Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
ഈ തുറന്ന പട്ടിക്കൂട്ടിൽ ഇനിയെത്ര നരബലി?
Wednesday, April 30, 2025 12:00 AM IST
കെടുകാര്യസ്ഥതകൊണ്ട് സർക്കാർ സംരക്ഷിച്ച വേട്ടനായ്ക്കളിലൊന്നാണ് മലപ്പുറത്ത് പെൺകുഞ്ഞിന്റെ ജീവനെടുത്തത്. മരണകാരണമെന്തെന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ മതി. ഇനിയെത്ര ‘നരബലി’യെന്നു സർക്കാർ പറയണം.
കാലഹരണപ്പെട്ട നിയമങ്ങളുടെയും മനുഷ്യവിരുദ്ധരായി മാറിയ കപട മൃഗസ്നേഹികളുടെയും തടവറയിലായ സർക്കാരിന്റെ പിടിപ്പുകേട് ഒരു കുഞ്ഞിന്റെകൂടി ജീവനെടുത്തു. വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ മലപ്പുറത്തെ പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യം അധികാരകേന്ദ്രങ്ങളുടെയും കോടതികളുടെയും കണ്ണു തുറപ്പിക്കുമോ? സാധ്യതയില്ല; ഇരകളിലേറെയും പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
നായപ്രേമം ഹോബിയാക്കിയ പൊങ്ങച്ചക്കാരുടെ പാഴ്വാക്കു കേട്ടാണ്, സർക്കാർ പേവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയെ ലോകത്ത് ഒന്നാമതാക്കിയത്. സംസ്ഥാന സർക്കാരിന്റെ വീൺവാക്കുകൾ കേരളത്തിന്റെ തെരുവുകളെ തുറന്ന പട്ടിക്കൂടാക്കി മാറ്റി. സർക്കാർ സംരക്ഷിച്ച പേപ്പട്ടികളിലൊന്നാണ് മലപ്പുറത്തെ കുഞ്ഞിനെ കടിച്ചുകീറിയത്.
കഴിഞ്ഞ മാർച്ച് 29നാണ് മലപ്പുറം പെരുവള്ളൂരിൽ മിഠായി വാങ്ങാൻ പോയ സിയ എന്ന പെൺകുട്ടിയെ തെരുവുനായ കടിച്ചത്. ആറു വയസ് തികയാത്ത കുട്ടിക്ക് മൂന്നു മണിക്കൂറിനകം പ്രതിരോധ വാക്സിനെടുത്തു. പക്ഷേ, കഴിഞ്ഞിദിവസം കടുത്ത പനി ഉണ്ടായതിനെ തുടർന്ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴാണ് പേവിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെ മരിച്ചു.
തലയ്ക്കു കടിയേറ്റതുകൊണ്ടാണ് പ്രതിരോധ വാക്സിൻ ഫലിക്കാതെ പോയതെന്ന് ഡോക്ടർമാർ പറഞ്ഞു. വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്. മരണകാരണം വെളിപ്പെടുത്തലിനും ഇത്തരം അന്വേഷണ പ്രഹസനങ്ങൾക്കുമപ്പുറം തെരുവുനായ ശല്യത്തിൽനിന്ന് ഈ സംസ്ഥാനത്തെ രക്ഷിക്കാൻ എന്തെങ്കിലുമൊരു നടപടിയുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
വന്ധ്യംകരണമാണ് പരിഹാരമെന്ന നുണയിൽ ചുട്ടെടുത്ത എബിസി (ആനിമൽ ബർത് കൺട്രോൾ) നിയമത്തിലൂടെ സർക്കാരുകൾ പാഴാക്കിയതു കാൽ നൂറ്റാണ്ടാണ്. ഈ നിയമമാണ് തെരുവുനായ ആക്രമണം പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ തടസം. ഓരോ മരണവും സംഭവിക്കുന്പോൾ നിയമത്തിന്റെ ചുവടുപിടിച്ച് കുറെ ഔദ്യോഗിക പ്രസ്താവനകളിറക്കും.
ഒന്നും സംഭവിക്കില്ല. 2001ൽ എബിസി നിയമം പ്രാബല്യത്തിൽ വന്നെങ്കിലും, നായ്ക്കൾക്ക് അഴിഞ്ഞാടാൻ അവസരവും മൃഗസ്നേഹികളുടെ അപ്രായോഗിക വായാടിത്തങ്ങൾക്കു നിയമപ്രാബല്യവും ലഭിച്ചതും കോടികൾ മുടിപ്പിച്ചതുമൊഴിച്ചാൽ നാടിനൊരു ഗുണവുമുണ്ടായിട്ടില്ല. തെരുവുനായകളെ സംരക്ഷിക്കാൻ താത്പര്യമുള്ള വ്യക്തികള്‍ക്ക് അതിനുള്ള ലൈസന്‍സ് അനുവദിക്കാൻ 2024 മാർച്ചിൽ ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു.
തെരുവുനായകൾക്കെതിരേ എന്തെങ്കിലും നടപടി എടുത്താൽ നായപ്രേമികൾ രംഗത്തുവരുമെന്നും തെരുവുനായകളേക്കാൾ മനുഷ്യർക്ക് പരിഗണന നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും ജഡ്ജി പറയുകയും ചെയ്തു. ഫലമൊന്നുമുണ്ടായില്ല. 1960ലെ, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ സെക്ഷൻ 38ലെ ഉപവകുപ്പ് (1) ഉം (2) ഉം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് എബിസി നടപ്പാക്കിയത്.
കേരളത്തിലുൾപ്പെടെ ഒരൊറ്റ സംസ്ഥാനത്തുപോലും തെരുവുനായശല്യം കുറഞ്ഞില്ലെന്നു മാത്രമല്ല, നായ്ക്കളുടെ കടിയേൽക്കുന്ന മനുഷ്യരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഫലത്തിൽ, മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം മനുഷ്യരോടുള്ള ക്രൂരതയായി മാറി. പേവിഷബാധയേറ്റു ലോകത്താകെ ഏകദേശം 60,000 പേർ വർഷം തോറും മരിക്കുന്പോൾ അതിൽ 20,000 ഇന്ത്യയില്‍. ആഗോള പേവിഷമരണങ്ങളുടെ 36 ശതമാനം.
യഥാസമയം വാക്സിനെടുത്താലും മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് സർക്കാർ. പെറ്റുപെരുകി നാട്ടിലിറങ്ങുന്ന വന്യജീവികളെയും അക്രമികളായ തെരുവുനായകളെയും കൊന്നുനിയന്ത്രിക്കണമെന്ന പ്രായോഗികവാദത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല ലോകരാജ്യങ്ങളും നടപ്പാക്കുകയും ചെയ്തു. അമേരിക്കയില്‍ വർഷത്തിൽ ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്.
പേവിഷബാധ മുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. ഇവിടെ ‘അയ്യോ ക്രൂരത’ എന്നു വിലപിക്കുന്നവർക്ക്, കൊല്ലപ്പെടുകയും ജീവച്ഛവമായി മാറുകയും ചെയ്യുന്ന പതിനായിരക്കണക്കിനു മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും നിർവികാരതയോടെ അവഗണിക്കാനുമറിയാം.
വാഹനാപകടങ്ങളും കടിയേൽക്കുന്ന വളർത്തുമൃഗങ്ങളും വേറെ. എന്തൊരു കാപട്യമാണിത്! നമ്മുടെ നിയമങ്ങൾ എന്നാണ് ജനോപകാരപ്രദമാകുന്നത്? 2023ലെ കണക്കനുസരിച്ച് നായ്ക്കളിൽനിന്നുള്ള പേവിഷബാധയിലൂടെ ഉണ്ടാകുന്ന ആഗോള സാന്പത്തിക ബാധ്യത 73,000 കോടിയിൽപരം രൂപയുടേതാണ്. 2022ലെ കണക്കനുസരിച്ച് 10,000 കോടി രൂപയുടെ വാക്സിനാണ് വിറ്റഴിഞ്ഞത്.
ഓരോ വർഷവും കുതിച്ചുയരുന്ന കച്ചവടമാണിത്. നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ വർഷം 3.16 ലക്ഷം പേർ കേരളത്തിൽ ചികിത്സ തേടി. ഗുരുതരമായി കടിയേറ്റവർക്ക് നൽകുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ 3400 മുതൽ 6000 രൂപവരെ വിലയുണ്ട്. തെരുവുനായ്ക്കളില്ലെങ്കിൽ ഇതൊന്നും ആവശ്യമില്ല. ജനങ്ങളോടു കൂറും ഇച്ഛാശക്തിയുമുള്ള ഒരു സർക്കാർ നിലവിൽ വരുന്ന അന്നു തീരും എബിസിയും വനം-വന്യജീവി സംരക്ഷണവുംപോലുള്ള മനുഷ്യവിരുദ്ധ നിയമങ്ങൾ.
മലപ്പുറത്തെ കുഞ്ഞിനു വാക്സിൻ ഫലിക്കാതെ പോയതും മരണകാരണവുമൊക്കെ ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ മതി. പക്ഷേ, കെടുകാര്യസ്ഥതയുടെ ബലിക്കല്ലിൽ എബിസി മന്ത്രങ്ങളുരുവിട്ട് ഇനിയെത്ര മനുഷ്യരെ കിടത്തുമെന്നു സർക്കാരുകൾ പറയണം.
പ്രകടനത്തിലൊതുക്കുന്ന ഭരണകൂട മേയ്ദിനം
വിഷയം മാറ്റരുത്
രണ്ടു നക്ഷത്രങ്ങൾ കണ്ണടയ്ക്കുന്പോൾ
ലോകാദരത്തിൽ ഒരു സംസ്കാരം
വണ്ണപ്പുറത്തെ ഭരണകൂട ഭീകരത
ഈ ‘ബ്രദർഹുഡ്’ ഇന്ത്യയിൽ വേണ്ട
മുർഷിദാബാദിന് ദൂരെയല്ല അഹമ്മദാബാദ്!
ക്രിസ്തുവിനെ പരിഭാഷപ്പെടുത്തിയ ഫ്രാൻസിസ്
മോർച്ചറിയിലുള്ളതു സംസ്കരിക്കുക
ഭരണകൂട ഭീകരതയുടെ ക്രിസ്തുവിചാരണ
എല്ലാവരുമെത്തണം, പെസഹായാണ്
ദുഃഖവെള്ളിക്കു മുന്‍പേ പീഡാനുഭവം
മയക്കുമരുന്നിനു മറുമരുന്നൊരുക്കാം
സബർമതീ തീരത്തെ പ്രീണനപ്പടവുകൾ
കേന്ദ്രം വയനാട്ടിൽ പിരിവിനിറങ്ങരുത്
ഇന്ധനം: വരുമാനമാർഗവും അധികാരമാർഗവും
രവി ഇരന്നുവാങ്ങിയത് കേന്ദ്രത്തിനുമുള്ളത്
ഭ്രാന്തില്ലെന്ന് ട്രംപ് തെളിയിക്കുമോ?
ലേഖനത്തെ ഭയമില്ല, വർഗീയതയെ ഭയമുണ്ട്
ജബൽപുരിലും അപമാനം
പ്രകടനത്തിലൊതുക്കുന്ന ഭരണകൂട മേയ്ദിനം
വിഷയം മാറ്റരുത്
രണ്ടു നക്ഷത്രങ്ങൾ കണ്ണടയ്ക്കുന്പോൾ
ലോകാദരത്തിൽ ഒരു സംസ്കാരം
വണ്ണപ്പുറത്തെ ഭരണകൂട ഭീകരത
ഈ ‘ബ്രദർഹുഡ്’ ഇന്ത്യയിൽ വേണ്ട
മുർഷിദാബാദിന് ദൂരെയല്ല അഹമ്മദാബാദ്!
ക്രിസ്തുവിനെ പരിഭാഷപ്പെടുത്തിയ ഫ്രാൻസിസ്
മോർച്ചറിയിലുള്ളതു സംസ്കരിക്കുക
ഭരണകൂട ഭീകരതയുടെ ക്രിസ്തുവിചാരണ
എല്ലാവരുമെത്തണം, പെസഹായാണ്
ദുഃഖവെള്ളിക്കു മുന്‍പേ പീഡാനുഭവം
മയക്കുമരുന്നിനു മറുമരുന്നൊരുക്കാം
സബർമതീ തീരത്തെ പ്രീണനപ്പടവുകൾ
കേന്ദ്രം വയനാട്ടിൽ പിരിവിനിറങ്ങരുത്
ഇന്ധനം: വരുമാനമാർഗവും അധികാരമാർഗവും
രവി ഇരന്നുവാങ്ങിയത് കേന്ദ്രത്തിനുമുള്ളത്
ഭ്രാന്തില്ലെന്ന് ട്രംപ് തെളിയിക്കുമോ?
ലേഖനത്തെ ഭയമില്ല, വർഗീയതയെ ഭയമുണ്ട്
ജബൽപുരിലും അപമാനം
Latest News
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
Latest News
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
ഡൽഹി ഹാട്ടിൽ വൻ തീപിടിത്തം; 30 ൽ ഏറെ സ്റ്റാളുകൾ കത്തി നശിച്ചു
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ
കൊച്ചിയിൽ രണ്ട് യുവാക്കളെ ലഹരി സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ടയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി പിടികൂടി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top