ചൈനീസ് ടെക് ഭീമന്മാരുടെ കയറ്റുമതികേന്ദ്രമായി ഇന്ത്യ
മുംബൈ: ചൈനീസ് സ്മാർട്ട്ഫോണ്‍, ഇലക്ട്രോണിക്സ് കന്പനികൾ അവരുടെ ഇന്ത്യൻ പ്ലാന്റുകളിൽ നിന്ന് പശ്ചിമേഷ്യ, ആഫ്രിക്ക, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉത്പന്നങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുന്‍പ് ഈ വിപണികളിലേക്ക് ഭൂരിഭാഗവും ചൈനയും വിയറ്റ്നാമും ആയിരുന്നു വിതരണം ചെയ്തിരുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ പ്രാദേശിക ഫാക്ടറികൾ വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമങ്ങളെത്തുടർന്നാണ് ഈ മാറ്റം.
റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നത്, നീക്കം ഇതിനകംതന്നെ ഫലം കാണുന്നുണ്ടെന്നാണ്. മേയ് 12ന് കന്പനികളുടെ രജിസ്ട്രാറിൽ സമർപ്പിച്ച രേഖകൾ പ്രകാരം, 2024 സാന്പത്തികവർഷത്തിൽ ഓപ്പോ മൊബൈൽസ് ഇന്ത്യ 272 കോടി രൂപ കയറ്റുമതി വരുമാനം നേടിയപ്പോൾ, റിയൽമി മൊബൈൽ ടെലികമ്യൂണിക്കേഷൻസ് (ഇന്ത്യ) 114 കോടി രൂപകയറ്റുമതി വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നിർമിച്ച ടെലിവിഷനുകളും ഇലക്ട്രിക് സാധനങ്ങളും അടുത്ത വർഷം ആദ്യം പശ്ചിമേഷ്യൻ, ആഫ്രിക്കൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ ഹിസെൻസ് ഗ്രൂപ്പ് പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുണ്ട്.
“ഹിസെൻസിന്റെ ചൈനയിലെ പ്ലാന്റിൽ ചെയ്ത ഡിസൈനുകളും എല്ലാം ഇവിടെയും ആവർത്തിക്കും,’’ ശ്രീസിറ്റിയിൽ ഒരു പുതിയ പ്ലാന്റിൽ 100 കോടി രൂപ നിക്ഷേപിക്കുന്ന ഇന്ത്യയിലെ പങ്കാളിയായ എപാക്ക് ഡ്യൂറബിളിന്റെ മാനേജിംഗ് ഡയറക്ടർ അജയ് സിംഘാനിയ പറഞ്ഞു.
2020ൽ അതിർത്തിസംഘർഷങ്ങൾ രൂക്ഷമായതിനുശേഷം ഇന്ത്യൻ പങ്കാളികളുമായി പ്രവർത്തിക്കുക, ആഭ്യന്തര വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുക, ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുക, ഇന്ത്യക്കാരെ ഉയർന്ന തസ്തികകളിലേക്ക് ഉൾപ്പെടുത്തുക എന്നിങ്ങനെ പ്രാദേശികവത്കരണം കൂടുതൽ ആഴത്തിലാക്കാൻ ഉദ്യോഗസ്ഥർ അനൗപചാരികമായി ചൈനീസ് കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ മൂന്ന് ലക്ഷ്യങ്ങൾ പുരോഗമിക്കുന്പോൾ, ഒരു പ്രധാന ചൈനീസ് ഇലക്ട്രോണിക്സ് കന്പനിയും ഇതുവരെ ഒരു ഇന്ത്യൻ ചീഫ് എക്സിക്യൂട്ടീവിനെ നിയമിച്ചിട്ടില്ല.
ഡിക്സണ്‍ ടെക്നോളജീസിൽനിന്ന് യുഎസിലേക്ക് ഇതിനകം അയച്ച മോട്ടറോള സ്മാർട്ട് ഫോണുകൾക്ക് പുറമേ, ഇന്ത്യയിൽ അസംബിൾ ചെയ്ത സെർവറുകളും ലാപ്ടോപ്പുകളും ലെനോവോ ഗ്രൂപ്പ് ഉടൻ കയറ്റുമതി ചെയ്യും.
ട്രാൻസ്ഷൻ ഹോൾഡിംഗ്സിന്റെ ഐടെൽ, ടെക്നോ, ഇൻഫിനിക്സ് ബ്രാൻഡുകൾക്കായി ഹാൻഡ്സെറ്റുകൾ നിർമിക്കുന്ന ഡിക്സണ്‍, വിദേശ ഓർഡറുകൾ നിറവേറ്റുന്നതിനായി ശേഷി 50 ശതമാനം വർധിപ്പിക്കുകയാണ്. ട്രാൻസ്ഷൻ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി.
ഹയർ സമാനമായ നീക്കങ്ങൾ വിലയിരുത്തുന്നുണ്ടെന്നും വിവോ, വണ്‍പ്ലസ്, ഷവോമി തുടങ്ങിയ ബ്രാൻഡുകൾ കയറ്റുമതി പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തുന്നുണ്ടെന്നും വ്യവസായ എക്സിക്യൂട്ടീവുകൾ പറയുന്നു.
2025 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഇനമായി സ്മാർട്ട് ഫോണുകൾ മാറി, കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 55 ശതമാനം വർധിച്ച് 24.14 ബില്യണ്‍ ഡോളറിലെത്തി. ഏകദേശം 17.4 ബില്യണ്‍ ഡോളറിന്റെ വിൽപ്പന ആപ്പിളിനായിരുന്നു, ബാക്കിയുള്ളതിൽ ഭൂരിഭാഗവും സാംസംഗിനും. ഇപ്പോൾ ഈ പട്ടികയിൽ ചേരാൻ ഒരു കൂട്ടം ചൈനീസ് ബ്രാൻഡുകൾ ക്യൂവിലാണ്.
മികച്ച ഓഹരിവിപണിയായി ഇന്ത്യ
മുംബൈ: 2025 മേയ് മാസത്തിൽ അവസാനിച്ച മൂന്ന് മാസത്തിനുള്ളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇക്വിറ്റി മാർക്കറ്റായി ഇന്ത്യ ഉയർന്നുവന്നുവെന്ന് റിപ്പോർട്ട്.
ഇന്ത്യൻ വിപണി യുഎസ് ഡോളർ മൂല്യത്തിൽ 16 ശതമാനം വരുമാനം നൽകി. ലോക (2%), വികസിത (2%), വളർന്നുവരുന്ന വിപണി (5%) സൂചികകളെ വളരെ പിന്നിലാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കിൽ, ലോക, വികസിത വിപണികളിൽനിന്നു ലഭിച്ച 12 ശതമാനവുമായി താരതമ്യപ്പെടുത്തുന്പോൾ, 18 ശതമാനം മികച്ച വരുമാനവും, വളർന്നുവരുന്ന വിപണികളിൽ കണ്ട നാലു ശതമാനം വരുമാനത്തിന്റെ നാലിരട്ടിയിലധികം വരുമാനവും നേടി ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു.
മാർച്ച് 20ന് വിപണിയിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് ശേഷമുള്ള വരുമാനവും ഇന്ത്യയെ മുന്നിലെത്തിക്കുന്നു. ആഗോള സൂചികകളുടെ 18 ശതമാനത്തെ അപേക്ഷിച്ച് 23 ശതമാനം നേട്ടം നല്കി.
വിപണി മൂലധന വിഭാഗങ്ങളിലുടനീളമുള്ള പ്രകടനം ഇന്ത്യയുടെ മികവിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 21 ശതമാനം, മാർച്ച് 20 മുതൽ 39 ശതമാനം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 36 ശതമാനം എന്നിങ്ങനെ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് സ്മോൾ കാപ്സ് മികച്ച പ്രകടനം കാഴ്ചവച്ചു.
ഇക്കാലത്ത് മിഡ് കാപ്സ് യഥാക്രമം 17%, 36%, 32% എന്നിങ്ങനെ നേട്ടങ്ങൾ കൈവരിച്ചു. ലാർജ് കാപ്സ് പിന്നിലാണെങ്കിലും, ഇപ്പോഴും ഇരട്ടയക്ക വരുമാനം നേടി - മൂന്ന് മാസത്തിനുള്ളിൽ 13 ശതമാനം, മാർച്ച് 20 മുതൽ 26 ശതമാനം, അഞ്ച് വർഷത്തിനുള്ളിൽ 22 ശതമാനം എന്നിങ്ങനെ.
മേയ് മാസത്തിൽ മിക്ക ആഗോള വിപണികളും നേട്ടം രേഖപ്പെടുത്തിയപ്പോൾ, ചൈനീസ് വിപണിയിൽ രണ്ടു ശതമാനം ഇടിവുണ്ടായി. മേഖലാപരമായി, ഇന്ത്യയുടെ വ്യാവസായിക, മൂലധന വസ്തുക്കൾ, ടെലികോം മേഖലകൾ ശക്തമായ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി.
അതേസമയം എഫ്എംസിജി, ആരോഗ്യ സംരക്ഷണം, ഐടി തുടങ്ങിയ മേഖലകൾ പിന്നിലായി. ലോഹങ്ങൾ നേരിയ നഷ്ടത്തിൽ അവസാനിച്ചു, യൂട്ടിലിറ്റികൾ മാറ്റമില്ലാതെ നിന്നു.
ലുലു ഇവി എക്സ്പോ ഇന്നു സമാപിക്കും
കൊച്ചി: മൂന്ന് ദിവസങ്ങളിലായി ലുലു മാളില്‍ തുടരുന്ന ഇവി എക്സ്പോ ഇന്നു സമാപിക്കും. വൈദ്യുതി വാഹനങ്ങള്‍ക്കായി പ്രത്യേക വേദിയാണ് ഒരുക്കിയിരിക്കുന്നത്.
വാഹനപ്രേമികളെ ഇവി സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകള്‍ അറിയിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യം. ഓട്ടോമൊബൈല്‍ വ്ളോഗറും മാധ്യമപ്രവര്‍ത്തകനുമായ ബൈജു എന്‍. നായരാണ് ഉദ്ഘാടനം നിർവഹിച്ചത്. ലോകോത്തര വാഹനനിര്‍മാതാക്കളുടെ പുതുപുത്തന്‍ മോഡലുകള്‍ പ്രദര്‍ശനത്തിലുണ്ട്.
നാലുചക്ര വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഏറ്റവും പുതുമയാര്‍ന്ന വൈദ്യുതി മോഡലുകളുടെ പ്രദര്‍ശനമാണ് എക്സ്പോയുടെ പ്രധാന ആകര്‍ഷണം.
ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച്ആര്‍ ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, മാള്‍ മാനേജര്‍ രജീഷ് ചാലുംമ്പറമ്പില്, സെക്യൂരിറ്റി മാനേജര്‍ ബിജു, ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ ഒ. സുകുമാരന്‍, ലുലു ഇവന്റ്സ് ജനറല്‍ മാനേജര്‍ ദിലു വേണുഗോപാല്‍, ലുലു സീനിയര്‍ ചീഫ് എന്‍ജിനിയര്‍ പി. പ്രസാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. സനു, ലീസിംഗ് മാനേജര്‍ റീനാ സൂസന് ഫിലിപ്പ്, ഓല സെയില്‍സ് മാനേജര്‍ സാം ഡേവിസ്, ഹ്യൂണ്ടായി റീജണല്‍ മാര്‍ക്കറ്റിംഗ് ഹെഡ് സ്മിത വിജയ്, വോള്‍വോ കേരള മാര്‍ക്കറ്റിംഗ് മാനേജര്‍ വരുണ്‍ ജയരാജ്, ഇവിഎം ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് എം. ഡാലിയ, മഹീന്ദ്ര റീജണല്‍ ബിസിനസ് മാനേജര്‍ ആര്.കെ. മിഷാല്‍, ഗോ ഇസി മാര്‍ക്കറ്റിംഗ് മാനേജര്‍ നവനീത് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വര്‍ണവില കുതിക്കുന്നു; പവന് 74,560 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയായി.
ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണം. സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ സ്വര്‍ണവില വീണ്ടും ഉയരും.
കെവൈസി മാനദണ്ഡങ്ങളിൽ ഇളവ്
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പ്രക്രിയകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഭേദഗതി വരുത്തി. ഉപഭോക്താക്കളുടെ കെവൈസി അപ്ഡേഷന് ബാങ്കിംഗ് കറസ്പോണ്ടന്റിന് അനുവാദം നൽകിക്കൊണ്ടുള്ളതാണ് പുതിയ ഭേദഗതി.
ഉപഭോക്താക്കളുടെ കെവൈസി പീരിയോഡിക് അപ്ഡേഷനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പീരിയോഡിക് അപ്ഡേഷന് മുൻപ് ഉപഭോക്താവിനെ മൂന്ന് തവണ മുൻകൂട്ടി അറിയിക്കണം. ഇതിൽ ഒരുതവണയെങ്കിലും കത്ത് മുഖേന ബാങ്കുകൾ അറിയിക്കണമെന്നും ആർബിഐയുടെ വിജ്ഞാപനത്തിൽ പറയുന്നു.
ബാങ്കിംഗ് കറസ്പോണ്ടന്റുമാർ ബാങ്കിന്റെ ഏജന്റുമാരായാണ് പ്രവർത്തിക്കുന്നത്. എൻജിഒകൾ, സ്വയംസഹായ ഗ്രൂപ്പുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ബിസിനസ് കറസ്പോണ്ടന്റുമാരായി പ്രവർത്തിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്.
ബാങ്കിൽനിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ, പ്രദേശത്തുള്ള കടയുടമയ്ക്കും ബാങ്കിംഗ് കറസ്പോണ്ടന്റുമാരായി പ്രവർത്തിക്കാവുന്നതാണ്. ബാങ്കിംഗ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് സാന്പത്തിക, ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ബാങ്ക് ശാഖയുടെ വിപുലീകൃത വിഭാഗമാണ് ബിസിനസ് കറസ്പോണ്ടന്റ്.
ജിഎസ്ടി കോണ്‍ക്ലേവ് നാളെ
കൊച്ചി: സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ ജിഎസ്ടി കോണ്‍ക്ലേവ് സംഘടിപ്പിക്കും.
എറണാകുളം മറൈന്‍ ഡ്രൈവ് താജ് വിവാന്റയില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്. വെങ്കട്ടരമണി മുഖ്യാതിഥിയാകും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഇന്‍ഡയറക്ട് ടാക്സ് കമ്മിറ്റി ചെയര്മാന് പി. രാജേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജോയ് ആലുക്കാസിൽ ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ
കൊച്ചി: രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ ആരംഭിച്ചു.
ജോയ്ആലുക്കാസ് ഷോറൂമുകളിൽനിന്ന് സ്വർണം, ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ ഫ്ളാറ്റ് 50 ശതമാനം കിഴിവാണു ലഭിക്കുന്നത്.
ജൂലൈ 13 വരെയാണ് ഓഫർ. പരന്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എത്നോമോഡേണ് ശൈലിയിലുള്ള പത്തു ലക്ഷത്തിലധികം ഡിസൈനുകൾക്ക് ഈ ഓഫർ ലഭിക്കും.
അഡ്വഞ്ചര്‍ യാത്രകള്‍ക്ക് യെസ്ഡി അഡ്വഞ്ചര്‍
ഓട്ടോസ്പോട്ട് / അരുൺ ടോം
യെസ്ഡി മോട്ടോര്‍ സൈക്കിള്‍സിന്റെ ഓഫ് റോഡ് യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന യെസ്ഡി അഡ്വഞ്ചര്‍ 2025 പതിപ്പ് പുറത്തിറങ്ങി.
മുന്‍ മോഡലില്‍ നിന്ന് മെക്കാനിക്കല്‍ സവിശേഷതകളില്‍ മാറ്റമൊന്നുമില്ലെങ്കിലും ഫീച്ചര്‍, ഡിസൈന്‍ എന്നിവയില്‍ പുതിയ മോഡലില്‍ മാറ്റം വന്നിട്ടുണ്ട്. വാഹനത്തിന്റെ പുതിയ ഡിസൈന്‍, നിര്‍മാണം നിര്‍ത്തിയ ബിഎംഡബ്ല്യു എഫ് 800 ജിഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്.
ഹൈലൈറ്റ്
വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ് മുന്നിലെ എല്‍ഇഡി ഹെഡ്ലാമ്പാണ്. ഒരു പ്രൊജക്ടര്‍ ലാമ്പും സാധാരണ വൃത്താകൃതിയിലുള്ള ഒരു ലാമ്പുമാണ് ഹെഡ്ലാമ്പില് ജോടിയായി നല്‍കിയിരിക്കുന്നത്. പിന്‍ഭാഗത്തായി ഇരട്ട വൃത്താകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട്.
കൂടാതെ, വിന്‍ഡ് പ്രൊട്ടക്ഷനായി ടില്‍റ്റ് അഡ്ജസ്റ്റബിള് വിന്‍ഡ്സ്ക്രീനും നല്‍കിയിട്ടുണ്ട്. സ്ലീക്കര്‍ ലുക്കിനായി ഫ്രണ്ട് മഡ്ഗാര്‍ഡ് പുനര്‍രൂപകല്‍പ്പന ചെയ്താണ് നല്‍കിയിരിക്കുന്നത്. മെച്ചപ്പെട്ട അണ്ടര്‍ബോഡി സംരക്ഷണത്തിനായി സ്റ്റാന്‍ഡേര്‍ഡ് ബാഷ് പ്ലേറ്റ്, റൈഡര്‍ സുഖസൗകര്യത്തിനായി മെച്ചപ്പെട്ട സീറ്റ് കുഷ്യനിംഗ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ അപ്ഡേറ്റോടെ യെസ്ഡി അഡ്വഞ്ചറില്‍ സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്ട്രോള് ലഭിക്കും. ഓഫ് റോഡ് റൈഡിംഗ്, മഴ റൈഡിംഗ് പോലുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ട്രാക്ഷന്‍ കണ്ട്രോള് നിയന്ത്രണം നഷ്ടപ്പെടാതെ റൈഡറെ സഹായിക്കും.
റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളും വാഹനത്തിന് ലഭിക്കും. ഇരട്ട വൃത്താകൃതിയിലുള്ള എല്‍സിഡി സ്ക്രീനുകളുള്ള ചതുരാകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
കരുത്ത്
29.2 ബിഎച്ച്പി കരുത്തും 29.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മുന്‍ മോഡലിലുള്ള 334 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ആല്‍ഫ 2 എന്‍ജിനാണ് യെസ്ഡി അഡ്വഞ്ചര്‍ 2025നും. ആറ് സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്.
21 ഇഞ്ച് ഫ്രണ്ട് സ്പോക്ക് ടയറും 17 ഇഞ്ച് റിയര്‍ സ്പോക്ക് ടയറും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ മുന്നില്‍ യുഎസ്ഡി ഫ്രണ്ട് സസ്പെന്ഷന് പകരം ടെലിസ്കോപ്പിക് ഫോര്‍ക്ക് സംവിധാനമാണുള്ളത്.
പിന്നില്‍, പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മോണോഷോക്കുകളും. രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്വിച്ചബിള്‍ മോഡുകള്‍ എന്നിവയാണ് ബ്രേക്കിംഗ് ഫീച്ചറുകള്‍. പുതിയ പതിപ്പിലും ട്യൂബ്ലെസ് ടയറുകള്‍ ലഭ്യമല്ല. ഇന്ധന ടാങ്ക് ശേഷി 15.5 ലിറ്ററും വാഹനത്തിന്റെ ഭാരം 187 കിലോഗ്രാമുമാണ്.
വേരിയന്റ്
സിംഗിള്‍ ഹെഡ്ലൈറ്റ്, ട്വിന്‍ ഹെഡ്ലൈറ്റ് എന്നീ രണ്ടു വേരിയന്റുകളിലാണ് യെസ്ഡി അഡ്വഞ്ചര്‍ 2025 ലഭ്യമാവുക. ടൊര്‍ണാഡോ ബ്ലാക്ക്, മാഗ്നൈറ്റ് മറൂണ്‍, വുള്‍ഫ് ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളാണ് സിംഗിള്‍ ഹെഡ്ലൈറ്റ് വേരിയന്റിനുള്ളത്. ട്വിന്‍ ഹെഡ്ലൈറ്റ് വേരിയന്റിന് ആറ് കളര്‍ ഓപ്ഷനുകളാണുള്ളത്. ഫോറസ്റ്റ് ഗ്രീന്‍, ഓഷ്യന്‍ ബ്ലൂ, ഡെസേര്‍ട്ട് കാക്കി, ടൊര്‍ണാഡോ ബ്ലാക്ക് ടിഎച്ച്എല്‍, ഗ്ലേസിയര്‍ വൈറ്റ് ടിഎച്ച്എല്‍, വുള്‍ഫ് ഗ്രേ ടിഎച്ച്എല്‍ എന്നിങ്ങനെയാണിവ.
2.17 ലക്ഷം രൂപ മുതല്‍ 2.27 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടോക്കണ്‍ തുക 999 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാനാകും.
നാലു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടി, ഒരുവര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, ആറ് വര്‍ഷം വരെ കവറേജ് നീട്ടാനുള്ള ഓപ്ഷനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന അഷ്വറന്‍സ് പ്രോഗ്രാമും കമ്പനി വാഹനത്തിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ യെസ്ഡി അഡ്വഞ്ചര്‍ അപ്ഡേറ്റഡ് മോഡല്‍ എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കെടിഎം അഡ്വഞ്ചര്‍ എക്സ്, ഹീറോ എക്സ്പള്‍സ് 210, സോണ്ടസ് 350ടി എന്നിവര്‍ക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3430 ഡോളറാണ്.
24 കാരറ്റ് സ്വര്‍ണവില ബാങ്ക് നിരക്ക് കിലോഗ്രാമിന് ഒരു കോടി രൂപ കടന്നിട്ടുണ്ട്. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതാണ് സ്വര്‍ണവില വര്‍ധനയ്ക്കു പ്രധാന കാരണം. ഒരു പവന് സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 80,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 10.000 രൂപയും. വിലവര്‍ധനമൂലം വ്യാപാരതോതില് കുറവ് വന്നിട്ടുണ്ട്.
മേയ് 15ന് സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,500 ഡോളറില്‍നിന്ന് 3,120 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഗ്രാമിന് 8,610 രൂപയും പവന് 68,880 രൂപയുമായിരുന്നു. ഒരു മാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5,480 രൂപയുമായി വര്‍ധിച്ചു.
ഇസ്രയേല്‍- ഇറാന് സംഘര്‍ഷം രൂക്ഷമായാല്‍ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും അന്താരാഷ്ട്ര സ്വര്‍ണവില വില 3500 ഡോളര്‍ കടന്നു മുന്നോട്ടുകുതിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ വരുന്നത്.
ഉയര്‍ന്ന വിലയില്‍ വന്‍കിട നിക്ഷേപകര്‍ ലാഭമെടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു. ഇനി അടുത്തയാഴ്ച മാത്രമായിരിക്കും സ്വര്‍ണവിലയിലെ വ്യതിയാനങ്ങള്‍ക്ക് കൂടുതല്‍ സാധ്യത.
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും വ്യാപാര അനിശ്ചിതത്വവും നിക്ഷേപകരെ വിൽപ്പന സമ്മർദത്തിൽപ്പെടുത്തിയതോടെ ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. പ്രധാന മേഖലാ സൂചികകളെല്ലാംതന്നെ ചുവപ്പിലേക്കു വീണു.
എഫ്എംസിജി, ബാങ്കിംഗ് മേഖലകളാണ് വൻ നഷ്ടം നേരിട്ടത്. മീഡിയ, റിയാലിറ്റി, ഹെൽത്ത്കെയർ മേഖലകൾ മാത്രമാണ് നഷ്ടത്തിൽപ്പെടാതെയിരുന്നത്. നിഫ്റ്റി മിഡ്കാപ്, സ്മോൾ കാപ് സൂചികകളും താഴ്ന്നു. ഇന്ത്യ വിഐഎക്സ് ഏഴു ശതമാനം ഉയർന്നു.
നിഫ്റ്റി 169.60 പോയിന്റ് (0.68%) താഴ്ന്ന് 24,718.60ലും സെൻസെക്സ് 573.38 പോയിന്റ് (0.70%) നഷ്ടത്തിൽ 81,118.60ലും വ്യാപാരം പൂർത്തിയാക്കി. 1520 ഓഹരികൾ മുന്നേറിയപ്പോൾ 2326 ഓഹരികൾ താഴ്ന്നു. 124 എണ്ണത്തിൽ മാറ്റമുണ്ടായില്ല. 50 ഓഹരികളുള്ള നിഫ്റ്റിയിലെ 9 എണ്ണം മാത്രം പച്ചതൊട്ടപ്പോൾ 41 എണ്ണം ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂലധനത്തിൽ രണ്ടു ദിവസം കൊണ്ട് 8.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ദുർബലമായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ ഒഴുക്കും ഇന്ത്യൻ ഓഹരി സൂചികകളിൽ താഴേക്ക് സമ്മർദം ചെലുത്തി. ഇറാനെതിരായ ഇസ്രയേൽ മിസൈൽ ആക്രമണത്തെത്തുടർന്ന് ഉയർന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് വിപണി വികാരത്തെ പ്രധാനമായും സ്വാധീനിച്ചത്. ഇത് നിക്ഷേപകരിൽ വിൽപ്പന സമ്മർദം ഗണ്യമായി വർധിപ്പിച്ചു.
മേയ് മാസത്തിൽ ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ആശ്വാസ പരിധിക്ക് താഴെയായി കുറഞ്ഞെങ്കിലും പുറത്തുനിന്നുള്ള പ്രതികൂല സാഹചര്യങ്ങൾ ഇതിനെ മറികടന്നു. പണപ്പെരുപ്പം കുറഞ്ഞതാണ് തകർച്ചയുടെ ആഘാതം കുറച്ചത്.
പശ്ചിമേഷ്യാ സംഘർഷങ്ങളെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 76 ഡോളറിനടുത്തേക്ക് ഉയർന്നു. പിരിമുറുക്കങ്ങൾ തുടരുകയാണെങ്കിൽ പണപ്പെരുപ്പ സാധ്യതയുണ്ട്.
സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടതോടെ അതിനുള്ള ആവശ്യകത ഉയർന്നു. സംഘർഷങ്ങൾക്ക് അയവു വരുന്നതുവരെ വിപണിയിൽ വിൽപ്പന സമ്മർദം ഉയരാനുള്ള സാധ്യതകളുണ്ട്.
അജ്മല്‍ ബിസ്മിയില്‍ മെഗാ മണ്‍സൂണ്‍ സെയില്‍
കൊച്ചി: റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ മെഗാ മണ്‍സൂണ്‍ സെയില്‍ ആരംഭിച്ചു. വിലക്കുറവിലും ആകര്‍ഷകമായ ഓഫറുകളിലും ബ്രാന്‍ഡഡ് ഹോം അപ്ലയന്‍സുകള്‍, കിച്ചന് അപ്ലയന്‍സുകള്‍, അത്യാധുനിക ഗാഡ്ജെറ്റുകള്‍ എന്നിവ സ്വന്തമാക്കാം.
എല്ലാ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്കും 20,000 വരെ കാഷ് ബാക്ക് ഓഫറുകള്‍ നേടാനുള്ള അവസരവുമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ലാപ്ടോപ്പ് സെയിലായ ‘ബൂട്ട് അപ് കേരള’യും ഈ മെഗാ സെയിലിന്റെ ഭാഗമായി നടക്കുന്നുണ്ട്.
ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകള്‍, എല്ലാ ലാപ്ടോപ് പര്‍ച്ചേസുകള്‍ക്കൊപ്പവും 10,000 വരെയുള്ള ഗിഫ്റ്റുകള്‍ എന്നിവയ്ക്കു പുറമേ ലൈവ് ഡെമോയിലൂടെ ഉത്പന്നങ്ങള്‍ അനുഭവിച്ചറിഞ്ഞുകൊണ്ട് സ്വന്തമാക്കാനുള്ള സൗകര്യവും ഒരുക്കുന്നു.
5,990 മുതല്‍ ആരംഭിക്കുന്ന വാഷിംഗ് മെഷീന് പര്‍ച്ചേസുകളില്‍ 6,000 വരെ വിലയുള്ള ഉറപ്പായ സമ്മാനങ്ങള്‍ നേടാം. ഒരു ടണ്‍ എസികള്‍ 23,990 മുതലും 32 ഇഞ്ച് എല്‍ഇഡി ടിവികള്‍ 5,990 മുതലും റഫ്രിജറേറ്ററുകള്‍ 9,990 മുതലും ആരംഭിക്കുന്നു.
ഇവിഎം സ്കോഡ വില്പനയിൽ കുതിപ്പ്
കൊച്ചി: ഇവിഎം ഗ്രൂപ്പിന്റെ ഷോറൂമുകളിലൂടെ സ്കോഡയുടെ വില്പന കഴിഞ്ഞ മാർച്ചോടെ പ്രതിമാസം 275 യൂണിറ്റായി വർധിച്ചു. 2019ലുണ്ടായിരുന്ന 40 യൂണിറ്റ് പ്രതിമാസ വില്‍പനയിൽനിന്നാണ് ഇവിഎമ്മിന്റെ ഈ മുന്നേറ്റം.
കേരളത്തിലെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ ഇവിഎമ്മിനൊപ്പം സ്കോഡ കുതിപ്പോടെ മുന്നേറുന്നതിന്റെ സൂചനയാണു വില്പനയിലെ വർധനവെന്ന് ഇവിഎം സ്കോഡ സിഇഒ ബിജു ഗോപാലകൃഷ്ണൻ പറഞ്ഞു. ഡിസൈനിലും സുരക്ഷയിലും പെർഫോമൻസിലും മികച്ചുനിൽക്കുന്ന സ്കോഡയ്ക്കു മലയാളിയുടെ കാർ സങ്കല്പങ്ങളിൽ ശ്രദ്ധേയസ്ഥാനമുണ്ട്.
ഇവിഎം സ്കോഡ സ്വന്തമാക്കിയ വലിയ മുന്നേറ്റത്തിന് ഇവിഎം മാനേജിംഗ് ഡയറക്ടർ സാബു ജോണിയുടെ നേതൃത്വം മുഖ്യപങ്ക് വഹിക്കുന്നുണ്ട്. സ്കോഡയുടെ കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ എന്നീ മോഡലുകൾക്ക് ഇവിഎമ്മിൽ മികച്ച ബുക്കിംഗുകളാണെന്നും ബിജു ഗോപാലകൃഷ്ണൻ പറഞ്ഞു.
എംഎസ്എംഇകളുടെ പ്രഫഷണൽ ടാക്സ് കെ സ്വിഫ്റ്റിലൂടെ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) പ്രഫഷണൽ ടാക്സ് രജിസ്ട്രേഷനും തുടർനടപടികൾക്കുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആരംഭിച്ച ഏകജാലക ഓണ്‍ലൈൻ പ്ലാറ്റ് ഫോമായ കെ സ്വിഫ്റ്റ് പ്രയോജനപ്പെടുത്താം.
പ്രഫഷണൽ ടാക്സ് രജിസ്ട്രേഷനായി സംരംഭകർക്ക് ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ നേടാനും ഈ വെബ്പോർട്ടലിലൂടെ സാധ്യമാകും. ജീവനക്കാർ, പ്രഫഷണലുകൾ, ബിസിനസുകാർ എന്നിവരിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന പ്രഫഷണൽ ടാക്സ് എംഎസ്എംഇകൾക്കും നിയമപരമായി ബാധകമാണ്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന മുൻനിര സംരംഭങ്ങളുടെ ഭാഗമായാണ് കെസ്വിഫ്റ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഈ പോർട്ടലിലൂടെ എംഎസ്എംഇകൾക്ക് രജിസ്ട്രേഷനും അപേക്ഷിക്കാനാകും.
ആവശ്യമായ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും ഓണ്‍ലെനായി സമർപ്പിച്ച് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നേരിട്ട് ഹാജരാകുന്നതിലൂടെ സംരംഭകർക്ക് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
കാന്‍സര്‍ ചികിത്സയ്ക്കുള്ള ഇവോസിഡെനിബ് മരുന്നുമായി സെര്‍വിയര്‍ ഇന്ത്യ
തിരുവനന്തപുരം: ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ സെര്‍വിയര്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സെര്‍വിയര്‍ ഇന്ത്യ, അക്യൂട്ട് മൈലോയിഡ് ലുക്കീമിയ, ചോലാഞ്ചിയോ കാര്‍സിനോമ എന്നീ കാന്‍സറുകള്‍ ബാധിച്ച രോഗികളെ ചികില്സിക്കുന്നതിനുള്ള അംഗീകൃത ഓറല്‍ ടാര്‍ഗെറ്റഡ് തെറാപ്പിയായ ഇവോസിഡെനിബ് വിപണിയിലെത്തിച്ചു.
മരുന്നുകളുടെ ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനില്‍ നിന്ന് സെര്‍വിയര്‍ ഇന്ത്യക്ക് അനുമതി ലഭിച്ചതായി സെര്‍വിയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഔറലീന് ബ്രെട്ടണ്‍ പറഞ്ഞു.
ചില്ലറ പണപ്പെരുപ്പം 2.82%
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 2.82 ശതമാനമാണ് മേയിൽ രേഖപ്പെടുത്തിയത്. മുൻ മാസത്തെക്കാൾ 34 ബേസിസ് പോയിന്റിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഏപ്രിലിൽ 3.16 ശതമാനമാണ് രേഖപ്പെടുത്തിയത്.
2019 ഫെബ്രുവരിക്കുശേഷമുള്ള ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പ നിരക്കാണ്. റിസർവ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിൽ താഴെ പണപ്പെരുപ്പമെത്തുന്നത് തുടർച്ചയായ നാലാം മാസമാണ്. മാർച്ചിൽ 3.34 ശതമാനവും ഫെബ്രുവരിയിൽ 3.61 ശതമാനവുമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ചില്ലറ പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിച്ചത്. അനുകൂലമായ അടിസ്ഥാന ഫലങ്ങൾ, അവശ്യവസ്തുക്കളുടെ വിലയിലെ കുറവ് എന്നിവയാണ് മേയ് മാസത്തിലെ ഗണ്യമായ കുറവിന് കാരണമായത്. കഴിഞ്ഞ മൂന്നുമാസമായി ഭക്ഷ്യ പണപ്പെരുപ്പം മൂന്നു ശതമാനത്തിൽ താഴെ തുടരുകയാണ്.
ഗ്രാമീണ മേഖലയിലാണ് പണപ്പെരുപ്പ നിരക്ക് പ്രധാനമായും കുറഞ്ഞത്. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം ഏപ്രിലിലെ 2.92 ശതമാനത്തിൽ ആയിരുന്നത് മേയിൽ 2.59 ശതമാനമായി കുറഞ്ഞു. ഗ്രാമീണ സിഎഫ്പിഐ മുൻ മാസം 1.85 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ മേയിൽ 0.95% ആയി കുറഞ്ഞു.
നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പനിരക്ക് മുൻ മാസത്തെ അപേക്ഷിച്ച് മേയിൽ 3.07 ആയി ചുരുങ്ങി. ഏപ്രിലിൽ 3.36 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ സിഎഫ്പിഐ മുൻ മാസത്തെ 1.64 ശതമാനവുമായി താരതമ്യം ചെയ്യുന്പോൾ മേയിൽ 0.96% ആയി കുറഞ്ഞു.
ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം മേയിൽ 0.99 ശതമാനത്തിലേക്കു താഴ്ന്നു. ഏപ്രിലിൽ ഇത് 1.78 ശതമാനവും മാർച്ചിൽ 2.69 ശതമാനത്തിലുമായിരുന്നു.
ഗ്രാമീണ ഭക്ഷ്യ പണപ്പെരുപ്പം 0.95 ശതമാനമായി താഴ്ന്നു ഏപ്രിലിൽ 1.85 ശതമാനത്തിലായിരുന്നു. നഗരപ്രദേശ ഭക്ഷ്യ പണപ്പെരുപ്പം മേയിൽ 0.96 ശതമാനമാണ് രേഖപ്പെടുത്തിയത്. മുൻ മാസം ഇത് 1.64 ശതമാനമായിരുന്നു.
മേയ്മാസത്തിൽ പച്ചക്കറി വിലയിൽ വാർഷികാടിസ്ഥാനത്തിൽ 13.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏപ്രിലിലെ 11% കുറവാണുണ്ടായത്. ധാന്യങ്ങളുടെ വിലക്കയറ്റം മിതമായ തോതിലായിരുന്നു. ഏപ്രിൽ മാസത്തെ 5.35 ശതമാനത്തിൽനിന്ന് മേയിൽ വില 4.77% വർധിച്ചു. ഏപ്രിലിൽ 5.23% വിലക്കുറവുണ്ടായിരുന്ന പയർ വർഗങ്ങളുടെ വിലയിൽ 8.22% ഇടിവ് രേഖപ്പെടുത്തി.
ഇന്ധനം, ലൈറ്റ് വിഭാഗത്തിലെ വാർഷിക പണപ്പെരുപ്പം മേയിൽ 2.78% ആയി നേരിയ തോതിൽ കുറഞ്ഞു, ഏപ്രിലിൽ ഇത് 2.92% ആയിരുന്നു. ഗ്രാമപ്രദേശങ്ങളെയും നഗരപ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന ഈ സംയോജിത നിരക്ക്, മാസത്തിൽ ഈ വിഭാഗത്തിനുള്ളിലെ വിലകളിൽ നേരിയ കുറവ് പ്രതിഫലിപ്പിക്കുന്നു.
ഉയർന്ന പണപ്പെരുപ്പ നിരക്ക്: കേരളം മുന്നിൽ
ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ തുടരുന്നു. 6.46 ശതമാനവുമായാണ് കേരളം മുന്നിലെത്തിയത്. ഭക്ഷ്യസാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റമാണ് ദേശീയ ശരാശരിയേക്കാൾ കേരളത്തെ വളരെ മുന്നിലെത്തിക്കുന്നത്.
ഏപ്രിലിൽ 5.64 ശതമാനമായിരുന്നു. 2024 മേയിൽ 5.47 ശതമാനമാണ് രേഖപ്പെടുത്തിയത്. പഞ്ചാബ് (5.21%), ജമ്മു കാഷ്മീർ (4.55%), ഹരിയാന (3.67%), ഉത്തരാഖണ്ഡ് (3.47%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ. 0.55 ശതമാനവുമായി തെലുങ്കാനയാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുള്ള സംസ്ഥാനം.
സംസ്ഥാന തലത്തിൽ 22 പ്രധാന സംസ്ഥാനങ്ങളിൽ 12 എണ്ണത്തിലും പണപ്പെരുപ്പം ദേശീയ ശരാശരിയേക്കാൾ താഴെയാണ്.
വിപണിയിൽ തകർച്ച
മുംബൈ: ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന പ്രതിസന്ധിയും ഇന്ത്യൻ ഓഹരിവിപണിയെ ഇന്നലെ ചുവപ്പിലാക്കി. ഇതിനു ചുവടുപിടിച്ച നിക്ഷേപർ ഓഹരികൾ വിറ്റൊഴിച്ചതിനെത്തുടർന്ന് വിപണി തകർച്ചയിലേക്കു വീണു.
ബിഎസ്സി സെൻസെക്സ് 823 പോയിന്റുകൾ (ഒരു ശതമാനം) ഇടിഞ്ഞ് 81,691.98 എന്ന നിലയിലെത്തി.
ആറ് ദിവസത്തെ തുടർച്ചയായ മുന്നേറ്റത്തിനുശേഷം നിഫ്റ്റിയും ഇന്നലെ ചുവപ്പിലായി. വ്യാപാരം പൂർത്തിയായപ്പോൾ 253.20 പോയിന്റ് (1.01%) ഇടിഞ്ഞ് 24,888.2 എന്ന നിലയിലായിരുന്നു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെയും മൂലധനം 7.11 ലക്ഷം കോടി രൂപ കുറഞ്ഞ് 449.42 ലക്ഷം കോടി രൂപയായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.60 ശതമാനവും 1.78 ശതമാനവും താഴേക്ക് പതിച്ചു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഹെൽത്ത് കെയർ മാത്രമാണ് നേരിയ നേട്ടത്തിലായത്. വെറും 0.05 ശതമാനം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ബാക്കിയുള്ള എല്ലാ സൂചികകളും നഷ്ടത്തിലായി. നിഫ്റ്റി റിയൽറ്റി, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, മെറ്റൽ എന്നീ സൂചികകൾ രണ്ടുശതമാനത്തോളമാണ് നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക് 0.67 ശതമാനവും പിഎസ്യു ബാങ്ക് 1.27 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.79 ശതമാനവും ഇടിഞ്ഞു.
വിപണിയിലെ വീഴ്ചയ്ക്കുള്ള കാരണങ്ങൾ-
പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക് നീങ്ങുമെന്ന സൂചനകളാണ് നിക്ഷേപകരെ ഇന്നലെ ആശങ്കയിലാഴ്ത്തിയത്. ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഇറാനിലെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾക്കിടെ പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് യുഎസ് സൈനികരോട് പിൻമാറാൻ ട്രംപ് ഉത്തവിട്ടിരുന്നു.
ഇസ്രയേൽ ആക്രമിച്ചാൽ പശ്ചിമേഷ്യയലെ യുഎസ് കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഇറാന്റെ മറുപടി. ഇതോടെ മേഖലയിലെ ഓഹരി വിപണികളെല്ലാം കുത്തനെയിടിഞ്ഞു. സൗദി അറേബ്യൻ ഓഹരി വിപണി 1.3 ശതമാനം നഷ്ടത്തിലായി.
പുതിയ വ്യാപാരക്കരാറുകളുടെ നിബന്ധനകൾ വിശദീകരിച്ചുകൊണ്ട് വ്യാപാരപങ്കാളിത്തമുള്ള രാജ്യങ്ങൾക്ക് ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ കത്തയയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിപണികളിൽ വീണ്ടും അസ്വസ്ഥത പരത്തി.
യുഎസ്-ചൈന വ്യാപാരക്കരാറിലെത്തിയെങ്കിലും താരിഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കൊന്നും പരിഹാരമായിട്ടില്ല. വിഷയത്തിലെ സുതാര്യതക്കുറവാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത്. വ്യാപാര സൂചനകൾ നെഗറ്റീവായതോടെ ആഗോള ഓഹരി വിപണികളും ഇന്നലെ ഇടിവിലാണ്.
ബോയിംഗ് ഓഹരികൾ ഇടിഞ്ഞു
ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബോയിംഗ് കന്പനിയുടെ ഓഹരികൾ, ഇന്നലെ പ്രീ-മാർക്കറ്റ് ട്രേഡിംഗിൽ കുത്തനെ ഇടിഞ്ഞു.
എയർ ഇന്ത്യ പ്രവർത്തിപ്പിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനറുടെ അപകടത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ, 7ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.
ഈ സംഭവം നിക്ഷേപകരിൽ ആശങ്കയ്ക്കു കാരണമായി. ബോയിംഗിന്റെ സമീപകാല സ്റ്റോക്ക് റാലിയിൽ നിഴൽ വീഴ്ത്തുകയും അതിന്റെ വിമാന മോഡലുകളെ ചുറ്റിപ്പറ്റിയുള്ള ദീർഘകാല സുരക്ഷാ, നിയന്ത്രണ പരിശോധനകൾ ശക്തിപ്പെടുത്തുകയും ചെയ്തു.
ബോയിംഗിന്റെ ഓഹരി വില പ്രീമാർക്കറ്റ് ട്രേഡിംഗിൽ 7.67% ഇടിഞ്ഞ് 197.58 ഡോളറിലെത്തി. ബുധനാഴ്ചത്തെ ക്ലോസിംഗായ 214.00 ഡോളറിൽനിന്ന് കുത്തനെയുള്ള ഇടിവാണ്.
വാണിജ്യ വ്യോമയാന മേഖലയിലെ വീണ്ടെടുക്കൽ പ്രതീക്ഷകൾക്കിടയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി 24% നേട്ടമുണ്ടാക്കി. ബോയിംഗിന്റെ ഓഹരികൾ ഇടിയുന്നത് തുടർച്ചയായ മൂന്നാം സെഷനിലാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് സേവനം ഭാരത്ഘോഷ് പോർട്ടലിലും
കൊച്ചി: കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളെ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന, ഏകീകൃത സംവിധാനമായ ഭാരത്ഘോഷ് (നോൺ ടാക്സ് റെസിപ്റ്റ്) പോർട്ടലിൽ ഇനിമുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സേവനവും ലഭിക്കും.
പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അടയ്ക്കേണ്ട ഫീസ്, പിഴത്തുക, കുടിശിക എന്നിവ സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേന അടയ്ക്കാം.
ഫീസും മറ്റു നികുതി ഇതര വരുമാനവും സ്വീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന ഭാരത്ഘോഷ് പോർട്ടൽ ധനവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള 66ലധികം വകുപ്പുകളുടെ സേവനങ്ങൾ ഭാരത്ഘോഷ് പോർട്ടലിലൂടെ ലഭിക്കും.
ഇന്ത്യയുടെ സാന്പത്തികവളർച്ച: രാജ്ഭവനിൽ മുഖ്യ സാന്പത്തിക ഉപദേഷ്ടാവിന്റെ പ്രഭാഷണം 17ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായ ഡോ. വി. അനന്ത നാഗേശ്വരൻ 17ന് കേരള രാജ്ഭവനിൽ ’ആഗോള സാന്പത്തിക നിലവാരം: ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അധ്യക്ഷത വഹിക്കും.
ഉത്പാദന മേഖലയിലും ഐടി മേഖലയിലും അസാധാരണമായ വളർച്ചയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ കൈവരിച്ചത്. ആഗോള സാന്പത്തിക മേഖലയിൽ ഇന്ന് ഇന്ത്യ എണ്ണപ്പെട്ട ശക്തിയാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ജിഡിപി അടിസ്ഥാനപ്പെടുത്തി ലോകത്തിലെ നാലാമത്തെ സാന്പത്തിക ശക്തിയായി ഉയർന്ന പശ്ചാത്തലത്തിൽ നമ്മുടെ രാജ്യത്തിന്റെ സാധ്യതകളെയും നേരിടേണ്ട വെല്ലുവിളികളെയും കുറിച്ച് ഡോ. അനന്ത നാഗേശ്വരൻ സംസാരിക്കും.
പുത്തൻ സാന്പത്തിക നയങ്ങൾ അന്താരാഷ്ട്ര വ്യാപാരനികുതി ബന്ധങ്ങൾ എന്നിവയെ സംബന്ധിച്ചും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെകുറിച്ചും ഡോ. അനന്ത നാഗേശ്വരൻ സംസാരിക്കും.
പവന് 640 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമായി.
ലൈഫ് സ്റ്റൈലിൽ എൻഡ് ഓഫ് സീസൺ സെയിൽ
കൊച്ചി: ഫാഷൻ രംഗത്തെ പ്രമുഖരായ ലൈഫ്സ്റ്റൈൽ ‘എൻഡ് ഓഫ് സീസൺ സെയിൽ’ പ്രഖ്യാപിച്ചു. മികച്ച ബ്രാൻഡുകളുടെ ഫാഷൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ കിഴിവുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും.
സുഗന്ധവ്യഞ്ജന കയറ്റുമതി ഉയർന്നു
മുംബൈ: 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ റിക്കാർഡ് വർധന.
ജീരകം, മഞ്ഞൾ, സുഗന്ധവ്യഞ്ജന എണ്ണകൾ/ഒലിയോറെസിനുകൾ, കുരുമുളക് തുടങ്ങിയ ഉത്പന്നങ്ങൾക്കുള്ള വിദേശ ആവശ്യകത ഉയർന്നതിനാൽ 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി 4.72 ബില്യണ്‍ ഡോളറിന്റെ പുതിയ ഉയരത്തിലെത്തി. മുൻ വർഷത്തെ 4.46 ബില്യണ്‍ ഡോളറിനേക്കാൾ 6 ശതമാനം വർധനവാണിത്.
മുൻ വർഷം 4.46 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2030ഓടെ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി 10 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2047ൽ 25 ബില്യണ്‍ ഡോളറും.
ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും വലിയ ഉത്പന്നം മുളകാണ്. വിലയിടിവ് മൂലം മുളകിന്റെ മൂല്യത്തിൽ കുറവുണ്ടായിട്ടും 2025 സാന്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന കയറ്റുമതിയാണ് ഉണ്ടായത്.
കയറ്റുമതിയുടെ അളവിലും മൂല്യത്തിലും മുളക് മുൻനിരയിൽ തുടരുകയാണ്. വിലയിലെ തിരുത്തലുകൾ കാരണം മുളകിന്റെ കയറ്റുമതി മൂല്യം 11% കുറഞ്ഞ് 1.34 ബില്യണ്‍ ഡോളറായി. കയറ്റുമതി അളവ് ഏകദേശം 19% ഉയർന്ന് 7.15 ലക്ഷം ടണ്ണായി.
മഞ്ഞൾ കയറ്റുമതി 51 ശതമാനം ഉയർന്ന് 341 മില്യണ്‍ ഡോളറിലും അളവ് ഒന്‍പത് ശതമാനം ഉയർന്ന് 1.76 ലക്ഷം ടണ്ണിലെത്തി. ജീരകം, കുരുമുളക്, ഏലക്ക തുടങ്ങിയവയുടെ കയറ്റുമതിയിലും വലിയ ഉയർച്ചയാണുണ്ടായത്. കയറ്റുമതിയിൽ രണ്ടാമതുള്ള ജീരകം അഞ്ചു ശതമാനം വർധിച്ച് 732.35 മില്യണ്‍ ഡോളറിലെത്തി.
2025 സാന്പത്തിക വർഷത്തിൽ സുഗന്ധവ്യഞ്ജന എണ്ണകളുടെയും ഒലിയോറെസിനുകളുടെയും കയറ്റുമതി എട്ടു ശതമാനം വർധിച്ച് 535.92 മില്യണ്‍ ഡോളറായി. അളവിന്റെ കാര്യത്തിൽ, അവ 12 ശതമാനം ഉയർന്ന് 4.53 ലക്ഷം ടണ്ണായി.
കുരുമുളക് മൂല്യം 40% ഉയർന്ന് 124.54 മില്യണ്‍ ഡോളറും അളവ് 16 ശതമാനവും വർധിച്ചു. ഏലക്ക 53% ഉയർന്ന് 184.65 മില്യണ്‍ ഡോളറിലെത്തി. കറിപ്പൊടികളുടെയും പേസ്റ്റുകളുടെയും മൂല്യം 17% ഉയർന്ന് 247.59 മില്യണ്‍ ഡോളറിലെത്തി. കയറ്റുമതിയുടെ അളവ് ഏഴു ശതമാനം വർധിച്ച് 77,151 ടണ്ണായി.
പുതിന ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 417.8 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. മുൻ വർഷം 415.40 മില്യണ്‍ ഡോളറിന്റേതായിരുന്നു.
ഇന്ത്യയുടെ തേയില കയറ്റുമതി വർധിച്ചു
കോൽക്കത്ത: ഇന്ത്യയുടെ തേയില കയറ്റുമതി 2024ൽ ഉയർന്നു. ജനുവരി മുതൽ ഡിസംബർ വരെയുള്ള ഒരു വർഷത്തെ കാലയളവിൽ9.92 ശതമാനം ഉയർന്ന് 254.67 മില്യണ്‍ കിലോഗ്രാമിന്റെ കയറ്റുമതിയാണ് നടത്തിയത്. 2023ൽ 231.69 മില്യൺ കിലോഗ്രാമാണ് കയറ്റുമതി ചെയ്തത്.
ടീ ബോർഡിന്റെ പുറത്തുവിട്ട പുതിയ കണക്കിൽ വടക്കേയിന്ത്യയിൽനിന്നുള്ള ഉത്പാദനം 2023നെ അപേക്ഷിച്ച് 2024ൽ 9.79 ശതമാനം ഉയർന്ന് 154.81 മില്യണ്‍ കിലോഗ്രാമിലെത്തി. 2023 ജനുവരി മുതൽ ഡിസംബർ വരെ 141 മില്യണ്‍ കിലോഗ്രാമാണ് വടക്കേയിന്ത്യയിൽനിന്ന് ഉത്പാദിപ്പിച്ചത്.
2024ൽ ദക്ഷിണേന്ത്യയിലെ ഉത്പാദനവും വർധിച്ചു. 2023നേക്കാൾ 10.11 ശതമാനം ഉയർന്ന് 99.86 മില്യണ്‍ കിലോഗ്രാമിലെത്തി. മുൻവർഷമിത് 90.69 മില്യണ്‍ കിലോഗ്രാമായിരുന്നു.
2025ലെ ജനുവരി മുതൽ മാർച്ച് വരെയുള്ള ഉത്പാദനത്തിന്റെ താത്കാലിക കണക്കുകളും ബോർഡ് പുറത്തുവിട്ടു. ഈ മൂന്നു മാസത്തെ ഇന്ത്യയിലെ മൊത്തത്തിലുള്ള ഉത്പാദനം 69.22 മില്യണ്‍ കിലോഗ്രാമിലെത്തി. 2024ലെ ഇതേ കാലയളവിലെ 67.33 മില്യണിന്റെ ഉത്പാദനമാണ് നടന്നത്.
2025ലെ ആദ്യ മൂന്നു മാസങ്ങളിൽ വടക്കേയിന്ത്യയിലെ ഉത്പാദനം 14.38 ശതമാനം വർധിച്ച് 45.35 മില്യണ്‍ കിലോഗ്രാമിലെത്തി. 2024ലെ ഇതേകാലയളവിൽ 39.65 മില്യൺ കിലോഗ്രാമിന്റെ ഉത്പാദനമാണ് നടന്നത്. എന്നാൽ, ദക്ഷിണേന്ത്യയിൽ ഉത്പാദനത്തിൽ ജനുവരി മുതൽ മാർച്ച് വരെ 14.38 ശതമാനം ഇടിഞ്ഞ് 23.87 മില്യണ്‍ കിലോഗ്രാമിലെത്തി. മുൻ വർഷം ഇതേ കാലത്ത് 27.88 മില്യണ്‍ കിലോഗ്രാമാണ് ഉത്പാദിപ്പിച്ചത്.
3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും
എസ്.ആർ. സുധീർ കുമാർ
കൊല്ലം: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികളില്‍നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം വന്നേക്കും.
മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) പുനരവതരിപ്പിക്കുന്ന തരത്തിലുള്ള നയംമാറ്റമാണ് കേന്ദ്ര ഗവൺമെന്റ് പരിഗണിക്കുന്നത്. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ വ്യാപാരികളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും പേയ്മെന്റ് പ്രോസസിംഗ് കമ്പനിക്ക് നല്‍കേണ്ട ഫീസാണ് മര്‍ച്ചന്റ് ഡിസ്കൗണ്ട് നിരക്ക്.
നയം പ്രാബല്യത്തില്‍ വന്നാല്‍ 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരും. അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തന ചെലവും കൈകാര്യം ചെയ്യുന്നതില്‍ ബാങ്കുകളെയും പേയ്മെന്റ് സേവനദാതാക്കളെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
ഇതിനായി വ്യാപാരികളുടെ വിറ്റുവരവിനേക്കാള്‍ ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ ഈടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ചെറിയ തുകയുടെ യുപിഐ പേയ്മെന്റുകള്‍ക്ക് ഇളവ് ഉണ്ടായിരിക്കുമെങ്കിലും നിലവിലുള്ള സിറോ എംഡിആര്‍ നയം മാറ്റി വലിയ ഇടപാടുകള്‍ക്ക് താമസിയാതെ മര്‍ച്ചന്റ് ഫീസ് ഈടാക്കിത്തുടങ്ങും എന്നാണ് സൂചനകൾ.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക സേവന വകുപ്പ് സാമ്പത്തികകാര്യ വകുപ്പ് അധികൃതരുമായി പ്രാഥമിക യോഗം ചേര്‍ന്നു. ഉയര്‍ന്ന മൂല്യമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വര്‍ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്മെന്റ് സേവനദാതാക്കളും സര്‍ക്കാരിനോട് ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
യുപിഐ വഴിയുള്ള വ്യക്തി- വ്യാപാര ഇടപാടുകള്‍ 60 ലക്ഷം കോടിയിലേക്ക് എത്തിയിരിക്കുകയാണ്. യുപിഐ ഇടപാടുകളിലുള്ള ആളുകളുടെ വിശ്വാസം വര്‍ധിച്ചതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാലാണ് നയം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.
യുപിഐ ഇടപാടുകള്‍ക്കായി വന്‍കിട വ്യാപാരികളില്‍ നിന്നായി 0.03 ശതമാനം എംഡിആര്‍ ഈടാക്കാനാണ് പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആലോചന. നിലവില്‍ റുപേയ് ഒഴികെ ക്രെഡിറ്റ്, ഡെബിറ്റ് പേയ്മെന്റുകളുടെ എംഡിആര്‍ 0.9 മുതല്‍ രണ്ട് ശതമാനം വരെയാണ്. പുതിയ നയം രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കാനാണ് സാധ്യത.
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമായി താഴുമെന്നു ലോകബാങ്ക്
ന്യൂഡല്‍ഹി: 20025-26 സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമായി താഴുമെന്നു ലോകബാങ്ക് വിലയിരുത്തൽ. സമ്പദ്ഘടന 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ജനുവരിയിലെ പ്രവചനം.
ആഗോള വളര്‍ച്ചാനിരക്കില്‍ പ്രതീക്ഷിക്കുന്ന 2.3 ശതമാനത്തിന്റെ ഇടിവാണ് ഇന്ത്യക്കും തിരിച്ചടിയാകുന്നത്. യുഎസിന്റെ പകരംതീരുവ പ്രഖ്യാപനം മൂലം കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധിയും വളർച്ചാനിരക്കിനെ പിന്നോട്ടടിക്കും.
ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ തുടരും. 2027-28 സാമ്പത്തിക വര്‍ഷത്തോടെ വളര്‍ച്ചാനിരക്ക് മെച്ചപ്പെട്ട സ്ഥിതിയിലെത്തുമെന്നും ലോകബാങ്ക് നിരീക്ഷിക്കുന്നു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമായി.
ജെപ്സ് സോളാറിന്റെ വയനാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
പനമരം(മാനന്തവാടി): ജെപ്സ് സോളാറിന്റെ അഞ്ചാമത്തെ ഷോറൂം വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു. പനമരത്ത് നടന്ന ചടങ്ങിൽ പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം നിർവഹിച്ചു.
കൈതച്ചാലിൽ നടന്ന ചടങ്ങിൽ ജെപ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ് അധ്യക്ഷത വഹിച്ചു. വയനാട് വിഷൻ മാനേജിംഗ് ഡയറക്ടർ ബിജു ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ഇസ്മയിൽ, ബിഎൻഐ ഹാൾമാർക്ക് പ്രസിഡന്റ് കെ. പത്മരാജ്, ബിഎൻ ഐ ഹാൾമാർക്ക് സെക്രട്ടറി ആസിഫ് അലി, ജെപ്സ് ഗ്രൂപ്പ് ഡയറക്ടർമാരായ പി. സുനിൽ കുമാർ, ശ്രീനാഥൻ കാവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജെപ്സ് ഗ്രൂപ് ഡയറക്ടർ എൻ.വി. വരുണ്‍ സ്വാഗതവും ബ്രാഞ്ച് മാനേജർ സി.വി. രാഗേഷ് നന്ദിയും പറഞ്ഞു. നിലവിൽ കാഞ്ഞങ്ങാട്, കണ്ണൂർ, ചലോട്, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെപ്സിന്റെ അഞ്ചാമത്തെ ഷോറൂമാണ് വയനാട് ആരംഭിച്ചിട്ടുള്ളത്. വയനാട് വിഷനുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച സോളാർ ബ്രാൻഡുകൾ തെരഞ്ഞെടുക്കാൻ ജെപ്സ് സോളാർ അവസരം ഒരുക്കുന്നു.
ചുരുങ്ങിയ കാലയളവിൽ പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന വഴി മലബാറിൽ ഏറ്റവും കൂടുതൽ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്ത കന്പനി എന്ന ബഹുമതിയും ജെപ്സ് കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള സോളാർ വെണ്ടർമാരിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ജെപ്സ് വരും കാലങ്ങളിൽ വിദേശ വിപണിയും ലക്ഷ്യമിടുന്നുണ്ട്.
യെസ്ഡി അഡ്വഞ്ചർ 2025 പതിപ്പ് വിപണിയിൽ
കൊച്ചി: ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് സാഹസിക ഇരുചക്രവാഹനമായ യെസ്ഡി അഡ്വഞ്ചറിന്റെ 2025 പതിപ്പ് പുറത്തിറക്കി.
2.15 ലക്ഷം രൂപ മുതൽ 2.27 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
വിദ്യാഭ്യാസ പദ്ധതികളിൽ ആർജിസിബിയും ഐഎച്ച്ആർഡിയും തമ്മിൽ ധാരണ
തിരുവനന്തപുരം: വിദ്യാഭ്യാസ, ഗവേഷണ, പരിശീലന പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനായി രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി(ആർജിസിബി)യും കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്ആർഡിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ ആർജിസിബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണയും ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുണ്‍കുമാറും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.
സംയുക്ത ഗവേഷണ പദ്ധതികൾ, സാങ്കേതികരംഗത്തെ സംരംഭങ്ങൾ, പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ അടക്കമുള്ള വിവിധ പരിപാടികളാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
ജയകൃഷ്ണന് ശശിധരന് ജിയോജിത്ത് എക്സി. ഡയറക്ടര്‍
കൊച്ചി: ജിയോജിത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായി ജയകൃഷ്ണന് ശശിധരന് നിയമിതനായി.
ടെക്നോളജി, കണ്‍സള്‍ട്ടിംഗ് മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള ജയകൃഷ്ണന് അമേരിക്കന്‍ കമ്പനിയായ അഡോബി കണ്‍സള്‍ട്ടിംഗ് ഫോര്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്സിന്റെ വൈസ് പ്രസിഡന്റും ഏഷ്യാ- പസഫിക്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായിരുന്നു.
അത്യാധുനിക ലക്സ്ക്യുബ് വാട്ടർ ഹീറ്റർ വിപണിയിൽ അവതരിപ്പിച്ച് വി ഗാർഡ്
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി ഗാർഡ് അത്യാധുനിക ലക്സ്ക്യുബ് വാട്ടർ ഹീറ്റർ അവതരിപ്പിച്ചു. ലക്സ്ക്യുബ്, ലക്സ്ക്യുബ് ടിജി, ലക്സ്ക്യുബ് സ്മാർട്ട് എന്നീ മോഡലുകളിൽ പുറത്തിറക്കുന്ന വാട്ടർ ഹീറ്റർ അഡ്വാൻസ്ഡ് തെർമോക്ളയിൻ സാങ്കേതികവിദ്യ (ചൂടും തണുപ്പും തരം തിരിക്കുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ആകർഷകമായ ഡിസൈനോട് കൂടി പുറത്തിറങ്ങുന്ന ഇത്തരം വാട്ടർ ഹീറ്ററുകൾക്ക് സാധാരണ വാട്ടർ ഹീറ്ററുകളെക്കാൾ 38 ശതമാനം അധികം ചൂട് വെള്ളം നൽകാൻ സാധിക്കും. വി ഗാർഡിന്റെ സിക്കിമിലുള്ള നിർമാണ പ്ലാന്റിലാണ് ലക്സ്ക്യുബ് വാട്ടർ ഹീറ്റർ മോഡലുകൾ നിർമിച്ചത്. വാട്ടർ ഹീറ്റർ ഉത്പന്നങ്ങളിലെ ബെഞ്ച് മാർക്കായാണ് വി ഗാർഡ്, ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ അവതരിപ്പിക്കുന്നത്.
വി ഗാർഡ് സ്മാർട്ട് ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് വാട്ടർ ഹീറ്റർ നിയന്ത്രിക്കാമെന്നതാണ് പ്രത്യേകത. ആമസോൺ അലക്സ, ഗൂഗിൾ ഹോം എന്നിവ വഴിയും ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ ലോകത്തെവിടെ നിന്നും പ്രവർത്തിപ്പിക്കാം. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്നതാണ് ലക്സ്ക്യുബ് വാട്ടർ ഹീറ്റർ മോഡലുകൾ.
ഒരു ഉത്പന്നം എന്നതിലുപരി ആധുനിക ജീവിത നിലവാരത്തെ പുനർനിർവചിച്ചിരിക്കുകയാണ് ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ അവതരിപ്പിക്കുന്നതിലൂടെ വി ഗാർഡ് ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു. മികച്ച പ്രകടനത്തിനൊപ്പം കാര്യക്ഷമതയും പ്രോഡക്റ്റ് ഇന്റലിജൻസും സവിശേഷമായി സമന്വയിപ്പിച്ചാണ് വി ഗാർഡ് ലക്സ്ക്യുബ് വാട്ടർ ഹീറ്റർ വിപണിയിലിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ രാജ്യത്തെ ദക്ഷിണേന്ത്യൻ വിപണിയാണ് കൂടുതൽ ലക്ഷ്യമിടുന്നതെന്നും മൺസൂൺ ആരംഭം ലക്സ്ക്യുബ് വാട്ടർ ഹീറ്ററിന്റെ വിൽപ്പനയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും സിഒഒയുമായ വി. രാമചന്ദ്രൻ പറഞ്ഞു.
റെയർ എർത്ത് മാഗ്നറ്റ് ലഭ്യതക്കുറവ്; ഇലക്ട്രിക്, ഹൈബ്രിഡ് വാഹന മേഖല മാന്ദ്യത്തിലേക്ക്
ന്യൂഡൽഹി: ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നിർമാണത്തിൽ അവിഭാജ്യ ഘടകമായ റെയർ എർത്ത് മാഗ്നറ്റിന്റെ ലഭ്യതക്കുറവ് കാരണം ഇന്ത്യയിലെ ഓട്ടോമോട്ടീവ് വ്യവസായം മാന്ദ്യം നേരിടുന്നതായി റേറ്റംഗ് ഏജൻസി ക്രിസിൽ പറഞ്ഞു.
ചൈന അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളും നീണ്ട കയറ്റുമതി കാലതാമസവും വിതരണ ശൃംഖലയെയും ഉത്പാദനത്തെയും മേഖലയുടെ വളർച്ചയെയും ബാധിക്കാനിടയുണ്ട്.
ക്രിസിൽ റേറ്റിംഗുകൾ പ്രകാരം റെയർ എർത്ത് മാഗ്നറ്റുകൾ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകളിൽ അവിഭാജ്യ ഘടകമാണ്. ഉയർന്ന ടോർക്ക്, ഊർജക്ഷമത, ഒതുക്കമുള്ള രൂപകല്പന എന്നിവയ്ക്ക് ഇവ ആവശ്യമാണ്.
കാര്യക്ഷമമായ പ്രൊപ്പൽഷൻ നേടുന്നതിനായി ഹൈബ്രിഡ് വാഹനങ്ങൾക്കും ഈ മാഗ്നറ്റുകൾ അത്യന്താപേക്ഷികമാണ്. പരിമിതമായിട്ടാണെങ്കിലും പെട്രോൾ വാഹനങ്ങളിലും ഇവയുടെ ഉപയോഗമുണ്ട്.
റെയർ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോള വാഹന വ്യവസായത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വിതരണ ശൃംഖലയിൽ തടസങ്ങൾ ഉണ്ടാകുമെന്ന് കന്പനികൾ മുന്നറിയിപ്പ് നൽകുന്നു.
യുഎസിലെയും യൂറോപ്പിലെയും ജപ്പാനിലെയും ചില കന്പനികൾക്ക് ബീജിംഗിൽനിന്ന് ലൈസൻസുകൾ നേടുന്നതോടെ വിതരണത്തിൽ താത്കാലികമായി തടസമുണ്ടാകില്ല. ഇന്ത്യ ഇപ്പോഴും ചൈനയുടെ ലൈസൻസ് അനുമതിക്കായി കാത്തിരിക്കുന്നതിനാൽ വാഹന ഉത്പാദനം താത്കാലികമായി നിർത്തിവയ്ക്കേണ്ടിവരുമെന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇ-വിറ്റാര ഉത്പാദനം വെട്ടിക്കുറയ്ക്കാൻ മാരുതി
മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയുടെ ഉത്പാദന ലക്ഷ്യം മൂന്നിൽ രണ്ടായി വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇവികളുടെ നിർമാണത്തിലെ ആവശ്യ ഘടകമായ റെയർ എർത്ത് മാഗ്നറ്റുകളുടെ ക്ഷാമം കാരണം ചൈന കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് മാരുതിയുടെ തീരുമാനത്തിനു കാരണം.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 26,500 ഇ-വിറ്റാര കാറുകൾ നിർമിക്കാനാണ് മാരുതി ലക്ഷ്യമിട്ടിരുന്നത്. ഇതാണ് ഇപ്പോൾ 8200 യൂണിറ്റിലേക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. നിലവിലെ തിരിച്ചടികൾക്കിടയിലും സാന്പത്തിക വർഷത്തിന്റെ അവസാന പകുതിയിൽ ഉത്പാദനം വർധിപ്പിച്ച് 2026 മാർച്ചോടെ 67,000 ഇലക്ട്രിക് വാഹനങ്ങൾ ഉത്പാദിപ്പിക്കുക എന്ന വാർഷിക ലക്ഷം കൈവരിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
ജനുവരിയിൽ നടന്ന കാർ ഷോയിൽ ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ഇ-വിറ്റാര രാജ്യത്ത് മാരുതിയുടെ ഇവി മുന്നേറ്റത്തിന് നിർണായകമാണ്. കഴിഞ്ഞ വർഷത്തെ ഏകദേശം 2.5 ശതമാനത്തിൽനിന്ന് 2030 ആകുന്പോഴേക്കും രാജ്യത്തെ മൊത്തം കാർ വില്പനയുടെ 30 ശതമാനം ഇവികൾ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
ഐഒഎസ് 26 അവതരിപ്പിച്ച് ആപ്പിൾ
കലിഫോർണിയ: തിങ്കളാഴ്ച നടന്ന വേൾഡ് വൈഡ് ഡെവലപ്പർ കോണ്‍ഫറൻസിൽ പരിഷ്കരിച്ച ഐഒഎസ് 26 അവതരിപ്പിച്ച് ആപ്പിൾ.
വരാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിൽ ഐഒഎസ് 26 ഉൾപ്പെടും എന്നാണ് പ്രതീക്ഷ. വർഷാവസാനത്തോടെ പുറത്തിറങ്ങാനിരിക്കന്ന പുതിയ ഐഫോണുകളിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യം എത്തുക. പിന്നാലെ പഴയ മോഡലുകൾ ഉപയോഗിക്കുന്നവർക്കും ഐഒഎസ് 26 അപ്ഡേറ്റ് ലഭിക്കും. യൂസർ ഇന്റർഫേസിൽ മാറ്റവുമായി ‘ലിക്വിഡ് ഗ്ലാസ്’ എന്ന പുതിയ ഡിസൈൻ തീമിലാണ് ഐഒഎസ് 26 ആപ്പിൾ ഒരുക്കിയിരിക്കുന്നത്.
ഐഫോണ്‍ 11 മുതലുള്ള മോഡലുകൾക്ക് ഐഒഎസ് 26ന്റെ അപ്ഡേറ്റ് ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചു. എന്നാൽ ആപ്പിളിന്റെ സ്വന്തം എഐയായ ആപ്പിൾ ഇന്റലിജൻസിന്റെ ഫീച്ചറുകൾ ഐഫോണ്‍ 16 സീരീസിലും ഐഫോണ്‍ 15 പ്രോ മോഡലുകളിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: പരസ്യരംഗത്ത് 40 വർഷം പൂർത്തിയായ ജലീറ്റയുടെ ലോഗോ പ്രകാശന കർമം കേന്ദ്ര മന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപി നിർവഹിച്ചു.
പരസ്യ മേഖലയിൽ സൗത്ത് ഇന്ത്യയിലെ പ്രമുഖ ഏജൻസികളിൽ ഒന്നായ ജെലീറ്റ അനേകം മുൻനിര ബ്രാൻഡുകളുടെ അണിയറ പ്രവർത്തകരാണ്.
100 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനി കോവിഡിനു ശേഷം അല്പം പിന്നോട്ടു പോയെങ്കിലും വീണ്ടും ഈ സ്ഥാപനത്തെ പുതിയ ഉന്നതങ്ങളിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാർട്ണർമാരായ ജിമ്മി തോമസ്, പി.ടി. ഏബ്രഹാം, സജി തോമസ്, വൈസ് പ്രസിഡന്റ് സരോഷ് തങ്കച്ചൻ എന്നിവർ അറിയിച്ചു.
അത്യാധുനിക ലക്സ്ക്യുബ് വാട്ടർ ഹീറ്റർ വിപണിയിൽ അവതരിപ്പിച്ച് വി ഗാർഡ്
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഗൃഹോപകരണ നിർമാതാക്കളായ വി ഗാർഡ് അത്യാധുനിക ലക്സ്ക്യുബ് വാട്ടർ ഹീറ്റർ അവതരിപ്പിച്ചു.
ലക്സ്ക്യുബ്, ലക്സ്ക്യുബ് ടിജി, ലക്സ്ക്യുബ് സ്മാർട്ട് എന്നീ മോഡലുകളിൽ പുറത്തിറക്കുന്ന വാട്ടർ ഹീറ്റർ അഡ്വാൻസ്ഡ് തെർമോക്ളയിൻ സാങ്കേതികവിദ്യ (ചൂടും തണുപ്പും തരംതിരിക്കുന്ന സാങ്കേതികവിദ്യ) ഉപയോഗിച്ചാണു നിർമിച്ചിരിക്കുന്നത്
ഇത്തരം വാട്ടർ ഹീറ്ററുകൾക്ക് സാധാരണ വാട്ടർ ഹീറ്ററുകളെക്കാൾ 38 ശതമാനം അധികം ചൂടുവെള്ളം നൽകാൻ സാധിക്കും. വാട്ടർ ഹീറ്റർ ഉത്പന്നങ്ങളിലെ ബെഞ്ച്മാർക്കായാണു വി ഗാർഡ്, ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ അവതരിപ്പിക്കുന്നത്.
വി ഗാർഡ് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ച് വാട്ടർ ഹീറ്റർ നിയന്ത്രിക്കാമെന്നതാണു പ്രത്യേകത. ആമസോൺ അലക്സ, ഗൂഗിൾ ഹോം എന്നിവ വഴിയും ലക്സ്ക്യുബ് വാട്ടർ ഹീറ്ററുകൾ ലോകത്തെവിടെനിന്നും പ്രവർത്തിപ്പിക്കാം.
വി ഗാർഡ് സ്മാർട്ട് ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്കു സൗകര്യപ്രദമായ രീതിയിൽ വാട്ടർ ഹീറ്ററുകൾ സെറ്റ് ചെയ്യാം. ഊർജ ഉപയോഗത്തിന്റെ തത്സമയ വിവരങ്ങൾക്കുപുറമെ, വാട്ടർ ഹീറ്ററിന്റെ ആവശ്യമില്ലാത്തപ്പോൾ സെറ്റ് ചെയ്യാനാകുന്ന ഹോളിഡേ മോഡ്, കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള ചൈൽഡ് ലോക്ക് എന്നിവയും ലക്സ്ക്യുബ് സ്മാർട്ട് വാട്ടർ ഹീറ്ററിൽ ലഭ്യമാണെന്ന് വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.
മികച്ച ഊർജക്ഷമതയ്ക്കുള്ള ബിഇഇയുടെ 5 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കിയ ലക്സ്ക്യുബ് വാട്ടർ ഹീറ്റർ മോഡലുകൾക്ക് മൂന്നു വർഷത്തെ വാറന്റിയാണുള്ളത്.
വിപണിമൂല്യം ലക്ഷം കോടി കടന്ന് മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലക്ഷം കോടി രൂപ വിപണിമൂല്യം കടക്കുന്ന കേരളത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനിയായി മാറി.
ബിഎസ്ഇയില്‍ ഓഹരിവില 2,542.90 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി.
2025 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തി 1.22 ലക്ഷം കോടി രൂപയിലെത്തി. സ്വര്‍ണപ്പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു. 5,352 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി.
2021 സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വില 1,120 രൂപയിലെത്തിയപ്പോള് 50,000 കോടി രൂപയുടെ വിപണിമൂല്യം കൈവരിച്ചു. വെറും നാലു വര്‍ഷം കൊണ്ട് 2025 സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദത്തോടെ ഓഹരിവില 1,850 രൂപയിലെത്തിയപ്പോള് കമ്പനി 75,000 കോടി രൂപ വിപണിമൂല്യത്തിലേക്ക് ഉയര്‍ന്നു.
ഇതു നിക്ഷേപകരുടെ തുടര്‍ച്ചയായ വിശ്വാസത്തെയും വളര്‍ച്ചാ മുന്നേറ്റത്തെയുമാണ് കാണിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
മിഷെലിന് ടയര്‍ ഷോറൂം കൊച്ചിയില്‍
കൊച്ചി: ആഗോള ടയര്‍ നിര്‍മാതാക്കളായ മിഷെലിന് ടയേഴ്സിന്റെ സംസ്ഥാനത്തെ പ്രഥമ സെയില്‍സ്, സര്‍വീസ് സെന്റര്‍ പാലാരിവട്ടത്ത് തുറന്നു. ഗ്ലോബല്‍ ടയേഴ്സുമായി സഹകരിച്ചാണ് ഷോറും തുറന്നത്.
5,500 ചതുരശ്ര അടി ഷോറൂമില്‍ ടയര്‍ വില്പനയ്ക്കുപുറമെ വീല്‍ ബാലന്‍സിംഗ്, വീല്‍ അലൈന്മെന്റ്, അലോയ് വീല്‍ അപ്ഗ്രേഡ് തുടങ്ങിയ സേവനങ്ങളുണ്ട്. മിഷെലിന് ഇന്ത്യ സെയില്‍സ് മാനേജര്‍ പ്രശാന്ത് ശര്‍മ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,945 രൂപയും പവന് 71,560 രൂപയുമായി.
കെസിസിപിഎൽ വ്യവസായവകുപ്പുമായി ബിസിനസ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രൊഡക്ട്സിന്റെ(കെസിസിപിഎൽ) പ്രവർത്തനം സംബന്ധിച്ച് എല്ലാ മാസവും സർക്കാർതലത്തിൽ മോണിറ്ററിംഗ് ചെയ്യുന്നതിനായി വ്യവസായ വകുപ്പുമായി ബിസിനസ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടു. കന്പനിയുടെ ഓരോ പ്രോജക്ടും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളിലാണു ബിസിനസ് പ്ലാനും ധാരണാപത്രവും ഒപ്പിട്ടത്.
ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പിനായി പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും കെസിസിപിഎല്ലിനായി മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഹരികുമാർ, ബിപിടി സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.
ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ 2024-25 സാമ്പത്തിക വർഷത്തെ പെർഫോമൻസ് അവലോകനം നടത്തി. ഈ സാമ്പത്തിക വർഷം 129.73 കോടി രൂപ വിറ്റുവരവും ആറു കോടി രൂപ ലാഭവും കൈവരിക്കണമെന്നാണ് ബിസിനസ് പ്ലാൻ വിഭാവനം ചെയ്യുന്നത്. ചെയർമാൻ ടി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗീകാരം നൽകിയതിനുശേഷമാണ് നിർദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചത്.
വൈവിധ്യവത്കരണ പദ്ധതികളിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച പ്രവർത്തന പാതയിലാണു കെസിസിപിഎൽ. സർക്കാരിൽനിന്ന് പ്രത്യേകിച്ച്, വ്യവസായ വകുപ്പിൽനിന്നു ലഭിച്ചുവരുന്ന പിന്തുണയാണ് സ്ഥാപനത്തിനെ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നു മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.
ടാറ്റ എഐജി മെഡികെയർ സെലക്ട് അവതരിപ്പിച്ചു
തിരുവനന്തപുരം: ടാറ്റ എഐജി ജനറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് പുതിയ ഉത്പന്നമായ മെഡികെയർ സെലക്ട് വിപണിയിലെത്തിച്ചു.
കോവിഡ് 19 പോലുള്ള ആവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് മെഡികെയർ സെലക്ട്.
മൂന്നു കോടി രൂപ വരെ പരിരക്ഷാതുക വാഗ്ദാനം ചെയ്യുന്നു. ഇൻപേഷ്യന്റ് ഹോസ്പിറ്റലൈസേഷൻ, ഹോസ്പിറ്റലൈസേഷനു മുമ്പും ശേഷവും ഉള്ള ചെലവുകൾ, ഔട്ട്പേഷ്യന്റ് ആനുകൂല്യങ്ങൾ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ലെയിമുകൾ മൂലം പരിരക്ഷാതുക തീർന്നാൽ, അത് സ്വയമേ പുനഃസ്ഥാപിക്കുന്ന റിസ്റ്റോറേഷൻ ബെനഫിറ്റ് ആണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
കോവിഡ് 19ന്റെ പുതിയ വകഭേദം കേരളത്തിലെ നിരവധി ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
സിനര്‍ജി ഫുഡ് ബിസിനസ് എക്സ്പോ ജൂലൈ രണ്ടു മുതല്‍
കൊച്ചി: ഫുഡ് ബിസിനസ് മേഖലയിലെ പുതുമകള്‍ പരിചയപ്പെടുത്തുന്നതിനായി സിനര്‍ജി എക്സ്പോഷേഴ്സ് ആന്‍ഡ് ഇവന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ബി2ബി എക്സ്പോയുടെ രണ്ടാമത് എഡിഷന് ജൂലൈ രണ്ടു മുതല്‍ നാലു വരെ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ നടക്കും.
രാജ്യത്തെ ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന എക്സ്പോയില്‍ ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിംഗ്, ബേക്കറി, ഫുഡ് പ്രോസസിംഗ്, ഹോസ്പിറ്റാലിറ്റി, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങി 300ലേറെ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളും ബ്രാന്‍ഡുകളും പ്രദര്‍ശിപ്പിക്കും.
35ഓളം രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറോളം എക്സിബിറ്റേഴ്സ് ഫുഡ് ബസിനസ് എക്സ്പോയുടെ ഭാഗമാകുമെന്ന് സിനര്‍ജി എക്സ്പോഷേഴ്സ് ആന്‍ഡ് ഇവന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജി. ശശികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.fdpexpo.com/ visitor-regitsration എന്ന ലിങ്ക് വഴിയോ 6382175231 എന്ന മൊബൈല്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി. ശശികുമാർ - 95516 65441.
കാനറ എച്ച്എസ്ബിസി ബോണസ് പ്രഖ്യാപിച്ചു
കൊച്ചി: കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷ്വറൻസ് 2025 സാമ്പത്തികവർഷത്തിൽ 250 കോടി രൂപ ബോണസായി നൽകും.
2024ലേതിനേക്കാൾ 7.90 ശതമാനം കൂടുതലാണിത്. 2.27 ലക്ഷം പോളിസി ഉടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിപ്രോ ബ്രാഹ്മിൻസിന് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി
കൊച്ചി: ഭക്ഷ്യോത്പന്ന നിര്‍മാതാക്കളായ ബ്രാഹ്മിന്‍സ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങളില്‍നിന്നു പ്രചോദനമള്ക്കൊണ്ടാണ് പുതിയ ബ്രാന്‍ഡിംഗ് വിപ്രോ ബ്രാഹ്മിന്‍സ് അവതരിപ്പിച്ചത്.
പ്രഭാതഭക്ഷണ പ്രീമിക്സ് പൊടികള്‍, സുഗന്ധവ്യഞ്ജന മിശ്രിതങ്ങള്‍, ഗോതമ്പ് ഉത്പന്നങ്ങള്‍, അച്ചാറുകള്‍, ഡെസേര്‍ട്ട് മിക്സുകള്‍ എന്നീ ഉത്പന്നങ്ങള്‍ പുതിയ പാക്കേജിംഗില്‍ ലഭ്യമാകും.
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ആഗോള സൂചനകളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പണ നയ നടപടികളുടെയും കരുത്തിൽ തുടർച്ചയായ രണ്ടാം സെഷനിലും മുന്നേറ്റം നടത്തി.
നിഫ്റ്റി 50 എല്ലാ പ്രതിരോധങ്ങളും തകർത്ത് 25,100 പോയിന്റ് കടന്നു. സെൻസെക്സ് 250 പോയിന്റ് ഉയർന്നു. ഇന്നലെ നിഫ്റ്റി 100.15(0.40%) മുന്നേറി 25,103.20ലും സെൻസെക്സ് 256.22 പോയിന്റ് (0.31%) ഉയർന്ന് 82,445.21ലും വ്യാപാരം പൂർത്തിയാക്കി.
റിയാലിറ്റി സൂചിക ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്.നിഫ്റ്റി ഐടി, ബാങ്കിംഗ് ഓഹരികൾ, മീഡിയ ഓഹരികൾ മുന്നേറ്റത്തിന് നേതൃത്വം നല്കിയപ്പോൾ വിശാല സൂചികകളും കുതിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ യഥാക്രമം 1.57%, 1.13% ഉയർന്നു. ബിഎസ്ഇ മിഡ്കാപ് 1.03 ശതമാനവും സ്മോൾകാപ് 1.19 ശതമാനവും മുന്നേറി.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും കരുതൽ ധനാനുപാതം (സിആർആർ) 100 ബേസിസ് പോയിന്റും കുറച്ചത് ബുള്ളിഷ് വികാരത്തിന് ആക്കം കൂട്ടി. വ്യാപാരത്തിനിടെ ബാങ്ക് സൂചികകൾ ആദ്യമായി 57,000 കടന്നു. പൊതുമേഖലാ ബാങ്കുകളുടെയും പ്രൈവറ്റ് ബാങ്കുകളുടെയും ഇരട്ട സൂചികകൾ നേട്ടം രേഖപ്പെടുത്തി.
57,000 ലെവലിൽ നിന്ന് സൂചിക അല്പം പിന്നോട്ടു പോയെങ്കിലും ബാങ്ക് നിഫ്റ്റി സൂചിക 0.46 ശതമാനം അഥവാ 250 പോയിന്റ് ഉയർന്ന് 56,839.60 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയവയിൽ മുൻപന്തിയിൽ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണവായ്പകൾക്കായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ നേട്ടം വർധിപ്പിച്ചു. 2.5 ലക്ഷം രൂപ വരെയുള്ള സ്വർണവായ്പകൾക്ക് ലോണ്‍ ടു വാല്യു (വായ്പ മൂല്യം) അനുപാതം 85 ശതമാനമായും 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനമായും വർധിപ്പിച്ചതാണ് ആർബിഐയുടെ പുതിയ നിർദേശങ്ങൾ.
മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, ഐഐഎഫ്എൽ ഫിനാൻസ് തുടങ്ങിയ സ്വർണ വായ്പ എൻബിഎഫ്സികളുടെ ഓഹരികൾ വ്യാപാരത്തിൽ എട്ട് ശതമാനം വരെ ഉയർന്നതിന് കാരണമായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,955 രൂപയും പവന് 71,640 രൂപയുമായി.
മൗഞ്ചാരോ ഇന്ത്യയിൽ ഹിറ്റ്
മുംബൈ: ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഇലി ലില്ലി പുറത്തിറക്കിയ മൗഞ്ചാരോ ഇന്ത്യയിൽ ഹിറ്റ്. മാർച്ചിലാണ് മൗഞ്ചാരോ ഇന്ത്യയിൽ അവതരിപ്പിച്ചത്.
രാജ്യത്ത് മൂന്നു മാസത്തിനുള്ള 24 കോടി രൂപയുടെ വിൽപ്പനയാണ് നടന്നതെന്ന് ഫാർമറാക്ക് സമാഹരിച്ച ഇന്ത്യൻ ഫാർമ മാർക്കറ്റ് ഡാറ്റ പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മരുന്ന് അവതരിപ്പിച്ചതിനുശേഷം ഡോക്ടർമാരുടെ കുറിപ്പടികളുടെ എണ്ണവും ഈ മരുന്നിനെ ആശ്രയിക്കുന്ന പുതിയ രോഗികളുടെ എണ്ണവും വർധിച്ചു.
ആഴ്ചയിലൊരിക്കൽ ചർമത്തിൽ കുത്തിവയ്ക്കേണ്ട മൗഞ്ചാരോ (ടിർസെപറ്റൈഡ്) നിലവിൽ രണ്ട് ഡോസുകളിലാണ് വിപണിയിലെത്തുന്നത് - 2.5 മില്ലിഗ്രാം, 5 മില്ലിഗ്രാം. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ (സിഡിഎസ് സിഒ) അംഗീകരിച്ച ഈ മരുന്നിന്റെ വില 2.5 മില്ലിഗ്രാമിന് 3500 രൂപയു 5 മില്ലിഗ്രാം ഡോസിന് 4,375 രൂപയുമാണ്.
മാർച്ച് മുതൽ മേയ് വരെയുള്ള കണക്കുകൾ പ്രകാരം, വിൽപ്പനയിലും അളവിലും സ്ഥിരമായ വർധന കാണപ്പെടുന്നു. മാർച്ചിലെ 3.46 കോടി രൂപയിൽ നിന്ന് ഏപ്രിലിൽ 7.87 കോടി രൂപയായും മേയ് മാസത്തിൽ 12.60 കോടി രൂപയായും വിൽപ്പന ഉയർന്ന് വെറും മൂന്ന് മാസത്തിനുള്ളിൽ ആകെ വിൽപ്പന 23.94 കോടി രൂപയായി. യൂണിറ്റുകളുടെ വിൽപ്പന മാർച്ചിൽ 11,640 ആയിരുന്നത് ഏപ്രിലിൽ 27,650 ആയും മേയിൽ 42,280 ആയും ഉയർന്നു. ആകെ 81,000 യൂണിറ്റുകൾ വിറ്റു.
2.5 മില്ലിഗ്രാമിന് പുതിയ കുറിപ്പടികൾ ലഭിക്കുണ്ടെങ്കിലും വേഗത്തിലാണ് 5 മില്ലി ഗ്രാമിലേക്കു പോകുന്നത്.
മാർച്ചിൽ 5,400 യൂണിറ്റായിരുന്ന 2.5 മില്ലിഗ്രാം മേയ് മാസത്തോടെ 19,350 ആയി ഉയർന്നു. അതേസമയം 5 മില്ലിഗ്രാം വേരിയന്റ് അതേ കാലയളവിൽ 6,240 യൂണിറ്റിൽ നിന്ന് 22,940 ആയി കുത്തനെ വർധിച്ചു.
നിലവിൽ ഈ മരുന്നിന്റെ ഉപയോഗം ഏതാണ്ട് പൂർണമായും കുറിപ്പടി അനുസരിച്ചാണ് നടക്കുന്നത്. ടൈപ്പ് 2 പ്രമേഹത്തിന് ഡോക്ടർമാർ രോഗികൾക്ക് ഈ മരുന്ന് നൽകിവരുന്നു.
ഈ മരുന്നിന്റെ ഇരട്ട-പ്രവർത്തന സംവിധാനം ഇന്ത്യയിൽ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നതുമായ പൊണ്ണത്തടിക്കെതിരേയുള്ള ചികിത്സയ്ക്കുള്ളതായി മാറ്റിയിരിക്കുന്നു.
ഇന്ത്യയിൽ, പൊണ്ണത്തടി ചികിത്സയ്ക്കുള്ള വിപണി നിലവിൽ 3,000-3,500 കോടി രൂപയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഐഎംഎആർസിയുടെ കണക്കുകൾ പ്രകാരം 2030 ആകുന്പോഴേക്കും ഇത് ഗണ്യമായി വികസിക്കുകയും 25,000 കോടി രൂപയിലെത്തുകയും ചെയ്യും.
റിലയന്‍സ് ഡിജിറ്റലില്‍ ‘ഷോപ്പ് ആന്‍ഡ് വിന്’
കൊച്ചി: ഇലക്ട്രോണിക്സ് റീട്ടെയ്റായ റിലയന്‍സ് ഡിജിറ്റല്‍ ഓരോ പര്‍ച്ചേസിലും സമ്മാനങ്ങളുമായി ‘ഷോപ്പ് ആന്‍ഡ് വിന്’ കാമ്പയിന് തുടങ്ങി.
ഓഗസ്റ്റ് 31 വരെ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളിലും മൈ ജിയോ സ്റ്റോറുകളിലും ഓണ്‍ലൈനിലും ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 30 കോടി വരെ മൂല്യമുള്ള സമ്മാനങ്ങള്‍ ലഭിക്കും.
25 കാറുകള്‍, 40 ബൈക്കുകള്‍, 450 ലധികം ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവ സമ്മാനമായി ലഭിക്കും. ലാപ്ടോപ്പുകള്, വാഷിംഗ് മെഷീനുകള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് ഉറപ്പായ സമ്മാനങ്ങളുണ്ട്. ഈ മാസം 15 വരെ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 15,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.
നോണ്‍സ്റ്റോപ്പ് ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ച് വി
കൊച്ചി: ടെലികോം ഓപ്പറേറ്ററായ വി, ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തില്‍ അവതരിപ്പിച്ചു.
നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള പ്ലാന്‍, പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റ ക്വാട്ട തീര്‍ന്നുപോകുന്ന പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വാലിഡിറ്റി കാലയളവിൽ മുഴുവൻ നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റ ലഭിക്കും.
398 രൂപ മുതല്‍ (28 ദിവസം) ആരംഭിക്കുന്ന വി നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനുകളുണ്ട്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം മുഴുവന്‍ അണ്‍ലിമിറ്റഡ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
എച്ച്സിഎൽ ടെക് കേരളത്തിലെ രണ്ടാമത്തെ ഡെലിവറി സെന്റർ ടെക്നോപാർക്കിൽ ആരംഭിച്ചു
തിരുവനന്തപുരം: പ്രമുഖ ആഗോള സാങ്കേതികവിദ്യ കന്പനിയായ എച്ച്സിഎൽടെക്ക് ടെക്നോപാർക്കിൽ ഡെലിവറി സെന്റർ ആരംഭിച്ചു.
വിവിധ വ്യാവസായിക മേഖലകളിലെ എച്ച്സിഎൽടെക്കിന്റെ ഉപയോക്താക്കൾക്ക് എഐ, ജെൻഎഐ, ക്ലൗഡ്, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രോജക്ടുകൾ വിതരണം ചെയ്യുന്ന കേന്ദ്രമാണിത്.
സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ്, ഐടി സ്പെഷൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു , അലയൻസ് ടെക്നോളജി, ഇഎംടി മെംബർ, ഇൻഫ്രാസ്ട്രക്ചർ സർവീസസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി തലവനായ ഫാബ്രിസിയോ സാൽവത്തോറെ, അലയൻസ് ടെക്നോളജിയുടെ ബ്രാഞ്ച് തലവനായ ജയന്ത് തുൾസിയാനി, എച്ച്സിഎൽടെക്കിന്റെ യൂറോപ്പ്, യുകെഐയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിനാൻഷൽ സർവീസസിന്റെ തലവനുമായ സുദീപ് ലാഹിരി എന്നിവർ പങ്കെടുത്തു.
എച്ച്സിഎൽടെക്കിന്റെ കേരളത്തിലെ രണ്ടാമത്തെ കേന്ദ്രമാണിത്. കഴിഞ്ഞ വർഷം കൊച്ചിയിൽ എച്ച്സിഎല്ലിന്റെ ആദ്യത്തെ കേന്ദ്രം ആരംഭിച്ചിരുന്നു.
പിടിവിട്ടു കുതിച്ച് വെളിച്ചെണ്ണ
നാളികേര ക്ഷാമത്തിന്റെ മറവിൽ വ്യവസായികൾ വെളിച്ചെണ്ണ വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചത് കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു. നാളികേര കർഷകരെ മറയാക്കി വ്യവസായ ലോബി നടത്തിയ നീക്കം സംസ്ഥാന സർക്കാർ കണ്ടില്ലെന്ന ഭാവത്തിൽ.
കാലാവസ്ഥ അൽപ്പം തെളിഞ്ഞത് അവസരമാക്കി ചെറുകിട കർഷകർ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കങ്ങൾക്ക് തുടക്കംകുറിച്ചു. ഓഫ് സീസണിലെ കൊക്കോയുടെ വിലക്കയറ്റത്തിന് തുരങ്കം വയ്ക്കാൻ ചോക്ലേറ്റ് വ്യവസായികൾ, അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോ വീണ്ടും 10,000 ഡോളറിലേക്ക്. കുരുമുളക് വില നേരിയ റേഞ്ചിൽ നീങ്ങി.
കുടുംബ ബജറ്റ് താളം തെറ്റിച്ച് വെളിച്ചെണ്ണ വില കേരളത്തിൽ വെളിച്ചെണ്ണ വിലയെ പിന്നിട്ട വാരം കുത്തനെ ഉയർത്തി. വിപണിയിലെ അസ്വാഭാവിക വിലക്കയറ്റം കണ്ടിട്ടും സംസ്ഥാന സർക്കാർ ഒന്നും കണ്ടില്ലെന്ന ഭാവത്തിലാണ്. ഒറ്റ ആഴ്ചയിൽ വെളിച്ചെണ്ണ ക്വിന്റലിന് 900 രൂപ ഉയർന്ന് 31,100 രൂപയായി. കൃത്രിമ വിലക്കയറ്റം നിരീക്ഷിക്കുന്നതിൽ സർക്കാർ വൃത്തങ്ങൾക്ക് സംഭവിച്ച വീഴ്ച ഫലത്തിൽ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു.

വിപണിയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ വിലയിരുത്തുന്നതിൽ ഭരണചക്രത്തിന് സംഭവിച്ച വീഴ്ച അവസരമാക്കി അയൽ സംസ്ഥാനങ്ങളിലെ വൻകിട കൊപ്രയാട്ട് വ്യവസായികൾ കേരളത്തിലെ എണ്ണ വിപണികളെ കൈകുമ്പിളിലിട്ട് ഒരാഴ്ച്ച അമ്മാനമാടിയിട്ടും ‘ഞാൻ ഒന്നും അറിഞ്ഞില്ല രാമനാരായണ’യെന്ന ഭാവത്തിലാണ്.
ഏത് ഒരു ഉത്പന്നത്തിനും അത് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഉയർന്ന വില ലഭിക്കുകതന്നെ വേണം. എന്നാൽ, ഇവിടെ നാളികേര കർഷകരെ നോക്കുകുത്തിയാക്കിയാണ് വ്യവസായികൾ കരുക്കൾ ഓരോന്നായി നീക്കിയത്. പച്ചത്തേങ്ങയോ, കൊപ്രയോ സംഭരിക്കാൻ അവർ ഉത്സാഹം കാണിക്കുന്നില്ല. ഇവ രണ്ടും മില്ലുകാർ ശേഖരിച്ചാൽ മാത്രമേ കർഷകർക്ക് ഉയർന്ന വില ഉറപ്പ് വരുത്താനാവൂ. വ്യവസായിയാവട്ടേ സ്റ്റോക്കുള്ള വെളിച്ചെണ്ണ മാസാരംഭ ഡിമാന്‍ഡിന്റെ മറവിൽ നിത്യേന വില ഉയർത്തി വിറ്റഴിച്ചു.
പാചകയെണ്ണകളുടെ വിലക്കയറ്റം തടയാൻ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ച പ്രഖ്യാപനം പുറത്തു വന്ന് ഒരാഴ്ചയ്ക്കിടയിലാണ് വിപണിയിൽ കൃത്രിമങ്ങൾ അരങ്ങേറിയത്. കൊച്ചി വിപണിയിലെ അടിസ്ഥാന വിലയെ ആസ്പദമാക്കിയാണ് രാജ്യാന്തര മാർക്കറ്റിൽ പോലും ഇന്ത്യൻ നാളികേരോത്പപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്.
പിന്നിട്ടവാരം തമിഴ്നാട്ടിൽ വെളിച്ചെണ്ണ ക്വിന്റലിന് 32,300ൽ നിലകൊണ്ടപ്പോൾ കേരളത്തിൽ നിരക്ക് 30,200ൽനിന്നും 31,100 രൂപ വരെ ഉയർത്തി. ഈ വിലക്കയറ്റം മൊത്തമായും വ്യവസായികളുടെ സൃഷ്ടിയാണ്. കൊപ്ര 20,200ൽ നിന്നും 20,800ലേക്ക് കയറിയെങ്കിലും ഇടപാടുകൾ നാമമാത്രമായിരുന്നു. ഇനി കർക്കടകം വരെ വിളവെടുപ്പ് രംഗം നിർജീവമായിരിക്കും.
നടപ്പുവർഷം ആഗോള വെളിച്ചെണ്ണ ഉത്പാദനം 3.22 ദശലക്ഷം ടണ്ണിൽ ഒതുങ്ങുമെന്ന് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഉത്പാദനം 3.28 ദശലക്ഷം ടണ്ണായിരുന്നു. പ്രവചനാതീതമായ തോതിലെ മഴയും ഉയർന്ന ചൂടും മൂലം പ്രധാന ഉത്പാദക രാജ്യങ്ങളിൽ മച്ചിങ്ങ പൊഴിച്ചിൽ കഴിഞ്ഞ വർഷം മുതൽ വ്യാപകമായത് ഉത്പാദനത്തെ ബാധിച്ചു.
നാളികേര ഉത്പാദനത്തിൽ മുൻ നിരയിലുള്ള ഫിലിപ്പീൻസ് 2024ൽ 1.33 ലക്ഷം ടണ്ണായിരുന്നു ഉത്പാദിപ്പിച്ചത്. ഈ വർഷം 1.25 ലക്ഷം ടണ്ണായി ചുരുങ്ങാം. ഇന്തോനേഷ്യയിലും ഇന്ത്യയിലും ഉത്പാദനം ചുരുങ്ങിയതും ലോക വിപണിയിൽ ഉത്പന്ന ക്ഷാമം രൂക്ഷമാക്കി. ലഭ്യത ചുരുങ്ങിയ തക്കത്തിന് വെളിച്ചെണ്ണ വില കൃത്രിമായി ഉയർത്താൻ തമിഴ്നാട് ലോബി കിണഞ്ഞ് ശ്രമിക്കുന്നതായി വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഓഫ് സീസണിൽ വിലയുയരാതെ കൊക്കോ രാജ്യത്തെ ചോക്ലേറ്റ് വ്യവസായികൾ സംഘടിതരായി കൊക്കോ സംഭരണം കുറച്ചത് ഉത്പാദന മേഖലയെ പ്രതിസന്ധിലാക്കി. വൻകിട-ചെറുകിട വ്യവസായികൾ ഓഫ് സീസണിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തുകയെന്ന ലക്ഷ്യതോടെ രംഗത്തുനിന്നും അകന്നതായി മധ്യവർത്തികളും ഉത്പാദകരും പറയുന്നു. വ്യവസായികൾ കൊക്കോ സംഭരണം കുറച്ചതിന് പിന്നാലെ ഒരു അർധ സർക്കാർ സ്ഥാപനവും ചരക്ക് ശേഖരിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തിയത് കൊക്കോ കർഷകർക്കും കനത്ത പ്രഹരമായി. കർഷകരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ട അർധസർക്കാർ സ്ഥാപനം വ്യവസായികളുടെ താളത്തിന് തുള്ളുന്നതായാണ് ഉത്പാദകരുടെ പരാതി.

അടുത്ത വാരതോടെ മധ്യകേരളത്തിലും ഹൈറേഞ്ചിലും കൊക്കോ വിളവെടുപ്പ് അവസാനിക്കും. അതായത് മാസത്തിന്റെ രണ്ടാം പകുതി മുതൽ വില ഉയരാനുള്ള സാഹചര്യം മുന്നിലുള്ള സന്ദർഭത്തിലാണ് ചോക്ലേറ്റ് ലോബി തന്ത്രപരമായി സംഭരണം കുറച്ചത്. കൊക്കോ കായ പച്ച കിലോ 90 രൂപയിലും പരിപ്പ് 440 രൂപയിലുമാണ്. അന്താരാഷ്ട്ര വിപണിയിൽ കൊക്കോ വില ടണ്ണിന് 9400 ഡോളറിൽ നിന്നും 10,472 ഡോളർ വരെ പിന്നിട്ട വാരം ഉയർന്നു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ കൊക്കോ സാങ്കേതികമായി ബുള്ളിഷ് ട്രെന്‍ഡിലേക്ക് തിരിഞ്ഞതിന് പിന്നിൽ ചില ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ സംഭവിച്ച ഇടിവാണ്.
പ്രതീക്ഷയിൽ റബർ കർഷകർ കലിതുള്ളിയ ശേഷം കാലവർഷം അൽപ്പം ശാന്തമായത് അവസരമാക്കി മാറ്റുകയാണ് റബർ ഉത്പാദകർ. റബർ മരങ്ങളിൽ പരമാവധി വേഗത്തിൽ റെയിൻ ഗാർഡ് ഒരുക്കാനുള്ള ശ്രമത്തിലാണവർ. ആഭ്യന്തര വിദേശ വിപണികളിൽ ഷീറ്റ് വില ഇരുന്നൂറ് രൂപയെ ചുറ്റിപ്പറ്റി നിലകൊള്ളുന്നതിനാൽ മുന്നിലുള്ള രണ്ട് മാസം മെച്ചപ്പെട്ട വിലയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ.
മഴ കനത്താലും റെയിൻ ഗാർഡിട്ട തോട്ടങ്ങളിൽ വെട്ട് നടക്കുമെന്ന ആശ്വാസത്തിലാണ് കർഷകർ. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 197 രൂപയിലും രാജ്യാന്തര വിപണിയിൽ കിലോ 194 രൂപയിലുമാണ്. അതേസമയം ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ചൈനീസ് ഡിമാൻഡ് മങ്ങിയതിനാൽ റബറിന് ആവശ്യക്കാർ കുറവാണ്.
വിയറ്റ്നാം കുരുമുളക് കയറ്റുമതി ഉയർത്താൻ ശ്രമം തുടരുന്നു. വിയറ്റ്നാം ഉത്പന്നങ്ങൾക്ക് അമേരിക്കൻ ആവശ്യക്കാർ കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വാങ്ങലുകാരുണ്ട്. ഒരു ലക്ഷം ടൺ കുരുമുളകിന്റെ ഉത്പാദനം അവകാശപ്പെടുന്നതിനാൽ താഴ്ന്ന വിലയ്ക്ക് കച്ചവടങ്ങൾ ഉറപ്പിക്കാമെന്ന നിലപാടിലാണ് ഇറക്കുമതി രാജ്യങ്ങൾ. ഇന്തോനേഷ്യയിൽ ജൂലൈയിൽ വിളവെടുപ്പ് തുടങ്ങുമെന്നത് വിലയെ സ്വാധീനിക്കും. ഉത്പാദന മേഖലകളിൽനിന്നും കൊച്ചിയിലേക്കുള്ള ചരക്ക് വരവ് ശക്തമല്ല. ഗാർബിൾഡ് മുളക് ക്വിന്റലിന് 68,900 രൂപ.
കേരളത്തിൽ സ്വർണ വില കയറിയിറങ്ങി. പവൻ 71,360 രൂപയിൽ നിന്നും 73,040 രൂപ വരെ കയറിയ ശേഷം വാരാന്ത്യം 71,840 ലേക്ക് ഇടിഞ്ഞു. ഗ്രാമിന് വില 8980 രൂപ.