യൂറോപ്പ് ശക്തമാക്കാൻ സംയുക്ത ആഹ്വാനവുമായി ജര്‍മന്‍, ഇറ്റാലിയന്‍, ഓസ്ട്രിയന്‍ പ്രസിഡന്‍റുമാർ
Wednesday, May 15, 2024 6:32 AM IST
ജോസ് കുമ്പിളുവേലില്‍
ബ്രസല്‍സ്: ജൂണ്‍ ആറ് മുതല്‍ ഒന്പത് വരെ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സംയുക്ത കത്തില്‍ ജര്‍മനി, ഇറ്റലി, ഓസ്ട്രിയ എന്നിവയുടെ പ്രസിഡന്‍റുമാർ ശക്തവും ഐക്യവുമായ യൂറോപ്പിന് ആഹ്വാനം ചെയ്തു.തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പാണ് ഇത്തരമൊരു ആഹ്വാനം പുറത്തു വന്നത്.

ബഹുസ്വരത, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച എന്നിവയുടെ അടിസ്ഥാന മൂല്യങ്ങള്‍, ഇയുവില്‍ വെല്ലുവിളിക്കപ്പെടുകയാണന്നും സംയുക്തമായി പറഞ്ഞു. ഇവിടെ അപകടത്തിലാകുന്നത് ജനാധിപത്യ ക്രമത്തിന്‍റെ അടിത്തറയല്ലാതെ മറ്റൊന്നുമല്ലന്നാണ് മൂവരും വ്യക്തമാക്കിയത്. ഓരോ പ്രസിഡന്റുമാരും അവരുടെ രാജ്യത്തിന്റെ ഭരണഘടനകളോടുള്ള ബഹുമാനം ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നവരാണ്.

ഇറ്റലിയില്‍, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി ഒന്നാം സ്ഥാനത്തും 27 ശതമാനം വോട്ടുകളോടെ ക്രെഡിറ്റ് ചെയ്യപ്പെട്ടിരിയ്ക്കയാണ്. ജര്‍മ്മനിയില്‍, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി 15 ശതമാനം, പ്രധാന മധ്യ-വലതു പാര്‍ട്ടിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
ഓസ്ട്രിയയില്‍, ഫ്രീഡം പാര്‍ട്ടിയും (എഫ്പിഒ) നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടിസ്ഥാന ജനാധിപത്യ തത്വങ്ങളെ ചോദ്യം ചെയ്യുന്നവരെ നേരിടാന്‍ കൂടുതല്‍ യൂറോപ്യന്‍ ഐക്യം ആവശ്യമാണെന്നാണ് മൂന്ന് പ്രസിഡന്‍റുമാരും ആവശ്യപ്പെട്ടത്. ലിബറല്‍ ജനാധിപത്യ ക്രമം യൂറോപ്പിന്‍റെ ഏകീകരണവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു.

മൂല്യങ്ങളുടെയും നിയമപരമായ മാനദണ്ഡങ്ങളുടെയും ഒരു യൂറോപ്യന്‍ കമ്മ്യൂണിറ്റിയില്‍ സ്വയം നങ്കൂരമിട്ട്, ജനാധിപത്യ ക്രമത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു സഹവര്‍ത്തിത്വമാണ് യൂറോപ്യൻ യൂണിയൻ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.