ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
കൊച്ചി: ഗൾഫ് യാത്രകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ കേരള മാരിടൈം ബോര്‍ഡ് വിഭാവനം ചെയ്യുന്ന യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചി തുറമുഖത്തെയും ഉള്‍പ്പെടുത്തി. പ്രമുഖ കപ്പല്കമ്പനികളെ ഉള്‍പ്പെടുത്തി കേരള മാരിടൈം ബോര്‍ഡ് ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ പദ്ധതിയിലുള്ള നാലു തുറമുഖങ്ങള്‍ക്കൊപ്പം കൊച്ചിയും ഇടംപിടിച്ചു.
പദ്ധതി യാഥാര്‍ഥ്യമായാല്‍ വിമാനക്കമ്പനികളുടെ കഴുത്തറപ്പന്‍ നിരക്കില്‍ നട്ടംതിരിയുന്ന പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാകും. തുറമുഖങ്ങളുടെ സൗകര്യങ്ങള്‍, സര്‍വീസിന് ഉപയോഗിക്കുന്ന കപ്പലുകളുടെ വലിപ്പം, സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണു പ്രധാനമായും ചര്‍ച്ച നടന്നത്.
കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകണമെങ്കില്‍ സാധാരണ യാത്രാക്കപ്പലുകൾ സര്‍വീസിന് ഉപയോഗിക്കേണ്ടതായി വരുമെന്നു കപ്പല്‍ കമ്പനിയുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുറവു യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണു കപ്പലെങ്കില്‍ നിരക്കില്‍ കാര്യമായ കുറവുണ്ടാകില്ല. ആയിരത്തിനു മുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന, ചരക്ക് സൗകര്യങ്ങള്കൂടിയുള്ള യാത്രാക്കപ്പലുകളായാല് ലാഭകരമായ നിലയില്‍ സര്‍വീസ് നടത്താനാകുമെന്നും കപ്പല്‍ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
തുറമുഖങ്ങളുടെ സൗകര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. വലിയ കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളതല്ല പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള നാലു തുറമുഖങ്ങള്‍. ഏഴു മുതല്‍ ഒന്‍പതു മീറ്റര്‍ വരെ ആഴമുള്ള കൊച്ചിയില്‍ മാത്രമേ ക്രൂസ് കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളൂ.
കൊല്ലം തുറമുഖത്തിന് ഏഴു മീറ്റര്‍ ആഴമുണ്ടെങ്കിലും വലിപ്പമുള്ള യാത്രാക്കപ്പലുകള്ക്കു പ്രവേശിക്കാം. ക്രൂസ് കപ്പലുകള്‍ക്കു പ്രവേശിക്കാനുള്ള ആഴമില്ല. വിഴിഞ്ഞം പഴയ തുറമുഖത്തിനും അഴീക്കല്‍, ബേപ്പുര്‍ തുറമുഖങ്ങള്‍ക്കും നാലു മീറ്റര്‍ മാത്രമേ ആഴമുള്ളൂ. ചെറിയ യാത്രാക്കപ്പലുകള്ക്കു മാത്രമേ ഇവിടെ പ്രവേശിക്കാന്‍ കഴിയൂ.
ചെറിയ തുറമുഖങ്ങളിൽ പ്രവേശിക്കാനാകാത്ത വലിയ കപ്പലുകൾ പുറംകടലില്‍ നങ്കൂരമിട്ട് യാത്രക്കാരെ ബോട്ടുകളില്‍ എത്തിക്കാമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.
ഇക്കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കുന്നതിനു മുന്‍പായി പദ്ധതിയുമായി സഹകരിക്കാന്‍ കപ്പല്‍ കമ്പനികള്‍ മുന്നോട്ടുവരുമോയെന്ന് അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍വീസ് നടത്താന്‍ താത്പര്യമുള്ള കപ്പല്‍ കമ്പനികള്‍ അടുത്ത 22നകം അറിയിക്കാന്‍ മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള ആവശ്യപ്പെട്ടു.
യാത്രയ്ക്ക് ഉപയോഗിക്കുന്ന കപ്പലുകളുടെ സൗകര്യങ്ങള്‍, പ്രവേശിപ്പിക്കാന്‍ കഴിയുന്ന യാത്രക്കാരുടെ എണ്ണം, ചരക്കുനീക്കത്തിന് ഉപയോഗിക്കേണ്ടതെങ്കില്‍ അക്കാര്യം, യാത്രാനിരക്ക്, ചരക്കുനീക്കത്തിനു പ്രത്യേക തുറമുഖം ആവശ്യമുണ്ടോ തുടങ്ങി, ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയാകണം താത്പര്യപത്രം നല്കാന്.
ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുക. താത്പര്യം പ്രകടിപ്പിച്ച് ആരും മുന്നോട്ടുവന്നില്ലെങ്കില്‍ ഒരുപക്ഷേ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നേക്കാമെന്നും ചെയര്മാന് പറഞ്ഞു.
ഒരേ ദിവസം 26 പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്
കൊച്ചി: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഫെഡറല്‍ ബാങ്ക് 26 പുതിയ ശാഖകള്‍ തുറന്നു. എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് ചെന്നൈയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ചെന്നൈ ടവര്‍ റോട്ടറി ക്ലബ്ബുമായി സഹകരിച്ച് കാഴ്ചപരിമിതര്‍ക്കുള്ള 26 അത്യാധുനിക സ്മാര്‍ട്ട് വിഷന്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.
പുതിയ ശാഖകള്‍ തുറന്നതോടെ തമിഴ്നാട്ടില്‍ 250 ശാഖകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടെന്ന് ശ്യാം ശ്രീനിവാസന് പറഞ്ഞു. ഈ മാസം അവസാനത്തോടെ ഇന്ത്യയൊട്ടാകെയുള്ള ശാഖകളുടെ എണ്ണം 1500ലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ഡെലിവറിക്ക് അധിക പായ്ക്കിംഗ് വേണ്ട: സർവേ
കൊച്ചി: ഓണ്‍ലൈനായി വാങ്ങുന്ന സാധനങ്ങള്‍ക്ക് അധിക പായ്ക്കിംഗ് വേണ്ടെന്നു പറയുന്നവരുടെ എണ്ണം കൂടുന്നെന്നു സർവേ.
ആമസോൺ സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും ഓൺലൈൻ സാധനങ്ങൾ അധിക പായ്ക്കിംഗ് ഇല്ലാതെ ലഭിക്കുന്നതാണ് ഇഷ്ടമെന്ന് അഭിപ്രായപ്പെട്ടു.
തുണികള്‍, ഡിറ്റര്‍ജെന്റ്, സ്റ്റേഷനറി തുടങ്ങിയവയ്ക്ക് അവയുടെ ഒറിജിനല്‍ പായ്ക്കിംഗ് മതിയാകുമെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 2021 മുതല്‍ ആമസോണ്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഡെലിവറികളില്‍ അധിക പായ്ക്കിംഗ് കുറച്ചതായി അധികൃതർ പറഞ്ഞു.
ട്രാൻസ്പോർട്ട് ഷോ ബംഗളൂരുവിൽ
കൊച്ചി: ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നാലാമത് മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഷോ (പ്രവാസ് 4.0) ഓഗസ്റ്റ് 29 മുതൽ 31 വരെ ബംഗളൂരുവിൽ നടക്കും.
‘സുരക്ഷിതവും സ്മാർട്ടും സുസ്ഥിരവുമായ പാസഞ്ചർ മൊബിലിറ്റി’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാർ, ബസ് നിർമാതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മെട്രോ സർവീസ് അധികൃതരും വിദഗ്ധരും പങ്കെടുക്കും.
വീണ്ടും 49,000 കടന്ന് സ്വർണം
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണു വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 6,135 രൂപയും പവന് 49,080 രൂപയുമായി. കഴിഞ്ഞ വ്യാഴാഴ്ച റിക്കാർഡ് വിലയായ 49,440ൽ എത്തിയശേഷം വീണ്ടും 49,000 കടന്നിരിക്കുകയാണ്.
പവന് 48,920 രൂപ; സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,115 രൂപയും പവന് 48,920 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ഏകദേശം 2171 ഡോളറിലാണ്. എന്നാല്‍ ഇന്ത്യന്‍ രൂപ 30 പൈസയുടെ കരുത്ത് നേടിയതിനാല്‍ കേരള വിപണിയില്‍ പത്തു രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഗ്രാമിന് രേഖപ്പെടുത്തിയത്. അതേസമയം, സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് വിപണി നല്കുന്ന സൂചന.
ഈ വര്‍ഷം യുഎസ് ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയിലെ കുതിപ്പിനു കാരണമായത്. യുഎസ് വാര്‍ഷിക നാലാം പാദ ജിഡിപി വ്യാഴാഴ്ചയും പിസിഇ കണക്കുകള്‍ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും.
ജപ്പാന്, തായ്വാന്, തുര്‍ക്കി എന്നിവിടങ്ങളിലെ പ്രധാന സെന്‍ട്രല്‍ ബാങ്കുകളുടെ സമീപകാല പലിശനിരക്ക് നീക്കങ്ങളും ഫെഡറല്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷകളും സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2132 ഡോളര്‍ വരെ കുറയാമെന്നും 2223 ഡോളര്‍ മറികടക്കുമെന്നുമുള്ള പ്രവചനങ്ങളും വരുന്നുണ്ട്.
ഇമാക് സൈലന്റ് ഹീറോ പുരസ്കാരം: രജിസ്ട്രേഷൻ 31 വരെ
കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരള (ഇമാക്) ഏർപ്പെടുത്തുന്ന അഞ്ചാമത് സൈലന്റ് ഹീറോ പുരസ്കാരത്തിനായി ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം. അഞ്ചു പ്രധാന വിഭാഗങ്ങളിലും 60 ഉപവിഭാഗങ്ങളിലുമായി സ്വർണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കൾക്ക് ലഭിക്കുക.
ഇവന്റ് ഡികോർ ആൻഡ് പ്രൊഡക്ഷൻ, ടെക്നിക്കൽ സപ്പോർട്ട് ആൻഡ് സൊല്യൂഷൻസ്, എന്റർടെയ്ൻമെന്റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിംഗ് സൊല്യൂഷൻസ്, പേഴ്സണലൈസ്ഡ് സൊല്യൂഷൻസ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുക.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.emaksilentheroes.com, ഫോൺ: 9137404498, 8590454779. ഏപ്രിൽ 16,17 തീയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
ബ്രാഹ്മിൻസ് കാന്പയിൻ തുടങ്ങി
കൊച്ചി: മുൻനിര കറി പൗഡർ ബ്രാൻഡായ ബ്രാഹ്മിൻസ് സാമ്പാർ പൗഡറിനായി പുതിയ കാന്പയിൻ പുറത്തിറക്കി. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്സിന്റെ ഫുഡ് പോർട്ട്ഫോളിയോയുടെ ഭാഗമായശേഷം ബ്രാഹ്മിൻസ് പുറത്തിറക്കുന്ന ആദ്യ കാന്പയിനാണിത്.
ബ്ലാസ്റ്റേഴ്സിനോടു കൈകോർത്ത് സ്റ്റാർട്ടപ്പ് വാൻ ഇലക്ട്രിക് മോട്ടോ
കൊച്ചി: ഇലക്ട്രിക് വാഹനനിർമാണ രംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ ഔദ്യോഗിക ഇ-മൊബിലിറ്റി പാർട്ണറായി. ഇതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പുതിയ മൗണ്ടൈൻ ബൈക്ക് മോഡലായ സ്റ്റെൽവിയോ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് അവതരിപ്പിച്ചു.
സ്റ്റെൽവിയോയുടെ ഔദ്യോഗിക വീഡിയോ പ്രകാശനം ഇന്ത്യൻ പോർട്സ് ഗ്ലോബൽ എംഡി സുനിൽ മുകുന്ദൻ നിർവഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘ബ്ലാസ്റ്റേഴ്സ് എഡിഷൻ’ എന്നപേരിൽ ലിമിറ്റഡ് എഡീഷൻ മൗണ്ടൈൻ ബൈക്കുകളും കമ്പനി അവതരിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ മിലോസ് ഡ്രിഞ്ചിക്, ഡാനിഷ് ഫാറൂഖ്, ഡായിസുകെ സകായി എന്നിവർ ചേർന്നാണു ലിമിറ്റഡ് എഡീഷൻ ബൈക്കുകൾ അവതരിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് എഡീഷന്റെ വീഡിയോ നടി സംസ്കൃതി ഷേണായ് പ്രകാശനം ചെയ്തു. ഇവാൻ വുക്കോമനോവിച്ചിനെ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായും പ്രഖ്യാപിച്ചു.
സ്റ്റാർട്ട്അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും അംഗീകാരമുള്ള സംരംഭമാണ് വാൻ ഇലക്ട്രിക് മോട്ടോ. സ്റ്റെൽവിയോയ്ക്കു ജിഎസ്ടി ഉൾപ്പെടെ 94,500 രൂപയാണു വില. ബ്ലാസ്റ്റേഴ്സിന്റെ ലിമിറ്റഡ് എഡീഷന് 99,000 രൂപ.
സൂപ്പര്‍ വുമണ്‍ കാമ്പയിൻ തുടങ്ങി
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡും മുത്തൂറ്റ് ഫിന്‍കോര്‍പും ചേര്‍ന്ന് വനിതാ സംരംഭകരെ കണ്ടെത്തി ആദരിക്കുന്നതിനായി സൂപ്പര്‍ വുമണ്‍ കാമ്പയിന് നടത്തുന്നു. അര്‍ഹരായ മൂന്നു വനിതാ സംരംഭകരെ പരിചയപ്പെടുത്തുന്ന കാമ്പയിന് ജൂണില്‍ സമാപിക്കും.
താത്പര്യമുള്ളവര്‍ക്ക് പരിചയത്തിലുള്ള സംരംഭകയെക്കുറിച്ചു സൂപ്പര്‍ വുമണ്‍ കാമ്പയിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കമന്റായോ
[email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ വിവരങ്ങള്‍ നല്‍കാം.
ഐപിഒ ഏപ്രില്‍ മൂന്നു മുതല്‍
കൊച്ചി: മുന്‍നിര ടെലിഫോണ്‍ സേവനദാതാക്കളായ ഭാരതി ഹെക്സാകോം ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഏപ്രില്‍ മൂന്നു മുതല്‍ അഞ്ചു വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 7.5 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആക്സിസ് ബാങ്കിൽ ഡിജിറ്റൽ എഫ്ഡി
കൊച്ചി: ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിരനിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യന്‍ പെയിന്റ്സ് അപെക്സ് അള്‍ട്ടിമ പ്രൊടെക്കിന് പ്രത്യേക പാക്കേജ്
കൊച്ചി: കേരളത്തിന്റെ തനതായ പൈതൃകം, കല, സംസ്കാരം, പാരമ്പര്യം എന്നിവയെ ആദരിക്കുന്നതിനായി ഏഷ്യന്‍ പെയിന്റ്സ് തങ്ങളുടെ അള്‍ട്രാ ഡ്യൂറബിള്‍ ലക്ഷ്വറി എക്സ്റ്റീരിയര്‍ പെയിന്റായ അപെക്സ് അള്‍ട്ടിമ പ്രൊടെക്കിനായി പ്രത്യേക പാക്കേജിംഗ് പതിപ്പ് പുറത്തിറക്കുന്നു.
സംസ്ഥാനത്തിന്റെ സമ്പന്നമായ ആചാരങ്ങളും പാരമ്പര്യങ്ങളും പ്രകൃതിദൃശ്യങ്ങളും മനോഹരമായി പകര്‍ത്തുന്നതാണ് പുതിയ പൈതൃക പ്രചോദിത പാക്കേജിംഗ്. ‘ഇന്‍സ്പയേര്‍ഡ് ബൈ കേരള, ഡെഡിക്കേറ്റഡ് ടു കേരള’ എന്ന പേരിലാണ് പാക്കേജിംഗ് അവതരിപ്പിക്കുക.
റഷ്യൻ കന്പനിയുമായി സഹകരണത്തിന് എംജി സര്‍വകലാശാല
കോട്ടയം: എംജി സര്‍വകലാശായിലെ സ്കൂള്‍ ഓഫ് പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (എസ്പിഎസ്ടി) പെട്രോകെമിക്കല്‍ മേഖലയിലെ റഷ്യന്‍ കമ്പനിയായ സിബുറുമായി സഹകരണത്തിന് ധാരണയായി.
സര്‍വകലാശാലയിലെ പോളിമെര്‍ ഗവേഷണ കണ്ടുപിടിത്തങ്ങളെ വ്യവസായരംഗത്ത് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നുകിട്ടുക.
എംജി സര്‍വകലാശാലാ കാമ്പസില്‍ സന്ദര്‍ശനം നടത്തിയ സിബുര്‍ പ്രതിനിധികളായ ഡോ. സെര്‍ജി ബാഗ്രിയഷോവ്, ഡോ. അഫിന റുമിയന്സേവ, ഡോ. നവികോവ തതിയാന എന്നിവര്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാറുമായി കൂടിക്കാഴ്ച്ച നടത്തി.
എസ്പിഎസ്ടി സ്ഥാപകനും മുന്‍ വൈസ് ചാന്‍സലറുമായ പ്രഫ. സാബു തോമസ്, ഡയറക്ടര്‍ ഡോ. എം.എസ്. ശ്രീകല എന്നിവരുമായി ചര്‍ച്ച നടത്തിയ ഇവര്‍ മറ്റ് അധ്യാപകരുമായും ഗവേഷകരുമായും സംവദിക്കുകയും ഗവേഷണ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
റബര്‍ വ്യവസായ മേഖലയ്ക്ക് ഗുണകരമാകുന്ന പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് ഈ സഹകരണം ഉപകരിക്കുമെന്ന് ഡോ. എം.എസ്. ശ്രീകല പറഞ്ഞു. ഫാക്കൽറ്റി-റിസര്‍ച്ച് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ക്കും സംയുക്ത പേറ്റന്റുകള്‍ക്കും ഇതുവഴി സാധ്യത തെളിയുമെന്ന് പ്രഫ. സാബു തോമസ് വ്യക്തമാക്കി.
ആദിവാസി ഗോത്രവിഭാഗത്തിലെ 216 പേരുടെ വിവാഹം നടത്തി ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ്
തിരുവനന്തപുരം: ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ട 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നടത്തി ധനലക്ഷ്മി ഗ്രൂപ്പ് ഓപ് കന്പനീസ്. തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായിരുന്നു.
ഊരുകളിലെ ഗോത്ര തലവന്മാർ, മൂപ്പന്മാർ, ബന്ധുക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിബിൻദാസ് കടങ്ങോട് ക്ഷേത്രം മഠാധിപതി സിൻഹ ഗായത്രി, ട്രസ്റ്റി എം.എസ്. ഭുവനചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസും പൗർണമിക്കാവ് ക്ഷേത്രവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വില താഴ്ത്താന്‍ റബര്‍ ബോര്‍ഡ് നീക്കം
കോട്ടയം: റബര്‍ ഉത്പാദനം നാമമാത്രമായിരിക്കേയും വിദേശവില കുറഞ്ഞു എന്ന കാരണത്താല്‍ റബര്‍ ബോര്‍ഡ് ആഭ്യന്തരവില ഇടിച്ചു. വിദേശവില 228 രൂപ വരെ ഉയര്‍ന്നതിനുശേഷം 212 രൂപയിലേക്കു താഴ്ന്നു.
ഇതിന്റെ ചുവടുപിടിച്ച് 188 രൂപ വരെ ഉയര്‍ന്ന ആഭ്യന്തരവില 180 രൂപയിലേക്ക് റബര്‍ ബോര്‍ഡ് താഴ്ത്തി. കഴിഞ്ഞയാഴ്ച കോട്ടയം മാര്‍ക്കറ്റില്‍ 500 ടണ്ണില്‍ താഴെയാണ് ഷീറ്റ് ലഭിച്ചത്.
പെസഹ, ദുഃഖവെള്ളി ദിവസങ്ങളായതോടെ ഈ ആഴ്ചയിലെ വ്യാപാരം നാളെ അവസാനിക്കും. ചരക്കുവരവ് കുറഞ്ഞതിനാല്‍ നിലവില്‍ ആഭ്യന്തരവില 200 രൂപയ്ക്ക് മുകളില്‍ എത്തേണ്ടതാണ്. ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചതിനാല്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് പുനരാരംഭിക്കും.
ഉത്പാദനം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വില വീണ്ടും ഇടിയും. ഷേഡ്, പ്ലാസ്റ്റിക്, പശ എന്നിവ വാങ്ങാന്‍ സബ്സിഡി അനുവദിക്കുന്ന സ്കീം ഇക്കൊല്ലമുണ്ടാകുമോ എന്നതും വ്യക്തമല്ല.
നിലവിലെ സാഹചര്യത്തില്‍ വിദേശ വില താഴ്ച ആഭ്യന്തര വിലയെ സ്വാധീനിക്കുന്ന ഘടകമല്ല.
റബര്‍ ബോര്‍ഡിന്റെ ഷീറ്റ് കയറ്റുമതി നീക്കം വന്‍ പരാജയത്തില്‍ കലാശിച്ചതോടെ വില ഉയരാനുള്ള സാധ്യത മങ്ങി. അര ലക്ഷം ടണ്ണോളം സ്റ്റോക്കുണ്ടായിരിക്കേ ഒരു ടണ്‍ പോലും കയറ്റുമതി ചെയ്യാന്‍ ബോര്‍ഡിന് സാധിച്ചില്ല.
ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചാര്‍ജിംഗ് സ്റ്റേഷന്
കൊച്ചി: കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഥര്‍ എനര്‍ജി ഗ്രിഡ് ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന് സ്ഥാപിച്ചു.
ഏഥര്‍ എനര്‍ജി സോണല്‍ ഡെവലപ്മെന്റ് മാനേജര്‍ രാകേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇതോടെ സ്വന്തമായി പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐടിഐയായും കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമായും കളമശേരി ലിറ്റില്‍ ഫ്ലവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മാറി.
ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ആന്റണി ഡൊമിനിക് ഫിഗരേദൊ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽ സിസ്റ്റർ റെജി ഉഷ, അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജിനോ ജോര്‍ജ്, ഫാ. റെക്സ് ജോസഫ്, ഏഥര്‍ എനര്‍ജി ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ എം.വൈ. റഷീദ്, പലാല്‍ മൊബിലിറ്റി ജനറല്‍ മാനേജര്‍ ജോമോന് ജോയ്, സര്‍വീസ് മാനേജര്‍ സാജു ആന്റണി, അക്കാഡമിക് അഡ്വൈസര്‍ ജിനേഷ് വിനയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
അമൽ ജ്യോതിയിൽ ഹാക്കത്തോൺ ഏപ്രിൽ അഞ്ചിന്
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗവും സാപ് സോഫ്റ്റ്വേർ ഡെവലപ്മെന്റ് കമ്പനിയും ചേർന്ന് നടത്തുന്ന ഹാക്കത്തോൺ ഹാക്ഫെസ്റ്റ് 2024ന്റെ ആദ്യ ഘട്ടം ഏപ്രിൽ അഞ്ചിന് നടക്കും. കോളജ് വിദ്യാർഥികള്‍ക്ക് ആശയരൂപീകരണം, കോഡിംഗ്, പ്രോബ്ലം സോൾവിംഗ് തുടങ്ങിയ കഴിവുകൾ തെളിയിക്കാനുള്ള മികച്ച അവസരമാണ് ഹാക്ഫെസ്റ്റ് 2024.
മാർച്ച് 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്ക് ഡിസാസ്റ്റർ മാനേജ്മന്റ്, ഗ്രീൻ ക്രെഡിറ്റ് മാനേജ്മെന്റ്, റിന്യൂവബിൾ എനർജി എന്നിവയിൽ ഏതെങ്കിലും വിഷയം തെരഞ്ഞെടുത്ത് ഹാക്കത്തോണിന് പങ്കെടുക്കാവുന്നതാണ്.
മൂന്ന് ഘട്ടങ്ങളിലായാണ് ഹാക്കത്തോണ്‍ മത്സരങ്ങള്‍ നടക്കുന്നത്. കോഡിംഗ്, പ്രോബ്ലം സോള്‍വിംഗ്, പ്രോട്ടോടൈപ്പ് സ്കില്‍സ് എന്നിവയാണ് പരിശോധിക്കുക. ആദ്യഘട്ടം വിദഗ്ധ പാനലിന് മുന്നിൽ വിദ്യാർഥികൾ ആശയങ്ങൾ അവതരിപ്പിക്കും. രണ്ടാം ഘട്ടം വെര്‍ച്വലാണ്. അവസാന ഘട്ടത്തിൽ പ്രോട്ടോടൈപ്പ് പ്രദർശിപ്പിക്കണം. ഒരു ടീമില്‍ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും അംഗങ്ങളായിരിക്കും. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങൾ വിദ്യാർഥികള്‍ക്ക് ലഭിക്കും.
ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 75,000 രൂപയും സമ്മാനമായി ലഭിക്കും. ഫോൺ - 9746718559, 9961321426.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,125 രൂപയും പവന് 49,000 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
കല്യാൺ സിൽക്സ് കൊല്ലം ഷോറൂം പ്രവർത്തനം തുടങ്ങി
കൊല്ലം: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമായ കല്യാൺ സിൽക്സിന്റെ 37-ാം ഷോറൂം ധനമന്ത്രി കെ.എൻ. ബാലഗോപാലും കല്യാൺ സിൽക്സിന്റെ ബ്രാൻഡ് അംബാസഡർ നടൻ പൃഥ്വിരാജും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കല്യാൺ സിൽക്സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കല്യാൺ വസ്ത്രാലയ എംഡി ടി.എസ്. അനന്തരാമൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ ഹണി ബെഞ്ചമിൻ, ചലച്ചിത്ര താരം മല്ലിക സുകുമാരൻ, കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, കെഎംപി കൺസ്ട്രക്ഷൻ എംഡി കെ.എം. പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമാണ് കൊല്ലം ചിന്നക്കടയിലെ ഈ ഷോപ്പിംഗ് സമുച്ചയം. ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയിൽ സാരി ഷോറൂമിനും ഹൈപ്പർമാർക്കറ്റിനും പുറമേ എക്സ്ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബൊട്ടീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മെറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ & ഹാൻഡ് ബാഗ് സെക്ഷൻ, ഹോം ഡെക്കോർ, കോസ്റ്റ്യൂം ജ്വല്ലറി സെക്ഷൻ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളും ഇവിടെയുണ്ട്.
സൗകര്യപ്രദമായ ഒരു ഷോപ്പിംഗ് രീതി കൊല്ലത്തെ ഉപയോക്താക്കൾക്കായി പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ലാഭമെടുപ്പ്: ഉലഞ്ഞ് ഏഷ്യൻ റബർ വിപണി
രാജ്യാന്തര റബർ വിപണി സാങ്കേതിക തിരുത്തലിലാണ്. മുൻവാരം നൽകിയ സൂചന ശരിവച്ച് ഫണ്ടുകൾ റബറിൽ ലാഭമെടുപ്പിനു മത്സരിച്ചത് ഏഷ്യൻ റബർ വിപണികളെ പിടിച്ചുലച്ചു. വിദേശത്തുനിന്നുള്ള അനുകൂല വാർത്തകൾക്കായി കുരുമുളക് ഉറ്റുനോക്കുന്നു. ഉത്സവദിനങ്ങൾ അടുത്തതോടെ വെളിച്ചെണ്ണ ചൂടുപിടിച്ചു. കൊക്കോ 750ന്റെ നിറവിൽ കർഷകർക്കു മധുരംപകരുകയാണ്. ആഭരണവിപണി പവൻ സർവകാല റിക്കാർഡ് പ്രകടനം കാഴ്ചവച്ചു.
റബറിനു ചാഞ്ചാട്ടം
ആഗോള റബർവിപണിയിലെ രൂക്ഷമായ ചരക്കുക്ഷാമത്തിൽ കുതിച്ചുകയറിയ ഷീറ്റ് വില പുതിയ തലങ്ങളിലേക്കു സഞ്ചരിക്കുമെന്ന പ്രതീക്ഷ മുഖ്യ ഉത്പാദനരാജ്യങ്ങൾ നിലനിർത്തുന്നുണ്ട്. വിപണിയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ഏഷ്യൻ റബർ ഫ്യൂച്ചർ മാർക്കറ്റുകൾ വാരത്തിന്റെ തുടക്കത്തിൽ 13 വർഷത്തെ ഉയർന്നതലത്തിലെത്തി. ഇതിനിടയിൽ നിക്ഷേപകർ ലാഭമെടുപ്പിനിറങ്ങിയത് അവധിയെ മാത്രമല്ല, റെഡി വിലയെയും ബാധിച്ചു.
വാരത്തിന്റെ തുടക്കത്തിൽ 23,123 രൂപ വരെ മുന്നേറിയ ബാങ്കോക്കിനു പിന്നീടു കാലിടറിയതോടെ നിരക്ക് 21,749 രൂപയായി. ക്വിന്റലിന് 1383 രൂപയുടെ ഇടിവ്. അതേസമയം, തായ്ലൻഡിലെ ചരക്കുക്ഷാമം വിപണിയുടെ അടിത്തറയ്ക്കു ശക്തിപകരുന്നു.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ മാർച്ച് രണ്ടാം വാരം 13 ശതമാനം ഉയർന്ന റബറിന്, പിന്നിട്ട വാരം ആറു ശതമാനം ഇടിവുണ്ടായി. മാർച്ച് അവധി 362 യെൻ വരെ കയറി, വാരാന്ത്യം 346 യെന്നിലാണ്. ഇന്നാണ് മാർച്ച് അവധി സെറ്റിൽമെന്റ്. വ്യാപാരാന്ത്യം 328 യെന്നിൽ ബൈയറും, സെല്ലർ 398 യെന്നിലുമാണ്.
ചരക്കുക്ഷാമം
അവധിവ്യാപാരത്തിലെ ചാഞ്ചാട്ടത്തിനിടെ, ടയർ നിർമാതാക്കൾ രംഗത്തുനിന്നു വിട്ടുനിന്നത് ഉൗഹക്കച്ചവടക്കാർ അവസരമാക്കി. അവർ കനത്ത വിൽപ്പനയ്ക്കായി ലോംഗ് അവധികളിൽ ഉത്സാഹിച്ചതു വിലയെ തളർത്തി. മേയ് അവധി 341 യെന്നിലേക്കു താഴ്ന്നെങ്കിലും ഡെയ്ലി ചാർട്ട് ബുള്ളിഷാണ്. എന്നാൽ ഹ്രസ്വകാലയളവിൽ അവിടെ തിരുത്തൽ തുടരാം. മേയ് അവധി വാരാന്ത്യം 341 യെന്നിലാണ്. വിപണിക്ക് ഈ വാരം 325-306 യെന്നിൽ താങ്ങും 325-372 യെന്നിൽ പ്രതിരോധവും പ്രതീക്ഷിക്കുന്നു.
കേരളത്തിൽ പ്രതികൂല കാലാവസ്ഥയിൽ റബർ ടാപ്പിംഗ് നിലച്ചതിനാൽ ചരക്കുക്ഷാമം അനുഭവപ്പെടുന്നുണ്ട്. നാലാം ഗ്രേഡ് 18,200ൽനിന്ന് 18,900 19,000 രൂപ വരെ ഉയർന്ന അവസരത്തിൽ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ വിൽപ്പനയ്ക്ക് ഉത്സാഹിച്ചു. എന്നാൽ, വിപണിയുടെ താളം തെറ്റിക്കുകയെന്ന ലക്ഷ്യതോടെ ഉത്പന്നവില 20,000ലേക്ക് ഉയരുമെന്ന ഉൗഹാപോഹങ്ങൾ കാർഷികമേഖലയിൽ പ്രചരിപ്പിച്ചതിൽ കുടുങ്ങി കൂടുതൽ ഉയർന്ന വില മോഹിച്ചു പലരും വിൽപ്പനയിൽനിന്നു വിട്ടുനിന്നു. വാങ്ങലുകാരുടെ കുതന്ത്രഫലമായി പിന്നീടു നിരക്ക് 18,000 രൂപയായി ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് 17,800 രൂപയിലും ഒട്ടുപാൽ 11,400 രൂപയിലും ലാറ്റക്സ് 12,000 രൂപയിലുമാണ്.
വിപണിയിൽ മുളകില്ല!
സംസ്ഥാനത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും കുരുമുളക് വിളവെടുപ്പു പൂർത്തിയായതോടെ മുഖ്യ വിപണികളിലേക്കുള്ള ചരക്കുവരവു കുറഞ്ഞു. ഈസ്റ്റർ ആവശ്യങ്ങൾക്കുള്ള പണത്തിനായി ചെറുകിട കർഷകർ മുളകിറക്കുമെന്ന് ഒരു വിഭാഗം വാങ്ങലുകാർ കണക്കുകൂട്ടിയെങ്കിലും വരവു ചുരുങ്ങിയത് വിലയിടിക്കാനുള്ള ഉത്തരേന്ത്യൻ ലോബിയുടെ നീക്കത്തിനു തിരിച്ചടിയായി.
പുതിയ സാഹചര്യത്തിൽ വിദേശത്തുനിന്നു വിപണിക്ക് അനുകൂലമായ വാർത്തകൾ പുറത്തുവരാൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയെ കഴിഞ്ഞ മാസം കൃത്രിമമായി ഇടിച്ച്, ചരക്കു കൈക്കലാക്കിയവർതന്നെ ഇനിയുള്ള മാസങ്ങളിൽ വില ഉയർത്തിയെടുക്കുന്നതിനു മുൻപന്തിയിൽ അണിനിരക്കുമെന്ന കാര്യമുറപ്പ്. വാരാന്ത്യം അണ്‍ഗാർബിൾഡ് 50,400 രൂപയിലാണ്.
വില്പന തകൃതി
ഈസ്റ്റർ, വിഷു വിൽപ്പനയ്ക്കുള്ള തിടുക്കത്തിലാണു വെളിച്ചെണ്ണ വിപണി. ഉയർന്ന വിലയ്ക്കു ചരക്കിറക്കാമെന്ന പ്രതീക്ഷയിൽ പലരും കൊപ്ര കരുതിയിട്ടുണ്ട്. പക്ഷേ, വൻകിട ചെറുകിട വ്യവസായികൾ കൊപ്ര സംഭരിക്കുന്നതിലുപരി സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാനുള്ള ശ്രമത്തിലാണ്. ഉത്സവദിനങ്ങളിൽ വെളിച്ചെണ്ണയ്ക്കു പ്രാദേശിക ആവശ്യം ഉയരുമെന്ന നിഗനമത്തിലാണു മില്ലുകാർ. കൊച്ചിയിൽ വെളിച്ചെണ്ണ 14,300 രൂപയിലും കൊപ്ര 9500ലുമാണ്.
രൂപയ്ക്ക് ഇടിവ്
ആഭരണ വിപണികളിൽ സ്വർണം പുതിയ ഉയരം സ്വന്തമാക്കി. പവൻ 48,480 രൂപയിൽനിന്ന് 49,440ലേക്കു കയറിയശേഷം 49,000 രൂപയായി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ച കണക്കിലെടുത്താൽ താഴ്ന്ന റേഞ്ചിലേക്കുള്ള പവന്റെ തിരുത്തലുകളെ തടയും. രൂപയുടെ മൂല്യം സർവകാല റിക്കാർഡായ 83.69 വരെ ഇടിഞ്ഞു.
കുതിച്ചുപാഞ്ഞ് കൊക്കോ
കൊക്കോ വാരിക്കൂട്ടാൻ വ്യാപാരികൾ മത്സരിച്ചെങ്കിലും വ്യവസായികളിൽനിന്നുള്ള ഡിമാൻഡിന് അനുസൃമായി ചരക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. കിട്ടുന്ന വിലയ്ക്കു കൊക്കോ ശേഖരിക്കാൻ വാങ്ങലുകാർ രംഗത്തെത്തിയതോടെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ തലത്തിലേക്ക് ഉത്പന്നവില ചുവടുവച്ചു. വാരാന്ത്യം ഉണക്കക്കൊക്കോ കിലോ 740 രൂപയിലാണ്. പച്ച 270ലേക്കും കയറി.
തകർന്നടിഞ്ഞ് രൂപ; വൻ തിരിച്ചടി
ഇന്ത്യൻ ഓഹരിസൂചികകൾക്കു കാലിടറുകയാണ്. ഫെഡ് റിസർവ് ഡോളറിന് ഉൗർജം പകരാൻ നടത്തിയ നീക്കം ഇന്ത്യൻ രൂപയെ റിക്കാർഡ് തകർച്ചയിലേക്കു തള്ളിവിട്ടു. തെരഞ്ഞടുപ്പു പടിവാതുക്കൽ എത്തിനിൽക്കേ രൂപയുടെ മൂല്യത്തകർച്ച ധനമന്ത്രാലയത്തെ സമ്മർദത്തിലാക്കും. പ്രതിസന്ധി മറികടക്കാൻ കേന്ദ്രബാങ്ക് തിരക്കിട്ടനീക്കങ്ങൾ നടത്തുന്നുണ്ട്. ഏഷ്യൻ-യുഎസ് വിപണികൾ പലതും വാരാന്ത്യം തളർന്നപ്പോൾ യൂറോപ്യൻ മാർക്കറ്റുകൾ കരുത്തുകാട്ടി.
കഷ്ടകാലം മുന്നിൽ ഇന്ത്യൻ മാർക്കറ്റ് നേട്ടത്തിലാണെങ്കിലും ഈ വാരം ഉണർവു നിലനിർത്താൻ അല്പം ക്ലേശിക്കേണ്ടിവരും. ഹോളിയും ദു:ഖവെള്ളിയും വിപണി അവധിയാണ്. അതായത്, അഞ്ചിൽ മൂന്നു ദിവസം മാത്രമാണ് ഇടപാടുകൾ. ഇതിനിടെ, വ്യാഴാഴ്ച്ച മാർച്ച് സീരീസ് സെറ്റിൽമെന്റുണ്ടാകും. ഉൗഹക്കച്ചവടക്കാർ അടവുകൾ മാറ്റിമറിച്ചു ചവിട്ടാനുള്ള സാധ്യതകൾ സൂചികയിൽ ചാഞ്ചാട്ടം സൃഷ്ടിക്കും. പ്രാദേശിക നിക്ഷേപകർ കരുതലോടെ നീക്കം നടത്തേണ്ട സന്ദർഭമാണിത്.
ഫണ്ട് ഓപ്പറേറ്റർമാർ ഫ്യൂച്ചര്‍ മാർക്കറ്റിൽ ഇതിനകംതന്നെ അളന്നുമുറിച്ചു നീക്കങ്ങൾ നടത്തിയെന്നുവേണം അനുമാനിക്കാൻ. വിപണിയിലെ ഓപ്പണ്‍ ഇന്ററസ്റ്റിൽ, തൊട്ടു മുൻവാരത്തെ അപേക്ഷിച്ചു കാര്യമായ മാറ്റമില്ല. മാർച്ച് നിഫ്റ്റി വാരാന്ത്യം 22,155ലും ഏപ്രിൽ 22,335ലുമാണ്. രണ്ടും തമ്മിലുള്ള അന്തരം ഉയർന്നതും സെറ്റിൽമെന്റിനു മൂന്നു ദിവസം മാത്രം ശേഷിക്കുന്നതും സമ്മർദമുളവാക്കാം.
ചാഞ്ചാടി നിഫ്റ്റി നിഫ്റ്റി സൂചിക 22,120ൽനിന്നു ചൊവാഴ്ച 21,786ലെ ആദ്യ താങ്ങുതകർത്ത് 21,710 റേഞ്ചിലേക്കു വിപണി പരീക്ഷണം നടത്തി. എന്നാൽ 21,538ലെ സപ്പോർട്ട് നിലനിർത്തിയതു വാരാന്ത്യം നിഫ്റ്റിയെ 22,180ലേക്ക് ഉയർത്തിയെങ്കിലും ക്ലോസിംഗിൽ 22,096 പോയിന്റിലാണ്.
സാങ്കേതികമായി വീക്ഷിച്ചാൽ നിഫ്റ്റി 21,817ലെ സപ്പോർട്ട് നിലനിർത്തി 22,277ലേക്കു തിരിച്ചുവരവിനു ശ്രമം നടത്താം. ആ നീക്കം വിജയിച്ചാൽ ഏപ്രിൽ സൂചിക 22,458ലേക്കു ചുവടുവയ്ക്കും. അതേസമയം, ആദ്യ താങ്ങിൽ കാലിടറിയാൽ നിഫ്റ്റി 21,538ലേക്കു പരീക്ഷണം നടത്താം. സൂചികകൾ പലതും ഓവർസോൾഡായത് ബുൾ ഓപ്പറേറ്റർമാരെ പുതിയ ബാധ്യതകൾക്കു പ്രേരിപ്പിക്കും. സൂപ്പർ ട്രെൻഡും പാരാബോളിക്കും സെല്ലിംഗ് മൂഡിലായത് മുന്നേറ്റത്തിനു തടസമാകും.
സെൻസെക്സ് 72,643 പോയിന്റിൽനിന്ന് 71,696ലേക്കു താഴ്ന്നശേഷം 73,345ലേക്ക് ഉയർന്നു. എന്നാൽ, മുൻവാരം സൂചിപ്പിച്ച 73,674ലെ പ്രതിരോധത്തിലേക്ക് അടുക്കാനായില്ല. മാർക്കറ്റ് ക്ലോസിംഗിൽ 72,831 പോയിന്റിലാണ്. വിപണി 73,399ലെ ആദ്യ പ്രതിരോധം മറികടന്നാൽ 73,966 വരെ മുന്നേറാം. സെൻസെക്സിന്റെ താങ്ങ് 71,980-71,128 പോയിന്റിലാണ്.
വെടിനിർത്തൽ പ്രതീക്ഷ ക്രൂഡ്ഓയിൽ നവംബറിനുശേഷം ആദ്യമായി ബാരലിന് 84.83 ഡോളറിലെത്തി. ഈസ്റ്ററിനോട് അനുബന്ധിച്ച് ഇസ്രയേൽ-ഗാസ വെടിനിർത്തൽ കരാറിന്റെ സാധ്യത എണ്ണയെ സ്വാധീനിക്കും.
ന്യൂയോർക്കിൽ മഞ്ഞലോഹം ട്രോയ് ഒൗണ്‍സിന് 2155 ഡോളറിൽനിന്ന് 2222 ഡോളർ വരെ തിളങ്ങി. എന്നാൽ ആ തിളക്കത്തിനു മണിക്കൂറുകളുടെ ആയുസ് മാത്രമാണുണ്ടായത്. വാരാന്ത്യം 2156 ഡോളറിലേക്ക് ഇടിഞ്ഞശേഷം 2165ലാണ്.
മൂന്നാഴ്ചകളിൽ സ്വർണം 2155ലെ സപ്പോർട്ട് നിലനിർത്തിയതു പുതിയ ഉയരങ്ങളിലേക്കു സ്വർണത്തെ നയിക്കാം.
2022ലെ താഴ്ന്ന നിലവാരമായ 1689 ഡോളറിൽനിന്നുള്ള ട്രെൻഡ് ലൈൻ സപ്പോർട്ടിന്റെ ദൃഷ്ടി 2250 ഡോളറിലേക്കാണ്.
ചരിത്രവീഴ്ച രൂപ റിക്കാർഡ് മൂല്യത്തകർച്ചയിലാണ്. 82.89ൽനിന്നു നേരിയ റേഞ്ചിൽ നീങ്ങിയ രൂപ വെള്ളിയാഴ്ച ഇടപാടുകളുടെ അവസാന മണിക്കൂറുകൾ വരെ മുൻവാരം വ്യക്തമാക്കിയ 83.36ലെ പ്രതിരോധം നിലനിർത്തി. വ്യാപാരത്തിന്റെ അവസാന രണ്ടു മിനിറ്റിൽ ആടിയുലഞ്ഞ രൂപ ചരിത്രത്തിലെ ഏറ്റവും ദുർബല ക്ലോസിംഗായ 83.42ലാണ്. 54 പൈസയുടെ മൂല്യത്തകർച്ച. ഗ്ലോബൽ ട്രേഡിംഗിൽ മൂല്യം 83.69ലേക്കും നീങ്ങി. മാർച്ച് ആദ്യം രൂപ 82.66ലായിരുന്നു.
പുതിയ സാഹചര്യത്തിൽ അടുത്ത രണ്ടു മാസങ്ങളിൽ രൂപ 84ലേക്കു ദുർബലമാകാം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ രൂപയെ സ്വാധീനിക്കും. ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കു മുന്നിൽ ഡോളർ സാങ്കേതികമായി ബുള്ളിഷ് ട്രെൻഡി
ലാണ്.
നന്തിലത്ത് ജി-മാർട്ടിൽ എസിക്ക് 4000 രൂപ വരെ കാഷ്ബാക്ക്
തൃശൂർ: വേനൽച്ചൂട് കനക്കുന്പോഴും എസികൾ സ്വന്തമാക്കാൻ വിലക്കുറവും ഓഫറുകളുമായി നന്തിലത്ത് ജി മാർട്ടിൽ ചില്ലാക്സ് ഓഫറുകൾ തുടരുന്നു. നന്തിലത്ത് ജി-മാർട്ടിൽനിന്ന് എല്ലാ ബ്രാൻഡഡ് എസികൾ വാങ്ങുന്പോഴും ഏറ്റവും മികച്ച കാഷ്ബാക്ക് ഓഫറുകൾ ലഭിക്കും.
ബജാജ് ഫിൻസെർവ്, എച്ച്ഡിബി എന്നിവരുമായി ചേർന്നാണ് ജി-മാർട്ട് ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. എസികൾക്ക് ജി-മാർട്ട് നൽകുന്ന 50 ശതമാനംവരെ ഡിസ്കൗണ്ടുകൾക്ക് പുറമെയാണ് ഈ പ്രത്യേക ആനുകൂല്യങ്ങൾ. 4000 രൂപ വരെ കാഷ്ബാക്ക് നേടാനുള്ള അവസരമുണ്ട്.
തെരഞ്ഞെടുത്ത പ്രമുഖ ബ്രാന്റഡ് എസികൾക്ക് സീറോ ഡൗണ്‍ പേയ്മെന്റ് സ്കീമുകളും ലഭ്യമാണ്. പഴയ എസികൾ എക്സ്ചേഞ്ച് ചെയ്തു പകരം വൈദ്യുതി ഉപയോഗം കുറഞ്ഞ പുതിയ ഇൻവർട്ടർ എസികൾ സ്വന്തമാക്കാനുള്ള സുവണാവസരവും ചില്ലാക്സ് ഓഫറിൽ ലഭ്യമാണ്. ആകർഷകമായ വണ്‍ ഇഎംഐ ബാക്ക് സ്കീമും ഉണ്ട്.
32 ഇഞ്ച് മുതൽ ആരംഭിക്കുന്ന എൽഇഡി ടിവികൾ വിലവർധനയ്ക്കു മുന്‍പേ സ്വന്തമാക്കുന്നതിനുള്ള അസുലഭ അവസരമാണ് മറ്റൊരു ആകർഷണം. ഫാൻ, കൂളർ, റെഫ്രിജറേറ്ററുകൾ തുടങ്ങിയവ 35 മുതൽ 71 ശതമാനം വരെ വിലക്കുറവിൽ നിബന്ധനകൾക്കു നിധേയമായി വാങ്ങാവുന്നതാണ്.
ധനലക്ഷ്മി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നാളെ
തൃശൂർ: 100 ബ്രാഞ്ചുകൾ പൂർത്തിയാകുന്ന ദിവസം 100 ആദിവാസിയുവതികളുടെ വിവാഹം നടത്തുമെന്ന ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. വിബിൻദാസ് കടങ്ങോട്ടിന്റെ ഉറപ്പിന്റെ സാക്ഷാത്കാരമായി ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട 216 യുവതീയുവാക്കളുടെ സമൂഹവിവാഹം നാളെ തിരുവനന്തപുരം കോവളം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ദേവീ ക്ഷേത്രത്തിൽ നടത്തും.
ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ട 200 ലധികം യുവതീയുവാക്കൾ ഒരു പന്തലിൽ ഒരുമിച്ചു വിവാഹിതരാകുന്ന ഈ അപൂർവചടങ്ങ് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസും പൗർണമിക്കാവ് ക്ഷേത്രവും സംയുക്തമായാണു നടത്തുന്നത്.
ഇന്നു വൈകീട്ട് ക്ഷേത്രത്തിൽ ആദിവാസി ഗോത്രസമുദായത്തിലെ വിവിധ ചടങ്ങുകളുണ്ടാവും. നാളെ മഹാത്രിപുരസുന്ദരി ഹോമം മുഖ്യ ആചാര്യൻ ശിവശ്രീ പി. ഭാഗ്യരാജ് ശിവാചാര്യരുടെ സാന്നിധ്യത്തിൽ നടത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച 1500ലധികം അപേക്ഷകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 216 യുവതീയുവാക്കളാണ് വിവാഹിതരാകുന്നത്.
ഓരോ ഗോത്രത്തിന്റെയും ആചാരപ്രകാരമുള്ള വിവാഹനിശ്ചയവും ചടങ്ങുകളും നടത്തിയതിനുശേഷമാണ് പൗർണമിക്കാവ് ക്ഷേത്രത്തിൽ ഈ സമൂഹവിവാഹച്ചടങ്ങ് നടത്തുന്നത്.
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,125 രൂപയും പവന് 49,000 രൂപയുമായി.
കല്യാണ്‍ സിൽക്സ് കൊല്ലം ഷോപ്പിംഗ് സമുച്ചയ ഉദ്ഘാടനം നാളെ
തൃശൂർ: കല്യാണ്‍ സിൽക്സിന്റെ ഷോപ്പിംഗ് സമുച്ചയം നാളെ കൊല്ലം ചിന്നക്കടയിൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കല്യാണ്‍ സിൽക്സിന്റെ ബ്രാൻഡ് അംബാസഡറായ പൃഥ്വിരാജ് ഉദ്ഘാടനം നിർവഹിക്കും.
മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും. ഉച്ചയ്ക്കു 12 മുതൽ ഷോറൂം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും
ബാങ്ക് ഓഫ് ബറോഡ വട്ടിയൂര്‍കാവില്‍ പുതിയ ശാഖ തുറന്നു
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ശാഖ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ കേരള സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍, തിരുവനന്തപുരം റീജണല്‍ ഹെഡ് ബി. സുദര്ശന്, ഡെപ്യൂട്ടി റീജണല്‍ മാനേജര്‍ എം.കെ. ദില്ശോബ്, പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മഹേഷ് എന്നിവര്‍ സന്നിഹിതരായി.
നടക്കാത്ത അബുദാബി നിക്ഷേപക സംഗമത്തിന് കേരളത്തിന്റെ ചെലവ് 2.27 കോടി
തിരുവനന്തപുരം: അബുദാബി നിക്ഷേപകസംഗമത്തിനു ഗോൾഡ് സ്പോണ്‍സർഷിപ് എന്ന പേരിൽ കേരളത്തിനു ചെലവായത് 2,27,82,423 രൂപ. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ആയിരുന്നു, അബുദാബിയിലേക്കു നിക്ഷേപകരെ ആകർഷിക്കാൻ അവർ നടത്തുന്ന സംഗമത്തിന്റെ സംഘാടകർ. അവർക്കു കേരളത്തിന്റെ സ്പോണ്‍സർഷിപ് പണം നൽകിയതു കെഎസ്ഐഡിസിയാണ്.
1.30 കോടിയാണു സ്പോണ്‍സർഷിപ് ചെലവായി ആദ്യം നിശ്ചയിച്ചിരുന്നത്. ടൂറിസം, വ്യവസായം, ഐടി എന്നീ വകുപ്പുകൾ തുല്യമായി സ്പോണ്‍സർഷിപ് പണം കെഎസ്ഐഡിസിക്കു നൽകണമെന്നായിരുന്നു തീരുമാനം.
സ്പോണ്‍സർഷിപ്പ് ചെലവുകൾക്ക് 2.27 കോടി ആയെന്നും ടൂറിസം വകുപ്പ് 75.94 ലക്ഷം നൽകണമെന്നും കെഎസ്ഐഡിസി ആവശ്യപ്പെട്ടു. പണം അനുവദിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഈ മാസം 16നു ടൂറിസം വകുപ്പ് 75.94 ലക്ഷം അനുവദിച്ചു. എഇ നിക്ഷേപക സംഗമത്തിനു കേരളവും സ്പോണ്‍സർമാരായത് വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.
നിക്ഷേപകസംഗമത്തിൽ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവർക്കു കേന്ദ്രം യാത്രാനുമതി നൽകിയില്ല. 2023 മേയ് എട്ടു മുതൽ 10 വരെ അബുദാബിയിൽ നടന്ന നിക്ഷേപസംഗമത്തിൽ ഉദ്യോഗസ്ഥരാണു കേരളത്തെ പ്രതിനിധീകരിച്ചത്. ഖജനാവിൽനിന്ന് 2.27 കോടി തുലച്ചതല്ലാതെ ഒരു നിക്ഷേപവും കേരളത്തിൽ എത്തിയില്ല.
എച്ച്എംഡി ഡിസ്പൊജക്ട് സിംഗിള്‍ യൂസ് സിറിഞ്ചുകള്‍ പുറത്തിറക്കി
കൊച്ചി: ഡിസ്പോസിബിള്‍, ഓട്ടോ ഡിസേബിള്‍ സിറിഞ്ചുകളുടെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ സിറിഞ്ചസ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് (എച്ച്എംഡി) ഏറ്റവും നൂതനവും ആദ്യത്തേതുമായ ഡിസ്പൊജക്ട് സിംഗിള്‍ യൂസ് സിറിഞ്ചുകള്‍ പുറത്തിറക്കി.
ആരോഗ്യ പ്രവര്ത്തകര്ക്കുണ്ടാകാന് സാധ്യതയുള്ള ആകസ്മികമായ നീഡില്‍ സ്റ്റിക്ക് പരിക്കുകളുടെ വ്യാപനം കുറയ്ക്കുക, അണുബാധ നിയന്ത്രണം, നിര്‍മാര്‍ജനം, പരിശീലനം എന്നിവയുടെ ചെലവ് കുറയ്ക്കുക തുടങ്ങിയവ പുതിയ ഡിസ്പൊജക്ട് സിറിഞ്ചുകള്‍ വാഗ്ദാനം ചെയ്യുന്നു.
കൊച്ചി: പവന് 49,440ലെത്തി വ്യാഴാഴ്ച റിക്കാർഡിട്ട സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 6,135 രൂപയും പവന് 49,080 രൂപയുമായി.
സിഐഐ ദക്ഷിണ മേഖലാ ഭാരവാഹികള്‍ ചുമതലയേറ്റു
കൊച്ചി: സിഐഐ ദക്ഷിണ മേഖലയുടെ 2024-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്ര ടെക്സ്റ്റൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്. നന്ദിനി -ചെയര്മാൻ, മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് -ഡെപ്യൂട്ടി ചെയര്മാൻ എന്നിവർ ചുമതലയേറ്റു.
ഡോ. നന്ദിനി കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സിന്റെ സിഎസ്ആര്‍ വിഭാഗമായ കോഗ്നിസന്റ് ഫൗണ്ടേഷന്റെ ബോര്‍ഡ് ഡയറക്ടറായും തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.
സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനായിരുന്ന തോമസ് ജോണ്‍ മുത്തൂറ്റ് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (എംപിജി) ചെയര്‍മാനാണ്.
ജീബീ എഡ്യുക്കേഷൻ വിദേശ വിദ്യാഭ്യാസ പ്രദർശനം ഇന്നു കൊച്ചിയിലും നാളെ കോട്ടയത്തും
കൊച്ചി: പ്ലസ്ടു, ഡിഗ്രി പഠനശേഷം ഉപരിപഠനത്തിനു വിദേശത്തുപോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു നിരവധി അവസരങ്ങളൊരുക്കി ജീബീ എഡ്യുക്കേഷൻ സംഘടിപ്പിക്കുന്ന വിദേശവിദ്യാഭ്യാസ പ്രദർശനം ഇന്നു കൊച്ചി മാരിയറ്റ് ഹോട്ടലിലും നാളെ കോട്ടയം വിൻസർ കാസിൽ ഹോട്ടലിലും നടക്കും.
19 രാജ്യങ്ങളിൽനിന്നായി 120ലേറെ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കും. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന പ്രദർശനത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം സൗജന്യമാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരതാമസത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ പഠനത്തിനു തെരഞ്ഞെടുക്കേണ്ട രാജ്യം, കോഴ്സുകൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ജീബീ എഡ്യുക്കേഷന്റെ വിദഗ്ധർ വിദ്യാർഥികളുമായി പങ്കുവയ്ക്കും.
ബിസിനസ് മാനേജ്മെന്റ്, ഐടി, ഹെൽത്ത്, എൻജിനിയറിംഗ്, ഹോസ്പിറ്റാലിറ്റി, ഡാറ്റാ, അഗ്രികൾച്ചർ, എഐ തുടങ്ങി വിവിധ വിഷയങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന കോഴ്സുകൾ തെരഞ്ഞെടുക്കാനും യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംസാരിച്ച് സ്പോട്ട് അഡ്മിഷൻ ഉറപ്പിക്കാനും അവസരമുണ്ട്.
യുകെ, കാനഡ, അയർലൻഡ്, ജർമനി, ന്യൂസിലൻഡ്, ഓസ്ട്രേലിയ, യുഎസ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കോളജ് പ്രതിനിധികൾ പങ്കെടുക്കും. വായ്പ ആവശ്യമുള്ളവർക്ക് അതിവേഗ നടപടിക്രമങ്ങൾക്കായി പ്രധാന പൊതുമേഖലാ ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിൽ സജീകരിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന അർഹരായ വിദ്യാർഥികൾക്കു പത്തു ലക്ഷം രൂപ വരെ സ്കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7592033333.
ഭീമ ജൂവൽസ് ഗാര്ഡിയന് ഏഞ്ചല്‍ കെയറിന് 65 ലക്ഷം നല്കി
കൊച്ചി: ഭീമ ജൂവൽസ് അങ്കമാലിയില്‍ പുതിയ ഷോറൂം ആരംഭിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഗാര്ഡിയന് ഏഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് സിഎസ്ആര്‍ ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ കൈമാറി.
ഗാര്ഡിയന് ഏഞ്ചല്‍ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഏബ്രഹാം മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത ഭീമ ജൂവൽസ് ചെയര്മാന് ബിന്ദു മാധവ്, ഡയറക്ടര്‍ സരോജിനി ബിന്ദു മാധവ്, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് എന്നിവരുടെ കൈയിൽനിന്നു തുക ഏറ്റുവാങ്ങി. ബെന്നി ബഹനാന് എംപി, റോജി എം. ജോണ്‍ എംഎൽഎ, മുന്‍സിപ്പല്‍ ചെയര്മാന് മാത്യു തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചാവറ മാട്രിമണിക്കു തൃശൂരിൽ പുതിയ ഓഫീസ്
തൃശൂർ: ചാവറ മാട്രിമണിയുടെ തൃശൂരിലെ നവീകരിച്ച ഓഫീസ് ഫാ. ജോയ് വട്ടോളി ഉദ്ഘാടനം ചെയ്തു. ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ജോസഫ് മാത്യു, പോൾ പെല്ലിശേരി, പി.ജെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നിക്ഷേപനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് (കമ്പനി) തങ്ങളുടെ ഇന്ത്യ, ജിസിസി ബിസിനസുകള്‍ വേര്‍തിരിച്ച്, നിക്ഷേപനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചു.
കമ്പനിയുടെ ജിസിസി ബിസിനസില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരമാധികാര ഉടമസ്ഥതയിലുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ര്‍ കാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
2023 നവംബറില്‍, ദീര്ഘകാലമൂല്യം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ഇന്ത്യ, ജിസിസി ബിസിനസുകളെ രണ്ടു വ്യത്യസ്തവും സ്വതന്ത്രവുമായ എന്റിറ്റികളായി വേര്‍തിരിക്കുന്നതിനു കോര്‍പറേറ്റ് അനുമതികള്‍ ലഭിച്ചുകഴിഞ്ഞു.
ക്രോമയുടെ സമ്മര്‍ കാമ്പയ്ന് തുടങ്ങി
കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍നിന്നുള്ള ഓമ്നിചാനല്‍ ഇലക് ട്രോണിക്സ് റീട്ടെയിലറായ ക്രോമ സമ്മര്‍ കാമ്പയ്ന് തുടങ്ങി. എയര്‍ കണ്ടീഷണറുകള്‍, റൂം കൂളറുകള്‍, റെഫ്രിജറേറ്ററുകള്‍, ഫാനുകള്‍ എന്നിവയ്ക്ക് വന്‍ ഓഫറുകള്‍ നല്കുന്ന സമ്മര്‍ സെയില്‍ മേയ് വരെ തുടരും.
ക്രോമ സ്റ്റോറുകളിലും croma. comലും സമ്മര്‍ സെയില്‍ ഓഫറുകള്‍ ലഭ്യമാണ്. എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, അപ്ഗ്രേഡ് സൗകര്യങ്ങള്‍, ഇഎംഐ പദ്ധതികള്‍ എന്നിവയും സമ്മര്‍ സെയിലിന്റെ ഭാഗമായി ലഭിക്കും.
രാജീവ് മന്ത്ര പ്രസിഡന്റ്
കൊച്ചി: സംരംഭകരുടെ ക്ഷേമത്തിനായുള്ള പരിശീലനപദ്ധതി ‘വിജയീഭവ’യുടെ പ്രസിഡന്റായി രാജീവ് മന്ത്ര ചുമതലയേറ്റു. സെക്രട്ടറിയായി സുധീഷ് ഭാസ്കരനും ട്രഷററായി റെജിയും ചുമതലയേറ്റെടുത്തു.
ഹാനോയ്-സിഡ്നി സർവീസിനൊരുങ്ങി വിയറ്റ് ജെറ്റ്
കൊച്ചി: വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കുള്ള വിയറ്റ് ജെറ്റ് സർവീസ് ജൂൺ എട്ടിന് ആരംഭിക്കും.
ആഴ്ചയിൽ രണ്ടു സർവീസുകളാണുണ്ടാകുക. ഇതോടെ ഓസ്ട്രേലിയയിലേക്കുള്ള വിയറ്റ്ജെറ്റ് റൂട്ടുകളുടെ എണ്ണം ഏഴാകും.
ഗള്‍ഫിലേക്കുള്ള യാത്രാക്കപ്പല്‍ പദ്ധതി; പ്രതീക്ഷയോടെ കൊച്ചി
കൊച്ചി: വിമാനക്കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കി യാത്രക്കാരെ പിഴിയുന്ന ഗൾഫ് യാത്രകള്‍, കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ കേരള മാരിടൈം ബോര്‍ഡ് വിഭാവനം ചെയ്യുന്ന യാത്രാക്കപ്പല്‍ പദ്ധതിയില്‍ പ്രതീക്ഷയോടെ കൊച്ചിയും. സംസ്ഥാനത്തെ നാലു തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചു പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടക്കുന്ന പദ്ധതിയില്‍ കൊച്ചി തുറമുഖവും ഉള്‍പ്പെടുമോയെന്ന് 27ന് അറിയാം.
സംസ്ഥാനത്തെ കപ്പല്‍ കമ്പനികളുമായി കേരള മാരിടൈം ബോര്‍ഡ് അന്നേദിവസം ചര്‍ച്ച നടത്തുന്നുണ്ട്. കൊച്ചിയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും.
കൊല്ലം, വിഴിഞ്ഞം, ബേപ്പുര്‍, അഴീക്കല്‍ തുറമുഖങ്ങളെയാണു പ്രാഥമികഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്നാല്‍ ഈ നാലു തുറമുഖങ്ങളേക്കാള്‍ സാധ്യത കൊച്ചിക്കാണ്. ഏഴു മുതല്‍ ഒന്‍പതു മീറ്ററോളം ആഴമുള്ളതാണ് കൊച്ചി തുറമുഖം. വലിയ ആഡംബര കപ്പലുകള്‍ വരെ തടസംകൂടാതെ പ്രവേശിപ്പിക്കാനുള്ള സൗകര്യം കൊച്ചി തുറമുഖത്തിനുണ്ട്.
കൊല്ലം ഒഴികെ മറ്റു പോര്‍ട്ടുകളില്‍ ഈ സൗകര്യങ്ങളില്ല. കൊല്ലം പോര്‍ട്ടിനും ഏഴു മീറ്റര്‍ ആഴമുണ്ട്. വിഴിഞ്ഞം പഴയ പോര്‍ട്ടിനും അഴീക്കല്‍, ബേപ്പുര്‍ പോര്‍ട്ടുകള്‍ക്കും മൂന്നു മുതല്‍ നാലു മീറ്റര്‍ വരെയേ ആഴമുള്ളൂ.
ചെറിയ ബാര്‍ജുകള്‍ക്കു മാത്രമേ ഈ പോര്‍ട്ടുകളില്‍ അടുക്കാനാകൂ. മൂന്നു ദിവസത്തെ കടല്‍ യാത്രയ്ക്കു ബാര്‍ജുകള്‍ ഒട്ടും അനുയോജ്യമല്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലെ പ്രതിബന്ധങ്ങളെ നേരിടാന്‍ ബാര്‍ജുകള്‍ക്കാകില്ല.
ക്രൂസ് കപ്പലുകള്‍ മാത്രമേ ഇത്തരം യാത്രകള്‍ക്ക് അനുയോജ്യമാകുകയുള്ളൂ. ഈ നിലയില്‍ 500 യാത്രക്കാരെയെങ്കിലും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാകണം പദ്ധതിക്ക് ഉപയോഗിക്കുക.
കൊച്ചി, കൊല്ലം പോര്‍ട്ടുകളില്‍ മാത്രമേ ഇത്തരം കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളൂ. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കപ്പെടുമ്പോള്‍ ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിക്കും സാധ്യതയേറെയാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് തയാറായി മുന്നോട്ടുവരണം. സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാന തുറമുഖം എന്നനിലയില്‍ യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും മുന്നിലായതിനാല്‍ കൊച്ചിയില്‍നിന്നു സര്‍വീസ് ആരംഭിക്കാന്‍ കപ്പല്‍ കമ്പനികള്‍ തയാറാകുമെന്നാണു പ്രതീക്ഷ. യാത്രക്കാരെ കൂടാതെ ചരക്കുനീക്കത്തിനുകൂടി സജ്ജമാക്കിയാല്‍ സര്‍വീസ് ലാഭത്തില്‍ നടത്താനാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കൊച്ചി വണ്ടർലായിൽ ‘എയർ റേസ്’ഉദ്ഘാടനം ചെയ്തു
കൊച്ചി: വണ്ടർലാ ഹോളിഡേസ് ലിമിറ്റഡിന്റെ കൊച്ചി പാർക്കിൽ പുതിയ ഹൈ ത്രിൽ റൈഡായ ‘എയർ റേസ്’ ആരംഭിച്ചു. നടൻ അർജുൻ അശോകൻ ഉദ്ഘാടനം ചെയ്തു. വണ്ടർലാ മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, കൊച്ചി പാർക്ക് ഹെഡ് എം. എ. രവികുമാർ എന്നിവർ പങ്കെടുത്തു.
യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്ത ഹൈ ത്രിൽ റൈഡാണ് എയർ റേസ്. അക്രോബാറ്റിക് വിമാനത്തിലിരിക്കുന്ന അനുഭവമുണ്ടാക്കുന്ന റൈഡ് എട്ടു മീറ്റർ വരെ ഉയരത്തിൽ കയറിയിറങ്ങും. ഇരുഭാഗത്തേക്കും കറങ്ങുന്ന റൈഡിന്റെ മധ്യഭാഗം മിനിറ്റിൽ ആറുതവണ കറങ്ങും. ഒരേസമയം 24 പേർക്കു റൈഡ് ആസ്വദിക്കാം.
അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണു റൈഡിനായി സജ്ജീകരിച്ചിരിക്കുന്നതെന്ന് അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
കാർഡമം രജിസ്ട്രേഷനായി ആയിരക്കണക്കിന് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ
തോമസ് വർഗീസ്
തിരുവനന്തപുരം: ഏലം കർഷകരുടെ അടിസ്ഥാന രേഖയായ കാർഡമം രജിസ്ട്രേഷനു (സിആർ) വേണ്ടി ആയിരക്കണക്കിന് അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ. ഈ മാസം 31 വരെയാണ് കാർഡമം രജിസ്ട്രേഷനു റവന്യു വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ റവന്യു വകുപ്പിലെ ജീവനക്കാരെ തെരഞ്ഞെടുപ്പു ജോലികളിൽ നിയോഗിച്ചു. ഇതോടെ സിആർ രജിസ്ട്രേഷൻ നടപടികൾ നിശ്ചലാവസ്ഥയിലായി. നിലവില്‍ ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള ജില്ലകളിലെ നിരവധി കർഷകരുടെ സിആർ രേഖയുടെ കാര്യത്തിൽ അനിശ്ചിതത്വം നേരിടുകയാണ്.
ഒരു ഏലം കർഷകൻ തന്റെ കൃഷിയിടത്തില്‍ ഏലം കൃഷി ചെയ്യുന്നു എന്നു തെളിയിക്കുന്ന ആധികാരിക രേഖയാണ് കാർഡമം രജിസ്ട്രേഷൻ. ഈ രേഖ ഹാജരാക്കിയാൽ മാത്രമേ കർഷകർക്ക് സ്പൈസസ് ബോർഡിൽനിന്ന് ഉൾപ്പെടെ ഏലവുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാനോ വിളനാശം സംഭവിച്ചാൽ ധനസഹായത്തിന് അപേക്ഷിക്കാനോ സാധിക്കുകയുള്ളൂ. ഒരു കർഷകൻ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകളിൽ ലേലത്തിന് എത്തിക്കുന്നതിന് ഈ രേഖ ആവശ്യമാണ്.
സിആറിനായി കർഷകർ വില്ലേജ് ഓഫീസിലാണു നിർദിഷ്ട രേഖ സമർപ്പിക്കേണ്ടത്. ആ രേഖ പരിശോധിച്ചശേഷം വില്ലേജ് ഓഫീസർ കൃഷിയിടം സന്ദർശിച്ച് ഏലം കൃഷിയാണു ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന രേഖ താലൂക്കിലേക്കു കൈമാറണം. തുടർന്നു തഹസീൽദാരാണ് ഓരോ കർഷകർക്കും കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നല്‍കേണ്ടത്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ റവന്യു ഓഫീസുകളിലെ മിക്ക ജീവനക്കാരും തെരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളിലാണ്. ഈ സാഹചര്യത്തിൽ ഈ മാസം കാർഡമം രജിസ്ട്രേഷൻ സംബന്ധിച്ച നടപടികൾ ഒന്നും നീങ്ങുകയില്ലെന്നു വ്യക്തം.
അടുത്ത ആഴ്ച വിശുദ്ധ വാരമായതിനാൽ പല ദിവസങ്ങളിലും സർക്കാർ ഓഫീസുകള്‍ അവധിയാണ്. ഏലം കർഷകനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാന രേഖയായ കാർഡമം രജിസ്ട്രേഷൻ നടപടികൾക്കു സമയം ദീർഘിപ്പിച്ചു നല്‍കണമെന്ന ആവശ്യമാണു ശക്തമായിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജൂണ്‍ മാസം വരെയെങ്കിലും കാർഡമം രജിസ്ട്രേഷനു സമയം നീട്ടിനല്‍കണമെന്നു കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ വണ്ടൻമേട് ചെയർമാൻ സ്റ്റെനി പോത്തനും ജനറൽ സെക്രട്ടറി പി.ആർ. സന്തോഷും ആവശ്യപ്പെട്ടു.
രജിസ്ട്രേഷനു സമയം ദീർഘിപ്പിച്ചില്ലെങ്കിൽ കർഷകർ ദുരിതം നേരിടേണ്ട സ്ഥിതിയിലാണ്.
മദ്രാസ് ഐഐടി ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു
കൊച്ചി: ഐഐടി മദ്രാസ് നിയോസ്റ്റാൻഡ് ഇലക്ട്രിക് സ്റ്റാൻഡിംഗ് വീൽചെയർ വികസിപ്പിച്ചു. വീൽചെയറിൽ ഇരിക്കുന്ന അവസ്ഥയിൽനിന്ന് നിൽക്കുന്നതിലേക്കു മാറുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം.
നിയോസ്റ്റാൻഡ് വാണിജ്യവത്കരിച്ച് സ്റ്റാർട്ടപ്പിലൂടെ വിപണിയിൽ എത്തിക്കുമെന്ന് പദ്ധതിക്കു നേതൃത്വം നൽകിയ ഐഐടി മദ്രാസിലെ ടിടികെ സെന്റർ ഫോർ റീഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് ഡിവൈസ് ഡെവലപ്മെന്റ് മേധാവി പ്രഫ. സുജാത ശ്രീനിവാസൻ പറഞ്ഞു.
ഇന്‍ഡെല്‍ മണി മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡ്
കൊച്ചി: ഗോള്‍ഡ് ലോണ്‍ കമ്പനിയായ ഇന്‍ഡെല്‍ മണിയെ മുംബൈയില്‍ നടന്ന ഇടി, ടൈംസ് ഓഫ് ഇന്ത്യ അവാര്‍ഡിൽ മികച്ച ബിഎഫ്എസ്ഐ ബ്രാന്‍ഡുകളിലൊന്നായി തെരഞ്ഞെടുത്തു.
ബാങ്കിംഗ്, സാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം അംഗീകരിക്കപ്പെട്ടതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു.
ഉപഭോക്താക്കൾക്കു നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്തു കൂടുതല്‍ വളര്‍ച്ചയ്ക്കു കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇസാഫ് ബാങ്കും കെയറും ധാരണയില്‍
കൊച്ചി: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സും കോര്‍പറേറ്റ് ഏജന്‍സിക്കായുള്ള ധാരണയിലെത്തി.
കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ നവീന പദ്ധതികള്‍ ഇസാഫ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭ്യമാകും.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കാനും ഇതു സഹായിക്കുമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ടിനു നേട്ടം
കൊച്ചി: എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് 19 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിച്ചു. 1996 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലമായി പ്രവർത്തിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ്.
വര്‍ഷ സ്മാര്‍ട്ട് ലീക്ക് ലോക്കര്‍ അവതരിപ്പിച്ചു
കൊച്ചി: വര്‍ഷ പ്ലാസ്റ്റിക്സിന്റെ പുതിയ ഉത്പന്നം വര്‍ഷ സ്മാര്‍ട്ട് ലീക്ക് ലോക്കര്‍ നടന് ടിനി ടോം അവതരിപ്പിച്ചു. മഴവെള്ള പാത്തികളിലെ ലീക്കേജ് തടയുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനമായാണു വര്‍ഷ സ്മാര്‍ട്ട് ലീക്ക് ലോക്കര്‍. ഫോണ്‍: 7909110888.
അടുക്കളമാലിന്യം സംസ്കരിക്കാൻ യന്ത്രം: സെന്റ് തെരേസാസിലെ ഗവേഷകയ്ക്കു പേറ്റന്റ്
കൊച്ചി: പൂന്തോട്ടങ്ങൾക്കും ചെടികൾക്കുമായി അടുക്കളമാലിന്യം കൊണ്ട് എളുപ്പത്തിൽ കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു രൂപകല്പന ചെയ്ത ചെറുയന്ത്രത്തിന് പേറ്റന്റ്.
എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഹോം സയൻസ് ആൻഡ് സെന്റർ ഫോർ റിസർച്ച് വിഭാഗം ഗവേഷക ട്രീസ സിന്ധു പി. തോമസാണ് യന്ത്രം നിർമിച്ചത്.
ഹോം സയൻസ് വിഭാഗം റിസർച്ച് ഗൈഡും അസോസിയേറ്റ് പ്രഫസറുമായ ഡോ. ലീന ലിയോണിന്റെ മേൽനോട്ടത്തിലായിരുന്നു പഠനം.
എൻഐഐഎസ്ടിയും വിഎസ്എസ്സിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
തിരുവനന്തപുരം: ബഹിരാകാശ പദ്ധതികൾക്കുള്ള തന്ത്രപ്രധാനമായ വസ്തുക്കൾ വികസിപ്പിക്കാനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർഎൻഐഐഎസ്ടി) വിക്രം സാരാഭായ് സ്പേസ് സെന്ററുമായി (വിഎസ്എസ്സി) സമഗ്ര ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ വിഎസ്എസ്സി ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായരുമായി ഇത് സംബന്ധിച്ച സംയുക്ത ധാരണാപത്രം കൈമാറി. ബഹിരാകാശ പദ്ധതികൾക്കായുള്ള തന്ത്രപ്രധാന ലോഹസങ്കരമടക്കമുള്ള നവീന ഉത്പന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ധാരണ.
കേന്ദ്ര സർക്കാരിന്റെ കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സിഎസ്ഐആർ) കീഴിലുള്ള പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രമായ എൻഐഐഎസ്ടി ബഹിരാകാശ മേഖലയിലെ ഗവേഷണത്തിലും വികസനത്തിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) പ്രധാന കേന്ദ്രമായ വിഎസ്എസ്സിക്ക് ഈ നേട്ടങ്ങൾ ഫലപ്രദമാകും.
റോക്കറ്റുകൾക്കും ഉപഗ്രഹങ്ങളുടെ നിർമാണത്തിനും ഐഎസ്ആർഒ ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏറിയ പങ്കും രാജ്യത്തിനകത്ത് തന്നെയുള്ളവയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
അതേസമയം ഉയർന്ന നിലവാരത്തിലുള്ള സംയുക്തങ്ങളും ഇലക്ട്രോണിക്സ് ഘടകങ്ങളും നിർമിക്കുന്നതിന് നമുക്ക് ഇപ്പോഴും ചില ന്യൂനതകളുണ്ട്. ഈ രംഗത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഡോ. സോമനാഥ് ചൂണ്ടിക്കാട്ടി.
മഹാകുംഭ് 2024: തിളങ്ങി കേരളത്തിന്റെ സ്റ്റാർട്ടപ്പുകൾ
തിരുവനന്തപുരം: രാജ്യത്തെ സ്റ്റാർട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘സ്റ്റാർട്ടപ്പ് മഹാകുംഭ് 2024’ ൽ ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാർട്ടപ്പുകൾ. ന്യൂഡൽഹിയിൽ നടന്ന മൂന്നു ദിവസത്തെ പരിപാടിയിൽ കേരളത്തിൽ നിന്നുള്ള ഒന്‍പതു സ്റ്റാർട്ടപ്പുകൾ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ചു.
അസോചം, നാസ്കോം, ബൂട്ട്സ്ട്രാപ്പ് ഇൻകുബേഷൻ ആൻഡ് അഡ്വൈസറി ഫൗണ്ടേഷൻ, ടൈ, ഇന്ത്യൻ വെഞ്ച്വർ ആൻഡ് ആൾട്ടർനേറ്റ് കാപ്പിറ്റൽ അസോസിയേഷൻ (ഐവിസിഎ) എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) പിന്തുണയുണ്ട്.
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ’സ്റ്റാർട്ടപ്പ് മഹാകുംഭ് 2024’ൽ പ്രദർശിപ്പിക്കാൻ സാധിച്ചത് സുപ്രധാന ചുവടുവയ്പാണെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇന്ത്യയിലെ പുത്തൻ സാങ്കേതികവിദ്യകൾ ആഗോള സംരംഭക മേഖലയിൽ പരിചയപ്പെടുത്താനുള്ള സവിശേഷ വേദിയാണിത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സ്റ്റാർട്ടപ്പുകൾ പങ്കെടുത്ത പരിപാടിയിൽ യൂണികോണ്‍ സ്റ്റാർട്ടപ്പുകൾ, വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ, കോർപറേറ്റുകൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
ഡെയ്ൽ വിഹാരി ട്രിപ്സ്, പിക്കി അസിസ്റ്റ്, അപ്പോത്തിക്കരി മെഡിക്കൽ സർവീസസ്, ആൽഫഗീക് എന്റർപ്രൈസസ്, ഷഡംഗ ആയുർവേദ്, വെന്റപ്പ് വെഞ്ച്വേഴ്സ്, ബസ്ക്യാച്, ബെൻലികോസ്, ആക്രി ഇംപാക്ട് എന്നിവയാണ് ‘സ്റ്റാർട്ടപ്പ് മഹാകുംഭ് 2024’ൽ കേരളത്തിൽനിന്ന് പങ്കെടുത്ത സ്റ്റാർട്ടപ്പുകൾ.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്. ചൊവ്വാഴ്ച സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.