ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതി തോറ്റു. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. സ്കോർ: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.
രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റെയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യയെ ജയത്തിന്റെ അടുത്തെത്തിച്ചത്. 61 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
അഞ്ചാം ദിനത്തില്‍ 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി അഞ്ചു വിക്കറ്റുകള്‍ കൂടി വീണു. ഒമ്പതാം വിക്കറ്റില്‍ 35 റണ്‍സിന്റെ കൂട്ടിക്കെട്ടാണ് ബുംറയും ജഡേജയും ചേര്‍ന്നുണ്ടാക്കിയത്. പിന്നീടെത്തിയ സിറാജ് 30 പന്ത് പിടിച്ചുനിന്നെങ്കിലും ഒടുവിൽ ഷുഐബ് ബഷീറിന് മുന്നില്‍ കീഴടങ്ങി.
ഇംഗ്ലണ്ട് പര്യടനത്തില്‍ രവീന്ദ്ര ജഡേജയുടെ നാലാമത്തെ അർധ സെഞ്ചുറിയാണിത്. എജ്ബാസ്റ്റനിലെ രണ്ടാം ടെസ്റ്റിൽ 89, 69 എന്നിങ്ങനെയായിരുന്നു ജഡേജയുടെ സ്കോറുകൾ. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 72 റൺസെടുത്തിരുന്നു.
ഇംഗ്ലണ്ടിനായി ആര്‍ച്ചറും സ്റ്റോക്സും മൂന്നും ബ്രെണ്ടന്‍ കാഴ്സ് രണ്ടും ഷുഐബ് ബഷീര്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.