റബർ കർഷകർ ഒരുങ്ങുന്നു; ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന വ്യാപാരികൾ സംഭരണത്തിരക്കിൽ
ഏഷ്യൻ രാജ്യങ്ങളിൽ ഒക്ടോബർ വരെയുള്ള കാലയളവിൽ റബർ ഉത്പാദനം ഉയർന്ന തലത്തിലെത്തും, ഊഹക്കച്ചവടക്കാർ വിപണിയെ അമ്മാനമാടാനുള്ള ശ്രമത്തിൽ, ടയർ ലോബി താഴ്ന്ന വിലയെ ഉറ്റുനോക്കും. ഉത്തരേന്ത്യൻ വാങ്ങലുകാർ കുരുമുളക് സംഭരണം ഊർജിതമാക്കി, നിരക്ക് കയറി. ദക്ഷിണേന്ത്യൻ നാളികേര വിപണി കയറ്റിറക്കത്തിൽ. മികച്ച കാലാവസ്ഥയിൽ ഏലക്ക ഉത്പാദനം മെച്ചപ്പെടുന്നു.
ടാപ്പിംഗിലേക്കു കടക്കാൻ കർഷകർ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മഴയുടെ ശക്തി കുറയുന്നതിനാൽ ഒക്ടോബർ വരെ റബർ ടാപ്പിംഗ് രംഗം കൂടുതൽ സജീവമാകും. തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മാത്രമല്ല; ഇന്ത്യ, ശ്രീലങ്ക കംബോഡിയ, വിയറ്റ്നാം തുടങ്ങിയ മുഖ്യ റബർ ഉത്പാദക രാജ്യങ്ങളിലും മുന്നിലുള്ള മാസങ്ങളിൽ റബർ ഉത്പാദനം ഏറ്റവും ഉയരുന്ന സന്ദർഭമാണ്. ആഗോള വിപണിയിൽ റബർ ഷീറ്റ്, ലാറ്റക്സ് ലഭ്യത പതിവിലും ഉയരുന്നത് മുന്നിൽകണ്ട് വ്യവസായികൾ കൂടുതൽ കച്ചവടങ്ങൾക്ക് മുന്നിലുള്ള ആഴ്ചകളിൽ ഉത്സാഹിക്കും.
ടയർ മേഖലയിൽ നിന്നുള്ള പുതിയ ഓർഡറുകൾക്ക് അവസരം ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് ഉത്പാദക രാജ്യങ്ങൾ. കാർഷിക മേഖല ടാപ്പിംഗ് ദിനങ്ങൾ പരമാവധി ഉയർത്താൻ കയറ്റുമതി രാജ്യങ്ങൾ ശ്രമം നടത്തും. യുഎസ് തീരുവ വിഷയത്തിൽ ആഗോള തലത്തിൽ റബറിനു ഡിമാൻഡ് മങ്ങുമോയെന്ന ആശങ്കയും ഇല്ലാതില്ല. അന്താരാഷ്ട്ര റബർ മാർക്കറ്റ് ഏത് ദിശയിൽ ചുവടുവയ്ക്കുമെന്ന വ്യക്തതയ്ക്കായി വ്യവസായികൾ കാത്തുനിൽക്കുന്നു. അവധിവ്യാപാരത്തിൽ നിക്ഷേപകരും ഊഹക്കച്ചവടക്കാരും സ്വീകരിക്കുന്ന നിലപാട് ഈ അവസരത്തിൽ നിർണായകമാവും.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഡെയ്ലി ചാർട്ടിൽ റബർ പുതിയ ദിശയിലേക്ക് തിരിയാനുള്ള ശ്രമത്തിലാണ്. വ്യവസായികളും ഊഹക്കച്ചവടക്കാരും റബറിനെ ഉഴുതു മറിക്കാൻ അണിയറനീക്കങ്ങൾ തുടങ്ങി. ഒക്ടോബർ അവധി വാരാന്ത്യം 325 യെന്നിലാണ്, റബറിന് 329 യെന്നിലെ തടസം മികടന്നാലും 336 യെന്നിൽ വീണ്ടും പ്രതിരോധം തലയുയർത്താം.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 202 രൂപയിൽനിന്നും 198ലേക്ക് വാരാവസാനം താഴ്ന്നു. ഏറെ നിർണായകമായ 200 രൂപയിലെ താങ്ങ് നഷ്ടപ്പെട്ടത് കർഷകരുടെ വശത്തുനിന്ന് വീക്ഷിക്കുമ്പോൾ അത്ര സുഖകരമല്ല. എന്നാൽ, പ്രതികൂല കാലാവസ്ഥയിൽ അടിക്കടി ടാപ്പിംഗിനു തടസം നേരിടുന്നതിനാൽ വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങില്ലെന്നത് വിപണിക്ക് താങ്ങ് പകരും.
കുരുമുളകിലും ഏലക്കയിലും പ്രതീക്ഷ ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന വ്യാപാരികൾ ദീപാവലി വരെയുള്ള കാലയളവിലെ ഡിമാൻഡ് മുൻനിർത്തി കുരുമുളക് സംഭരണത്തിരക്കിലാണ്. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകളിൽ നാടൻ കുരുമുളക് സ്റ്റോക്ക് ചുരുങ്ങിയത് കണക്കിലെടുത്തൽ വില ഏതവസരത്തിലും കുതിക്കാൻ ഇടയുണ്ട്. ദക്ഷിണേന്ത്യയിൽ വിളവ് ചുരുങ്ങിയതിനാൽ വർഷാരംഭം മുതൽ കൊച്ചിയിൽ നാടൻ ചരക്ക് വരവ് കുറവാണ്. ഉത്പാദനം ചുരുങ്ങിയതിനാൽ കാർഷിക മേഖലയിലും കാര്യമായ മുളകില്ല. നിലവിൽ 67,700 രൂപയിൽ നീങ്ങുന്ന അൺ ഗാർബിൾഡ് 70,000 രൂപയെ ഉറ്റുനോക്കുന്നു.

വിപണി ചൂടുപിടിക്കുമെന്ന് വ്യക്തമായി മനസിലായ വ്യവസായികൾ ഇറക്കുമതിക്കും ശ്രമം നടത്തുന്നുണ്ട്. നടപ്പ് വർഷം ആദ്യ പകുതിയിൽ വിയറ്റ്നാം കുരുമുളക് കയറ്റുമതിയിൽ വർധന രേഖപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളും മധ്യപൂർവേഷ്യൻ രാജ്യങ്ങളുമാണു കൂടുതൽ ചരക്ക് അവിടെനിന്നും ഇറക്കുമതി നടത്തിയത്, ഇതിനിടയിൽ വിയറ്റ്നാമിൽ മികച്ചയിനം ചരക്കിന്റെ സ്റ്റോക്ക് ചുരുങ്ങിയെന്ന രഹസ്യ വിവരം വിരൽചൂണ്ടുന്നത് ജനുവരി വരെയുള്ള കാലയളവിൽ അവർ വില ഉയർത്താനുള്ള സാധ്യതകളിലേക്കാണ്.
മികച്ച കാലാവസ്ഥ വിലയിരുത്തിയാൽ ലേലകേന്ദ്രങ്ങളിൽ കൂടുതൽ ഏലക്ക വരുംദിനങ്ങളിൽ വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ആഭ്യന്തര വിദേശ ഇടപാടുകാർ. ലഭ്യത ഉയരുന്നത് മുന്നിൽക്കണ്ട് ഒരു വിഭാഗം വാങ്ങലുകാർ കരുതലോടെയാണു നീക്കങ്ങൾ നടത്തുന്നത്. ചിങ്ങ ഡിമാൻഡ് മുന്നിൽകണ്ട് പ്രാദേശിക തലത്തിൽ ഏലത്തിന് ആവശ്യക്കാരുണ്ട്. അന്തർസംസ്ഥാന വാങ്ങലുകാരും ഏലത്തിൽ താത്പര്യം നിലനിർത്തിയെങ്കിലും വാരാന്ത്യം ശരാശരി ഇനങ്ങൾ 2500 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 2398ലേക്ക് താഴ്ന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൊപ്ര പൂഴ്ത്തിവയ്പുകാരും ഊഹക്കച്ചവടക്കാരും ഉത്പന്നം ഏത് വിധേനയും വിറ്റുമാറാൻ വാരാരംഭം മുതൽ മത്സരിച്ചു. മാർച്ച് മുതൽ വിപണിയെ അമ്മാനമാടിയ അവർക്ക് പക്ഷേ പിന്നിട്ടവാരം തിരിച്ചടി നേരിട്ടു. വിലത്തകർച്ചയുടെ ആക്കം കണ്ട് തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് വിപണിയെ പിടിച്ചുലച്ചു. എന്നാൽ, വാരാന്ത്യം കാങ്കയം ആസ്ഥാനമായുള്ള വൻകിട മില്ലുകാർ താഴ്ന്ന വിലയ്ക്ക് ലഭിച്ച കൊപ്ര പരമാവധി വാങ്ങി കൂട്ടാൻ കാണിച്ച ഉത്സാഹം കണക്കിലെടുത്താൽ ചിങ്ങത്തിൽ വെളിച്ചെണ്ണ വിപണി വീണ്ടും ചൂടുപിടിക്കും.
കഴുകൻകണ്ണുകളുമായി വിപണിയെ ഉറ്റുനോക്കിയ അവർ ബോട്ടം ഫിനിഷിംഗിനുള്ള അവസരം പ്രയോജനപ്പെടുത്തുന്നു. കഴിഞ്ഞവാരം സൂചന നൽകിയതാണു തകർച്ചയിൽ ഏറ്റവും താഴ്ന്ന റേഞ്ചിൽ പുതിയ സാധ്യതകൾക്ക് അവസരം കണ്ടെത്തുന്ന തന്ത്രം നമ്മുടെ ഇടപാടുകാരും പരീക്ഷിക്കണമെന്നത്, ആ ഉപദേശം അവർ രണ്ട് കൈയും നീട്ടി അക്ഷരംപ്രതി സ്വീകരിച്ചുവെന്നു മാത്രമല്ല, അതിൽ വിജയിക്കുകയും ചെയ്തു.
തൊട്ടു മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ്, വിദേശ ഓപ്പറേറ്റർമാർ പലപ്പോഴും പരീക്ഷിച്ച് തന്ത്രം നമുക്കും ഒന്ന് പയറ്റാമെന്ന്. അതേ, ആറ് ആഴ്ചകളിലെ തുടർച്ചയായ തകർച്ചയെ കത്രികപ്പൂട്ടിട്ട് ബന്ധിച്ചത് നിഫ്റ്റി സൂചികയുടെ കരുത്ത് തിരിച്ചുപിടിക്കാൻ അവസരം ഒരുക്കി. 268 പോയിന്റിന്റെ പ്രതിവാര മികവിലാണ് നിഫ്റ്റിയിൽ വാരാന്ത്യം വ്യാപാരം അവസാനിച്ചത്; സെൻസെക്സ് 740 പോയിന്റ് വർധിച്ചു.
നിക്ഷേപകരായി ആഭ്യന്തര ഫണ്ടുകൾ
ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ 17-ാം വാരത്തിലും വിപണിയിൽ നിക്ഷേപകരാണ്. ഓഗസ്റ്റിൽ ഇതിനകം 55,795.28 കോടി രൂപയുടെ ഓഹരി വാങ്ങി, പിന്നിട്ടവാരം ഇടപാടുകൾ നടന്നാല്‍ ദിവസങ്ങളിൽ അവർ നിക്ഷേപിച്ചത് 18,999.76 കോടി രൂപയാണ്. വിദേശ ഫണ്ടുകൾ പോയവാരം 10,172.64 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. ഈ മാസം വിദേശ ഓപ്പറേറ്റർമാരുടെ വിൽപ്പന 24,191.51 കോടി രൂപയായി.
തളരാതെ നിഫ്റ്റി
നിഫ്റ്റി സൂചിക മുൻവാരത്തിലെ 24,363 പോയിന്റിൽനിന്നും അല്പം തളർച്ചയോടെയാണ് ഇടപാടുകൾ തുടങ്ങിയത്. വെള്ളിയാഴ്ച സ്വാതന്ത്ര്യദിന അവധി മൂലം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങിയത് മൂലം വിദേശ ഓപ്പറേറ്റർമാരിൽ നിന്നുള്ള വിൽപ്പന അല്പം കുറവായിരുന്നു.
എന്നാൽ, ആഭ്യന്തര ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകിയത് തിരിച്ചുവരവിന് അവസരമൊരുക്കി. നിഫ്റ്റി ഒരവസരത്തിൽ 24,347 പോയിന്റിലേക്ക് താഴ്ന്ന ഘട്ടത്തിലാണ് ഫണ്ട് ബയിംഗ് ശക്തമാക്കിയത്. ഒരു പരിധി വരെ ഇടപാടുകാർ ബോട്ടം ബയിംഗിനുള്ള അവസരം പ്രയോജനപ്പെടുത്തിയതിനാൽ മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 24,337 പോയിന്റിലേക്ക് സൂചികയെ തളരാൻ അനുവദിക്കാത്ത വിധം ബ്ലൂചിപ്പ് ഓഹരികളിലും അവർ ശക്തമായ വാങ്ങലിന് ഉത്സാഹിച്ചു.
ഇതോടെ കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 24,681ലെ തടസം മറികടന്ന് നിഫ്റ്റി 24,702 പോയിന്റ് വരെ ഉയർന്ന ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 24,631ലാണ്. ഈ വാരം സൂചികയ്ക്ക് 24,773-24,915 പോയിന്റുകളിൽ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ മാസാന്ത്യത്തിനു മുന്നേ 25,092 നെ ലക്ഷ്യമാക്കാം. വിപണിക്ക് 24,418 -24,205ൽ താങ്ങുണ്ട്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ 400 പോയിന്റ് റേഞ്ചിൽ തടസം നേരിടാമെങ്കിലും വീക്ക്ലി ചാർട്ട് ബുൾ ഓപ്പറേറ്റർമാർക്ക് പ്രതീക്ഷ പകരും വിധം ശക്തി സംഭരിക്കുകയാണ്. ദീപാവലി വേളയിൽ 26,000 പോയിന്റിനു മുകളിൽ സഞ്ചരിക്കാനാവശ്യമായ കരുത്ത് സ്വരൂപിക്കുകയാവും നിഫ്റ്റിയുടെ ലക്ഷ്യം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചറിൽ ഊഹക്കച്ചവടക്കാർ ഷോർട്ട് കവറിനിറങ്ങി. മുൻവാരത്തിലെ 24,430ൽനിന്നുള്ള തിരിച്ചുവരവിൽ കഴിഞ്ഞവാരം സുചിപ്പിച്ച 24,550 ലെ പ്രതിരോധം തകർത്ത് ഒരു ശതമാനം നേട്ടത്തിൽ 24,685 വരെ ഉയർന്നു. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 172 ലക്ഷം കരാറുകളിൽനിന്ന് 167 ലക്ഷം കരാറുകളായി കുറഞ്ഞു. മുന്നേറ്റത്തിൽ പരിഭ്രാന്തരായ വിൽപ്പനക്കാർ കവറിംഗിനു മത്സരിച്ചു. നിലവിലെ സാഹചര്യത്തിൽ 24,800 ലെ തടസം വിപണി മറികടന്നാൽ പുതിയ ബയർമാരുടെ വരവിനൊപ്പം വിൽപ്പനകൾ തിരിച്ചുപിടിക്കാനുള്ള തിടുക്കവും ദർശിക്കാനാവും.
തിരിച്ചുവരവ് നടത്തി സെൻസെക്സ്
വിദേശ വിൽപ്പനയിൽ നട്ടംതിരിഞ്ഞ ബോംബെ സെൻസെക്സ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് ആഘോഷിക്കുന്നു. മുൻ വാരത്തിലെ 79,857 പോയിന്റിൽനിന്നും തുടക്കത്തിൽ 79,816ലേക്ക് തളർന്ന അവസരത്തിൽ ബുൾ ഓപ്പറേറ്റർമാർ പിടിമുറിക്കിയതിനാൽ സൂചിക 80,682ലെ ആദ്യ തടസം മറികടന്ന് 80,974 പോയിന്റ് വരെ കയറി. ഉയർന്ന റേഞ്ചിൽ ഇടപാടുകാർ ലാഭമെടുപ്പിന് നീക്കം നടത്തിയതിനാൽ വ്യാപാരാന്ത്യം സൂചിക 80,597ലാണ്. ഈ വാരം സെൻസെക്സിന് 81,108 - 81,620 പോയിന്റിൽ പ്രതിരോധവും 79,950- 79,950 പോയിന്റിൽ താങ്ങും പ്രതീക്ഷിക്കാം.
രൂപയ്ക്ക് ഉണർവ്, സ്വർണത്തിന് ചാഞ്ചാട്ടം
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യത്തിൽ നേരിയ ഉണർവ് കണ്ടു. തുടർച്ചയായി അഞ്ച് ആഴ്ചകളിലെ തിരിച്ചടിക്ക് ശേഷം രൂപ 87.66ൽനിന്നും 87.43ലേക്ക് മികവ് കാണിച്ച ശേഷം വാരാന്ത്യം 87.50ലാണ്.
രാജ്യാന്തര വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 3397 ഡോളറിൽനിന്നും 3400 ഡോളർ വരെ കയറിയ ശേഷം 3331 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 3335 ഡോളറിലാണ്. നിലവിൽ വിപണിക്ക് 3436 ഡോളറിൽ ശക്തമായ പ്രതിരോധം രൂപപ്പെടുന്നു, ഇതിനിടയിൽ വിവിധ സാങ്കേതിക വശങ്ങൾ ദുർബലാവസ്ഥയിലേക്ക് മുഖംതിരിക്കുന്നതിനാൽ 3270 - 3206 ഡോളറിലേക്ക് പരീക്ഷണങ്ങൾ നടത്താം.
സാംസംഗിന് ‘മേക്ക് ഇൻ ഇന്ത്യ’ ലാപ്ടോപ്പുകൾ
നോയിഡ: കൊറിയൻ ഇലക്ട്രോണിക് വന്പന്മാരായ സാംസംഗ് ഇന്ത്യയിൽ ലാപ്ടോപ് നിർമാണത്തിനു തുടക്കമിട്ടു. സാംസംഗിന്റെ ഗ്രേറ്റർ നോയിഡയിലെ ഫാക്ടറിയിലാണ് നിർമാണം നടത്തുന്നത്. കൊറിയൻ കന്പനിയുടെ ഗ്രേറ്റർ നോയിഡ ഫാക്ടറിയിൽ ഫീച്ചർ ഫോണുകൾ, സ്മാർട്ട്ഫോണുകൾ, സ്മാർട് വാച്ചുകൾ, ടാബ്ലെറ്റുകൾ എന്നിവ നിർമിച്ചുവരുന്നുണ്ട്.
സാംസംഗ് തങ്ങളുടെ നിർമാണപ്രവർത്തനം വിപുലീകരിച്ചു. ഗ്രേറ്റർ നോയിഡയിലെ ഫാക്ടറിയിൽ ലാപ്ടോപ്പുകൾ നിർമിക്കാൻ തുടങ്ങി. രാജ്യത്ത് കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ നിർമാണകേന്ദ്രം ആരംഭിച്ച ആദ്യത്തെ ആഗോള ഇലക്ട്രോണിക്സ് വന്പന്മാരിൽ ഒരാളാണ് സാംസംഗ്്. 1996ലാണ് നിർമാണ കേന്ദ്രം സ്ഥാപിച്ചത്. ഈ വർഷം ആദ്യം, ഇന്ത്യയിൽ ലാപ്ടോപ്പുകൾ നിർമിക്കുന്നതിനുള്ള തയാറെടുപ്പുകൾ കന്പനി ആരംഭിച്ചതായി സാംസംഗ് ഇലക്ട്രോണിക്സ് പ്രസിഡന്റും മൊബൈൽ എക്സ്പീരിയൻസ് (എംഎക്സ്) ബിസിനസ് മേധാവിയുമായ ടി.എം. റോഹ് പങ്കുവച്ചിരുന്നു.
ആഗോളതലത്തിൽ, സാംസംഗിന് ഇന്ത്യയിൽ രണ്ടാമത്തെ വലിയ മൊബൈൽ ഫോണ്‍ നിർമാണ യൂണിറ്റുണ്ട്. ആപ്പിൾ കഴിഞ്ഞാൽ രാജ്യത്തുനിന്ന് ഹാൻഡ്സെറ്റുകൾ കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യൻ സ്മാർട്ട് ഫോണ്‍ വിപണിയിലും രണ്ടാം സ്ഥാനക്കാരാണ് സാംസംഗ്. എന്നാൽ ലാപ്ടോപ്പ് വിഭാഗത്തിൽ കന്പനിക്ക് ഇതുവരെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനായിട്ടില്ല. സൈബർമീഡിയ റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ടാബ്ലെറ്റ് വിഭാഗത്തിൽ 15 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്താണ്.
ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങളില്‍ 22.4 ശതമാനം വളർച്ച
കൊച്ചി: ലൈഫ് ഇൻഷ്വറൻസിൽ പുതിയ ബിസിനസ് പ്രീമിയങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.42 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്ന 31,822.69 കോടിയുടെ ബിസിനസ് പ്രീമിയങ്ങള്‍, 2025 ജൂലൈയില്‍ 38,958.05 കോടിയായി ഉയര്‍ന്നതായി ലൈഫ് ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
വര്‍ഷാരംഭം മുതല്‍ മൊത്തം പ്രീമിയം വരുമാനം 9.01 ശതമാനം ഉയര്‍ന്ന് 1,32,502.63 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,21,549.39 കോടി രൂപയായിരുന്നു. വ്യക്തിഗത സിംഗിള്‍ പ്രീമിയം വിഭാഗം ജൂലൈയില്‍ 19.44 ശതമാനം വളര്‍ച്ച നേടി 5,506.81 കോടി രൂപയായി. വൈടിഡി വളര്‍ച്ച 14.09 ശതമാനമായി. വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയങ്ങള്‍ 9.60 ശതമാനം ഉയര്‍ന്ന് 10,051.05 കോടി രൂപയായിട്ടുണ്ട്.
പുതിയ ഉപയോക്താക്കളിലേക്കുള്ള വ്യാപന ശ്രമങ്ങളും ഡിജിറ്റൈസേഷന് നടപടികളും വളര്‍ച്ചയ്ക്കു പ്രധാന കാരണങ്ങളാണെന്നു വ്യവസായ വിദഗ്ധര്‍ പറയുന്നു.
350 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഈസ്റ്റീ
കൊച്ചി: പ്രമുഖ ചായ ബ്രാൻഡായ ഈസ്റ്റീ അടുത്ത മൂന്ന് വർഷംകൊണ്ട് 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഈസ്റ്റീ ലഭ്യമാണ്. 15 മാസത്തിനുള്ളിൽ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്ലെറ്റുകളായി ഇതു വർധിക്കും.
2022-ൽ ഈസ്റ്റേൺ ഗ്രൂപ്പിൽനിന്നു സ്വന്തം വിതരണ ശൃംഖലയിലേക്കു മാറിയതോടെയാണ് ഈസ്റ്റീയുടെ വളർച്ച വേഗത്തിലായത്.
ഓണത്തോടനുബന്ധിച്ച് ഈസ്റ്റീ പുതിയ പ്രീമിയം ചായ ഈസ്റ്റീ സ്പെഷൽ പുറത്തിറക്കിയിട്ടുണ്ട്. ഡാർജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളിൽനിന്നുള്ള ഓർഗാനിക് ചായ ഇനങ്ങളും ഉടൻ വിപണിയിലെത്തിക്കുമെന്നു ഡയറക്ടർ സുബിൻ നസീൽ നവാസ് അറിയിച്ചു.
കൊച്ചി: ആഗോള ഐടി, ബിപിഒ കന്പനിയായ കോഗ്നിസന്റ് 80 ശതമാനം ജീവനക്കാർക്കു ശമ്പള വർധന പ്രഖ്യാപിച്ചു. സീനിയർ അസോസിയേറ്റ് തലം വരെയുള്ള ജീവനക്കാർക്കുള്ള ശമ്പളവർധന നവംബറിൽ നിലവിൽവരും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ബോണസ് നൽകിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനമെന്ന് അധികൃതർ പറഞ്ഞു.
മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
കൊച്ചി: മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ഭാവന നിർവഹിച്ചു. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരുന്നു.
മൂവാറ്റുപുഴ മാർക്കറ്റിനു സമീപം വൺവേ ജംഗ്ഷനിൽ ചെറുകപ്പിള്ളിയിൽ അവന്യൂവിലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാലമായ ഷോറൂമിൽ ലഭ്യമാണ്.
വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നേടാനുള്ള അവസരംകൂടി ഉപയോക്താക്കൾക്കു ലഭിച്ചു.
ഉദ്ഘാടനത്തിനൊപ്പം ‘മൈജി ഓണം മാസ്സ് ഓണം സീസൺ-3’ യുടെ രണ്ടാമത്തെ നറുക്കെടുപ്പും നടന്നു. മായ ബോസ് (ബ്രാഞ്ച്- കോതമംഗലം ഫ്യൂച്ചർ), അർജിത്ത് (ബ്രാഞ്ച്- കുറ്റ്യാടി ഫ്യൂച്ചർ) എന്നിവർക്ക് കാറുകളും, നഹ്മ (ബ്രാഞ്ച്-കുറുപ്പം റോഡ് മൈജി), സൈന (ബ്രാഞ്ച്- നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും, അൻസിയ ജമാലുദീൻ (ബ്രാഞ്ച്- വളാഞ്ചേരി ഫ്യൂച്ചർ) ന് ഇന്റർനാഷണൽ ട്രിപ്പും, എ.എസ്. ഷബിൻ (ബ്രാഞ്ച്-കാഞ്ഞങ്ങാട്, ഫ്യൂച്ചർ), ഷാദിൻ മുബഷീർ (ബ്രാഞ്ച്- അരീക്കോട് ഫ്യൂച്ചർ) എന്നിവർക്ക് സ്കൂട്ടറും പത്മിനി (ബ്രാഞ്ച്- ബൈപാസ് റോഡ് മൈജി), അരുൺ മുരുഗൻ ( ബ്രാഞ്ച്- നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് ഗോൾഡ് കോയിനും ലഭിച്ചു.
മഞ്ജു വാര്യർ റീഗൽ ജ്വല്ലേഴ്സ് ബ്രാൻഡ് അംബാസഡർ
തൃശൂർ: കേരളത്തിലെ സ്വർണാഭരണ വ്യാപാരചരിത്രത്തിൽ ഹോൾസെയിൽ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യരെ തെരഞ്ഞെടുത്തു.
മലയാളത്തിന്റെ പ്രിയനടിയായി തിളങ്ങിനിന്നിരുന്ന മഞ്ജു വാര്യർ ഇടവേളയ്ക്കുശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമായ വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ മാറ്റം എന്ന ആശയം ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ മഞ്ജു വാര്യരെപ്പോലെ യോഗ്യതയുള്ള മറ്റാരുമില്ല.
റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യരെത്തന്നെ തെരഞ്ഞെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു റീഗൽ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ വിപിൻ ശിവദാസ് പറഞ്ഞു.
കേരളത്തിലും കർണാടകയിലും നിറസാന്നിധ്യമുള്ള സ്വർണാഭരണ നിർമാണ-വിപണനരംഗത്തെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജ്വല്ലറിയായ റീഗൽ ജ്വല്ലേഴ്സിൽ എല്ലാ സ്വർണാഭരണങ്ങൾക്കും, ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്.
ആന്റിക്ക് കളക്ഷൻസ്, ലൈറ്റ്വെയ്റ്റ്, ടെന്പിൾ ജ്വല്ലറി, ഉത്തരേന്ത്യൻ ഡിസൈൻസ്, കേരള കളക്ഷൻസ്, പോൾകി കളക്ഷൻസ്, ചെട്ടിനാട് തുടങ്ങി വൈവിധ്യമായ ആഭരണശേഖരവും ബ്രൈഡൽ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി റീഗൽ ജ്വല്ലറിയിൽനിന്നു വാങ്ങാം.
സ്വർണാഭരണ നിർമാണ വിപണനരംഗത്ത് അരനൂറ്റാണ്ടിലേറെ പാരന്പര്യമുള്ള റീഗൽ ജ്വല്ലേഴ്സിനു സ്വന്തമായി ഫാക്ടറിയും വിദഗ്ധരായ തൊഴിലാളികളുമുള്ളതിനാൽ ഇടനിലക്കാരില്ലാതെ ആഭരണങ്ങൾ നേരിട്ടു റീഗൽ ജ്വല്ലേഴ്സിന്റെ ഷോറൂമുകളിൽ എത്തിക്കാനാകുമെന്നു എംഡി പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,270 രൂപയും പവന് 74,160 രൂപയുമായി.
അജ്മല്‍ ബിസ്മിയില്‍ ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും മെഗാ ഫ്രീഡം സെയില്‍ തുടരുന്നു
കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍, ഗൃഹോപകരണങ്ങള്‍ക്കും ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും വമ്പിച്ച വിലക്കുറവുമായി മെഗാ ഫ്രീഡം സെയില്‍ തുടരുന്നു.
അജ്മല്‍ ബിസ്മിയില്‍നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബമ്പര്‍ സമ്മാനമായി 100 പവന് സ്വര്‍ണവും, 20 കോടിയുടെ സമ്മാനങ്ങളും ലഭിക്കും. കാര്‍, ബൈക്ക്, ഹോം അപ്ലയന്‍സ് തുടങ്ങി ഓരോ പര്‍ച്ചേസിലും ഉറപ്പായ സമ്മാനങ്ങളുമുണ്ട്.
ഗൃഹോപകരണങ്ങള്‍ക്ക് ഈസി ഇഎംഐ സൗകര്യങ്ങള്‍ക്കൊപ്പം അധിക വാറന്റിയും അജ്മല്‍ ബിസ്മി നല്കുന്നു. 999 രൂപ മുതല്‍ മിക്സികള്‍, 22,999 രൂപയുടെ ചിമ്മിനി ഗ്യാസ് സ്റ്റൗവ് സൂപ്പര്‍ കോംബോ, അതിശയകരമായ ഓഫറുകളില്‍ ലാപ്ടോപ്പുകള് തുടങ്ങി മറ്റനവധി ഓഫറുകളും അജ്മല്‍ ബിസ്മി സമ്മാനിക്കുന്നു.
നവീകരിച്ച ജോസ്കോ ജ്വല്ലേഴ്സ് ഗോൾഡ് ടവർ മെഗാ ഷോറൂം ഉദ്ഘാടനം നാളെ
തൃശൂർ: ജോസ്കോ ജ്വല്ലേഴ്സിന്റെ തൃശൂർ പാലസ് റോഡിലുള്ള നവീകരിച്ച ഗോൾഡ് ടവർ മെഗാ ഷോറൂം നാളെ രാവിലെ 10.30 ന് സിനിമാതാരം ഐശ്വര്യലക്ഷ്മി ഉദ്ഘാടനം ചെയ്യും. ഇവാന ലൈറ്റ്വെയ്റ്റ് കളക്ഷൻസ്, ഇക്കണോമിക് ഡിസൈനർ കളക്ഷൻസ് എന്നിവയാണു നവീകരിച്ച ഷോറൂമിന്റെ പ്രധാന ആകർഷണം.
ആഭരണപ്രേമികൾക്കു വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്ന അതിവിപുലവും ആകർഷകവുമായ ആഭരണ കളക്ഷനുകളും ഓഫറുകളും സമ്മാനങ്ങളും മെഗാ ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.
ട്രെൻഡി ലൈറ്റ്വെയ്റ്റ്, കാഷ്വൽ ആൻഡ് പാർട്ടിവെയർ ആഭരണങ്ങൾ, ഡെയ്ലിവെയർ കളക്ഷൻസ്, വെഡ്ഡിംഗ് സെറ്റ്സ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് തുടങ്ങി നിരവധി ആഭരണങ്ങളുടെ ഒരു നീണ്ടനിരതന്നെ ഒരുക്കിയിട്ടുണ്ട്..
ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകളുമുണ്ട്. ഉദ്ഘാടന ദിവസത്തെ പ്രത്യേക ഓഫറായി, പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുന്പോൾ പവന് 1000 രൂപ അധികമായി ലഭിക്കും. സ്വർണാഭരണങ്ങൾക്കു പണിക്കൂലിയിൽ 55 ശതമാനവും ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനംവരെ കിഴിവും ലഭ്യമാണ്.
മണിക്കൂറുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും, നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു ബംപർ സമ്മാനമായി സ്വിഫ്റ്റ് കാറും ലഭിക്കും.
ഓണം ഓഫറുമായി ഹയര്‍ ഇന്ത്യ
കൊച്ചി: ഓണക്കാലത്ത് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ഗൃഹോപകരണ നിര്‍മാണ കമ്പനിയായ ഹയര്‍ ഇന്ത്യ. എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്, റഫ്രിജറേറ്റര്‍, എല്‍ഇഡി ടിവി, റോബോട്ട് വാക്വം ക്ലീനര്‍, മൈക്രോവേവ് ഓവന് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്താക്കള്‍ക്കു ദീര്‍ഘകാല വാറന്റി, 18 മാസം വരെ സൗകര്യപ്രദമായ തിരിച്ചടവ് പ്ലാനുകള്‍, 994 രൂപയില്‍ തുടങ്ങുന്ന ഇഎംഐ ഓപ്ഷനുകള്‍ തുടങ്ങിയവയുടെ പ്രയോജനവും ലഭിക്കും. എല്ലാ ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാണെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.
ശിശിരകാലം യൂറോപ്പിൽ സാന്റാ മോണിക്കയ്ക്കൊപ്പം
കണ്ണൂർ: സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഒരുക്കുന്ന വൈവിധ്യം നിറഞ്ഞ ഹോളിഡേ പാക്കേജുകളിലൂടെ ശിശിരകാലത്ത് യൂറോപ്പിന്റെ സൗന്ദര്യം നേരിൽ കാണാൻ അവസരം.
യാത്രാ പ്രേമികൾക്കായി പ്രത്യേകം തയാറാക്കിയിരിക്കുന്ന ക്ലാസിക് യൂറോപ്പ് ടൂർ, സെൻട്രൽ യൂറോപ്പ് ടൂർ, സ്കാൻഡിനേവിയ-ബാൾട്ടിക് ടൂർ, ബാൽക്കൺസ്, ഐബീരിയ തുടങ്ങി എട്ടു മുതൽ14 ദിവസം വരെ നീളുന്ന ഡ്രീം യൂറോപ്യൻ ടൂറുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. നിലവിൽ വീസ ഉള്ളവർക്കു പ്രത്യേക ഓഫറുകൾ ലഭ്യമാണ്.
യാത്രയ്ക്കുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് ഡയറക്ടർ ഐസക് ഫ്രാൻസിസ് അറിയിച്ചു. ഫോൺ: +918304000999.
യുഎസ് തീരുവ: ബാങ്ക് സമിതി മന്ത്രി പി. രാജീവുമായി ചർച്ച നടത്തി
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവർത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങൾ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്എൽബിസി) പറഞ്ഞു. വ്യവസായമന്ത്രി പി. രാജീവുമായി എസ്എൽബിസി പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ ധാരണയായത്.
ഈ മാസം 18ന് ചേരുന്ന എസ്എൽബിസി യോഗത്തിൽ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികൾ മന്ത്രിക്ക് ഉറപ്പു നൽകി. കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടർന്ന് കയറ്റുമതി മേഖലയിലെ പല ഓർഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
ഇതു മൂലം പ്രവർത്തന മൂലധനത്തിനായുള്ള കയറ്റുമതി മേഖലയുടെ അപേക്ഷകൾ പല ബാങ്കുകളും വൈകിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ മന്ത്രിയുമായി നടത്തിയ യോഗത്തിൽ കയറ്റുമതി കേന്ദ്രീകൃത മേഖലയിലെ വ്യവസായികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എസ്എൽബിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.
കെഎസ്എഫ്ഇ പ്രതിസന്ധിയിലും ഉലയാത്ത മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു പ്രതിസന്ധിയിലും ഉലയാത്ത മാതൃകയാണ് കെഎസ്എഫ്ഇ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇയുടെ ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാന്പത്തികമാന്ദ്യത്തിൽ ലോകത്തിലെ പല ധനകാര്യസ്ഥപനങ്ങളും തകർന്നടിയുന്നതും നോട്ട് നിരോധന ഘട്ടത്തിൽ ഇന്ത്യയിലും പല സ്ഥാപനങ്ങളും തകർന്നടിയുന്നത് കണ്ടു. കോവിഡ് കാലത്ത് ഇന്ത്യയിലെ പല സാന്പത്തിക സ്ഥാപനങ്ങളും ദുർബലപ്പെട്ടു. എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം ഒരു പ്രതികൂല സാഹചര്യത്തിനും തകർക്കാനാവാത്ത മാതൃകയാണ് കെഎസ്എഫ്ഇ കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പണമിടപാട് രംഗത്തെ പ്രവർത്തനങ്ങൾ നിർവഹിക്കുക മാത്രമല്ല കേരളത്തിന്റെ വളർച്ചയിലും കെഎസ്എഫ്ഇ നിർണായകമായ പങ്കാണ് വഹിച്ചത്.
1967 ൽ പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായാണ് കെഎസ്എഫ്ഇ ആരംഭിച്ചത്. ഇന്ന് 683 ശാഖകളും ഒരു ലക്ഷം കോടി രൂപയിലേറെ ബിസിനസുമുള്ള ഒരു സ്ഥാപനമായി കെഎസ്എഫ്ഇ മാറി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്പോൾ 30000 കോടി രൂപയായിരുന്നു കെഎസ്എഫ്ഇയുടെ ബിസിനസ്.
അതാണ് ഒന്‍പത് വർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വളർച്ച കൈവരിച്ചത്. 2016ൽ 236 കോടി രൂപയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവർത്തന ലാഭം. ഇപ്പോഴത് 500 കോടി രൂപയായി വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇയുടെ ചിട്ടി ബിസിനസ് മാത്രം 46565 കോടി രൂപ എന്ന നിലയിലേക്ക് ഉയർന്നതായി അധ്യക്ഷ പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മ്യൂച്വൽ ഫണ്ടിലും ഷെയർമാർക്കറ്റിലും നിക്ഷേപിക്കുന്നതിനേക്കാൾ ഗുണകരമാണ് കെഎസ്എഫ്ഇയിൽ നിക്ഷേപിക്കുന്നത്. കെഎസ്എഫ്ഇയുടെ ഷെയർ ക്യാപിറ്റൽ 100 കോടിയിൽ നിന്ന് 250 കോടി രൂപയായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
ഉപയോക്താക്കളുടെ വിശ്വാസതയാർജിച്ചു കൊണ്ടുള്ള പദ്ധതികൾക്ക് രൂപംനൽകി കെഎസ്എഫ്ഇ മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ ‘കെഎസ്എഫ്ഇ, ഈ നാടിന്റെ ധൈര്യം’ എന്ന മുദ്രാവാചകത്തിന്റെ പ്രകാശനം കെഎസ്എഫ്ഇ ബ്രാൻഡ് അംബാസഡർ നടൻ സുരാജ് വെഞ്ഞാറമ്മൂടിന് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടിയുടെ അറ്റാദായം
കൊച്ചി: പ്രമുഖ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 1079 കോടിയെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനയാണിത്.
സംയോജിത ലാഭം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയായ 1,974 കോടിയിലുമെത്തി. 65 ശതമാനം വാര്‍ഷിക വര്‍ധനയാണിതു സൂചിപ്പിക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 1,20,031 കോടിയിലുമെത്തിയിട്ടുണ്ട്. സ്വര്‍ണപ്പണയ വായ്പകളുടെ കാര്യത്തില്‍ 40 ശതമാനം നേട്ടമാണു കൈവരിച്ചിട്ടുള്ളത്. മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണിമൂല്യം ഒരു ട്രില്യണ്‍ രൂപ കടന്നതായി ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് പുരസ്കാരം
കൊച്ചി: നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിനു ബംഗളൂരുവില്‍ നടന്ന ആറാമത് സിഎക്സ് എക്സലന്‍സ് അവാര്‍ഡ്സ് 2025ല്‍ മികച്ച ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് കാമ്പയിന് പുരസ്കാരം ലഭിച്ചു.
മുത്തൂറ്റ് മിനിയുടെ ചെറിയ ആവശ്യങ്ങള്‍ക്കുള്ള ചെറിയ സ്വര്‍ണ വായ്പ കാമ്പയിനാണു പുരസ്കാരത്തിനര്‍ഹമായത്. ചെറുകിട സ്വര്‍ണ വായ്പകളെപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും ഈ കാമ്പയിന് സഹായിച്ചെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
ധനലക്ഷ്മി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
കൊച്ചി: ധനലക്ഷ്മി ധനകാര്യ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം രാജ്യത്തെ വിവിധ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാത്യു തോമസ്.
ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വര്ഷികദിനമായ 24ന് ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ ശാഖകള്‍ തുടങ്ങും. ഇതോടനുബന്ധിച്ച് അംഗപരിമിതരായ 100 പേര്‍ക്കു കൃത്രിമ കാലുകള്‍ സൗജന്യമായി നല്‍കും.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിനുവേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ധനലക്ഷ്മി ഗ്രൂപ്പ് ചെയര്മാന് വിബിന്‍ദാസ് കടങ്ങോട് നിര്‍വഹിക്കും.
തൃശൂര്‍ നഗരത്തില്‍ നടപ്പാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ അന്നസാരഥിയുടെ ഉദ്ഘാടനവും നടക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍ ആന്‍ഡ് ഡി ഹെഡ് ജിഷ്ണു വി.നായര്‍, പി.എസ്. അഖില്‍, ഷിനു സുനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നവീകരണത്തില്‍ സഹായ വാഗ്ദാനവുമായി നരേഡ്കോ
തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നവീകരണത്തിന് സഹായ വാഗ്ദാനവുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ (നരേഡ്കോ).
ബലക്ഷയം ഉള്‍പ്പെടെ ഘടനാപരമായ പ്രശ്നങ്ങള്‍ കണ്ടെത്തി പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ നരേഡ്കോയിലെ എന്‍ജിനിയറിംഗ് വിദഗ്ധരുടെ സേവനം ലഭ്യമാക്കുക, ഗ്രാമമേഖലകളില്‍ സര്‍ക്കാര്‍ ഭൂമിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ കണ്സള്ട്ടേഷന് എന്നിവയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന നരേഡ്കോ കേരള ചാപ്റ്ററിന്റെ പ്രഥമ മീറ്റിംഗിലെ തീരുമാനമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
പ്രോപ്പര്‍ട്ടി ഷോ, വിദ്യാര്‍ഥികള്‍ക്കായി സൗജന്യ വെബിനാറുകള്‍, സൈറ്റ് സന്ദര്‍ശനം, പരിശീലന സെഷനുകള്‍ തുടങ്ങിയ പദ്ധതികളും നരേഡ്കോ കേരള ചാപ്റ്ററിന്റെ വാര്‍ഷിക പദ്ധതിയിലുണ്ട്. സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പിനും അവസരമൊരുക്കും.
പ്രസിഡന്റ് ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്. കൃഷ്ണപ്രസാദ്, ട്രഷറര്‍ പി. സുനില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ഷെഫിമോന് മുഹമ്മദ്, കെ.എസ്. രാജേഷ്, സെക്രട്ടറിമാരായ മഹേഷ് ടി. പിള്ള, ജിതിന് സുധാകൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ ഉണ്ണി മാധവന്, ടി. ധനശേഖരന്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. രഞ്ജിത്ത് കുമാര്‍, അര്ജുന് ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഇന്നു മുതൽ
കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന് ഇന്നു തുടക്കമാകും.
ഇന്നു വൈകുന്നേരം അഞ്ചിന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിൽ ഉദ്ഘാടനച്ചടങ്ങിനുശേഷം കൊച്ചി ലെ മെറിഡിയനിലാണ് രണ്ടു ദിവസത്തെ കോണ്‍ക്ലേവ് നടക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
രാജ്യത്തിനകത്തുനിന്ന് 610 ബയര്‍മാരും വിദേശത്തുനിന്ന് 65 ബയര്‍മാരുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അമേരിക്കയുടെ അധിക ഇറക്കുമതി തീരുവ ; സൂറത്ത് വജ്രവ്യാപാരികൾക്കു തിരിച്ചടി
ഗുജറാത്ത്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യക്കെതിരേ അധിക തീരുവ പ്രഖ്യാപിച്ചതോടെ, ക്രിസ്മസിനായി അമേരിക്കൻ ഉപയോക്താക്കളിൽനിന്ന് ലഭിച്ചിരുന്ന ഓർഡറുകൾ സൂറത്തിലെ വജ്രകന്പനികൾ നിർബന്ധിതമായും താത്കാലികമായും നിർത്തിവച്ചു.
ക്രിസ്മസ് സീസണു മാസങ്ങൾ മാത്രം ശേഷിക്കേ ഇത്തരം പ്രഖ്യാപനം വന്നത് വ്യാപാരികൾക്ക് കനത്ത ആഘാതമായി. അന്താരാഷ്ട്ര വിപണിയിൽ വർഷത്തെ മൊത്തം വില്പനയിൽ ഏകദേശം പകുതി വിഹിതം ലഭിക്കുന്നത് ഈ ഉത്സവകാല വിൽപനകളിൽനിന്നാണ്.
ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2024ൽ അമേരിക്കയുടെ മൊത്തം വജ്ര ഇറക്കുമതിയിൽ 68%വും മൂല്യത്തിൽ 42%വും (5.79 ബില്യൺ ഡോളർ) ഇന്ത്യയിൽനിന്നായിരുന്നു.
അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ മൂല്യമുള്ള വജ്രങ്ങൾ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് 28% വിഹിതവുമായി ഇസ്രയേലാണ്. എന്നാൽ ഇസ്രയേലിൽനിന്നുള്ള ഇറക്കുമതിക്കു ട്രംപ് വെറും 19% തീരുവ മാത്രമാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, ഗുജറാത്തിലെ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ നൽകിയ വിവരങ്ങൾ പ്രകാരം അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ മൂലം സൗരാഷ്ട്ര മേഖലയിലെ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അമേരിക്കൻ തീരുവ 25% ആയി ഉയർത്തുകയും പിന്നീട് 50% ആയി വർധിപ്പിക്കുകയും ചെയ്തതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി യൂണിയൻ വ്യക്തമാക്കി.
വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും ആവശ്യമായ ജോലികൾ വലിയ കന്പനികളിൽനിന്ന് ഏറ്റെടുക്കുന്ന ഭാവ്നഗർ, അമ്രേലി, ജൂനാഗഡ് മേഖലകളിൽ ചെറിയ യൂണിറ്റുകളിലാണ് ഏറ്റവും കൂടുതൽ തൊഴിൽനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ മേഖലയിൽ മൂന്നു മുതൽ നാലു ലക്ഷം വരെ തൊഴിലാളികളാണ് പണിയെടുക്കുന്നത്.
അമേരിക്കയിൽനിന്നും ചൈനയിൽനിന്നുമുള്ള ഓർഡറുകൾ കുറഞ്ഞതോടെ നേരത്തേതന്നെ കച്ചവടം മന്ദഗതിയിലായിരുന്നു. എങ്കിലും, ഏപ്രിലിൽ അമേരിക്ക പ്രഖ്യാപിച്ച തീരുവയാണ് ഏറ്റവും വലിയ തിരിച്ചടിയായത്. മാസം 15,000 മുതൽ 20,000 രൂപ വരെ വരുമാനമുള്ള തൊഴിലാളികളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
അമേരിക്കയുമായി ഉഭയകക്ഷി വ്യാപാരചർച്ചകൾ വേഗത്തിലാക്കുക, കയറ്റുമതി പ്രോത്സാഹനങ്ങൾ, പലിശ സബ്സിഡികൾ, ജിഎസ്ടി റീഫണ്ടുകൾ എന്നിവ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ വ്യവസായികൾ സർക്കാരിന് മുന്നിൽവച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിർമിച്ച വാച്ചുകളുമായി കാസിയോ
മുംബൈ: ജപ്പാൻ ആസ്ഥാനമായുള്ള കാസിയോ കംപ്യൂട്ടർ കന്പനി ലിമിറ്റഡിന്റെ ഭാഗമായ കാസിയോ ഇന്ത്യ രാജ്യത്തുതന്നെ നിർമിച്ച വാച്ച് മോഡലുകളുടെ വില്പന ആരംഭിച്ചു.
കന്പനിക്ക് പ്രാധാന്യമുള്ള വിപണികളിലൊന്നായ ഇന്ത്യയിൽ നിർമാണപ്രവർത്തനം ആരംഭിക്കുന്നതിനുള്ള ഈ തീരുമാനം അവരുടെ വിപണി വികസന ലക്ഷ്യങ്ങളിലേക്കുള്ള ഒരു നിർണായക ചുവടുവയ്പാണ്.
ആദ്യഘട്ടമായി തദ്ദേശീയമായി നിർമിച്ച മൂന്ന് മോഡലുകളുടെ വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ നിരവധി വാച്ച് മോഡലുകൾകൂടി വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പുകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
2023 സെപ്റ്റംബറിൽ ഇന്ത്യയിൽ വാച്ചുകൾ പ്രാദേശികമായി നിർമിക്കാൻ പദ്ധതിയുണ്ടെന്നു കാസിയോ പ്രഖ്യാപിച്ചിരുന്നു. ഉത്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുക, ദേശീയ ഉത്പാദനലക്ഷ്യങ്ങളെ പിന്തുണയ്ക്കുക, ഇന്ത്യൻ ഉപയോക്തൃ മുൻഗണനകൾക്കു പ്രാധാന്യം കൊടുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കാസിയോ ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് എട്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
മുംബൈ: രാജ്യത്തെ പണപ്പെരുപ്പം എട്ടുവർഷത്തേ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ വിലക്കയറ്റത്തോത് 2025 ജൂലൈയിലെ കണക്കുകൾ അനുസരിച്ച് 1.55 ശതമാനമാണ്.
ജൂണിലെ 2.10 ശതമാനത്തിൽനിന്ന് 2017 ജൂണിനുശേഷമുള്ള ഏറ്റവും താഴ്ചയായ 1.55 ശതമാനമായാണ് പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് കുറഞ്ഞതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. നഗരങ്ങളിലെ പണപ്പെരുപ്പം 2.56ൽനിന്ന് 2.05 ശതമാനത്തിലേക്കും ഗ്രാമങ്ങളിലേത് 1.72ൽനിന്ന് 1.18 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമായി.
രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റ തോതുള്ള സംസ്ഥാനം കേരളമാണ്. ജൂണിലെ 6.71 ശതമാനത്തിൽനിന്ന് 8.89 ശതമാനത്തിലേക്കാണ് കേരളത്തിലെ പണപ്പെരുപ്പ നിരക്ക് കുതിച്ചുകയറിയത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തിനു തിരിച്ചടിയായത്.
ജൂണിൽ 7.31 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 10.02 എന്ന നിലയിൽ കുത്തനെ ഉയർന്നു. നഗരങ്ങളിലേത് 5.69ൽനിന്ന് 6.77 ശതമാനവുമായി ഉയർന്നു. തുടർച്ചയായി ഏഴാം മാസമാണ് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം നിൽക്കുന്നത്.
ഇറക്കുമതി തീരുവ ; കേന്ദ്രത്തിനു നിവേദനം നല്‍കുമെന്ന് പി. രാജീവ്
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതിമേഖലയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിനു കേരളം നിവേദനം സമര്‍പ്പിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്.
സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയില്‍ നടത്തിയ കയറ്റുമതി കേന്ദ്രീകൃത വാണിജ്യ മേഖലയിലെ പ്രതിനിധികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍നിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയില്‍നിന്നുള്ള പ്രതിസന്ധി അതീവ ഗുരുതരമാണെന്നു വ്യവസായികള്‍ പറഞ്ഞു. അമേരിക്കയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സമാന്തരമായ മറ്റു വിപണികള്‍ കണ്ടെത്തണം.
എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം. അതിലൂടെ പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും അവർ പറഞ്ഞു.
കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ഹരികൃഷ്ണന്, ഹാന്‍ഡ്ലൂം ഡയറക്ടര്‍ ഡോ. കെ.എസ്. കൃപകുമാര്‍, വ്യവസായ വകുപ്പ് അഡീ. ഡയറക്ടര്‍ ജി. രാജീവ്, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജെഎം ഫിനാന്ഷലിന് 454 കോടി ലാഭം
കൊച്ചി: ജൂണ്‍ 30ന് അവസാനിച്ച നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ ജെഎം ഫിനാന്‍ഷല്‍ ലിമിറ്റഡിന്റെ നികുതിക്കുശേഷമുള്ള ലാഭം 454 കോടി രൂപയായി വര്‍ധിച്ചു.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 171 കോടിയേക്കാള്‍ 166 ശതമാനം കൂടുതൽ. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.
കമ്പനിയുടെ മൊത്തവരുമാനം 1,121 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ വരുമാനം 1,093 കോടിയായിരുന്നു. കമ്പനിയുടെ മൊത്തം ആസ്തി 10,000 കോടിയായി ഉയര്‍ന്നു.
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിലെത്തി
കൊച്ചി: പ്രീമിയം കോംപാക്ട് സെഗ്മെന്റിൽ പുതിയ തലമുറ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
പുതിയ സെഡാനിൽ കൂടുതൽ സ്പോട്ടി രൂപകല്പനയും സ്ലീക്കർ അഡാപ്റ്റീവ് എൽഇഡി ഹെഡ്ലൈറ്റുകളും പ്രകാശിതമായ കിഡ്നി ഗ്രില്ലും ഉണ്ട്. പുതിയ 2 സീരീസിൽ 1.5 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു.
ഷാർപ്പായ രൂപരേഖകളും കറുത്ത ആക്സന്റുകളും പ്രദർശിപ്പിക്കുന്ന സ്പോർട്ടിയർ ബമ്പറുകളുമായാണ് കാറെത്തിയിരിക്കുന്നത്. ഇതിന്റെ ടോർക്ക് ഔട്ട്പുട്ട് 230 എൻഎം ആണ്. എക്സിക്യൂട്ടീവ് സെഡാൻ അതേ ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവുമാണുള്ളത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമായി.
കൊച്ചി: യമഹ മോട്ടോര്‍ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ജനപ്രിയ ഹൈബ്രിഡ് സ്കൂട്ടര്‍ മോഡലുകള്‍ക്കും എഫ്ഇസഡ് മോട്ടോര്‍ സൈക്കിളുകള്‍ക്കും ആകര്‍ഷകമായ വിലക്കിഴിവ്, സൗജന്യ ഇന്‍ഷ്വറന്‍സ്, അനായാസ ഫിനാന്‍സ് സ്കീമുകള്‍ എന്നിവയുണ്ട്.
റെ ഇസഡ്ആർ 125 ഫൈ ഹൈബ്രിഡ്, സ്ട്രീറ്റ് റാലി സ്കൂട്ടറുകൾ എന്നിവയ്ക്ക് 10,010 രൂപയുടെ ഓഫറുണ്ട്. ഫാസിനോ 125 ഫൈ ഹൈബ്രിഡ് സ്കൂട്ടറിന് 7,400 രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് ലഭിക്കും.
ഹൈബ്രിഡ് സ്കൂട്ടര്‍ മോഡലുകള്‍ക്ക് 4999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പേമെന്റും ആകര്‍ഷകമായ പലിശനിരക്കുകളും ലഭ്യമാകും. എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍ മോഡലുകള്‍ക്കും പത്തു വര്‍ഷത്തെ മൊത്തവാറന്റിയും യമഹ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലുലു സൗഭാഗ്യോത്സവത്തിനു തുടക്കം
കൊച്ചി: സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ ആഘോഷങ്ങള്‍ പ്രമാണിച്ചു മികച്ച വിലയില്‍ ഷോപ്പിംഗും കൈനിറയെ സമ്മാനങ്ങളും നേടാന്‍ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിനു തുടക്കമായി.
കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു ഡെയിലികളിലും ഓണക്കാല ഷോപ്പിംഗ് മികവുറ്റതാക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും നേടാം.
ഭാഗ്യശാലികളെ കാത്തിരിക്കുന്നതു 18 കിയ സോണറ്റ് കാറുകളും കൈനിറയെ സ്വര്‍ണനാണയങ്ങളും ടിവി, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള നിരവധി സമ്മാനങ്ങളുമാണ്.
സെപ്റ്റംബര്‍ ഏഴുവരെ സൗഭാഗ്യോത്സവം ഓഫര്‍ തുടരും. ഹൈപ്പര്‍ മാര്‍ക്കറ്റ്, കണക്ട്, ഫാഷന്‍, സെലിബ്രേറ്റ് ഉള്‍പ്പെടെയുള്ള ലുലു സ്റ്റോറുകളിലും ലുലു ഡെയിലികളിലും ഓണം വില്പനയ്ക്കു തുടക്കം കുറിച്ചിട്ടുണ്ട്.
ഗാലക്സി സെഡ് ഫ്ലിപ് 7ന് ഓഫറുകൾ
കൊച്ചി: സാംസംഗ് പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളായ ഗാലക്സി സെഡ് ഫ്ലിപ് 7, സെഡ് ഫ്ലിപ് 7 എഫ്ഇ എന്നീ മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.
സെഡ് ഫ്ലിപ് 7ന് 12,000 രൂപ വരെ ബാങ്ക് കാഷ് ബാക്കോ, അപ്ഗ്രേഡ് ബോണസോ ലഭിക്കും. 97,999 രൂപ മുതല്‍ സെഡ് ഫ്ലിപ് 7 ലഭിക്കും. ഫ്ലിപ് 7 എഫ്ഇയുടെ പ്രാരംഭവില 85,999 രൂപ മുതലാണ്.
മള്‍ട്ടിമോഡല്‍ കേപ്പബിലിറ്റികളുമായെത്തുന്ന കോംപാക്ട് എഐ ഫോണായ ഗാലക്സി സെഡ് ഫ്ലിപ് 7ൽ പുതിയ ഫ്ലെക്സ് വിന്ഡോയാണുള്ളത്. ഫ്ലാഗ്ഷിപ്പ് ലെവല്‍ കാമറയും അള്‍ട്രാ കോംപാക്ട്, ഐക്കോണിക് ഡിസൈനും ഈ മോഡലിന്റെ സവിശേഷതകളാണ്. 188 ഗ്രാമാണു ഭാരം.
ഡാര്‍ക്ക് ഫാന്റസി കാന്പയിനിൽ ഷാരൂഖ് ഖാൻ
കൊച്ചി: സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ‘ഹര് ദില്‍ കി സ്വീറ്റ് എന്‍ഡിംഗ്’ കാമ്പയിന്റെ ഭാഗമായി ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി.
സിഗ്നേച്ചര്‍ മോള്‍ട്ടന്‍ ചോക്ലേറ്റ് ഫില്ലിംഗും സിംഗിള്‍ സെര്‍വ് പാക്കേജിംഗുമായാണ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് വിപണിയിലെത്തിയിട്ടുള്ളത്.
സ്കോഡയുടെ മൂന്ന് സ്പെഷല്‍ എഡിഷനുകള്‍ വിപണിയില്‍
കൊച്ചി: സ്കോഡ ഇന്ത്യയുടെ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ സ്പെഷല്‍ എഡിഷനുകള്‍ വിപണിയിലെത്തി.
ഡിസൈനില്‍ ആകര്‍ഷക മാറ്റങ്ങളും ആഡംബര സൗകര്യങ്ങളുമായി വന്നിട്ടുള്ള ഇവയില്‍ സ്കോഡ രാജ്യത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതു പ്രമാണിച്ചുള്ള മുദ്രണവുമുണ്ട്.
കൂടിയ മോഡലുകളായ കുഷാഖിന്റെയും സ്ലാവിയയുടെയും മോണ്ടോകാര്ലോ, കൈലാഖിന്റെ പ്രസ്റ്റീജ്, സിഗ്നേച്ചര്‍ എന്നിവയോടു സാമ്യമുള്ളവയാണ് സ്പെഷല്‍ എഡിഷനുകള്‍. ഈ മൂന്ന് സ്പെഷല്‍ എഡിഷനുകളും 500 എണ്ണം വീതമാകും ഉണ്ടാകുക.
മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കാമറ, അണ്ടര്‍ ബോഡി ലൈറ്റിംഗ്, ബോഡി ഗാര്‍ണിഷുകള്‍ എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി സ്പെഷല്‍ എഡിഷന് കാറുകളുടെ കൂടെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തേക്കടി: പ്രമുഖ അഗ്രോ കെമിക്കൽ കന്പനിയായ സിൻജന്റയുടെ ഏറ്റവും പുതിയ ഉത്പന്നമായ വനിവ പുറത്തിറക്കി.
കെസിപിഎംസിയുടെ കോർപറേറ്റ് ഓഫീസിൽവച്ച് നടന്ന ചടങ്ങിൽ ഡോ. പളനിച്ചാമി (ഹെഡ് ഇൻസെക്റ്റിഡൈഡ് ഡെവലപ്മെന്റ് ഇന്ത്യ), ജി.പി. മഹീന്ദ്രൻ (ഡിഎംഎൽ), ആശിഷ് കുമാർ (ബിഎം), ഡോ. കുളന്തൈവേൽ പിള്ള (ടിഎംഐ, കേരള-തമിഴ്നാട്), ആർ. ശക്തി സുബ്രഹ്മണ്യൻ (ഡയറക്ടർ, കെസിപിഎംസി), പി.സി. പുന്നൂസ് (ജനറൽ മാനേജർ), പ്ലാന്റർമാരായ സഞ്ജു മാത്യു, ബിജു പോൾ പാഴൂർ, ആരിഫ് ഹുസൈൻ എന്നിവർ ചേർന്ന് വനിവ വിപണിയിലിറക്കി.
പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്ലാന്റേഴ്സ് മീറ്റിൽ നിരവധി കർഷകർ പങ്കെടുത്തു.
മുത്തൂറ്റ് മൈക്രോഫിന്നിന്റെ ആസ്തികൾ 12,252 കോടി പിന്നിട്ടു
കൊച്ചി: മുൻനിര മൈക്രോഫിനാൻസ് എൻബിഎഫ്സി ആയ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 12252.8 കോടി രൂപ കവിഞ്ഞു.
വായ്പാ അടിത്തറ 34.1 ലക്ഷമാണെന്നും നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കമ്പനി 1,775.6 കോടി രൂപയുടെ വായ്പകളാണു വിതരണം ചെയ്തത്.
1726 ബ്രാഞ്ചുകളാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്. വസ്തുവിന്റെ ഈടിലുള്ള മൈക്രോ വായ്പകൾ, സ്വർണപ്പണയം തുടങ്ങിയ സുരക്ഷിതവിഭാഗം വായ്പകളുടെ രംഗത്തേക്കും സ്ഥാപനം കടന്നിട്ടുണ്ട്.
കമ്പനിയുടെ പ്രവർത്തനലാഭം 138.5 കോടി രൂപയാണെന്നും മുത്തൂറ്റ് മൈക്രോഫിൻ ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.
കേരളത്തിന്റെ ‘ഹില്ലി അക്വ’ ദുബായിലേക്ക്
തിരുവനന്തപുരം: കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു.
ദക്ഷിണേന്ത്യയിൽനിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഐഐഡിസി) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ സ്വന്തമാക്കി.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കണ്ടെയ്നർ കുപ്പിവെള്ളം ഇതിനോടകം ദുബായിലേക്കു കയറ്റുമതി ചെയ്തുകഴിഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉത്്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന യുഎഇ ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നു.
തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്. 2024 ഒക്ടോബർ ഒന്നിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കയറ്റുമതിക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിൽ ആഗോള ടെൻഡറുകളിലൂടെ വിപണിസാധ്യതയുള്ള മറ്റ് വിദേശരാജ്യങ്ങളിലെ വിതരണക്കാരെ കണ്ടെത്തി വിപണി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്തിനു പുറത്തേക്കും ഹില്ലി അക്വയുടെ വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരിയിലെ മാഹിയിൽ ഒരു വിതരണ കമ്പനിയുമായി കരാറിലേർപ്പെട്ടു. കൂടുതൽ അന്യസംസ്ഥാന വിതരണക്കാരുമായുള്ള ചർച്ചകളും പുരോഗമിക്കുന്നു.
പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ ഇന്ത്യയിൽ ആദ്യമായി ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികൾ ഹില്ലി അക്വ ആരംഭിച്ചു. ഇതിന്റെ ട്രയൽ പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള ഐസ് ക്യൂബുകളുടെ വിതരണവും ഉടൻ ആരംഭിക്കും.
ഹില്ലി അക്വ ആലുവയിൽ നിർമിക്കുന്ന പ്ലാന്റ് 2025 ഡിസംബറിലും കോഴിക്കോട് ചക്കിട്ടപ്പാറയിലെയും ഇടുക്കിയിലെ കട്ടപ്പനയിലെയും പ്ലാന്റുകൾ 2026 ഫെബ്രുവരിയിലും കമ്മീഷൻ ചെയ്യും. പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 19 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാന്റുകളുടെ കമ്മീഷനിംഗോടുകൂടി പ്രതിമാസ ഉത്പാദനം 50 ലക്ഷം ലിറ്ററായി വർധിപ്പിച്ച് 25 കോടി വിറ്റുവരവ് എന്ന ലക്ഷ്യം കൈവരിക്കാനാകും.
സർക്കാർ വിപണന സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് അഞ്ചു കോടിയിൽ നിന്നും 11.4 കോടി രൂപയായി ഉയർത്താൻ സ്ഥാപനത്തിനു കഴിഞ്ഞു. കെ-സ്റ്റോർ, കൺസ്യൂമർഫെഡ്, കെടിഡിസി, നീതി മെഡിക്കൽ സ്റ്റോറുകൾ, ജയിൽ ഔട്ട്ലെറ്റുകൾ, കേരള കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ഗുരുവായൂർ ദേവസ്വം, മെഡിക്കൽ കോളജ് ഔട്ട്ലെറ്റ്, വനം വകുപ്പ് ഔട്ട്ലെറ്റ്, കെഎസ്ആർടിസി, കൂടാതെ ‘സുജലം പദ്ധതി ’ പ്രകാരം കേരളത്തിലെ റേഷൻ കടകളിലൂടെ വിതരണം മെച്ചപ്പെടുത്തിയതും നേട്ടമായി. കൂടാതെ, മൂന്ന് വർഷത്തേക്ക് റെയിൽവേ വഴി വിൽപ്പന നടത്താനും ധാരണയായിട്ടുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ജിഎസ്ടി കുറയ്ക്കണം: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്
കോട്ടയം: സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ജിഎസ്ടി ഒരു ശതമാനമായി കുറച്ചു ജനോപകാരപ്രദമാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജിഎസ്ടി നിലവില്‍വരുമ്പോള്‍ പവന് 20,000 രൂപയായിരുന്ന സ്വര്‍ണവില ഇപ്പോള്‍ 75,000 രൂപയ്ക്കു മുകളിലാണ്. സ്വര്‍ണത്തിന്റെ വലിയ വിലവര്‍ധന ഒരു പവന് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 2,500 രൂപ നികുതി നല്‍കേണ്ടിവരുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ബാധ്യതയാണ്.
സ്വര്‍ണാഭരണശാലകളില്‍ ഉപയോഗിക്കുന്ന പത്തു മില്ലി ഗ്രാം കൃത്യതയുള്ള വെയിംഗ് ബാലന്‍സുകള്‍ മാറ്റി ഒരു മില്ലിഗ്രാം ബാലന്‍സുകള്‍ ആക്കണമെന്ന നിര്‍ദേശം ഉടന്‍ നടപ്പാക്കരുതെന്നും അനധികൃത സ്വര്‍ണ വ്യാപാരം നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്വര്‍ണപ്പണിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം സണ്ണി തോമസ് ഇടിമണ്ണിക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, റെജി ഫിലിപ്പ് ടെസ്കോ, ഷെഫീക്ക് ജി ഗോള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം ജില്ലാ കമ്മിറ്റി പുതിയ ജില്ലാ ഭാരവാഹികളായി സണ്ണി തോമസ് ഇടിമണ്ണിക്കല്‍ (പ്രസിഡന്റ്), റെജി ഫിലിപ്പ് ടെസ്കോ (ജനറല്‍ സെക്രട്ടറി) ഷഫീഖ് ജി. ഗോള്‍ഡ് (ട്രഷറര്‍) എന്നിവരെ 12 അംഗ എക്സിക്യൂട്ടീവും തെരഞ്ഞെടുക്കപ്പെട്ടു.
ലുലു സൈബർ ടവറിൽ രാജഗിരിയുടെ ക്ലിനിക്
കൊച്ചി: ഇൻഫോപാർക്ക് ലുലു സൈബർ ടവറിൽ രാജഗിരി ആശുപത്രിയുടെ പുതിയ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ലുലു സൈബർ ടവർ 1, 2 എന്നിവിടങ്ങളിലെ 12,000 വരുന്ന ജീവനക്കാർക്ക് ജോലിസ്ഥലത്തുതന്നെ സൗജന്യമായി മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഐടി പാർക്ക് സിഇഒ അഭിലാഷ് വല്ലിയവളപ്പിൽ അധ്യക്ഷത വഹിച്ചു.
ലുലു ഗ്രൂപ്പുമായി ചേർന്നു ക്ലിനിക്ക് ആരംഭിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞി.
രാജഗിരി എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ, രാജഗിരി ഹെൽത്ത് കെയർ പ്രമോഷൻസ് ഡയറക്ടർ വി.എ. ജോസഫ്, ലുലു ഐടി പാർക്ക് ഡയറക്ടർ അബ്ദുൾ റഹ്മാൻ, ലുലു സൈബർ ടവർ ഓപ്പറേഷൻസ് മാനേജർ ഷാനവാസ്, രാജഗിരി ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. കാർത്തിക് എന്നിവർ പങ്കെടുത്തു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം ആറു വരെയാണു ക്ലിനിക്കിന്റെ പ്രവർത്തനസമയം.
ലുലു സൈബർ ടവറിലെ മുഴുവൻ ജീവനക്കാർക്കും സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും.
അജ്മല്‍ ബിസ്മിയില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു
കൊച്ചി: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ‘നല്ലോണം പൊന്നോണം’ ഓണം ഓഫറുകള്‍ ആരംഭിച്ചു.
അജ്മല്‍ ബിസ്മിയില്‍നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബംപര്‍ സമ്മാനമായി 100 പവന് സ്വര്‍ണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ പര്‍ച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങളുമുണ്ട്. കൂടാതെ കാര്‍, ബൈക്ക്, ഹോം അപ്ലയന്‍സസ് തുടങ്ങി മറ്റനവധി സമ്മാനങ്ങളുമുണ്ട്. എല്ലാ ആഴ്ചയും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നേടാനുള്ള സുവര്‍ണാവസരവും ഒരുക്കിയിട്ടുണ്ട്.
ഗൃഹോപകരണങ്ങള്‍ക്ക് ഈസി ഇഎംഐ സൗകര്യങ്ങള്‍ക്കൊപ്പം അധിക വാറന്റിയും നല്കുന്നു. ബജാജ് ഫിന്‍സര്‍വ്, ഐഡിഎഫ്സി കാര്‍ഡ് പര്‍ച്ചേസുകളില്‍ 30,000 രൂപ വരെയും ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 15,000 രൂപ വരെയുമുള്ള ഇന്‍സ്റ്റന്റ് കാഷ് ബാക്കും നല്ലോണം പൊന്നോണത്തില്‍ ലഭ്യമാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയന്‍സുകള്‍ക്ക് വന്‍ വിലക്കുറവും ഈസി ഇഎംഐ സൗകര്യങ്ങളും ബിസ്മിയിലുണ്ട്.
വെളിച്ചെണ്ണയ്ക്ക് മൂക്കുകയർ
വെളിച്ചെണ്ണ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കം അനുകൂല തരംഗം സൃഷ്ടിക്കുന്നതു കണ്ട് തമിഴ്നാട് ലോബി സ്റ്റോക്ക് വിറ്റഴിക്കാൻ പരക്കം പാഞ്ഞു. റബറിനെ ബാധിച്ച ദുർബലാവസ്ഥ വിട്ടുമാറിയില്ല, മുൻനിര ഉത്പാദക രാജ്യങ്ങളിൽ ടാപ്പിംഗിന് അനുകൂല സാഹചര്യം ഒരുങ്ങി. കുരുമുളകും ഏലവും ഉത്തരേന്ത്യൻ ഇടപാടുകാർ വില ഉയർത്തി ശേഖരിക്കാൻ രംഗത്ത്. സ്വർണത്തിന് പുതിയ റിക്കാർഡ് വില.
വെളിച്ചെണ്ണയിലെ ബുൾ റാലിക്ക് സംസ്ഥാന സർക്കാർ മൂക്കുകയറിട്ടതോടെ മറ്റ് മാർഗങ്ങളില്ലാതെ സാങ്കേതിക തിരുത്തലിലേക്ക് വിപണി വഴുതി. ഓണാഘോഷ വേളയിൽ ലിറ്ററിന് 349 രൂപയ്ക്ക് വെളിച്ചെണ്ണ വിൽപ്പനയ്ക്ക് ഇറക്കുമെന്ന് വ്യക്തമാക്കിയത് തമിഴ്നാട് ലോബിയെ ഞെട്ടിച്ചു, സ്റ്റോക്കിസ്റ്റുകൾ കൊപ്ര വിൽപ്പനയ്ക്ക് മത്സരിച്ച് ഇറക്കി. കാർഷിക മേഖലയിൽ ഉടലെടുത്ത വിൽപ്പന സമ്മർദത്തിന് ആക്കം വർധിച്ചതോടെ വൻകിട മില്ലുകാർ കൈവശമുള്ള എണ്ണ വിറ്റുമാറാനുള്ള തത്രപ്പാടിലാണ്. ഒറ്റആഴ്ചയിൽ കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 4000 രൂപ ഇടിഞ്ഞ് ശനിയാഴ്ച നിരക്ക് 31,675 രൂപയായി.
ആകർഷകമായ വിലയ്ക്ക് സ്റ്റോക്കുള്ള എണ്ണ ഓണവേളയിൽ വിറ്റഴിച്ച് വൻ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു കാങ്കയം ആസ്ഥാനമായുള്ള 120 ഓളം വരുന്ന കൊപ്രയാട്ട് വ്യവസായികൾ, നിത്യേന 1400 ടൺ വരെ എണ്ണയാണ് അവർ ഉത്പാദിപ്പിക്കുന്നത്. കൊപ്രയുടെ വില റിക്കാർഡ് പുതുക്കി പിന്നിട്ട മാസങ്ങളിൽ കുതിച്ചു പറഞ്ഞതോടെ അവിടത്തെ പല മില്ലുകളും ഇറക്കുമതി എണ്ണകൾ കലർത്തിയുള്ള വിൽപ്പനയും വ്യാപകമാക്കി.
അവരുടെ മുഖ്യ വിപണി കേരളമാണെന്നത് വ്യാജൻമാരെ ഇറക്കുന്നവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. ഇവിടെ എന്തും വേഗത്തിൽ വിറ്റഴിക്കാനാവും, ചോദിക്കാനും പറയാനുമുള്ളവരെ വേണ്ടവിധം കണ്ടാൽ എല്ലാം ശുഭം, അങ്ങനെയാണ് കാങ്കയം ലോബിയുടെ വിലയിരുത്തൽ.
കലർപ്പുള്ള എണ്ണ കണ്ടെത്താനുള്ള സാങ്കേതികവിദ്യ കേരളത്തിന് ഇല്ലെന്ന് അവർക്കു വ്യക്തമായി അറിയാം. വിഷുവിനും ഈസ്റ്ററിനും റംസാനുമെല്ലാം പാം ഓയിലും സൂര്യകാന്തിയും കലർത്തിയ വ്യാജൻമാരെ അവർക്ക് നിഷ്പ്രയാസം വിറ്റഴിക്കാനായി. റിക്കാർഡ് ലാഭത്തിൽ ഒരു ഉത്രാടപ്പാച്ചിലും അവർ സ്വപ്നം കണ്ടതിനിടയിലാണ് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണയുമായി കേരളം കളി തുടങ്ങിയത്. വെളിച്ചണ്ണ വില ജൂലൈയിൽ 39,300ലേക്കും കൊപ്ര 26,100 രൂപയിലേക്കും കത്തിക്കയറിരുന്നു. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റൽ 36,700ലും കൊപ്ര 23,900 രൂപയിലുമാണ്.
ടാപ്പിംഗ് ഊർജിതമാക്കാൻ റബർ കർഷകർ കർക്കടകം രണ്ടാം പകുതിയിലെ കാലാവസ്ഥാ മാറ്റം കണക്കിലെടുത്താൽ ചിങ്ങം പിറക്കുന്നതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും ടാപ്പിംഗ് രംഗം ഊർജിതമാവും. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ ടാപ്പിംഗ് ഇതിനകംതന്നെ പുനരാരംഭിച്ചു. അടുത്ത വാരം മുതൽ ഉത്പാദനം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കർഷകർ.

കാലവർഷം ആരംഭിച്ച് ആദ്യ രണ്ട് മാസങ്ങളിലെ കനത്ത മഴ മൂലം ഉത്പാദകർ തോട്ടങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ നിർബന്ധിതരായി. അതേസമയം രാജ്യാന്തര റബർ അവധി വിപണിയിൽ വിൽപ്പന സമ്മർദം റെഡി മാർക്കറ്റായ ബാങ്കോക്കിനെയും പ്രതിസന്ധിലാക്കി. വിദേശത്തെ മാന്ദ്യം ഇന്ത്യൻ റബറിനെയും സ്വാധീനിച്ചതിനാൽ നാലാം ഗ്രേഡ് കിലോ 202 രൂപയായി താഴ്ന്നു. വാരാന്ത്യം ബാങ്കോക്കിൽ 188 രൂപയിലാണ് റബർ.
പ്രതീക്ഷയിൽ കുരുമുളക്, ഏലം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട സുഗന്ധവ്യഞ്ജന ഇടപാടുകാർ മുന്നിലുള്ള ഉത്സവ ആവശ്യത്തിനുവേണ്ട കുരുമുളക് സംഭരണം പുനരാരംഭിച്ചു. കേരളത്തിൽ മുളകിനു വിൽപ്പനക്കാർ കുറഞ്ഞതിനാൽ നിരക്ക് ഉയർത്താതെ ചരക്ക് വാങ്ങാനാവില്ലെന്നു വ്യക്തമായതാണ് അവരുടെ തിരിച്ചുവരവിനു വഴിയൊരുക്കിയത്. വില ഉയർന്നിട്ടും കൊച്ചിയിൽ മുളക് വരവ് കുറവാണ്. വില കൂടുതൽ മുന്നേറുമെന്ന നിഗമനത്തിലാണ് ഉത്പാദക മേഖല. അൺ ഗാർബിൾഡ് കിലോ 672 രൂപയായി ഉയർന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8050 ഡോളറിന് മുകളിലാണ്.

ഹൈറേഞ്ചിലെ കാലാവസ്ഥ ഏലം ഉത്പാദനം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ലേലത്തിന് എത്തിയ ഏലക്ക പല അവസരത്തിലും വാങ്ങലുകാർ മത്സരിച്ച് ശേഖരിച്ചു. ചിങ്ങം പിറക്കുന്നതോടെ ഏലം വിളവെടുപ്പ് ഊർജിതമാക്കും. കേരളത്തിൽ ഏലം സീസൺ സജീവമായതോടെ യൂറോപ്പിൽനിന്നും അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ എത്തുന്നുണ്ട്. ശരാശരി ഇനങ്ങൾ 2600 രൂപയായും മികച്ചയിനങ്ങൾ 3100 രൂപയായും ഉയർന്നു.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന് പുതിയ റിക്കാർഡ്. വാരാരംഭത്തിൽ പവൻ 74,320 രൂപയിൽനിന്നും 75,040ലെ റിക്കാർഡ് തകർത്ത് 75,200 ലേക്കും വാരത്തിന്റെ രണ്ടാം പകുതിയിൽ പുതിയ റിക്കാർഡായ 75,760 രൂപയിലേക്കും ഉയർന്നശേഷം വാരാന്ത്യം 75,560 രൂപയിലാണ്.
ഓഹരി സൂചികയ്ക്ക് വീണ്ടും കാലിടറി, പ്രദേശിക നിക്ഷേപകർ രംഗത്തുനിന്നും അൽപ്പം പിൻവലിഞ്ഞ് വിപണിയെ കൂടുതൽ വിലയിരുത്താനുള്ള ശ്രമത്തിലാണ്. ഓരോ താഴ്ചയും നിക്ഷേപത്തിനുള്ള മികച്ച അവസരമായാണ് അവർ മുന്നിൽ കാണുന്നത്. അതു കൊണ്ടുതന്നെ ബോട്ടം ഫിഷിംഗിന് അവസരം കണ്ടെത്താനാവുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം.
തകർച്ചയിൽ ഏറ്റവും താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം കണ്ടെത്തുന്ന തന്ത്രം വിദേശ ഓപ്പറേറ്റർമാർ പലപ്പോഴും പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത്. അതേ പാതയിലൂടെ സഞ്ചരിക്കാനുള്ള ഇന്ത്യൻ നിക്ഷേപകന്റെ നിലപാട് വിപണിയുടെ തിരിച്ചുവരവിന് ഇരട്ടി വേഗം സമ്മാനിക്കാം.
അതേസമയം തുടർച്ചയായ ആറാം വാരത്തിലും വിൽപ്പനയുടെ മാധുര്യം നുകരുകയാണ് വിദേശ ഫണ്ടുകൾ. എന്നാൽ, വിപണിയെ കൈവിടില്ലെന്ന ഉറച്ച നിലപാടിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ 16 ആഴ്ചയിലും നിക്ഷേപകരായി വിപണിയിൽ നിറഞ്ഞുനിന്നു. ഈ മാസം ഇതിനകം 36,795.52 കോടി രൂപയുടെ ഓഹരി വാങ്ങലുകളാണ് നടത്തിയത്. കഴിഞ്ഞ മാസം അവർ 60,939.16 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഓഗസ്റ്റിൽ വിദേശ ഓപ്പറേറ്റർമാർ 14,018.87 കോടി രൂപയുടെ വിൽപ്പന നടത്തി. വെള്ളിയാഴ്ച അവർ വാങ്ങലുകാരായി 1932.81 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
നിഫ്റ്റി സൂചിക പിന്നിട്ടവാരം 202 പോയിന്റും സെൻസെക്സ് 742 പോയിന്റും നഷ്ടത്തിലാണ്. ഒരു മാസ കാലയളവിൽ ബോംബെ സെൻസെക്സ് 3854 പോയിന്റും നിഫ്റ്റി സൂചിക 1159 പോയിന്റും നഷ്ടത്തിലാണ് നീങ്ങുന്നത്.
മുന്നേറാൻ നിഫ്റ്റി, സെൻസെക്സ്
യുഎസ് തീരുവ സൃഷ്ടിച്ച ആഘാതത്തിൽനിന്നും രക്ഷനേടുംവരെ മാന്ദ്യം തുടരാം. ഓഗസ്റ്റ് ആദ്യം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തിയ അമേരിക്ക പിന്നീട് തീരുവ 25 ശതമാനം കൂടി വർധിപ്പിച്ചത് വിദേശ ഓപ്പറേറ്റർമാരെ ആശങ്കയിലാക്കി. അവർ ബാധ്യതകൾ കുറയ്ക്കാൻ വരുംദിനങ്ങളിൽ നീക്കം നടത്തിയാൽ വിപണിയിലെ തിരുത്തലിന് ആക്കം വർധിക്കും.
ഓഹരി വിപണിയിലെ തകർച്ചയ്ക്ക് മുന്നോടിയായി ചാർട്ട് ഡാമേജിനുള്ള സാധ്യതകൾ മുൻകൂറായി നൽകിയത് വലിയ പങ്ക് ഇടപാടുകാർക്കും കരുതലോടെ ചുവടുവയ്ക്കാനുള്ള അവസരമൊരുക്കി. മുൻവാരത്തിലെ 24,565 പോയിന്റിൽനിന്നും സൂചിക അല്പം മികവ് കാണിച്ച് 24,733 വരെ മുന്നേറിയതിനിടയിലാണ് വിദേശ വിൽപ്പന വിപണിയെ സമ്മർദത്തിലാക്കിയത്. ഇതോടെ ആടിയുലഞ്ഞ നിഫ്റ്റി 24,337 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 24,363 പോയിന്റിലാണ്.
വിപണിക്ക് 24,222 പോയിന്റിൽ ആദ്യ സപ്പോർട്ടുണ്ട്, ഇത് നഷ്ടമായാൽ സൂചിക 24,081 ലേക്ക് ഇടിയാം. അതേസമയം താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് ഇടപാടുകാർ താത്പര്യം കാണിച്ചാൽ തിരിച്ചുവരവിൽ 24,681-24,873 പോയിന്റിൽ പ്രതിരോധം നേരിടാം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചർ 24,694 വരെ ഉയർന്ന ശേഷം വാരാന്ത്യം 24,430ലാണ്. തകർച്ചയ്ക്കിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 169 ലക്ഷത്തിൽ നിന്നും 172 ലക്ഷത്തിലേക്ക് ഉയർന്നത് പുതിയ വിൽപ്പനയായി വിലയിരുത്താം. ഫ്യൂച്ചേഴ്സ് മാർക്കറ്റിന്റെ ചലനങ്ങൾ കണക്കിലെടുത്താൽ 24,400ലേക്ക് നീങ്ങാൻ സാധ്യതയെന്ന് മുൻവാരം വ്യക്തമാക്കിയത് ശരിവച്ച് 24,413 വരെ ഇടിഞ്ഞു. പുതിയ ഷോർട്ട് പൊസിഷനുകളുടെ ആക്കം കണക്കിലെടുത്താൽ 24,000ലേക്കും തുടർന്ന് 23,800ലേക്കും പരീക്ഷണങ്ങൾക്ക് ഇടയുണ്ട്. ഒരു തിരിച്ചുവരവിനു ശ്രമിച്ചാൽ 24,550 ൽ പ്രതിരോധം തലയുയർത്താം.
സെൻസെക്സ് കൂടുതൽ സമ്മർദത്തിലേക്ക് നീങ്ങുന്നു. സൂചിക മുൻവാരത്തിലെ 80,599 പോയിന്റിൽനിന്നും 81,054 വരെ ഉയർന്നതിനിടയിൽ വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്ക് മത്സരിച്ചത് സൂചികയെ 79,775ലേക്ക് തളർത്തിയെങ്കിലും ക്ലോസിംഗിൽ 79,857 പോയിന്റിലാണ്. സെല്ലിംഗ് മൂഡിൽ വിപണി നീങ്ങുന്നതിനാൽ ഈ വാരം തിരുത്തലിനിടയിൽ 79,403-79,894 പോയിന്റിൽ പിടിച്ചുനിൽക്കാൻ ശ്രമം നടത്താം, ഈ സപ്പോർട്ട് നഷ്ടമായാൽ സെൻസെക്സ് 77,670ലേക്കു മുഖം തിരിക്കാം. സെൻസെക്സിന്റെ പ്രതിരോധം 80,682-81,507 പോയിന്റിലാണ്.
രൂപയ്ക്കും ക്ഷീണം
ഡോളറിനു മുന്നിൽ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. എന്നാൽ, അധികം വൈകും മുന്നേ രൂപയ്ക്ക് തിരിച്ചടി നേരിട്ടു, തുടർച്ചയായ അഞ്ചാം വാരമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. മാസാരംഭത്തിൽ 87.52ൽ നിലകൊണ്ട വിനിമയ നിരക്ക് ഒരു വേള 87.89 ലേക്ക് ദുർബലമായ ശേഷം 87.66ലാണ്. 2023 സെപ്റ്റംബറിനുശേഷം രൂപയ്ക്ക് നേരിടുന്ന ഏറ്റവും കനത്ത തിരിച്ചടിയുടെ ആക്കം കണക്കിലെടുത്താൽ രൂപയുടെ മൂല്യം 85.50ലേക്ക് ദുർബലമാകാം.
ആഗോളവിപണിയിൽ നിന്നുള്ള വാർത്തകൾ ഈ വാരം ഇന്ത്യൻ മാർക്കറ്റിനെ കൂടുതൽ സ്വാധീനിക്കാം. സ്വാതന്ത്ര്യ ദിനമായതിനാൽ വെള്ളിയാഴ്ച വിപണി അവധിയാണ്. പണപ്പെരുപ്പം സംബന്ധിച്ച പുതിയ കണക്കുകൾ ഈവാരം പുറത്തുവരും. യുഎസ്- ഇന്ത്യ വ്യാപാര കരാർ സംബന്ധിച്ച വാർത്തകൾ ഓഹരി സൂചികയിൽ ചലനമുളവാക്കാം. കോർപറേറ്റ് മേഖല ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ അവസാന റൗണ്ടിലാണ്.
സ്വർണം കുതിക്കുന്നു
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില ട്രോയ് ഔൺസിന് 3363 ഡോളറിൽനിന്നും 3404 ഡോളർ വരെ ഉയർന്നശേഷം വാരാന്ത്യം 3397 ഡോളറിലാണ്. 3437 ഡോളറിൽ പ്രതിരോധം മുന്നിൽകണ്ട് പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഓപ്പറേറ്റർമാർ നീക്കം നടത്താം. അതേസമയം യു എസ് തീരുവ വിഷയം വിനിമയ വിപണിയെ പ്രകന്പനം കൊള്ളിച്ചാൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ ഇറങ്ങിയാൽ മഞ്ഞലോഹം 3494 ഡോളറിനെ ഉറ്റുനോക്കാം.
ഫ്രീഡം സെയില്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ
കൊച്ചി: ഫ്രീഡം സെയില്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര സര്‍വീസുകള്‍ക്ക് 1,279 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4,279 രൂപ മുതലും തുടങ്ങുന്ന നിരക്കുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസ് ശൃംഖലയിൽ 50 ലക്ഷം സീറ്റുകളാണു ഫ്രീഡം സെയിലിലൂടെ യാത്രക്കാര്‍ക്കായി ലഭ്യമാക്കുന്നത്. ഈ മാസം 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ഈമാസം 15 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന നിരക്കുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്നത്. ചെക്ക്ഇന്‍ ബാഗേജ് ഇല്ലാതെ കാബിന് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എക്സ്പ്രസ് ലൈറ്റ് വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക് ഇന്‍ ബാഗേജ് അലവന്‍സുകള്‍ ഉള്‍പ്പെടുന്ന എക്സ്പ്രസ് വാല്യു നിരക്കുകള്‍ ആഭ്യന്തരസര്‍വീസുകള്‍ക്ക് 1,379 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4,479 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
ലോയല്‍റ്റി അംഗങ്ങള്‍ക്ക് എക്സ്പ്രസ് ബിസ് നിരക്കുകളില്‍ 25 ശതമാനവും അധിക ബാഗേജ് ഓപ്ഷനുകളില്‍ 20 ശതമാനവും ഇളവ്, ഗോര്‍മേര്‍ ഹോട്ട് മീല്‍സ്, സീറ്റ് സെലക്ഷന്, മുന്ഗണനാസേവനങ്ങള്, അപ്ഗ്രേഡുകള്‍ എന്നിവയുള്‍പ്പെടെ മികച്ച ഡീലുകളും വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കു പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും എയര്‍ ഇന്ത്യ ലഭ്യമാക്കുന്നുണ്ട്.
ഹാരിയറിനും സഫാരിക്കും പുതിയ അഡ്വഞ്ചര്‍ എക്സ് പേഴ്സോണ പതിപ്പ്
കൊച്ചി: മുന്‍നിര എസ്യുവി നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ മുന്‍നിര എസ്യുവികളായ ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയുടെ പുത്തന്‍ അഡ്വഞ്ചര്‍ എക്സ് പേഴ്സോണ പതിപ്പ് പുറത്തിറക്കി. ഈ സെഗ്മെന്റില്‍ ആദ്യമായി എത്തുന്ന പല സവിശേഷതകളും ഹാരിയറിന്റെയും സഫാരിയുടെയും അഡ്വഞ്ചര്‍ പേഴ്സോണയില് കാണാനാകും.
2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനില്‍ ആണ് പുതിയ പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹാരിയര്‍ അഡ്വഞ്ചര്‍ എക്സ് 18.99 ലക്ഷം രൂപ പ്രാരംഭവിലയിലും സഫാരി അഡ്വഞ്ചര്‍ എക്സ് പ്ലസ് പേഴ്സോണ 19.99 ലക്ഷം രൂപ പ്രാരംഭവിലയിലും ലഭ്യമാകും. ഇതിനൊപ്പം മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട മൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ പ്യുവര്‍ എക്സ് പേഴ്സോണയും ഈ നിരയില്‍ വരുന്നു. സഫാരി പ്യൂര്‍ എക്സ് വേരിയന്റ് വില 18,49,000 രൂപയിലും ഹാരിയര്‍ പ്യൂര്‍ എക്സ് വേരിയന്റ് വില 17,99,000 രൂപയിലും ആരംഭിക്കുന്നു.
സതേൺ ട്രാവൽസ് ഹൈദരാബാദിൽ
ഹൈദരാബാദ്: രാജ്യത്തെ മുൻനിര ട്രാവൽ ആൻഡ് ടൂറിസം കന്പനിയായ സതേൺ ട്രാവൽസ് ഹൈദരാബാദിൽ റീജണൽ ഹെഡ് ഓഫീസ് തുറന്നു. നഗരത്തിലെ ലാക്ഡികാപുലിൽ തുറന്ന ഓഫീസ് തെലുങ്കാന ജലസേചന, ഭക്ഷ്യ വകുപ്പ് മന്ത്രി എൻ. ഉത്തം റെഡ്ഢി ഉദ്ഘാടനം ചെയ്തു.
ഗതാഗതമന്ത്രി പൊന്നം പ്രഭാകർ, സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലംഗം ദയാനന്ദ ബൊഗ്ഗാരപു, പഞ്ചായത്തിരാജ് ആൻഡ് ഗ്രാമവികസന കമ്മീഷണർ ശ്രിജന ഗുമ്മല്ല എന്നിവർ സന്നിഹിതരായിരുന്നു. ദക്ഷിണേന്ത്യയിലെ സേവനങ്ങൾ വ്യാപിപ്പിക്കാനാണു റീജണൽ ഹെഡ് ഓഫീസ് തുറന്നതെന്ന് ചടങ്ങിൽ സംസാരിച്ച സതേൺ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ കൃഷ്ണ മോഹൻ ആലാപതി പറഞ്ഞു. 1970ലാണ് ന്യൂഡൽഹി ആസ്ഥാനമായി സതേൺ ട്രാവൽസ് സ്ഥാപിതമായത്. ആലാപതി വെങ്കിടേശ്വര റാവുവാണ് സ്ഥാപകൻ. കേന്ദ്ര ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിന് രാജ്യമെങ്ങും ശാഖകളുണ്ട്.
കേന്ദ്ര ടൂറിസം വകുപ്പിന്റെ നാഷണൽ ടൂറിസം അവാർഡ് എട്ടുതവണ നേടിയിട്ടുള്ള സ്ഥാപനത്തിന് തെലുങ്കാന, ആന്ധ്രാപ്രദേശ് സർക്കാരുകളുടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഡൽഹി, ജയ്പുർ, വാരാണസി, വിജയവാഡ എന്നീ നഗരങ്ങളിൽ സ്വന്തമായി ഹോട്ടലുകളുള്ള സതേൺ ഗ്രൂപ്പ് മാരിയറ്റ് ഗ്രൂപ്പുമായി ചേർന്ന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽആഡംബര ഹോട്ടൽ നിർമിക്കുന്നുണ്ട്. റീജണൽ ഓഫീസ് തുറന്നു
ഇൻഡസ് ആപ്സ്റ്റോറും അൽകാറ്റെലും പങ്കാളികൾ
കൊച്ചി: തദ്ദേശീയ ആൻഡ്രോയ്ഡ് ആപ് മാർക്കറ്റ് പ്ലേസായ ഇൻഡസ് ആപ്സ്റ്റോർ, ഫ്രഞ്ച് ഉപഭോക്തൃ സാങ്കേതിക ബ്രാൻഡായ അൽകാറ്റെലുമായി സുപ്രധാനമായ ഒഇഎം പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ അൽകാറ്റെൽ സ്മാർട്ട്ഫോണുകളിലും ഇൻഡസ് ആപ്സ്റ്റോർ ഒരു ആപ് സ്റ്റോറായി പ്രീ ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി: സാനിറ്ററി വെയേഴ്സിന്റെയും ബാത്ത്റൂം ഫിറ്റിംഗുകളുടെയും ഉത്പാദന വിപണന മേഖലയിലെ മുന്‍നിരക്കാരായ യൂറോടെക്കിന്റെ ഇക്കണോമി ചെയിന്‍ സ്റ്റോറായ കിലോ ബസാറിന്റെ 27-ാമത് ഷോറൂം തിരുവനന്തപുരം നെടുമങ്ങാട് പ്രവര്‍ത്തനമാരംഭിച്ചു. സാനിറ്ററി വെയേഴ്സ്, ബാത്ത്റൂം ഫിറ്റിംഗ്സ്, ആക്സസറീസ് എന്നിവ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വിലക്കുറവിലും ആകര്‍ഷകമായ ഡിസ്കൗണ്ടിലും എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.ഷോറൂം തുറന്നു
അമേരിക്കന്‍ തീരുവപ്രഹരം ; റബറിനും കുരുമുളകിനും ഏലത്തിനും തിരിച്ചടി
റെജി ജോസഫ്
കോട്ടയം: അമേരിക്കന്‍ തിരുവപ്രഹരം റബറും കുരുമുളകും ഉള്‍പ്പെടെ കേരളത്തിന്റെ കാര്‍ഷികവിളകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. ഡോണള്‍ഡ് ട്രംപിന്റെ തിരുവപ്രഖ്യാപനത്തോടെ റബര്‍ വില ദിവസവും പിന്നോട്ടടിക്കുന്നു. ഡീലര്‍മാര്‍ സ്റ്റോക്ക് വയ്ക്കുന്നില്ല. കമ്പനികള്‍ വാങ്ങല്‍ കുറയ്ക്കുകയും ചെയ്തു.
ടയര്‍ ഉള്‍പ്പെടെ റബര്‍ ഉത്പന്നങ്ങളുടെ 20 ശതമാനം കയറ്റുമതിയും അമേരിക്കയിലേക്കാണ്. കൂടാതെ വാഹന കയറ്റുമതിയുമുണ്ട്. റബര്‍ കയ്യുറകള്‍, ന്യൂമാറ്റിക് ടയറുകള്‍, വാട്ടര്‍പ്രൂഫ് റബര്‍ ഷീറ്റുകള്‍, കൈത്തണ്ടകള്‍ തുടങ്ങിയവയുടെ അധികച്ചുങ്കം വ്യവസായത്തിന് തിരിച്ചടിയാകും. തീരുവ ചെറുകിട, ഇടത്തരം റബര്‍ അധിഷ്ഠിത സംരംഭങ്ങളെയാണ് പെട്ടെന്ന് ബാധിക്കുക.
കേരളത്തില്‍നിന്ന് കുരുമുളക്, ഏലം, മഞ്ഞള്‍, ജാതി തുടങ്ങിയവയുടെ 30 ശതമാനം കയറ്റുമതി അമേരിക്കയിലേക്കാണ്. കഴിഞ്ഞ വര്‍ഷം 5113 കോടിയുടെ സുഗന്ധവ്യഞ്ജനങ്ങള്‍ അവിടെ വിറ്റഴിച്ചു.
കേരളത്തിലെ ഉത്പന്നങ്ങളുടെ നേട്ടം ഇനി തെക്കുകിഴന്‍ ഏഷ്യന്‍ രാജ്യങ്ങളായിരിക്കും കൈയടക്കുക. സമുദ്രോത്പന്നങ്ങള്‍ കഴിഞ്ഞാല്‍ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നം സുഗന്ധവ്യഞ്ജനങ്ങളാണ്. പ്രതിവര്‍ഷം ഏകദേശം 650 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ അവിടേക്ക് കയറ്റുമതി ചെയ്യുന്നു.
കാപ്പി, തേയില, കുരുമുളക് ഉത്പന്നങ്ങളുടെ അമേരിക്കന്‍ വിപണിയിലെ ഇന്ത്യന്‍ വിഹിതം കുറയും. ബ്രസീലും കൊളംബിയയും പോലുള്ള ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. 20,000 - 25,000 മെട്രിക് ടണ്‍ കുരുമുളകും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഇതില്‍ 22 ശതമാനവും അമേരിക്കയിലേക്കാണ്. കുരുമുളക് കയറ്റുമതിയുടെ 60 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.
കശുവണ്ടിപ്പരിപ്പിന്റെയും കയറിന്റെയും പ്രധാന കയറ്റുമതി കമ്പോളവും അമേരിക്കയാണ്. ഇവ രണ്ടുംകൂടി 1080 കോടിയിലേറെ രൂപ വരും. തീരുവപ്രഹരം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിലിനെയും വരുമാനത്തെയും പ്രതികൂലമാക്കും. പകരച്ചുങ്കം വലിയ തിരിച്ചടിയാകുന്നത് കുരുമുളക്, ഏലം, കാപ്പി, റബര്‍, തേയില കര്‍ഷകര്‍ക്കാണ്. കേരളത്തിലെ തേയിലയുടെയും കാപ്പിയുടെയും 20-30 ശതമാനം വിപണിയും അമേരിക്കയാണ്.
സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലന്ഡ്, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ ഏറെക്കാലമായി ഇന്ത്യക്ക് വെല്ലുവിളിയാണ്. ഈ രാജ്യങ്ങള്‍ക്ക് നിലവില്‍ ഉയര്‍ന്ന തീരുവ ഭീഷണിയില്ല. ഇന്ത്യന്‍ തേയിലയും കാപ്പിയും വിയറ്റ്നാം, കെനിയ, സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വലിയ മത്സരം നേരിടുന്നുണ്ട്.
ആഡംബരത്തിന്റെ MG M9
ഓട്ടോസ്പോട്ട് / അരുൺ ടോം
ടൊയോട്ട വെൽഫയറും കിയ കാർണിവലും തങ്ങൾക്ക് ഇനി എതിരാളികളില്ലെന്ന് വിചാരിച്ചിരിക്കുന്പോഴാണ് എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ കറുത്ത കുതിരയെ അഴിച്ചുവിടുന്നത്. ഇന്ത്യയുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എംപിവിയായ എം9 അടുത്തയാഴ്ച മുതൽ നിരത്ത് വാഴും.
വിലയിൽ പിന്നിലും ഫീച്ചറിൽ എതിരാളികൾക്കൊപ്പവുമാണ് ഈ ആഡംബര വാഹനം. അതുകൊണ്ടുതന്നെ പ്രീമിയം എംപിവി ശ്രേണിയിൽ ഇനി വരാൻ പോകുന്നത് കടുത്ത ത്രികോണ മത്സരമായിരിക്കും.
ഇലക്ട്രിക് കരുത്തിൽ എം9 എംപിവി വിൽപനയ്ക്ക് എത്തുന്നത് പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയ്ക്കായി എംജി മോട്ടോഴ്സ് ആരംഭിച്ചിട്ടുള്ള എംജി സെലക്ട് എന്ന ഡീലർഷിപ്പുകൾ വഴിയായിരിക്കും. ഒറ്റ വേരിയന്റിൽ എത്തുന്ന എംജി എം9ന് 69.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോണ്‍ക്രീറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാഹനം ലഭിക്കുക.
വാഹനത്തിന്റെ പുറംമോടിയും രൂപവും വെൽഫയറിനും കാർണിവലിനും സമാനമാണ്. ബോണറ്റിനോടു ചേർന്ന് നൽകിയിട്ടുള്ള എൽഇഡി ഡിആർഎല്ലും പൊസിഷൻ ലൈറ്റും വെർട്ടിക്കിളായി നൽകിയിട്ടുള്ള പ്രൊജക്ഷൻ ഹെഡ്ലാന്പും വലിയ എയർഡാമും എംജി എം9നെ വേറിട്ട് നിർത്തുന്നു.
വാഹനത്തിന്റെ അകത്തളത്തിന് മിഴിവേകുന്നത് ഇതിലെ പ്രസിഡൻഷ്യൽ സീറ്റുകളാണ്. ഈ സീറ്റുകൾ 16 തരത്തിൽ ക്രമീകരിക്കാൻ കഴിയും. എട്ട് മസാജ് മോഡുകൾ, ഹീറ്റിംഗ്, വെന്റിലേഷൻ സൗകര്യങ്ങൾ എന്നിവ ഇതിലുണ്ട്. ഇന്റലിജന്റ് ആം റെസ്റ്റിൽ നിന്ന് ഇവയെല്ലാം നിയന്ത്രിക്കാനും കഴിയും.
ഡ്രൈവർ കാബിനിലും പാസഞ്ചർ കാബിനിലുമായി രണ്ട് സണ്റൂഫുകളാണുള്ളത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോണ്‍ ചാർജർ, എയർ പ്യൂരിഫയർ, 13 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകൾ.
ഏഴ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360ഡിഗ്രി കാമറ, ലെവൽ 2 അഡാസ് സ്യൂട്ട് എന്നിവയാണ് സുരക്ഷയുടെ കാര്യത്തിൽ നൽകിയിരിക്കുന്നത്.
ആഡംബരത്തോടെപ്പം 548 കിലോമീറ്റർ റേഞ്ചും എംജി എം9 ഓഫർ ചെയ്യുന്നുണ്ട്. 90 കിലോവാട്ട് ശേഷിയുള്ള നിക്കൽ മാഗ്നീസ് കൊബാൾട്ട് (എൻഎംസി) ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 242 എച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് എംജി എം9ന് കരുത്തേകുന്നത്.
ചാർജിംഗിനായി സ്റ്റാൻഡേർഡ് ഇൻസ്റ്റാളേഷനോടുകൂടിയ 11 കിലോവാട്ട് വാൾ ബോക്സ് ചാർജറും 3.3 കിലോവാട്ട് പോർട്ടബിൾ ചാർജറും ലഭിക്കും. വാഹനം 160 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 90 മിനിറ്റിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയും.
ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് ഉയർത്തി
മുംബൈ: മിനിമം ബാലൻസ് പരിധി കുത്തനെ ഉയർത്തി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഈ മാസം ഒന്നാം തീയതി മുതൽ ആരംഭിച്ച സേവിംഗ്സ് അക്കൗണ്ടുകൾക്ക് പുതിയ മിനിമം ബാലൻസ് ബാധകമാകും. ഇതിനു മുന്‍പ് അക്കൗണ്ടുണ്ടായിരുന്നവർക്ക് പഴയ നിരക്കു തുടരും.
രാജ്യത്തെ എല്ലാ മേഖലകളിലെയും അക്കൗണ്ടുകൾക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഒരു മാസമുണ്ടാകേണ്ട ശരാശരി ബാലൻസ് ഉയർത്തിയത്. ആഭ്യന്തര ബാങ്കുകളിലുണ്ടായിരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ ആവറേജ് ബാലൻസ് ആണിത്.
മെട്രോ-നഗര മേഖലകൾ, സെമി അർബൻ മേഖല, റൂറൽ മേഖല എന്നിങ്ങനെ മൂന്നു വിഭാഗമായാണ് പ്രതിമാസ ശരാശരി ബാലൻസ് ഉയർത്തിയത്.
പുതിയ മാനദണ്ഡപ്രകാരം മെട്രോ, നഗര മേഖലകളിലെ ഉപഭോക്താക്കൾക്ക് പ്രതിമാസമുണ്ടായിക്കേണ്ട മിനിമം ബാലൻസ് 10,000 രൂപയിൽനിന്ന് 50,000 രൂപയാക്കി. സെമി അർബൻ മേഖലയിൽ മുന്‍പുണ്ടായിരുന്ന 5000 രൂപയിൽനിന്ന് 25,000 രൂപയായി കൂട്ടി. ഗ്രാമമേഖലകളിൽ 10,000 രൂപയാക്കി. മുന്‍പ് ഇത് 2500 രൂപയായിരുന്നു.
പ്രതിമാസ മിനിമം ആവറേജ് ബാലൻസ് അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴയീടാക്കും. അക്കൗണ്ടിൽ മിനിമം ബാലൻസിൽ കുറവുള്ള തുകയുടെ ആറു ശതമാനമോ അല്ലെങ്കിൽ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കും.
പണമിടപാടുകൾക്കുള്ള സർവീസ് ചാർജും ബാങ്ക് വർധിപ്പിച്ചു. ബ്രാഞ്ച് വഴിയോ കാഷ് റിസൈക്ലർ മെഷീൻ വഴിയോ ഒരുമാസം മൂന്ന് സൗജന്യ ഇടപാടുകളിലായി ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
അതിനു ശേഷം ഓരോ നിക്ഷേപത്തിനും 150 രൂപ വീതമോ അല്ലെങ്കിൽ ഒരോ ആയിരം രൂപയ്ക്കും 3.50 രൂപ എന്ന നിരക്കിലോ ചാർജ് ഈടാക്കും. ഇതിൽ കൂടിയ തുക ഏതെന്ന് നോക്കിയാണ് ചാർജായി ഈടാക്കുക.
തേർഡ് പാർട്ടി കാഷ് ഡെപ്പോസിറ്റിനു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഒറ്റത്തവണ 25,000 രൂപവരെയാണ് തേർഡ് പാർട്ടി ഡെപ്പോസിറ്റ് നടത്താനാകുക.
തുക പിൻവലിക്കലിനു പ്രതിമാസം മൂന്നെണ്ണം സൗജന്യമായി നടത്താനാകും. അതിനുശേഷം 150 രൂപ ഈടാക്കും.
2020-21 മുതൽ 2024-25 വരെയുള്ള അഞ്ചു വർഷങ്ങളിൽ പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്താത്തതിന് പൊതുമേഖലാ ബാങ്കുകൾ പിഴയായി 8,932.98 കോടി രൂപ പിരിച്ചെടുത്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 9,445 രൂപയും പവന് 75,560 രൂപയുമായി.
കല്യാണ്‍ സിൽക്സിൽ രണ്ടു കോടിയുടെ സമ്മാനങ്ങളുമായി ഓണം ഓഫർ തുടങ്ങി
തൃശൂർ: കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ ഓണം ഓഫറുമായി കല്യാണ്‍ സിൽക്സ്. ഓണക്കോടിക്കൊപ്പം രണ്ടുകോടിയും സമ്മാനപദ്ധതിയിലൂടെ 100 പവൻ സ്വർണം ഉൾപ്പെടെ രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഓഗസ്റ്റ് ആറിന് ആരംഭിച്ച ഓണം ഓഫർ സെപ്റ്റംബർ നാലുവരെ നീളുമെന്നു കല്യാണ്‍ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ അറിയിച്ചു.
12 മാരുതി സുസുകി ബലേനോ കാറുകൾ, 30 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, ലക്ഷക്കണക്കിനു രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് മറ്റു സമ്മാനങ്ങൾ. ബംപർ സമ്മാനമായ 100 പവൻ സ്വർണം 25 പവൻവീതം ഓരോ ആഴ്ചയിലും ഭാഗ്യശാലികൾക്കു സമ്മാനിക്കും.
കല്യാണ്‍ സിൽക്സിൽനിന്നും ഓരോ 2,000 രൂപയുടെ പർച്ചേസിനൊപ്പവും കല്യാണ്‍ ഹൈപ്പർമാർക്കറ്റിൽനിന്നുള്ള ഓരോ 1000 രൂപയുടെ പർച്ചേസിനൊപ്പവും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളിൽനിന്നു നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.
ആഴ്ചതോറും കല്യാണ്‍ സിൽക്സിന്റെ ഷോറൂമുകളിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാവും നറുക്കെടുപ്പ്. വിജയികളുടെ വിശദവിവരങ്ങൾ കല്യാണ്‍ സിൽക്സിന്റെ ഓരോ ഷോറൂമിലും പ്രദർശിപ്പിക്കുകയും ഔദ്യോഗിക ഫേസ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.
18-നു കല്യാണ്‍ സിൽക്സിന്റെ പട്ടാന്പി ഷോറൂം ഉദ്ഘാടനത്തോടെ ഓണക്കാല ഓഫർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തും. ഈ സമ്മാനപദ്ധതി കേരളത്തിലെ ഷോറൂമുകൾക്കുപുറമേ ബംഗളൂരു ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.