർ അന്തം വിട്ടു.
..ന്തൂട്ട് ഡാൻസാടാ നീയൊക്കെ ആടണത്...ഇത് നോക്കടാ...മ്മടെ ഷെൽട്ടന്റെ സ്റ്റെപ്സ് - ഷെൽട്ടനൊപ്പം ചുവടുവെച്ച തൃശൂർക്കാരൻ ലോനപ്പേട്ടൻ ഗോവക്കാരോടു പറഞ്ഞു. ഷെൽട്ടണ്‍ അടങ്ങിയൊതുങ്ങിയിരിക്കണമെന്നും സംഘാടകർ പറഞ്ഞത്രെ.
അതുപ്രകാരം ഷെൽട്ടണ്‍ തിരികെ ഗാലറിയിൽ പോയിരുന്നെങ്കിലും വീണ്ടും ആരാധകർ ഷെൽട്ടനെ നിർബന്ധിച്ച് താഴെയിറക്കി കളിപ്പിച്ചപ്പോൾ ഒടുവിൽ പോലീസ് ഇടപെട്ട് ഷെൽട്ടണെ മടക്കി അയച്ചതുമെല്ലാം തൃശൂരിലെ ബ്രേക്ക് ഡാൻസ് ആരാധകർ ഇപ്പോഴും മറക്കാത്ത ഷെൽട്ടൺ കഥകൾ....
കുന്പളങ്ങിക്കാരൻ ദേവസിക്കും ഫോർട്ട് കൊച്ചി സ്വദേശിനി ഗ്രേസിക്കും പിറന്ന ഷെൽട്ടൻ തൃശൂർ ചേറൂരിലാണ് വളർന്നത്. ബ്രേക്ക്ഡാൻസിൽ പത്തിൽ പത്തുമാർക്കും നേടിയ ഷെൽട്ടൻ പക്ഷേ പത്താം ക്ലാസിൽ തോറ്റതോടെ പഠിപ്പുനിർത്തി.
നിക്സന്റെ വീട്ടിലെ പഴയ വിസിആറിൽ 1984ൽ അമേരിക്കയിൽ റിലീസ് ആയ ബ്രേക്കിംഗ് അഥവാ ബ്രേക്ക് ഡാൻസ് എന്ന സിനിമ എത്രയോ തവണ ആവർത്തിച്ചാവർത്തിച്ചു കണ്ടാണ് ബ്രേക്ക് ഡാൻസ് പഠിക്കുന്നത്.
ഗുരു നിക്സനൊപ്പമാണ് ആദ്യമായി 1986ലെ ഒരു ക്രിസ്മസ് രാത്രിയിൽ കോലഴിയിൽ ഒരു ക്ലബിന്റെ ആഘോഷപരിപാടിക്ക് സ്റ്റേജിൽ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്നതും.
കേരളത്തിൽ അന്ന് പലയിടത്തും ബ്രേക്ക് ഡാൻസ് സംഘങ്ങൾ ഉണ്ടായിരുന്നുവെന്നും തിരുവനന്തപുരത്ത് ഫുട്ലൂസേഴ്സ് ബാബുവും സജീഷും, തൃശൂരിൽ നിക്സണും ഷെൽട്ടണും മെയ്സണും പ്രവീണും ശിവദാസും റിച്ചിയും ജേ ബോയും, സജിയും കൊച്ചിയിൽ ജോണ്‍സണും സംഘവും തുടങ്ങി പലയിടത്തും ടീമുകൾ ഉണ്ടായിരുന്നതായി ഫേവർ ഫ്രാൻസിസ് ഓർക്കുന്നു.
ഷെൽട്ടൻ ഇപ്പോൾ.....
കേരളത്തിൽ ബ്രേക്ക് ഡാൻസിന് ഡിമാന്റിലാതായതും പെട്ടന്നായിരുന്നു. സിനിമാറ്റിക് ഡാൻസ് വ്യാപകമായതോടെ ആർക്കും ബ്രേക്ക് ഡാൻസിനോട് താത്പര്യമില്ലാതായി. അതോടെ ഷെൽട്ടനും താൽക്കാലികമായിട്ടാണെങ്കിലും ബ്രേക്ക് ഡാൻസിന് ബ്രേക്കിടേണ്ടി വന്നു.
ജീവിതം ബ്രേക്കിടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഷെൽട്ടൻ കൈയിൽ പെയിന്റിംഗ് ബ്രഷെടുത്തു. അനുജൻ നെൽസണുമൊത്തെ ഷെൽട്ടൻ പെന്റിംഗ് പണി തുടങ്ങി.
2001 ൽ ഷീനയെ വിവാഹം കഴിച്ച ഷെൽട്ടണ്‍ രണ്ടു ആണ് മക്കളാണ്. മൂത്ത മകൻ ഗാറ്റ്ലിൻ ഡാൻസിൽ തല്പരനാണ്, ഒപ്പം ഡ്രംസിൽ ഡി സോണ്‍ വിജയിയുമാണ്. ഇളയ മകൻ ഏണസ്റ്റിന് നൃത്തക്കന്പം കുറവാണ്.
ബ്രേക്ക് ഡാൻസ് ഒരിക്കലും തന്നിൽ നിന്ന് ഇല്ലാതാകില്ലെന്ന് ഷെൽട്ടൻ തറപ്പിച്ചു പറയുന്നു. മൂണ്വാക്കിനു വേണ്ടിയും ചില വീഡിയോ ഇന്റർവ്യൂകൾക്കു വേണ്ടിയും വീണ്ടും തന്റെ പ്രസിദ്ധമായ ബ്രേക്ക് ഡാൻസ് ചുവടുകളെ പൊടിതട്ടിയെടുത്തപ്പോൾ അത് തനിക്കും കണ്ടുനിന്നവർക്കും ബോധ്യമായെന്ന് ഷെൽട്ടൻ പറയുന്നു.
മൂണ്‍വാക്ക് റിലീസ് ചെയ്യുന്നതോടെ കേരളത്തിൽ വീണ്ടും ബ്രേക്ക് ഡാൻസിന് ഡിമാന്‍ഡ് കൂടുമെന്ന് കരുതാം.
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേ
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
യക്ഷിക്കഥ...
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ ത
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
Latest News
സെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
മണിപ്പൂരില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: നരഹത്യക്ക് കേസെടുത്തു
ആന്ധ്രയിൽ ജോലിസമയം പത്തുമണിക്കൂറാക്കുന്നു; പണിമുടക്കുമായി തൊഴിലാളികൾ
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല: മന്ത്രി എ.കെ.ശശീന്ദ്രൻ
Latest News
സെബലേങ്കയെ വീഴ്ത്തി; കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടു
മണിപ്പൂരില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: നരഹത്യക്ക് കേസെടുത്തു
ആന്ധ്രയിൽ ജോലിസമയം പത്തുമണിക്കൂറാക്കുന്നു; പണിമുടക്കുമായി തൊഴിലാളികൾ
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല: മന്ത്രി എ.കെ.ശശീന്ദ്രൻ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top