നമ്മുടെ സ്വന്തം മാസങ്ങൾ നമുക്ക് തിരിച്ചു പിടിക്കേണ്ടേ?
നമ്മുടെ സ്വന്തം മാസങ്ങൾ നമുക്ക് തിരിച്ചു പിടിക്കേണ്ടേ?
ഇന്ന് ചിങ്ങം ഒന്നാം തീയതി ആണല്ലോ? ഇതാണ് നമ്മുടെ നാടിന്‍റെ യഥാർഥ പുതുവർഷം! ചെറുപ്പത്തിൽ ഡാഡിയും മമ്മിയും മീനമാസം, കുംഭമാസം എന്നൊക്കെ പറയുന്നത് ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ടെങ്കിലും അത് ഒരു പഴഞ്ചൻ ഏർപ്പാട് പോലെയാണ് എനിക്ക് തോന്നിയിരുന്നത്.

കാരണം സ്കൂളിലെ പഠനത്തിൽ ആണെങ്കിലും നിത്യജീവിതത്തിലെ വ്യവഹാരങ്ങളിൽ ആണെങ്കിലും നമ്മളെല്ലാവരും ജനുവരി, ഫെബ്രുവരി, ഡിസംബർ എന്നിവയിലൊക്കെ കുടുങ്ങിക്കിടക്കുകയായിരുന്നല്ലോ?

പിന്നീട് അടുത്തകാലത്ത് സ്വന്തമായ ഒരു തിരിച്ചറിവിൽ നിന്നാണ് മലയാള മാസത്തിന്‍റെ പ്രാധാന്യം എനിക്ക് മനസിലാകുന്നത്. എന്നിൽ ഉണ്ടാക്കിയ ചില സംശയങ്ങളാണ് മലയാളം മാസത്തിലേക്ക് തിരിയാൻ എന്നെ പ്രേരിപ്പിച്ചത്.

നമ്മുടെ കേരള നാട്ടിൽ ജീവിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന ഋതുഭേദങ്ങളെ കൃത്യമായി സൂചിപ്പിക്കുന്നത് മലയാള മാസങ്ങൾ ആണെന്ന് ഞാൻ കണ്ടെത്തി. ചിങ്ങപ്പുലരിയിൽ മൂക്കിനുള്ളിലേക്ക് കയറുന്ന ആ ഇളം തണുപ്പുള്ള വസന്തത്തിന്‍റെ ആഗമനം അറിയിക്കുന്ന കാറ്റ് ഉൾപ്പെടെ എന്തെല്ലാം മാറ്റങ്ങളാണ് കേരളഭൂമിക്ക് ഉണ്ടാകുന്നത്!

ജൂലൈ മാസം ഓഗസ്റ്റിലേക്ക് മാറുന്നതിനേക്കാൾ വ്യക്തമായ സൂചനകൾ കർക്കടകം ചിങ്ങത്തിലേക്ക് മാറുമ്പോൾ ഉണ്ടാവുന്നുണ്ട്. അതുപോലെതന്നെ ഓരോ മലയാള മാസങ്ങളും. നമ്മൾ ചുറ്റും പ്രകൃതിയിലേക്ക് നോക്കിയാൽ ഇതൊക്കെ മനസിലാക്കാവുന്നതേയുള്ളൂ.

അതുപോലെതന്നെ മകരമഞ്ഞും മീനച്ചൂടും തുലാം മഴയും തുടങ്ങി ഉയർന്നു നിൽക്കുന്ന കാലാവസ്ഥയുടെ ലാൻഡ് മാർക്കുകൾ കൂടാതെ അതിലും സൂക്ഷ്മങ്ങളായ പല ഭേദങ്ങളും പ്രകൃതിയിലും സസ്യജാലങ്ങളിലും മനുഷ്യൻറെ മനസിലും ഈ ഋതുഭേദങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിന്‍റെ അനുഭവം പൂർണ തോതിൽ പിന്തുടരണമെങ്കിൽ നമ്മൾ മലയാളം കലണ്ടർ പിന്തുടർന്നേ പറ്റൂ.

എന്നാൽ "പഴമക്കാരുടെ' പറച്ചിലുകളിലും മനസ്സിലും നിതാന്തമായി ഉണ്ടായിരുന്ന ഈ മലയാള മാസങ്ങൾ പിന്നീട് പുതിയ തലമുറയ്ക്ക് വേണ്ടവിധത്തിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. ലോകം മുഴുവൻ അംഗീകരിക്കുന്ന പൊതുവായ ഒരു മാസ ദിവസഗണന രീതി പ്രായോഗികതയുടെ അടിസ്ഥാനത്തിൽ നല്ലതാണെങ്കിലും എല്ലാ രാജ്യങ്ങൾക്കും ദേശങ്ങൾക്കും അത് ഒരു സത്യമല്ല.


കാരണം ലോകത്തെ രാജ്യങ്ങൾ പലതും ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളിലെ വ്യത്യസ്ത ദേശങ്ങൾ പോലും പല അക്ഷാംശ രേഖകളിലും രേഖാംശ രേഖകളിലും ആണ് സ്ഥിതി ചെയ്യുന്നത്. ആ നിലയ്ക്ക് അവിടത്തെ ഋതുഭേദങ്ങൾ എല്ലാം വ്യത്യാസപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് പുരാതന കാലം മുതൽ ഓരോ ദേശത്തിനും അതിന്‍റേതായ കലണ്ടറുകൾ രൂപപ്പെട്ടത്. അതാണ് ആ ദേശത്തിൻറെ യഥാർഥ കലണ്ടർ!

നമ്മൾ കേരളക്കാർ റോമൻ കലണ്ടർ ആയ ജനുവരിയും ഫെബ്രുവരിയും നോക്കുന്നത് ശാസ്ത്രീയവും യുക്തിസഹവും അല്ല. വ്യാപാരം, വാണിജ്യം, രാഷ്ട്രീയം, വിദ്യാഭ്യാസപരം തുടങ്ങിയ പ്രായോഗിക ആവശ്യങ്ങളെ മുൻനിർത്തി മാത്രമാണ് ലോകം മുഴുവനും റോമൻ കലണ്ടർ സ്വീകരിച്ചിരിക്കുന്നത്.

അങ്ങനെ നമ്മുടെ സ്വന്തം സത്യമായ, യാഥാർത്ഥ്യമായ മലയാള മാസങ്ങൾ വളരെയധികം തമസ്കരിക്കപ്പെട്ടു പോയിരിക്കുന്നു. അത് മൂലം നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ സ്പന്ദനങ്ങളെ നമ്മൾ അറിയാതെ പോകുന്നു. മീനച്ചുടും മകരമഞ്ഞും തന്നെയാണ് നമ്മുടെ യാഥാർത്ഥ്യം അല്ലാതെ ജനുവരിയും മാർച്ചും ഡിസംബറും ഒന്നുമല്ല.

മലയാളം കലണ്ടറും മലയാള മാസങ്ങളും വല്ലപ്പോഴും കൗതുകത്തിനു വേണ്ടി മാത്രം സന്ദർശിക്കേണ്ട മ്യൂസിയം വസ്തുക്കൾ ആകേണ്ടവയല്ല! നമ്മളും നമ്മുടെ അനന്തരതലമുറയും അത് ഒരു പഥ്യം എന്നോണം മനസ്സിലാക്കി ജീവിക്കേണ്ടവരാണ്. എല്ലാവർക്കും എൻറെ ചിങ്ങപ്പുലരിയിലെ പുതുവർഷ ആശംസകൾ!

സിബി തോമസ്
ആലപ്പുഴ

useful_links
story
article
poem
Book