Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Main News
കർഷകരിലെ ഭിന്ന മുതലെടുക്കാൻ കേന്ദ്രം; പതിനൊന്നാംവട്ട ചർച്ചയും പരാജയം
ന്യൂഡൽഹി: കേന്ദ്ര സർക്കാരും കർഷകരുമായുള്ള പതിനൊന്നാംവട്ട ചർച്ചയും പരാജയം. കർഷകരും സർക്കാരും തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. കൂടുതൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ചർച്ചയിൽ സർക്കാർ അറിയിച്ചു.
ചർച്ച തുടരണമെങ്കിൽ സംഘടനകൾ തീയതി അറിയിക്കണമെന്നും സർക്കാർ നിലപാട് എടുത്തു. സംഘടനകൾ ആലോചിച്ച് ശനിയാഴ്ച 12 ന് മുൻപ് ചർച്ചയ്ക്കുള്ള പുതിയ തീയതി അറിയിക്കണമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.
18 മാസം നിയമങ്ങൾ മരവിപ്പിക്കാമെന്ന നിർദേശം മികച്ചതാണെന്നും അത് പരിഗണിച്ചില്ലെങ്കിൽ കൂടുതൽ ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. സർക്കാർ നിർദേശം പരിഗണിക്കാൻ ആവശ്യപ്പെട്ട മന്ത്രിമാർ കാർഷിക നിയമങ്ങളിൽ അപകാതയില്ലെന്ന് ആവർത്തിച്ചു. സർക്കാർ നിർദേശം കർഷകർ പരിഗണിക്കാൻ തയാറായാൽ മാത്രമേ അടുത്ത ഘട്ട ചർച്ചകൾ നടക്കുകയുള്ളൂവെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
നിങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഞങ്ങൾ ആലോചിച്ചു. സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ കുഴപ്പമുണ്ടായതിനാലല്ല ഇത്. മികച്ചൊരു നിർദേശമാണ് സർക്കാർ നൽകിയത്. നിർഭാഗ്യവശാൽ നിങ്ങൾ അത് നിരസിച്ചു- മന്ത്രി യോഗത്തിൽ പറഞ്ഞു.
കേന്ദ്രം മുന്നോട്ടുവച്ച ഉപാധികൾ സംബന്ധിച്ച് കർഷക സംഘടനകൾക്കുള്ളിലെ അഭിപ്രായഭിന്നത മുതലെടുക്കാനാണ് സർക്കാർ തയാറെടുക്കുന്നത്. ഏതാനും സംഘടനകൾ സർക്കാർ നിർദേശം അംഗീകരിക്കാമെന്ന നിലപാടിലാണ്. കർഷക നേതാക്കളും അഭിപ്രായഭിന്നത ഉണ്ടെന്ന വസ്തുത മറച്ചുവച്ചില്ല.
എന്നാൽ 96 ശതമാനം സംഘനകൾക്കും ഒരേ നിലപാടാണെന്നാണ് നേതാക്കൾ പറയുന്നത്. ചില സംഘടനകൾക്ക് സർക്കാർ മുന്നോട്ടുവച്ച ഫോർമുല അംഗീകരിക്കണമെന്നുണ്ട്. ഇത് ചർച്ച ചെയ്യും ഇവർ പറയുന്നു.
എന്നാൽ ചർച്ചയ്ക്കെത്തിയ തങ്ങളെ മന്ത്രി അപമാനിച്ചെന്ന് കർഷകർ ആരോപിച്ചു. മൂന്നരമണിക്കൂറോളം മന്ത്രി തങ്ങളെ കാത്തിരുത്തിയെന്ന് കിസാൻ മസ്ദൂർ സംഘർഷം കമ്മിറ്റി നേതാവ് എസ്എസ് പാന്ഥർ പറഞ്ഞു.
മന്ത്രി ചർച്ചയ്ക്കെത്തിയ ഉടൻ സർക്കാർ നിർദേശം പരിഗണിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. യോഗം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. സമരം സമാധാനപരമായി തുടരുമെന്നും പാന്ഥർ കൂട്ടിച്ചേർത്തു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി.സാനു വീണ്ടും അങ്കത്തിന്
തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്
ജയം ഉറപ്പുള്ള സീറ്റില്ല; വി.മുരളീധരൻ മത്സരിക്കുന്നതിൽ ബിജെപിക്ക് വിമുഖത
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും സംസ്ഥാന ബിജെപിയിലെ മുതിര്ന്ന നേതാവുമായ വി. മുരളീധരന് നിയമസഭ തെരഞ്ഞെ
Latest News
വയസൻ പട യുവതലമുറയ്ക്ക് വഴി മാറുക; പട്ടാമ്പിയിലും യുഡിഎഫിന് തലവേദനയായി പോസ്റ്റർ
യുപിയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ നിലയിൽ
പരാതി നൽകാനെത്തിയ വീട്ടമ്മയ്ക്ക് പീഡനം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി.സാനു വീണ്ടും അങ്കത്തിന്
അംബാനിക്ക് നേരെ ബോംബ് ഭീഷണി; കാർ ഉടമയുടെ മരണത്തിൽ ഭീകരവിരുദ്ധസേന കേസെടുത്തു
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി.സാനു വീണ്ടും അങ്കത്തിന്
തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്
ജയം ഉറപ്പുള്ള സീറ്റില്ല; വി.മുരളീധരൻ മത്സരിക്കുന്നതിൽ ബിജെപിക്ക് വിമുഖത
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും സംസ്ഥാന ബിജെപിയിലെ മുതിര്ന്ന നേതാവുമായ വി. മുരളീധരന് നിയമസഭ തെരഞ്ഞെ
Latest News
വയസൻ പട യുവതലമുറയ്ക്ക് വഴി മാറുക; പട്ടാമ്പിയിലും യുഡിഎഫിന് തലവേദനയായി പോസ്റ്റർ
യുപിയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ നിലയിൽ
പരാതി നൽകാനെത്തിയ വീട്ടമ്മയ്ക്ക് പീഡനം; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി.സാനു വീണ്ടും അങ്കത്തിന്
അംബാനിക്ക് നേരെ ബോംബ് ഭീഷണി; കാർ ഉടമയുടെ മരണത്തിൽ ഭീകരവിരുദ്ധസേന കേസെടുത്തു
Top
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.