Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മജുലിയെ ബ്രഹ്മപുത്ര വിഴുങ്ങുന്നു
WhatsApp
റെജി ജോസഫ്
ലോകത്തിലെതന്നെ ഏറ്റവും വലിയ നദീദ്വീപാണ് ബ്രഹ്മപുത്രയിലെ മജുലി. 2016ല്‍ ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്ന വിശേഷണവും മജുലിക്കുണ്ട്.
ബ്രഹ്മപുത്രയില്‍ 421.65 കിലോമീറ്റര്‍ വിസ്തൃതിയുള്ള മജുലി 300 വര്‍ഷം മുന്‍പുണ്ടായ ഭൂമികുലുക്കത്തിലാണ് ഉയര്‍ന്നുവന്നതെന്നു കരുതപ്പെടുന്നു.
ഭൂചനത്തില്‍ ബ്രഹ്മപുത്രയില്‍ വലിയ പ്രളയമുണ്ടായി നദിയുടെ ഗതി തെക്കോട്ട് മാറിയൊഴുകി. പ്രളയത്തില്‍ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണും കല്ലും അടിഞ്ഞാണ് ബ്രഹ്മപുത്രയുടെ മകള്‍ എന്നറിയപ്പെടുന്ന മജുലി ദ്വീപുണ്ടായത്.
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ വൈഷ്ണവ സംസ്കാര കേന്ദ്രം കൂടിയാണ് മജുലി. വൈഷ്ണവ ആശ്രമങ്ങളും സംഗീതവും സംസ്കാരവും ഏറെ വശ്യമാണ്. മജുലി എന്നാല്‍ രണ്ട് സമാന്തര നദികള്‍ക്കിടയിലെ ഭൂമി. തപോരി എന്നറിയപ്പെടുന്ന നിരവധി ചെറിയ ദ്വീപുകളുടെ കൂട്ടമാണ് മജുലി.
ഗോഹട്ടിയില്‍നിന്ന് 350 കി.മീ മാറി 1.70 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന 22 തപോരികള് മജുലിയിലുണ്ട്. മിഷിംഗ്, ദിയോറി, സൊനോവാള്‍ കച്ചാറി തുടങ്ങിയ വിവിധ ഗോത്രവിഭാഗക്കാര്‍ ഇവിടെ താമസിക്കുന്നു. എണ്ണത്തില്‍ മിഷിംഗ് വിഭാഗത്തിനാണ് മുന്‍തൂക്കം.
ബ്രഹ്മപുത്രയിലെ പ്രളയത്തില്‍നിന്ന് രക്ഷനേടാന്‍ മുളങ്കമ്പുകള്‍ കുത്തിനിര്‍ത്തി അതില്‍ പണിയുന്ന വീടുകളിലാണ് ഇവരുടെ താമസം. ഭൂരിഭാഗവും കര്‍ഷകരും മത്സ്യത്തൊഴിലാളികളാണ്.
വര്‍ഷവും ബ്രഹ്മപുത്രയിലുണ്ടാവുന്ന വെള്ളപ്പൊക്കമാണ് ദ്വീപിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നത്. റോഡുകളില്ലാത്തതിനാല്‍ ബോട്ടുകളിലാണ് മജുലിയിലേക്ക് സഞ്ചാരികള്‍ എത്തുന്നത്.
ബ്രഹ്മപുത്രയിലെ കുത്തൊഴുക്കും മണ്ണൊലിപ്പുമാണ് മജൂലി നേരിടുന്ന ഭീഷണി. അതിശക്തമായ അടിയൊഴുക്ക്, വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയവയാല്‍ ദ്വീപ് വിസ്തൃതി കുറഞ്ഞു കൊണ്ടിരിക്കുന്നു.
1950ല്‍ റിക്ടര്‍ സ്കെയിലില്‍ 8.5 രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശത്തുണ്ടായതാണ് മണ്ണൊലിപ്പിനും ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്കും വേഗം കൂട്ടിയത്. ടിബറ്റില്‍ ഉത്ഭവിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ബ്രഹ്മപുത്രയും ഉപനദികളും ഭൂകമ്പത്തില്‍ പലയിടങ്ങളില്‍ ദിശമാറിയൊഴുകി.
പിന്നാലെ 1951, 1954, 1962 വര്‍ഷങ്ങളില്‍ വന്‍ പ്രളയങ്ങളുമുണ്ടായി. പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തില്‍ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ദ്വീപ് പൂര്‍ണമായും ഒഴുകിപ്പോകും. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ മജുലി 60 ശതമാനം ചുരുങ്ങി 1,250 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 352 ചതുരശ്ര കിലോമീറ്ററായി.
ഇവിടത്തെ 243 ഗ്രാമങ്ങളില്‍ 67 ഗ്രാമങ്ങള്‍ വാസയോഗ്യമല്ലാതാവുകയാണ്. വാസസ്ഥലം തുടരെ മാറേണ്ട സാഹചര്യത്തില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീടുകളില്‍ പാര്‍ക്കുന്നവരും കുറവല്ല. പലയിടങ്ങളിലും മണ്‍തിട്ടകള്‍ ഉയര്‍ത്തി ദ്വീപിനെ നിലനിറുത്താന്‍ ശ്രമമുണ്ടായി. എന്നാല്‍ നദിയുടെ അടിത്തട്ട് ദുര്ബലമാകുംതോറും തീരം നഷ്ടമാവുകയാണ്.
ഹിമാലയത്തില്‍ താപനില ഉയര്‍ന്നുണ്ടാകുന്ന മഞ്ഞുരുകല്‍ ബ്രഹ്മപുത്രയില്‍ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നു. കൃഷിയും മത്സ്യബന്ധനവും തൊഴിലാക്കിയ ജനങ്ങള്‍ അതിജീവനത്തിനായി പൊരുതുകയാണ്. തണ്ണീര്‍ത്തടങ്ങളും വാസസ്ഥലങ്ങളും ദിവസവും നഷ്ടമായിക്കൊണ്ടിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം മൂലം നെല്ല്, കടുക്, കരിമ്പ് കൃഷി പരമ്പരാഗത കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. കൃഷി വരുമാനം കുറഞ്ഞതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞു. കൃഷിയും സസ്യജാലങ്ങളും മാത്രമല്ല വൈഷ്ണവ ആശ്രമങ്ങളും കലാരൂപങ്ങളും സംസ്കാരവും വൈകാതെ മജൂലിയില്‍ അന്യമാകും.
ഇവിടത്തെ ബീല്‍സ് എന്നറിയപ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ അനേക ഇനം പക്ഷികളുടെയും ഇഴജന്തുക്കളുടെയും ഔഷധസസ്യങ്ങളുടെയും കേന്ദ്രമാണ്. ദേശാടനക്കിളികള്‍ ഉള്‍പ്പെടെ 250 ഇനം പക്ഷികളെ ഇവിടെ കാണാം. സൊറായ് ചാങ് പക്ഷിസങ്കേത കേന്ദ്രം മജുലിയിലാണ്.
തീരങ്ങളില്‍ മുളകളും കണ്ടലുകളും ഭൂവസ്ത്രങ്ങളും കല്‍ക്കെട്ടുകളും വച്ചിട്ടും തീരം അതിവേഗം ഇടിയുകയാണ്. ഇരുപതിനായിരം കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കേണ്ട സാഹചര്യമാണ് മജുലിയില്‍ നിലവിലുള്ളത്.
വാന്‍ ദ്വീപിനും രക്ഷയില്ല
തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ നിന്ന് ആറു കി.മീ മാത്രം അകലെയാണ് മാന്നാര്‍ കടലിടുക്കിലെ വാന്‍ ദ്വീപുകള്‍. ഗള്‍ഫ് ഓഫ് മാന്നാര്‍ മറൈന്‍ ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമായ വാന്‍ ദ്വീപ് 1969ല്‍ 20.08 ഹെക്ടറില്‍ വിസ്തൃതമായിരുന്നു.
2015ല്‍ വിസ്തൃതി 1.5 ഹെക്ടറായി ചുരുങ്ങി. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ ജൈവവൈവിധ്യ വിസ്മയമായ വാന്‍ ദ്വീപ് വൈകാതെ അപ്രത്യക്ഷമാകും. സമുദ്രനിരപ്പ് ഉയരുന്നതിനുസരിച്ച് ദ്വീപ് ഏറിയപങ്കും മുങ്ങിക്കഴിഞ്ഞു.
സസ്യ- ജന്തു ജീവജാലങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായ വാന്‍ ദ്വീപിനെ 1986 ല്‍ സമുദ്ര ജൈവവൈവിധ്യ പാര്‍ക്കായി പ്രഖ്യാപിച്ച കാലത്ത് 4223 ഇനം സസ്യങ്ങള്‍ ഈ ചെറുദ്വീപിലുണ്ടായിരുന്നു.
2200 ഇനം മത്സ്യങ്ങളും 106 ഇനം ഞണ്ടുകളും കൂറ്റന്‍ തിമിംഗലങ്ങളും ഡോള്ഫിനുകളുമുള്ള സമുദ്രമേഖലയാണിത്. 37 ഇനം പവിഴപ്പുറ്റുകള്‍ മുന്‍പ് ഇവിടെയുണ്ടായിരുന്നു. വന്‍കിട യാനങ്ങളുടെ മത്സ്യബന്ധനവും അനിയന്ത്രിത പവിഴപ്പുറ്റു ഖനനവും ദ്വീപിനെ നാമാവശേഷമാക്കുന്നതിന് കാരണമായിട്ടുണ്ട്.
കടല്‍പ്പുറ്റുകളുടെ അനിയന്ത്രിതമായ ഘനനത്തിന്റെ പ്രത്യാഘാതമാണ് ദ്വീപിനെ തുടച്ചുനീക്കിയത്. 2013ല്‍ വാന്‍ ദ്വീപ് രണ്ടായി പിളര്‍ന്നു. ആഞ്ഞടിച്ച തിരമാലകള്‍ അതിവേഗം വടക്കന്‍ പ്രദേശത്തെ ഒന്നാകെ വകഞ്ഞെടുത്തു.
തമിഴ്നാട് സര്‍ക്കാര്‍ വാന്‍ ദ്വീപിനെ വീണ്ടെടുക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുവദിച്ച 25 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ പലവിധത്തിലുള്ള ചിറകള്‍ തീര്‍ത്തും മണ്ണു നിറച്ചും പുല്ലു നട്ടുപിടിപ്പിച്ചുമാണ് വീണ്ടെടുക്കലിനുള്ള ശാസ്ത്രീയ ശ്രമം. നിലവില്‍ പത്തിനം പവിഴപ്പുറ്റുകളും 28 ഇനം മത്സ്യങ്ങളും തിരികെയെത്തിയിട്ടുണ്ട്.
വാന്‍ ദ്വീപ് വീണ്ടെടുക്കല്‍ ശ്രമം പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വൈപ്പാര്‍, സിപ്പിക്കുളം, പട്ടിനമരുത്തൂര് തീരഗ്രാമങ്ങളിലെ കടലേറ്റം ചെറുക്കും. മാന്നാര്‍ കടലിടുക്കില്‍ വാന്‍ ദ്വീപിനു പുറമെ വല്ലന്ഗുച്ചല്ലി, പൂവരസന്പെട്ടി ദ്വീപുകളും ഏറെക്കുറെ മുങ്ങിക്കഴിഞ്ഞു.
തൂത്തുക്കുടി ദ്വീപുമേഖലയില് ഉള്‍പ്പെട്ട കീലാകരൈ 43 ശതമാനവും വേംബാര് 36 ശതമാനവും മണ്ഡപം 21 ശതമാനവും അര നൂറ്റാണ്ടിനുള്ളില്‍ ചുരുങ്ങി. ചുണ്ണാമ്പു സമ്പന്നമായ പവിഴപ്പുറ്റുകള്‍ ചുണ്ണാമ്പുകല്ലു വ്യവസായത്തിനും മറ്റ് നിര്ണമാണങ്ങള്ക്കുമായി ചൂഷണം ചെയ്തു.
1970കളില്‍ പാക് മാന്നാര്‍ കടലിടുക്കില്‍ പ്രതിവര്‍ഷം 25,000 മെട്രിക് ടണ്‍ കടല്‍പ്പുറ്റ് ഘനനം നടന്നിരുന്നു. 2005ല്‍ ഘനനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴേക്കും 32 ചതുരശ്ര കിലോമീറ്റര്‍ തീരം നഷ്ടമായിക്കഴിഞ്ഞിരുന്നു.
കാലാവസ്ഥാവ്യതിയാനം പവിഴപ്പുറ്റുകളെ വന്‍തോതില്‍ നശിപ്പിക്കുന്നുണ്ട്. കടല്താപം വര്‍ധിക്കുന്ന സാഹചര്യം പവിഴപ്പുറ്റുകള്‍ക്ക് വന്‍ ഭീഷണിയാണ്. കടല്‍ ജൈവവൈവിധ്യം നിലനിറുത്തുന്നതില്‍ പവിഴപ്പുറ്റുകള്ക്കുള്ള സ്ഥാനം ചെറുതല്ല.
ഇന്നത്തെ നിലയില്‍ വെംബാര് ദ്വീപുകളില്‍പ്പെട്ട ഉപ്പുതണ്ണി, പുളുവിനിച്ചല്ലി, നല്ലതണ്ണി ഉപദ്വീപുകള്‍ അര നൂറ്റാണ്ടിനുള്ളിലും കീലാകരൈ ദ്വീപുകളില്‍പ്പെട്ട അനൈപാര്, വലിമുന്നൈ, പൂവരസന്പെട്ടി, അപ്പാ, തലൈയാരി, വലൈ, മുല്ലി എന്നിവ മൂന്നു പതിറ്റാണ്ടിനുള്ളിലും ഇല്ലാതാകും.
ഭയം വേണ്ട... ജാഗ്രത വേണം
പാമ്പുകൾക്കും പ്രാധാന്യമുണ്ട്
ആവാസവ്യവസ്ഥ
വൈപ്പിന്‍ ദ്വീപും വിസ്മൃതിയിലേക്ക്
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന് ആയുസ് എത്രകാലം. ആഗോള താപന ഫലമായി സമു
ലക്ഷദ്വീപില്‍ പറാളി ഒന്നിനെ കാണാനില്ല
ലക്ഷദ്വീപില്‍ നിലവില്‍ 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ള
നവരാത്രി ഉത്സവരാവുകളിലെ ബൊമ്മക്കൊലു
"ഒമ്പത് രാത്രികൾ" എന്നർഥം വരുന്ന നവരാത്രി ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി ആ
പിഐടി-എന്ഡിപിഎസും ബുള്ളറ്റ് ലേഡിയും
പയ്യന്നൂര്‍: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ഒരു യുവ
പഴയ തിരോധാന കേസുകള്‍ വീണ്ടെടുക്കാന്‍ പോലീസ്
സംസ്ഥാനത്ത് മിസിംഗ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ അരയും തലയും മുറുക്കി പോലീസ്. മി
ഓർമകൾ ഉണ്ടായിരിക്കണം.. പോലീസ് കസ്റ്റഡി മർദനങ്ങൾ തുടരുമ്പോൾ
രാജൻ ഒരു അവസാനമല്ല ഓർമപ്പെടുത്തലാണ്, ഇവിടെ സിസ്റ്റം ഇങ്ങനെയൊക്കെയാണ് എന്ന്.
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: പോയവര്‍ പോയില്ലേ, ജീവിച്ചിരിക്കുന്നവര്‍ക്ക് മാപ്പ്
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരു
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിസ്മയയുടെ സന്ദേശം കേരളത്തെ ഞെട്ടിച്ചു
""ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്റെ മുടി പിടിച്ചു വലിച്ചു, എന്നെ അടിച്ചു,
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല....
തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: ആര്‍ത്തിമൂത്തവര്‍ ഉറഞ്ഞുതുള്ളുന്നു
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്ത
ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിവാഹം ജയിലിലേക്കോ ?
ഒരു പെണ്‍കുട്ടി വിവാഹമണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത് എത്രയേറെ സ്വ
കുടക്കിലെ കുഴിമാടങ്ങൾ: അവസാനിപ്പിക്കണം ആദിവാസി വംശഹത്യ
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മര
കുടക്കിലെ കുഴിമാടങ്ങൾ: ചിന്നപ്പ നിലവിളിച്ചു; പിടഞ്ഞുവീണു മരിച്ചു
വൈകുവോളം പണി കഴിഞ്ഞ് അത്താഴത്തിന് വേവിച്ചുകഴിക്കാന് പൊന്നണ്ണ തോട്ടത്തിലെ പ്ലാ
കുടക്കിലെ കുഴിമാടങ്ങൾ: അവസാനിക്കുന്നില്ല അടിമപ്പണി
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കു
ഷെറിന് ഇനി സ്വതന്ത്ര
പഴുതടച്ചുള്ള അന്വേഷണമാണ് ചെങ്ങന്നൂര്‍ പോലീസ് നടത്തിയത്. സ്വത്തിലെ അവകാശം നഷ
പോലീസിനെ ചുറ്റിക്കുന്ന ഒന്നൊന്നര വെളിപ്പെടുത്തല്‍
കോഴിക്കോട്: 39 വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകത്തെ കുറിച്ച് മധ്യവയസ്കന്
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേ
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സി
യക്ഷിക്കഥ...
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ ത
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
Latest News
റോഡ് ഉദ്ഘാടനം: രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അര്‍ഹരായത് മൂന്ന് പേര്
ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്
ഭിന്നശേഷി നിയമനം: എന്‍എസ്എസിന് നല്കിയ ഇളവുകള്‍ മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം; എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Latest News
റോഡ് ഉദ്ഘാടനം: രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരത്തിന് അര്‍ഹരായത് മൂന്ന് പേര്
ഒ.ജെ.ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിംഗ് പ്രസിഡന്റ്
ഭിന്നശേഷി നിയമനം: എന്‍എസ്എസിന് നല്കിയ ഇളവുകള്‍ മറ്റു മാനേജ്മെന്റുകള്‍ക്കും ബാധകമാക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം; എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top