ശ്രീകോവിലിന്‍റെ ഉൾവശവും വിഗ്രഹവും കാണാം; രാഷ്ട്രപതി തൊഴുതു നിൽക്കുന്ന ചിത്രം പിൻവലിച്ചു
Wednesday, October 22, 2025 9:54 PM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രം രാഷ്ട്രപതിഭവന്‍റെ  ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്‍റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു.

വിഗ്രഹത്തിന്‍റെ ചിത്രം എടുത്തതിലും വിമർശനം ഉയർന്നിരുന്നു. തുടർന്ന് ചിത്രത്തിനു താഴെ ഒട്ടേറെ വിമർശന കമന്‍റുകൾ വന്നതോടെ ചിത്രം ഔദ്യോഗിക പേജിൽ നിന്ന് പിൻവലിക്കുകയായിരുന്നു. ശബരിമല ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി.

നാലു ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. വ്യാഴാഴ്ച രാവിലെ 10.30ന് രാജ്‌ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്‍റെ പ്രതിമ അനാഛാദനം ചെയ്‌തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

വൈകുന്നേരം 4.15നു പാലാ സെന്‍റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും.




">