Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മാന്നാനത്തു വിരിഞ്ഞ പുഷ്പം
Sunday, January 3, 2021 12:43 AM IST
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും പുത്തനാകണം. കർത്താവിന്റെ പുത്തൻ പിറവിയോടുകൂടെ ജീവിതത്തെയും പുത്തനാക്കണം.'' (വിശുദ്ധ ചാവറയച്ചൻ).
പുത്തനാണ്ടിൽ ജീവിതം പുത്തനാക്കാൻ ഉപദേശിച്ച പുണ്യപുരുഷനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം തിരുനാൾ ഇന്ന് ആഘോഷിക്കുന്നു. പുണ്യങ്ങളെ പുത്തനാക്കിയും ജീവിതത്തെ പുതുക്കിയും ഈ വിശുദ്ധ താപസൻ താൻ ജീവിച്ച കാലത്തെയും ലോകത്തെയും നവീകരിക്കാൻ തനിക്കാവുന്നതെല്ലാം ചെയ്തു. ജീവിച്ച വർഷത്തിന്റെ നീളംകൊണ്ടല്ല വർഷിച്ച ജീവിതത്തിന്റെ വലിപ്പംകൊണ്ടാണ് ചാവറയച്ചൻ ശ്രദ്ധേയനാകുന്നത്. മാമോദീസയിൽ ലഭിച്ച വിശുദ്ധി നഷ്ടമാക്കിയിട്ടില്ലെന്നു പറഞ്ഞ് 150 വർഷം മുന്‍പ് ഈ ലോകത്തോടു വിടപറഞ്ഞ ഈ കർമയോഗി സുകൃതങ്ങളെ സുഹൃത്തുക്കളാക്കണമെന്നു പ്രബോധിപ്പിച്ചു.
1805 ഫെബ്രുവരി പത്തിനു കൈനകരിയിൽ പിറന്ന് 1871 ജനുവരി മൂന്നിനു കൂനമ്മാവിൽ മരിക്കുന്പോൾ ചാവറയച്ചൻ "കേരളത്തിന്റെ കൊടി' ആയി മാറിക്കഴിഞ്ഞിരുന്നു. ചാവറ പിതാവിന്റെ മൃതസംസ്കാരവേളയിൽ ചരമസന്ദേശം നടത്തിയ കാപ്പിൽ മത്തായി മറിയം അച്ചൻ തന്റെ പ്രസംഗം തുടങ്ങിയതുതന്നെ ""ഇന്നു മലയാളത്തിന്റെ കൊടി വീണിരിക്കുന്നു'' എന്നു പറഞ്ഞുകൊണ്ടാണ്. മലയാളികൾ ആദരവോടെ നെഞ്ചിലേറ്റിയ മലയാളനാടിന്റെ അഭിമാനമായിരിക്കുന്നു ചാവറയച്ചനെന്ന ഈ സന്യാസ താപസ വൈദികൻ.
കേരളസഭയിലെ "നോഹിന്റെ പെട്ടക'വും "കൈസ്തവരുടെ എഴുത്തച്ഛനു'മായിരുന്നു സ്മര്യപുരുഷൻ. തിരുസഭയുടെ താങ്ങുതൂണും മാന്നാനത്തു വിരിഞ്ഞ പുഷ്പവും പ്രസംഗപീഠത്തിലെ സിംഹവുമായിരുന്ന ചാവറയച്ചനെ സമകാലികർ വിശേഷിപ്പിച്ചത് "ദൈവികമനുഷ്യ'നെന്നും "പരിശുദ്ധാത്മാവ് നിറഞ്ഞവൻ' എന്നും ആയിരുന്നു. "തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാ' എന്ന നവ നാമധേയത്തിലാണു വ്രതം ചെയ്ത് ചാവറയച്ചൻ സന്യാസിയായത്. കവി ഒ.എൻ.വി. കുറുപ്പിന്റെ ഭാഷയിൽ വിശുദ്ധനായ ചാവറയച്ചൻ "ജ്ഞാനത്തിൽ ഭാസുരദീപ'വും "ഞാനെന്ന പദമില്ലാ ഭാഷ'യുമാണ്.
യുഗസ്രഷ്ടാവും ക്രാന്തദർശിയുമായ ചാവറയച്ചൻ, ചരിത്രകാരന്മാരുടെ വിലയിരുത്തലിൽ കേരളചരിത്രത്തിൽ അർഹമായ സ്ഥാനം കിട്ടാതെപോയ കാലത്തിനുമുന്‍പേ നടന്ന നവോത്ഥാന നായകനാണ്. ചാവറയച്ചന്റെ ചരമദിനത്തിൽ ആത്മീയ ഉപദേഷ്ടാവായിരുന്ന വിദേശ മിഷനറി ലെയോപോൾദ് കുറിച്ചുവച്ച പ്രാർഥന ഇപ്രകാരമായിരുന്നു: ഓ, പരിശുദ്ധവും മനോഹരവുമായ ആത്മാവേ, എനിക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രിസ്തീയവിശ്വാസത്തിൽ 20 നൂറ്റാണ്ട് പിന്നിട്ട ഭാരതസഭയിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ വേദപാരംഗതൻ എന്ന സ്ഥാനത്തിനു പരിഗണിക്കപ്പെടാൻ തികച്ചും അർഹനാണെന്ന് ഏവരും വിശ്വസിക്കുന്നു. ചാവറപിതാവിനെ ഭാരതീയ ബനദിക്തോസ് എന്നും മാന്നാനം ആശ്രമത്തെ ഭാരതീയ മോന്തേകസിനോ എന്നുമാണ് അഭിവന്ദ്യ കുര്യാക്കോസ് കുന്നശേരിപ്പിതാവ് വിശേഷിപ്പിച്ചത്.
1924ൽ സീറോ മലബാർ സഭയുടെ ഹയരാർക്കി സ്ഥാപിതമായി. 1993 ജനുവരി 29നാണ് ഇന്നത്തെ രീതിയിൽ സീറോ മലബാർ സഭ ഒരു സ്വയംഭരണാധികാരമുള്ള സഭയായി ഉയർത്തപ്പെട്ടത്. ഈ പരിണാമശൃഖലയിൽ ആദ്യത്തെ കണ്ണിയായി നിലകൊള്ളുന്നത് വിശുദ്ധ ചാവറയച്ചനാണ്. വിശുദ്ധനും നീതിമാനും താപസനുമായിരുന്ന കുര്യാക്കോസ് ചാവറ സീറോ മലബാർ സഭയ്ക്കു ലഭിച്ച അതുല്യ ഭാഗ്യമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വിലയിരുത്തലിൽ ആര്യചരിതനും പുണ്യചരിതനുമായ ചാവറപ്പുണ്യവാനെ ആസന്നഭാവിയിൽ സഭ വേദപാരംഗതരുടെ ഗണത്തിൽ ചേർക്കുമെന്നു ന്യായമായും അനുമാനിക്കാം.
ഏവർക്കും മധുരം പകർന്നിരുന്ന ഒരു മധുരിമ ചാവറപ്പിതാവിന്റെ വ്യക്തിത്വത്തിന്റെ മനോഹാരിതയായിരുന്നു. മധുരമാന്പഴങ്ങൾ ചാവറയച്ചൻ പലർക്കും സമ്മാനമായി നൽകിയിരുന്നു. കൂനമ്മാവിലെ സിഎംസി സിസ്റ്റേഴ്സിന് മാന്പഴങ്ങൾ കൊടുത്തയച്ച ചാവറയച്ചൻ അതിൽ ഒരു കുറിപ്പും വച്ചിരുന്നു: നിങ്ങൾ ഇതിന്റെ രുചി അറിഞ്ഞ് കിളിർപ്പിച്ച് ഉണ്ടാക്കുവാനായിട്ട് കൊടുത്തയയ്ക്കുന്നു. പൂളി, ഇതിന്റെ രുചി എല്ലാവരെയും അറിയിക്കണം.
കൂനമ്മാവ് ആശ്രമത്തിൽനിന്നു പ്രിയോരായ ചാവറയച്ചൻ അന്നുണ്ടായിരുന്ന വിവിധ ആശ്രമങ്ങളിലേക്ക് കൊടുത്തയച്ച മാവിൻതൈകൾ പ്രിയോർമാവ് എന്ന പേരിൽ ഇന്നും കേരളനാട്ടിൽ അറിയപ്പെടുന്നു. താൻ രുചിച്ചറിഞ്ഞ മാന്പഴത്തിന്റെ രുചി താൻ മാത്രം അനുഭവിച്ചാൽ പോരാ, മറ്റുള്ളവരും രുചിച്ചറിയണമെന്ന മധുരവിചാരമായിരുന്നു ഇതിനു പിന്നിൽ. ചാവറയച്ചന്റെ മധുരിമയും മധുരസംസ്കാരവും ഇന്നും ഏവർക്കും പ്രചോദനം പകരുന്നു.
ഫാ. ആന്റണി ഞള്ളമ്പുഴ സിഎംഐ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജനവിധിയില്‍ നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
കിർഗിസ്ഥാൻ മുന്നറിയിപ്പ്...
ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ചു കേരളത്തിൽനിന
സ്നേഹത്തിൽ വിരിഞ്ഞ സഹനപുഷ്പം
പ്രാർഥനയുടെയും സഹനത്തിന്റെ
നിര്‍മിതബുദ്ധിയെ വരുതിയിലാക്കുമോ?
ഈ വര്‍ഷത്തെ ജി7 രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം
നേട്ടങ്ങളുടെ തിളക്കത്തിൽ കുതിക്കുന്നു
പിണ
കോടികൾ മറിയുന്ന പ്രചാരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്ഥാനാർഥികൾക്കു ചെലവാക്കാവുന്ന തുക 40 ലക്ഷ
ഭക്ഷണം മരുന്നാവണം
“നമ്മുടെ ഭക്ഷണം മരുന്നാവണം, നമ്മുടെ മരുന്ന് ഭക്ഷണമാവണം’’ - ഗ്രീക
ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇനി എത്രനാൾ?
ഇന്നു ലോക ജൈവവൈവിധ്യ ദിനം. 2022 ഡിസംബർ ഏഴു മുതൽ 19 വരെ കാ
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
Latest News
വോട്ടെടുപ്പ് ഇന്ന് അവസാനിക്കും; വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലം
ഫോര്‍മുലയുമായി ഇസ്രയേല്‍; അവസരം നഷ്ടപ്പെടുത്തരുതെന്ന് ബൈഡന്
അഞ്ച് ദിവസത്തേക്ക് കര്‍ണാടകയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിൽ കോൺഗ്രസ് പങ്കെടുക്കില്ല; ജനവിധിയോട് പ്രതികരിക്കുമെന്ന് പവന് ഖേര
Latest News
വോട്ടെടുപ്പ് ഇന്ന് അവസാനിക്കും; വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലം
ഫോര്‍മുലയുമായി ഇസ്രയേല്‍; അവസരം നഷ്ടപ്പെടുത്തരുതെന്ന് ബൈഡന്
അഞ്ച് ദിവസത്തേക്ക് കര്‍ണാടകയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിൽ കോൺഗ്രസ് പങ്കെടുക്കില്ല; ജനവിധിയോട് പ്രതികരിക്കുമെന്ന് പവന് ഖേര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top