തിരുവനന്തപുരത്ത്‌ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Sunday, June 15, 2025 2:26 PM IST
തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തമലം കാട്ടാംവിള ഹരിത നഗർ കേശവ ഭവനിൽ ബിന്ദുവാണ് ഭർത്താവ് സതീശനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

സതീശന്‍റെ മൃതദേഹം കട്ടിലിൽ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ടടുത്ത് ബിന്ദു തൂങ്ങി നിന്നിരുന്നു.

രാവിലെ വൈകിയിട്ടും സതീശനെയും ബിന്ദുവിനെയും പുറത്ത് കാണാത്തതിനാൽ അയൽവാസികളായ ബന്ധുക്കൾ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.

സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിന്‌ പിന്നിലെന്ന്‌ നാട്ടുകാർ പറയുന്നു. താമസിക്കുന്ന വീടിന്‌ രണ്ട് മാസങ്ങൾക്ക് മുൻപ് ജപ്തി നോട്ടീസ് വന്നിരുന്നു. നിലവിൽ ഇവർക്ക് ഒന്നരക്കോടി രൂപ കടമുള്ളതായി അറിയുന്നു.

സതീശൻ മുൻ കോൺട്രാക്ടർ ആണ്. നിലവിൽ ഓട്ടോ ഡ്രൈവർ ആണ്. കരമന പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.