റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം
Saturday, July 12, 2025 5:31 PM IST
ബംഗളൂരു : മംഗളൂരു റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡിലുണ്ടായ വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎൽ ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഇരുവരെയും പ്ലാന്‍റിലെ ടാങ്ക് പ്ലാറ്റ്ഫോമിനു മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനും പരിക്കേറ്റു.

ഇയാൾ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓയിൽ മൂവ്‌മെന്‍റ് ഏരിയായിലെ സംഭരണ ടാങ്കിന്‍റെ പ്ലാറ്റ്‌ഫോമിൽ തകരാറുണ്ടോയെന്ന് പരിശോധിക്കാൻ കയറിയപ്പോഴായിരുന്നു അപകടം. റിഫൈനറിയിലെ ചോർച്ച പരിഹരിച്ചതായി കമ്പനി അറിയിച്ചു.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.