Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കില്ലര്‍ ഇരമ്പിയോടുന്നു
WhatsApp
ജോണ്‍ മാത്യു
1930ല്‍ അമേരിക്കന്‍ കാര്‍നിര്‍മാതാക്കളായ സ്റ്റിയൂഡ് ബേക്കര്‍ മോട്ടോര്‍ കമ്പനി നിര്‍മിച്ച ഈ ആറ് സിലണ്ടര്‍ കാര്‍ ഇന്ത്യ ചരിത്രത്തിന് മറക്കാനാവാത്ത ഒരു സംഭവത്തിന്റെ മൂകസാക്ഷിയാണ്.
1948 ജനുവരി 30 വൈകുന്നേരം 5.15 സമയം ഡല്‍ഹിയിലെ ബില്ല ഹൗസിന് മുന്നില്‍ സായാഹ്ന പ്രാര്‍ഥന കഴിഞ്ഞ് തന്റെ മുറിയിലേക്ക് മടങ്ങവെ ഗാന്ധിജിയെ വധിക്കാന്‍ നഥുറാം വിനായക് ഗോഡ്സെ സ്വയം ഓടിച്ചെത്തിയ വാഹനം ഇതാണ്.
ഇറ്റാലിയന്‍ നിര്‍മിതമായ ബരേറ്റ എം.60 റിവോള്‍വറില്‍ നിന്നും ഉതിര്‍ന്ന മൂന്ന് വെടിയുണ്ടകള്‍ക്ക് മറുപടിയായി "ഹേ റാം' എന്ന നിലവിളിയോടെ രാഷ്ട്രപിതാവ് ഗാന്ധിജി വീണു പിടയുമ്പോള്‍, അടുത്ത് തന്നെ ഘാതകന് സ്വയം ഓടിച്ചെത്തിയ അക്കാലത്തെ ആഡംബര വാഹനമായ ഈ കാറും ഉണ്ടായിരുന്നു.
യുഎസ്എഫ് 73-എന്നാണ് ഉത്തര്‍ പ്രദേശ് രജിസ്ട്രേഷന് നമ്പര്‍ ഒപ്പം കില്ലര്‍ എന്ന് പേരുകൂടി ചേര്‍ത്താണ് ഈ വാഹനം അറിയപ്പെടുന്നത്.
2015-ല്‍ സണ്‍ഡേ ദീപികയില്‍ ഈ വാഹനത്തെയും അതിന്റെ സൂക്ഷിപ്പുകാരന് പറവേസ് റഹ്മാന് സിദ്ദിഖ്വിയെയും കുറിച്ച വിശദമായ പ്രത്യേക ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാള പത്രങ്ങളില്‍ ദീപികയാണ് കില്ലറിന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.
സണ്‍ഡേ ദീപികയില്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഒരു വിന്റേജ് കാര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ പറവേസ് റഹ്മാന് സിദ്ദിഖ്വി ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടു.
അദ്ദേഹത്തിന്റെ പിതാവ് മജീബ് റഹ്മാന് തന്റെ മൂത്ത മകന്റെ ഓര്‍മയ്ക്കായി കില്ലര്‍ അറ്റകുറ്റപ്പണികള്‍ പോക്കി പെയിന്റു ചെയ്ത് അകാലത്തില്‍ വേര്‍പെട്ട മകന്റെ ഓര്‍മയ്ക്കായി സൂക്ഷിക്കുകയാണിന്ന്. മരണപ്പെടുമ്പോള്‍ 33 വയസ് മാത്രം പ്രായമായിരുന്നു പറവേസ് റഹ്മാന്.
അദ്ദേഹത്തിന്റെ പിതാവിനെ കൂടാതെ സഹോദരങ്ങളായ ജാവേദ് റഹ്മാന്, അമന് റഹ്മാന് എന്നിവരും വിന്റേജ് കാര്‍ റാലികളില്‍ തങ്ങളുടെ സഹോദരന്റെ ഓര്മ പുതുക്കാന്‍ കില്ലറുമായി എത്താറുണ്ട്.
കില്ലറിന്റെ കഥയിങ്ങനെ
ഗാന്ധിജിയെ വധിച്ചശേഷം ഗോഡ്സെയെയും ഗൂഡാലോചനയില്‍ പങ്കെടുത്ത നാരായണ്‍ ആപ്തെയെയും പഞ്ചാബിലെ അംബാല ജയിയില്‍ തൂക്കിലേറ്റി. ശരീരം ജയിലില്‍ തന്നെ ദഹിപ്പിച്ച് ചാരം നദിയില്‍ ഒഴുക്കി.
ഗോഡ്സെയുടെ ആശയങ്ങളോട് ആഭിമുഖ്യമുള്ളവര്‍ വീണ്ടും ഒത്തുകൂടാതിരിക്കാനായിരുന്നു ഇത്. കില്ലര്‍ എങ്ങനെ ഗോഡ്സെയുടെ കൈയിലെത്തി. ഉത്തര്‍ പ്രദേശിലെ ജോന്‍പൂരിലെ മഹാരാജാവ് അമേരിക്കയില്‍ നിന്നും പ്രത്യേകം ഓര്‍ഡര്‍ കൊടുത്ത് നിര്‍മിച്ചു കപ്പലില്‍ ഇറക്കുമതി ചെയ്തതായിരുന്നു ഈ കാര്‍.
ജോന്‍പൂര്‍ രാജാവ് ഹിന്ദു മഹാസഭയുടെ അനുഭാവിയായിരുന്നു. അങ്ങനെയാണ് നഥുറാം വിനായക് ഗോഡ്സെക്ക് ഈ കാര്‍ തന്റെ പ്രത്യേക ദൗത്യത്തിനായി ലഭിക്കുന്നത്. പോലീസ് പിടിച്ചെടുത്ത വാഹനം 1978-ലാണ് ലേലത്തില്‍ വില്‍ക്കുന്നത്.
സെയ്നി കാലിബ് എന്ന ആംഗ്ലോ ഇന്ത്യന്‍ ബിസിനസുകാരന് 3500-രൂപക്ക് കാര്‍ ലേലത്തില്‍ എടുത്തു. പിന്നീട് സണ്ണി കൈലിംഗ് എന്ന ആഗ്ലോ ഇന്ത്യന്‍ വ്യവസായി ഈ കാര്‍ വാങ്ങി രണ്ടുപേരും കാറിന്റെ ചരിത്രം അറിയാതെയാണ് വാങ്ങിയത്.
ഗാന്ധിജിയുടെ ഘാതകന് ഉപയോഗിച്ച കാറാണെന്ന് അറിഞ്ഞതിനാലാകാം വാങ്ങിയവര്‍ അധികം ഉപയോഗിക്കാതെ വാഹനം കൈമാറി. ഉത്തര്‍ പ്രദേശിലെ വാരണസില്‍ നിന്നും പല കൈമറിഞ്ഞ ഈ കാര്‍ 1999-ല്‍ ഡല്‍ഹി സ്വദേശിയായ വ്യവസായിയും വിന്റേജ് കാര്‍ കമ്പക്കാരനുമായ പര്‍വേസ് റഹ്മാന് സ്വന്തമാക്കി.
മറ്റു പലരെയും പോലെ തന്നെ കില്ലറിന്റെ പൂര്‍വകാല ചരിത്രം പര്‍വേസിനും അറിയില്ലായിരുന്നു. വിന്റേജ് കാര്‍ റാലികളില്‍ പങ്കെടുക്കാനെത്തിയ പല അവസരങ്ങളിലും കോണ്‍പ്രവര്‍ത്തകര്‍ കല്ലും വടിയുമായി ആക്രമിക്കാനെത്തിയപ്പോഴാണ് കില്ലര്‍ ആരുടെ കില്ലറാണെന്ന് പര്‍വേസ് റഹ്മാന് അറിയുന്നത്.
വിലമതിക്കാനാവാത്ത ചരിത്രത്തിന്റെ ഒരേടാണ് തന്റെ കൈയിലെത്തിയതെന്ന് അറിഞ്ഞ പറവേസ് വിന്റേജ് കാര്‍ റലികളില്‍ കില്ലറിനെ പങ്കെടുപ്പിക്കുന്നത് പതിവാക്കി ഒപ്പം നമ്പര്‍ പ്ലേറ്റില്‍ കില്ലര്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതി ചേര്‍ത്തു. ഉത്തര്‍ പ്രദേശ് പോലീസ് രേഖകളില്‍ കോടതി മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളിലും കില്ലര്‍ യുഎസ്എഫ്-73 എന്നാണ് പേര്.
ഷിംലയിലെ പ്രസിദ്ധമായ ഹിമാലയന്‍ ഹില്‍ കാര്‍ റാലി, പാക്കിസ്താനിലെ ലാഹോറില്‍ നടക്കുന്ന ലാഹോര്‍ കാര്‍ റലി, ഡല്‍ഹിയില്‍ നടക്കുന്ന സ്റ്റേറ്റ് മാന്‍ വിന്റേജ് കാര്‍ റാലി, ജെയ്പൂര്‍ കാര്‍ റാലി ഇവയിലെല്ലാം പങ്കെടുക്കുകയും ഒന്നാമത് എത്തുകയും ചെയ്തു കില്ലര്‍.
ആറ് സിലണ്ടറും 26.5 എച്ച്പി പവറുമുള്ള ഈ വാഹനം. അക്കാലത്ത് ചിന്തിക്കാനാവാത്ത ചില പ്രത്യകതകളും ഈ കാറിനുണ്ടായിരുന്നു. മാനുവലായും ഓട്ടോമാറ്റിക് മോഡിലും പ്രവര്‍ത്തിക്കുന്ന ഗിയര്‍ സിസ്റ്റം.
മോട്ടോര്‍ പമ്പുകളിലെപ്പോലെ കൈകൊണ്ട് ക്രാങ്ക് കറക്കിയും ഇപ്പോള്‍ സെല്‍ഫ് മോഡിലും സ്റ്റാര്‍ട്ടാക്കാന്‍ പറ്റും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത. പ്രതി ലിറ്ററിന് നാല് കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ടയറും സിറ്റുകളും ഒഴിച്ച് ബാക്കിയെല്ലാം ഇരുമ്പും പിത്തളയുമാണ്.
2015-നവംബര്‍ 18-ന് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കില്ലറിന്റെ ഉടമ പര്‍വേസ് റഹ്മാന് സിദ്ദിഖ്വിയുടെ മരണ ശേഷം എക്കാലത്തെയും പോലെ പിന്നെയും 10-വര്‍ഷം ഡല്‍ഹിയിലെ ലക്ഷ്മി നഗറിലെ പര്‍വേസിന്റെ ഇടുങ്ങിയ ഗാലറിയില്‍ വിശ്രമത്തിലായിരുന്നു ഈ വാഹനം.
ഇപ്പോള്‍ പര്‍വേസ് റഹ്മാന് സിദ്ദിഖ്വിയുടെ പിതാവ് ജാവേദ് റഹ്മാന് സാഹിബ് ഈ വാഹനം കേടുപാടുനീക്കി വീണ്ടും നിരത്തിലിറക്കുകയാണ്. 95-വര്‍ഷം പഴക്കമുള്ള ഈ കാറാണ് പര്‍വേസിന്റെ വിന്റേജ് കാറുകളിലെ താരം. മാര്‍ബിള്‍ വ്യാപാരവും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും നടത്തുന്നവരാണ് പര്‍വേസ് റഹ്മാന്റെ കുടുംബം.
കില്ലറിനെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ തയാറായി നിരവധി പേര് വന്നെങ്കിലും അമുല്യമായ ഈ വാഹനം കൈവെടിയാന്‍ പര്‍വേസ് തയ്യാറായില്ല. ബറേലിയിലെ പഴയ കാറുകളുടെ ഗാരേജില്‍ നിന്ന് ഈ വാഹനം പര്‍വേസ് റഹ്മാന് സ്വന്തമാക്കി സൂക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും ആക്രികച്ചവടക്കാരന്റെ കൈയില്‍ എന്നേ അവസാനിക്കുമായിരുന്നു കില്ലര്‍.
സ്റ്റുഡ് ബേക്കര്‍ ബ്രദേഴ്സ് അമേരിക്കയിലെ സൗത്ത് ബെന്‍ഡില്‍ 1852-ല്‍ ആരംഭിച്ചതാണ്. ജര്‍മനിയില്‍ നിന്നും 1736-ല്‍ ഫിലാഡല്ഫിയയിലെത്തിയ ജര്‍മ്മന്‍ കുടിയേറ്റക്കാരായ പീറ്റര്‍ സ്റ്റുബേക്കര്, ഭാര്യ അന്ന മാര്‍ഗരീത്ത സ്റ്റുഡ്ബേക്കര് എന്നിവരാണ് സ്റ്റ്യുഡ് ബേക്കര്‍ മോട്ടോര്‍ കമ്പനി ആരംഭിച്ചത്.
വാഹനങ്ങളുടെ ബോഗി, വാഗണ്‍ എന്നിവ നിര്‍മ്മിച്ചാണ് ഈ രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. നിര്‍മ്മാണ മികവില്‍ പേരുകേട്ടതാണ് കമ്പനി. സ്റ്റുഡ്ബേക്കര് എന്നത് അവരുടെ കുടുംബപ്പേരാണ്. പ്രതാപകാലത്ത് ലോകമെമ്പാടും 12,000 ലീഡര്‍മാരും 15,000 ജീവനക്കാരും 3,000 ത്തോളം ഷെയര്‍ ഹോള്‍ഡര്‍മാരും സ്വന്തമായ കമ്പനിയായിരുന്നു സ്റ്റുഡ്ബേക്കര്.
സാമ്പത്തീക പ്രതിസന്ധിയെത്തുടര്‍ന്ന് 1953-ല്‍ ഈ സ്ഥാപനം അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് പറിച്ചു നട്ടു. 1965-ലാണ് അവസാനത്തെ വാഹനം ഈ കമ്പനിയില്‍ നിന്നും ഇറങ്ങുന്നത്.
ഗാന്ധിജിയുടെ അന്ത്യയാത്രയില്‍ ശവമഞ്ചം രാജ്ഘട്ടിലെ സമാധിയിലേക്ക് വഹിച്ചത് കരസേനയുടെ ഗണ്‍ കാരിയറിലാണ്. ഉപയോഗിക്കാത്തതിനാല്‍ യന്ത്രഭാഗങ്ങള്‍ തുരുമ്പെടുത്ത് ഗാന്ധി സ്മൃതിയിലെ മ്യൂസിയത്തില്‍ ആ വാഹനം ഇപ്പോഴും കിടപ്പുണ്ട്.
ഇന്ത്യ ചരിത്രത്തിലൂടെ ഓടിയെത്തിയ ഈ വാഹനം ഒടുവില്‍ ബാപ്പുവിന്റെ സവിധത്തിലെത്തി എന്നു പറയുന്നതില്‍ തെറ്റില്ല, കാരണം ഡല്‍ഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിന് എതില്‍ വശത്ത് യമുനയുടെ മറുകരയില്‍ ലക്ഷ്മി നഗറിലാണ് പര്‍വേസ് റഹ്മാന്റെ ഗാരേജ്.
ബാപ്പുവിന്റെ സമാധിയില്‍ നിന്നും യുമന നദിക്ക് കുറുകെ ഒരു പാലം നിര്‍മിച്ചാല്‍ അര മണിക്കൂറില്‍ നടന്നെത്താവുന്ന ദൂരത്ത് ഗോഡ്സെയുടെ വാഹനവും ഓടിയെത്തി വിശ്രമിക്കുന്നു.
ഏവര്‍ക്കും തന്റെ ഹൃദയത്തില്‍ ഇടം നല്കിയ ബാപ്പു തന്റെ നെഞ്ചിലേക്ക് തീയുണ്ട പായിച്ചവനെയും തന്റെ സവിധത്തിലേക്ക് വിളിപ്പിച്ചതാകുമോ. കേവലം യാദൃശ്ചികമാണെങ്കിലും രാജ്ഘട്ടിന് സമീപത്തെ കില്ലറിന്റെ സാന്നിധ്യം നമ്മെ എന്തെല്ലാമോ ഓര്‍മ്മിപ്പിക്കുന്നു.
രാഹുല്‍ എന്തിനേയും കുഞ്ഞനാക്കും
വന്ദേ ഭാരത് ട്രെയിന്‍, ബസുകള്‍, കാറുകള്‍, ക്ഷേത്ര ഗോപുരങ്ങള്‍ തുടങ്ങിയവയെല്ലാം
പരിമിതികളെ തോല്‍പ്പിച്ചവരുടെ കരവിരുതിനു വിദേശത്തും പ്രിയം
പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നി
പെരിയാർ കടുവ സങ്കേതത്തിൽ 12 പുതിയ ജീവികൾ
ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആ
സൂപ്പർ സ്റ്റാർ സസ്യം!
ഹോളിവുഡിലെ പ്രശസ്തമായ "ദി ബിഗ് ബാംഗ് തിയറി' എന്ന സിറ്റ്കോം സീരീസ് കണ്ടിട്ടുള്ള
കാമറയിൽ പതിഞ്ഞ പോലീസ് മർദനങ്ങൾ
കാമറയും പതിഞ്ഞ പോലീസ് മർദനങ്ങൾ മലയാളത്തിലെ മിക്ക പോലീസ് സിനിമകളിലും ആക്ഷൻ
ഇന്നാണ് തൃശൂരിൽ പുലിയിറക്കം
ആന പൂരം പോലെ പുലിപ്പൂരം
തൃശൂർ പൂരത്തിന് നെറ്റിപ്പട്ടം കെട്ടിയ ആനകൾ
സുഹൃത്തുക്കള്‍ ചവിട്ടിതാഴ്ത്തിയ യുവാവിന്റെ മൃതദേഹത്തിനായുള്ള തെരച്ചില്‍; തുടരും...
മിസിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല
കേരളത്തെ മയക്കുന്ന രാസലഹരികേന്ദ്രങ്ങള്
കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്കെത്തുന്ന രാസലഹരിയുടെ ഉറവിട
‘പയ്യാവൂർ മാംഗല്യം’: വരന്മാർ റെഡി, ഇനി വേണ്ടത് വധുക്കളെ
ഗ്രാമ പഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷ
മരണം പതിയിരുന്ന 90 മിനിറ്റുകൾ
രാജസ്ഥാനിലെ രന്തംബോർ നാഷണൽ പാർക്കിൽ വന്യമൃഗങ്ങളുടെ കാഴ്ചകൾ ആസ്വദിച്ചുള്ള
ചിനാർ: കാഷ്മീരിന്റെ ആത്മാവായ തീവൃക്ഷം!
ഒരില കൊഴിയുന്ന ശബ്ദത്തിനു പോലും ചരിത്രത്തിന്റെ ഭാരമുള്ള ഒരിടം. മഞ്ഞിന്റെ വെളു
ചേര്‍ത്തല പള്ളിപ്പുറത്തെ ധര്‍മസ്ഥല
കുറ്റാന്വേഷണത്തില്‍ അതിവിദഗ്ധരെന്നു പേരെടുത്ത കേരള പോലീസിനെ വട്ടംചുറ്റിക്കു
വിസ്മൃതമാകുന്ന ആല
ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാ
അയ്യമ്പിള്ളി പെരുമയില്‍ ആമ വൈബുമായി പ്രവീണ്‍ അയ്യമ്പിള്ളി
കലാ-സാംസ്കാരിക രംഗത്ത് അയ്യമ്പിള്ളിക്കൊരു പെരുമയുണ്ട്. അതായത്, എഴുത്തുകാരന
ദുരൂഹതകളുടെ വാതിൽ തുറന്ന് അസ്ഥികൾ
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണ
വറുതിക്കാലം കഴിഞ്ഞു.. ഇനി കടലമ്മ കനിയണം
ഇന്നലെ അര്‍ധരാത്രിമുതല്‍ മല്‍സ്യതൊഴിലാളികള്‍ പ്രതീക്ഷയുടെ ആഴക്കടലിലേക്ക്
പാട്ടുവഴിയിലെ യാത്രകൾ തീരുമ്പോൾ !
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാത
അന്വേഷണ മികവിൽ ഇരിട്ടി സ്ക്വാഡ്
തെളിയാത്ത കേസുകൾക്ക് പിന്നാലെ സഞ്ചരിച്ച് കുറ്റവാളികളെ കണ്ടെത്തുന്ന വെല്ലുവിളി
കരിങ്കോളി പാമ്പ്; സത്യമോ മിഥ്യയോ
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയ
ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്; ഇന്ത്യക്ക് അഭിമാനനിമിഷം
41 വർഷത്തിനുശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക്. സ്പെയ്സ് എക്സിന്റെ ഡ്രാ
ആറളം ചിത്രശലഭക്കൂടാരം
കണ്ണും മനസും കുളിരണിയഴിച്ച വിവിധ വർണങ്ങളിൽ ചിറകടിച്ചു പറക്കുന്ന നൂറായിരം ച
ദേശീയപാതയിലൂടെ പറന്നാല്‍ കീശ കീറുമോ?; അറിയാം വാര്‍ഷിക ഫാസ്ടാഗിനെക്കുറിച്ച്
ടോള്‍ പ്ലാസകളില്‍ സ്വകാര്യ- വാണിജ്യേതര വാഹന ഉടമകള്‍ക്കുള്ള ടോള്‍ പിരിവ് ലഘൂക
പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപ
പാസ്പോര്‍ട്ട്... നടപടിക്രമങ്ങള്‍ വിരല്‍ തുമ്പില്‍
പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള
മഴക്കാലമല്ലേ... സൂപ്പ് സൂപ്പറാട്ടോ
മഴക്കാലത്ത് കട്ടൻചായയും ജോണ്സണ് മാഷ് ടെ പാട്ടും നമ്മുടെ ശീലങ്ങളിൽ ചേർന്നല
നിലമ്പൂരാട്ടം....
സ്വന്തം ലേഖകന്‍
ദേശീയപാത തകര്‍ച്ച മുതല്‍ ഇന്നത്തെ പെരുന്നാള്‍ അവധ
ഉസ്കൂൾ തൊറക്കായീ...
മാർച്ചിൽ അവസാനത്തെ പരീക്ഷ കഴിഞ്ഞാൽ പുസ്തകസഞ്ചി ഒറ്റയേറാണ്. ഒരു വർഷം തോളിൽ
വെടിയൊച്ചകൾ... ഡ്രോണുകൾ...; അനുഭവങ്ങള്‍ പങ്കുവച്ചു അഫ്സാന
ജമ്മു - കാഷ്മീരിലെ സാംബ ജില്ലയിൽ ഇന്ത്യ-പാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിജയ്പുര
നാൽക്കാലിമൃഗമല്ലല്ലോ മനുഷ്യൻ!
“മൃഗങ്ങൾ പരസഹായമില്ലാതെയല്ലേ പ്രസവിക്കുന്നത്? എന്തുകൊണ്ട് മനുഷ്യർക്കും ആയ
ഇരുട്ടുമുറികളിൽ പ്രസവം
വടക്കൻ ജില്ലകളിൽ പ്രസവം എടുക്കൽ കുലത്തൊഴിലാക്കിയ വിഭാഗങ്ങളുണ്ട്. യാതൊരു ശ
ജീവനെടുക്കും വീട്ടുപ്രസവം
വീട്ടിൽ പ്രസവിച്ചവർക്ക് ഉപഹാരം!!!
അക്യുപങ്ചറിന്റെ മറവിൽ അശാസ്ത്
ഹരിതാഭം സംഗീതം
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോ
തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊ
അവധിക്കാലത്തെ "അമ്പാടിയുടെ അനിയത്തിക്കട'
കളിയും ബഹളവും അടിയും പിടിയുമായി കുട്ടികളിൽ ചിലർ അവധിക്കാലം ആടിത്തിമിർക്കു
മനോഹരം, ദേവമനോഹറിന്റെ രചനകള്‍
""കാടിറങ്ങാതിരിക്കുക
കാഴ്ച പഴുത്തുവിങ്ങിയ
കേള്‍വി വിണ്ടുകീറിയ
മനുഷ്യര
കാസർഗോട്ടെ ആമകളെ തേടി യുപിയിൽ നിന്നൊരു പെൺകുട്ടി
കാസർഗോട്ടെ പയസ്വിനിപ്പുഴയുടെ അടിത്തട്ടിൽ ഒരു മീറ്ററിലേറെ നീളവും നൂറ് കിലോയി
പടക്കം പൊട്ടുന്നു... ഓണ്‍ലൈനില്‍
പടക്കങ്ങളില്ലാതെ എന്ത് വിഷു ആഘോഷം. പതിവുപോലെ ഇത്തവണയും ഓണ്‍ലൈന്‍ പടക്ക വില്‍
ഇഡലി അത്ര മോശം ഭക്ഷണമൊന്നുമല്ല സായിപ്പേ...
കത്തില്‍ വച്ചേറ്റവും മടുപ്പിക്കുന്നതായ ഭക്ഷണം എന്നാണ് പ്രൊഫസര്‍ എഡ്വേര്‍ഡ് ആന
കുടകിലെ തെയ്യാട്ടം; തറവാട്ടു കാരണവർ തെയ്യമായി അവതരിക്കും
തെയ്യം എന്നു കേട്ടാൽ ഏവര്‍ക്കും ഓര്മ വരിക വടക്കൻ കേരളത്തെറിച്ചാണ്. തെയ്യം കെട
അവരെത്തി, നാലു പേരും സുരക്ഷിതർ
ലോകത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞു. നെഞ്ചിടിപ്പുകൾ സാധാരണനിലയിലായി. 286 ദിവ
നോമ്പുകാലം... ശ്രദ്ധിക്കാം ഇക്കാര്യങ്ങളും
നോമ്പിന്റെ വിശുദ്ധ കാലമാണ് തുടങ്ങിയിരിക്കുന്നത്. നോമ്പിന്റെ ആരംഭത്തോടെ വ്രതപ
ഓട്ടോ മ്യൂസിയം @ പയ്യന്നൂർ
ഗൃഹാതുരിത്വമുണർത്തുന്ന നാണയത്തുട്ടുകൾ, വിദേശ രാജ്യങ്ങളുടെ കറൻസികൾ, സ്റ്റാ
റിക്കാർഡ് നീന്തൽ
കൈകാലുകള്‍ ബന്ധിച്ച് പെരിയാറിലും ചാലക്കുടിപ്പുഴയിലും മണിക്കൂറുകളോളം പൊങ്ങിക
കൊതുകിന്റെ തലയ്ക്കു വിലയിട്ട നാട് !
ചില സിനിമകളിൽ കാണുകയും കേൾക്കുകയും ചെയ്ത ഡയലോഗ് പോലെയാണ് ഫിലിപ്പിന്‍സിലെ മ
നേർക്കാഴ്ചകളുടെ ‘റൂബി’ സാഹിത്യം
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും റൂബി ജോർജ് കഥയു
പെയ്തിറങ്ങുന്ന പ്രണയം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം
സാറ കോഹെന്‍സ് ഹോമിലുണ്ട്, സാറയുടെ ഓര്‍മകള്‍
ഇളം പച്ച ചായം പൂശിയ ചുവരുകള്‍, മുകളില്‍ "സാറ കോഹെന്‍സ് ഹോം' എന്ന് വടിവൊത്ത അക്
പീഡനശ്രമത്തിന്റെ ക്രൂരമുഖം വീണ്ടും
പീഡനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്നു പെണ്‍കുട്ടിക്ക് താഴ
കടലാഴങ്ങളിൽ കാണാതായ അമലിനെ കാത്ത്
കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളിൽ കാണാതായ മകനായുള്ള കാത്തിരിപ്പിലാണ
സിന്ധു കാണാമറയത്ത്; ഇരുട്ടിൽ തപ്പി പോലീസ്
കണ്ണവം വനത്തിൽനിന്ന് കാണാതായ യുവതി കാണാമറയത്തു തന്നെ. യുവതിക്കായുള്ള അന്വേഷ
ഇതൊക്കെ തന്നെയല്ലേ പ്രണയം...
വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല...
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി
ഗ്രേറ്റ് റാന്‍ ഓഫ് കച്ച്
വ്യത്യസ്തമായൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. സ്ഥിരം റൂട്ട് വിട്ട് ത്രി
ഒരു രക്ഷപ്പെടലും രക്ഷപ്പെടുത്തലും; അഞ്ച് രാപ്പകലുകൾ കാട്ടിലകപ്പെട്ട കുഞ്ഞു പുഡുവിന്റെ അതിജീവനത്തിന്റെ കഥയറിയാം
സർവൈവൽ ത്രില്ലർ കഥകൾ ലോകത്തിന്റെ ഏതു ഭാഗത്തു നടന്നാലും അതറിയാനും വായിക്കാ
നവീൻ ബാബു v/s സിപിഎം
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കി
അന്നപൂർണയുടെ നെറുകയിൽ
ഏറ്റവും ചുരുങ്ങിയ സമയത്തിൽ ലോകത്തിലെ തന്നെ വളരെ ദുർഘടവും ദൈർഘ്യമേറിയതുമായ
ചാണകം അത്ര മോശം സാധനമൊന്നുമല്ല
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനേ
രാമന്തളി കീഴടക്കി കുരങ്ങുകൾ
പയ്യന്നൂരിലെ രാമന്തളി എന്ന ഗ്രാമത്തിൽ എല്ല് മുറിയെ പണിയെടുക്കുന്നത് കർഷകർ...
ഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍...
2024 വിട പറയാനൊരുങ്ങുകയാണ്... പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ
ലെസി പകര്‍ന്ന് നാല് ദശാബ്ദങ്ങള്‍
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ്
ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ, വിധി പറയലിൽ റിക്കാർഡ്!
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 1
Latest News
ലോകകപ്പ് യോഗ്യതാ മത്സരം; ജർമനിക്ക് ജയം
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഡോണൾഡ് ട്രംപ്: ഷഹബാസ് ഷെരീഫ്
മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതിക്കാരനായെത്തി; അന്വേഷണത്തിൽ കണ്ണൂരിൽ മോഷണ കേസ് പ്രതി
ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി; നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ വിമർശനവുമായി ശശി തരൂർ
ആലപ്പുഴയിൽ എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിൽ
Latest News
ലോകകപ്പ് യോഗ്യതാ മത്സരം; ജർമനിക്ക് ജയം
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഡോണൾഡ് ട്രംപ്: ഷഹബാസ് ഷെരീഫ്
മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതിക്കാരനായെത്തി; അന്വേഷണത്തിൽ കണ്ണൂരിൽ മോഷണ കേസ് പ്രതി
ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി; നരേന്ദ്ര മോദി പങ്കെടുക്കാത്തതിൽ വിമർശനവുമായി ശശി തരൂർ
ആലപ്പുഴയിൽ എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top