ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഇറാനിലെ ടെഹ്റാനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് ഇന്ത്യക്കാരെ മാറ്റുന്നത്. ഇന്ത്യക്കാരെ അർമേനിയയിലേക്കും മാറ്റാൻ പദ്ധതികളുണ്ട്.
1600ഓളം ഇന്ത്യൻ വിദ്യാർഥികളാണ് ടെഹ്റാനിലുള്ളത്. ഇതിൽ ഭൂരിഭാഗം വിദ്യാർഥികളും കാഷ്മീരിൽനിന്നും ഉള്ളവരാണ്. വിദ്യാർഥികൾ നേരത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ ആശങ്കകൾ അറിയിച്ചിരുന്നു.
വിദ്യാർഥികളെ ടെഹ്റാനിൽനിന്നും ഒഴിപ്പിക്കണമെന്ന് കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു.
അതേസമയം ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഇസ്രയേൽ ആക്രമിച്ചു. തത്സമയ വാർത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.