Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മടങ്ങുന്നു നിറചിരി
WhatsApp
വേദനയെ പുഞ്ചിരിക്കുന്ന മുഖത്തോടെ അതിജീവിച്ച അഭിനയ പ്രതിഭ ഇനി ഓർമകളിൽ. അഞ്ചു പതിറ്റാണ്ടിലേറെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച പ്രിയ നടൻ ഇന്നസെന്റ് കാൻസർ എന്ന മഹാവ്യാധി തന്നെ പിടികൂടിയപ്പോഴും ചിരിക്കുന്ന മുഖത്തോടെ നേരിട്ടു.
2013ലാണ് അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. രോഗമാണെന്ന് അറിഞ്ഞപ്പോഴും "എനിക്ക് മറ്റേ അസുഖമാണട്ടോ...’ എന്ന നർമത്തോടെയാണ് അദ്ദേഹം തനിക്ക് കാൻസറാണെന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചതും. കീമോതെറാപ്പിക്ക് വിധേയനായ ശേഷം സുഖം പ്രാപിച്ചത് അദേഹം വീണ്ടും സിനിമാലോകത്ത് സജീവമായി.
പിന്നീട് മൂന്നു തവണ കാൻസർ വിടാതെ പിന്തുടർന്നെങ്കിലും ഇന്നസെന്റ് തളർന്നില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെ അതിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുകയറി.
ചിരി തന്നെ ജീവിതം
ജീവിതത്തിൽ പ്രതിസന്ധികളെയെല്ലാം ഒരു ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്. ജയപരാജയങ്ങളും ഉയർച്ചതാഴ്ചകളുമെല്ലാം അതിജീവിച്ച് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ അദ്ദേഹം നമ്മെ വീണ്ടും വീണ്ടും ചിരിപ്പിച്ചു. അദ്ദേഹത്തിന്റെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിലെ "ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുത്തുന്ന മനുഷ്യനു നൽകാൻ എന്റെ കൈയിൽ ഒരു ഔഷധം മാത്രമേയുള്ളു- ഫലിതം’ എന്ന് അദ്ദേഹം കുറിച്ചു.
കീമോ തെറാപ്പി തുടങ്ങിയതോടെ പരിപൂർണ വിശ്രമത്തിലായ ഇന്നസെന്റ് പരസ്യങ്ങളിൽ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ച് ചോദിച്ചതും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പരസ്യത്തിൽ അഭിനയിച്ചാൽ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ പണം കിട്ടുമെന്നതായിരുന്നു അദേഹം ഉദേശിച്ചത്.
"ഒരു പരസ്യത്തിൽ അഭിനയിച്ചാൽ ആ കാശുകൊണ്ട് നാല് കീമോ കീച്ചാ.’അവിടെയും ചിരിയുടെ തന്പുരാൻ നർമം കൈവിട്ടില്ല. പക്ഷേ ഭാര്യ ആലീസിനും കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം തകർന്നു പോയി.
പക്ഷേ വേദനയ്ക്കുള്ളിൽ അദ്ദേഹം ചിരിച്ച മുഖവുമായി നിന്നു. "നമ്മളിപ്പോൾ ഒരു സന്തുഷ്ട കാൻസർ കുടുംബമായി’ എന്നു ചിരിച്ചുകൊണ്ടു പറയുന്പോഴും ആ മനസ് വിങ്ങുന്നുണ്ടായിരുന്നു. തുടർന്ന് ഭാര്യയ്ക്കൊപ്പം ലേക് ഷോർ ആശുപത്രിയിലെ ചികിത്സയും കീമോതെറാപ്പിയുമൊക്കെ അദേഹം നർമത്തോടെ പല വേദികളിലും അവതരിപ്പിക്കുകയുണ്ടായി.
വേദനയിലും സാന്ത്വനവുമായി
കാൻസർ രോഗത്തിന്റെ ഭീതിയിൽ തളർന്നുപോയ ആയിരങ്ങൾക്ക് സാന്ത്വനമേകാൻ ചിരിക്കുന്ന മുഖവുമായി അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ രോഗബാധിതരായ നിരവധിപ്പേർക്ക് ദിവ്യൗഷധമായിരുന്നു. 2014 ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കാൻസർ രോഗിയായിരുന്ന ഇന്നസെന്റിന്റെ കന്നിപ്രസംഗവും കാൻസർ പ്രതിരോധത്തിന് ദേശീയപദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു.
ഇരിങ്ങാലക്കുടക്കാരന്റെ തനി നാടൻ ശൈലിയിലുള്ള സംഭാഷണങ്ങളിലൂടെ അദ്ദേഹം ആ വേദനകൾ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചു. മഹാരോഗത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും പ്രേക്ഷകരിൽ ചിരി പടർത്തിയ നിമിഷങ്ങളായിരുന്നു അത്. കൂടെയുള്ളവരെ ചിരിപ്പിച്ചും ഉള്ളുകരഞ്ഞപ്പോഴും ഉറക്കെ ചിരിച്ചും വർഷങ്ങളോളം അരങ്ങുനിറഞ്ഞ മഹാനടനാണ് യാത്രയായത്.
സീമ മോഹൻലാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചിരിത്തിരകൾക്കിടയിൽ കണ്ണീരും
‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എന്റെ ജീവിതത്തിന്റെ ഏറിയപങ്കും കര
ഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ
ഇരിങ്ങാലക്കുട പട്ടണത്തെയും പിണ്ടിപ്പെരുന്നാൾ, കൂടൽമാണിക്യം ഉത്സവം എന്നീ ആഘോ
ഒറ്റ ഡയലോഗ് മതി..സിനിമ ഹിറ്റാകാൻ
മമ്മൂട്ടിയോ, മോഹന്‍ലാലോ... മറ്റേത് സൂപ്പര്‍താരങ്ങളോ ആയിക്കോട്ടെ ഒറ്റ ഷോട്ട്, അത
ചിരിയിൽ തുന്നിയ മൂടുപടം
ഇന്നസെന്റ് എന്ന പേരുതന്നെ ചിരിയുടെ പര്യായമായി മറ്റുള്ളവർ കരുതുന്പോൾ അതിനെ
മാന്നാറിനെ വെള്ളിത്തിരയിൽ ഹിറ്റാക്കിയ മാന്നാർ മത്തായി
മാന്നാറിനെ അനശ്വരമാക്കിയ മഹാനടനു വിട. ഇന്നസെന്റ് പ്രധാന വേഷത്തിലെത്തിയ റാം
ആറു രൂപ വിലയുള്ള സെന്റിന്റെ മണം; ആജീവനാന്തം മറക്കാതെ ആലീസ്
ഭാര്യ ആലീസിന് ആദ്യമായി വാങ്ങിക്കൊടുത്ത സമ്മാനമെന്താണെന്ന് ചോദിച്ചാല്‍ ഇന്നസെന
നെടുമുടിവേണു, കെപിഎസി ലളിത, ഇന്നസെന്റ്; ചിരിനിറച്ച് മടങ്ങിയ താരകങ്ങൾ
എക്കാലത്തെയും അസാധ്യ കൂട്ടുകെട്ടായിരുന്നു നെടുമുടി വേണുവും കെപിഎസി ലളിതയും ഇ
ആലീസ് ആന്റിയുടെ വള വിറ്റുകിട്ടിയ കാശുകൊണ്ടാണ് അച്ഛനെ വണ്ടി കയറ്റിവിട്ടത്; വിനീത് ശ്രീനിവാസൻ
നടൻ ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനി
കണ്ണീരോടെ ദീലീപും ജയറാമും; വേദനയോടെ സിനിമലോകം; വീഡിയോ
നടന് ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയ്ക്ക് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്.
എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ്; നിങ്ങളുടെ വേർപാടെങ്ങനെ ഒതുക്കുമെന്നറിയില്ല: മോഹൻലാൽ
പേര് പോലെ തന്നെ നിഷ്കളങ്കമായിരുന്ന ഇന്നസെന്റിന്റെ വേർപാട് വാക്കുകളിലൊതുക്ക
കണ്ണുകളിൽ ഇരുട്ടു മൂടുന്നു; പ്രതിസന്ധികളിൽ എനിക്ക് കരുത്തായിരുന്നു ആ മുഖം: ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസന്റിനെ അനുസ്മരിച്ച് ദിലീപ്. അച്ഛനെപ്പോലെ
ഇന്നസെന്റിന്റെ വിയോഗം; കരച്ചിലടക്കാനാകാതെ നടൻ ജയറാം
നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ കരച്ചിലടക്കാനാകാതെ നടന് ജയറാം. മരണവാര
ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന്
ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറാ
എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
വാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്.. താൻ ചിന്തിച്ചിട്ടുണ്ടോ അത്? ചിന്തിച്ചിട
കാൻസർ വാർഡിലെ ചിരിമുഖം; ഇന്നസെന്റ് എന്ന ചിരി മനുഷ്യൻ
വിശാലമായ ജീവിതത്തിലെ നിറഞ്ഞുതുളമ്പുന്ന അനുഭവങ്ങൾ കാണിച്ചുതന്നാണ് ഇന്നസെന്
പ്രിയന്റെ പ്രിയപ്പെട്ടവൻ; സത്യന്റെ സംഘാംഗം
വെള്ളിത്തിരയിൽ ചില മുഖങ്ങൾ തെളിയുമ്പോൾ ഏത് സംവിധായകന്റെ സൃഷ്ടിയാണ് താൻ കാണ
തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു; മലയാളത്തിന്റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി
കാർന്നുതിന്നുന്ന വേദനയെയും പുഞ്ചിരി കൊണ്ട് കീഴടക്കാൻ മലയാളിയെ പഠിപ്പിച്ച നട
Latest News
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
Latest News
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top