Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാഹുൽ മറഞ്ഞിട്ട് 18 വർഷം
WhatsApp
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്തെ മൈതാനത്തുനിന്നു സന്ധ്യയോടെ കളി മതിയാക്കി ക്രിക്കറ്റ് ബാറ്റുമായി രാഹുല്‍ വീട്ടിലേക്കു പോകുന്നതാണ് കൂട്ടുകാര്‍ ഒടുവില്‍ കണ്ടത്.
മൈതാനത്തിനടുത്തുള്ള പൊതുടാപ്പില്‍നിന്നു രാഹുല്‍ വെള്ളം കുടിക്കുന്നതും ചിലർ കണ്ടിരുന്നു. പിന്നെ മാഞ്ഞുപോയതുപോലെ കുട്ടി അപ്രത്യക്ഷനായി. 2005 മേയ് 18നാണ് അതു സംഭവിച്ചത്. ഇപ്പോൾ 18 വര്‍ഷം കഴിഞ്ഞിരിക്കുന്നു. രാഹുലിനെക്കുറിച്ച് ഒരു വിവരവുമില്ല. ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല.
രാഹുലിന്റെ തിരോധാനം പോലീസിലെ വിവിധ വിഭാഗങ്ങൾ അന്വേഷിച്ചു. എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയും വന്നിരുന്നു. ഒടുവിൽ തോൽവി സമ്മതിച്ച് എല്ലാവരും പിൻവാങ്ങി.
സംഭവദിവസം കളിക്കിടെ കൂട്ടുകാരില്‍ ചിലര്‍ വഴക്കുണ്ടാക്കുന്നുവെന്നു പറഞ്ഞാണ് രാഹുല്‍ മൈതാനത്തുനിന്നു വീട്ടിലേക്കു മടങ്ങിയത്. സന്ധ്യ കഴിഞ്ഞിട്ടും രാഹുല്‍ മടങ്ങി വരാതിരുന്നതോടെ വീട്ടുകാര്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. രാഹുലിന്റെ അച്ഛന് രാജന് വര്‍ഷങ്ങളായി കുവൈറ്റില്‍ ജോലിചെയ്തു വരികയായിരുന്നു.
ഏക മകനെ കാണാതായെന്ന വിവരമറിഞ്ഞു മൂന്നാം ദിവസം അദ്ദേഹം നാട്ടിലെത്തി. രാഹുലിനു വേണ്ടി അച്ഛനും നാട്ടുകാരും പോലീസും നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. രാഹുലിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് 2005 ഡിസംബറിൽ ഒരു കൊലക്കേസ് പ്രതി മൊഴി നൽകിയിരുന്നു.
പത്തനംതിട്ട അടൂരിനടുത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയായ നാടോടി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയും ഹരിപ്പാട് സ്വദേശിയുമായ കൃഷ്ണപിള്ളയാണ് രാഹുലിനെ താൻ കൊലപ്പെടുത്തിയതാണെന്നു വെളിപ്പെടുത്തിയത്. ഈ മൊഴി പോലീസിനെ കുറച്ചൊന്നുമല്ല കുഴപ്പിച്ചത്.
പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്തെന്ന് കൃഷ്ണ പിള്ള പറഞ്ഞ സ്ഥലങ്ങളെല്ലാം ജെസിബി ഉപയോഗിച്ച് മാന്തി തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതെന്ന സംശയം ബലപ്പെട്ടു.
മാനസിക രോഗിയായി സ്വയം ചിത്രീകരിച്ചു കാട്ടാനും അതുവഴി ബാലികയെ പീഡിപ്പിച്ചു കൊന്ന മറ്റൊരു കേസിൽ ശിക്ഷ ഒഴിവാക്കാനുമാണ് ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതെന്ന നിഗമനത്തിൽ പോലീസ് ഒടുവിൽ എത്തിച്ചേർന്നു.
രാഹുലിനെ കാണാതായ ദിവസം രാഹുലിന്റെ ഒരു ബന്ധുവിനൊപ്പം ഒരു കൊലക്കേസ് പ്രതി ഓട്ടോയിൽ സഞ്ചരിക്കുന്നത് കണ്ടു എന്ന നാട്ടുകാരിലൊരാളുടെ മൊഴിയെത്തുടർന്ന് ആ വഴിക്കും അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല.
രാഹുൽ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 25 വയസാകുമായിരുന്നു. മകന് കാണാമറയത്തു മറഞ്ഞതോടെ മനസും ശരീരവും തളര്‍ന്നു ജീവിതം തള്ളിനീക്കിയ രാഹുലിന്റെ അച്ഛന് അടുത്തകാലത്ത് ജീവനൊടുക്കി. രാഹുലിന്റെ അമ്മയും സഹോദരിയും ഇന്നും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്.
രാഹുലിനെ കാണാതായ 2005 മേയില്‍ തന്നെയാണ് തിരുവനന്തപുരം സ്വദേശിയും 16കാരനായ അഖില്‍ എന്ന ഭിന്നശേഷിക്കാരനെയും കാണാതായത്. മുടി വെട്ടിക്കാന്‍ പോയ ഈ 16കാരന് പിന്നെ മടങ്ങിയെത്തിയില്ല. ഇന്നും അഖില്‍ മടങ്ങിവരുന്നതും കാത്ത് കഴിയുകയാണ് അച്ഛന് ഗോപിയും അമ്മ സുലോചനയും.
കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപം ആനക്കല്ലില്‍നിന്നു രണ്ടര വയസുകാരനായ താഹിറിനെ കാണാതായത് 1998 സെപ്റ്റംബര്‍ രണ്ടിനാണ്. റോഡിനോടു ചേര്‍ന്നാണ് ഇവരുടെയും വീട്. താഹിര്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടിട്ടാണ് അച്ഛന്റെ അമ്മ വീടിനകത്തേക്കു പോയത്.
അമ്മ ആ സമയം അടുക്കളയില്‍ പണിയിലായിരുന്നു. അല്പസമയത്തിനുള്ളില് അമ്മ പുറത്തുവന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. അന്നു ശക്തമായ മഴ പെയ്തിരുന്നു. വീടിനടുത്തു തോടും കിണറുമൊക്കെയുള്ളതിനാല് ആ വഴിക്കായി അന്വേഷണം.
തുടര്‍ന്നു കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്കി. 25 വര്‍ഷം കഴിഞ്ഞിട്ടും താഹിറിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇതിനിടെ, ഏതാനും വര്‍ഷം മുമ്പ് താഹിറിന്റെ മുഖഛായയുള്ള ഒരു കുട്ടി ഇടുക്കി ഏലപ്പാറയിലുണ്ടെന്നു വിവരം ലഭിച്ചു.
ആ വഴിക്കും അന്വേഷണം നടന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അതു താഹിറല്ലെന്നു സ്ഥിരീകരിച്ചു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും താഹിര്‍ ഇന്നും കാണാമറയത്തു തന്നെ. താഹിറിനായുള്ള കാത്തിരിപ്പു തുടരുകയാണ് അച്ഛന് ജലീലും അമ്മ റഷീദയും.
തട്ടിക്കൊണ്ടുപോകലിന് ലക്ഷ്യങ്ങള്‍ പലത്
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ പലതാണ്. ഭിക്ഷാടനമാഫിയ ആയിരുന്നു ആദ്യകാലത്ത് മുന്‍പന്തിയില്‍. തട്ടിയെടുക്കുന്ന കുട്ടികളെ ഇതരസംസ്ഥാനങ്ങളിലേക്കു കടത്തി അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനായി ഉപയോഗിച്ചു പണം കൊയ്യുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിലെ കുരുന്നുകൾ ഇവിടെ നാണയത്തുട്ടുകൾക്കായി കൈനീട്ടുന്നത് പതിവുകാഴ്ചയായിരുന്നു. സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിച്ചതോടെയാണ് ഇതിനു ശമനമായത്. ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ഭിക്ഷാടനമാഫിയ കേരളത്തില്‍നിന്നുള്ള ഒട്ടേറെ കുഞ്ഞുങ്ങളെ റാഞ്ചിയെടുത്തിട്ടുണ്ട്.
മക്കളില്ലാത്ത ദന്പതികൾ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അടുത്തയിടെ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഒരു കുഞ്ഞിനെ നഴ്സ് വേഷത്തിലെത്തിയ യുവതി തട്ടിയെടുത്തിരുന്നു. കുഞ്ഞിന് നിറവ്യത്യാസമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പറഞ്ഞു നവജാതശിശുവിനെ മാതൃമാതാവില്നിന്നു വാങ്ങിയ യുവതി കുഞ്ഞുമായി മുങ്ങുകയായിരുന്നു.
കുഞ്ഞിനെ കാണാതായ വിവരം പെട്ടെന്നുതന്നെ പുറത്തുവന്നതോടെ സിസിടിവിയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി. മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നു യുവതി പോലീസിനു മൊഴി നല്കി.
തീവ്രവാദത്തിനും ലഹരികടത്തിനും വരെ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലവേലയ്ക്കും ലൈംഗിക ചൂഷണത്തിനും വേശ്യാവൃത്തിക്കും സെക്സ് ടൂറിസത്തിനും മരുന്നു പരീക്ഷണത്തിനും വരെ കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്.
കൂടാതെ അവയവമാഫിയയുടെ റാഞ്ചലുകൾവരെ നടന്നിട്ടുണ്ട് ഈ കൊച്ചുകേരളത്തിൽ. തട്ടിയെടുക്കുന്ന കുട്ടികളുടെ വൃക്കയടക്കമുള്ള അവയവങ്ങള്‍ എടുത്ത ശേഷം ഇവരെ തെരുവില്‍ ഉപേക്ഷിച്ച സംഭവങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാറിലെത്തി ക്ലോറോഫോം മണപ്പിച്ചു മയക്കി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സിനിമാസ്റ്റൈല്‍ തട്ടിക്കൊണ്ടു പോകല്‍ ഒരുകാലത്ത് കേരളത്തിൽ പതിവായിരുന്നു. തട്ടിയെടുത്ത കുട്ടിയെ വച്ചു മോചനദ്രവ്യം ആവശ്യപ്പെട്ടു ലക്ഷങ്ങൾ സന്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പണം നല്കി പ്രലോഭിപ്പിച്ചും പ്രണയം നടിച്ചും പെണ്‍കുട്ടികളെ വലയിലാക്കി കൊണ്ടുപോകുന്ന സംഭവങ്ങളും പലതുണ്ടായി. ഈവിധം കാണാതായ ഒട്ടനവധി പെണ്‍കുട്ടികളെക്കുറിച്ച് ഇന്നും ഒരറിവുമില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒടുവില്‍ കണ്ടെത്താന്‍ കഴിഞ്ഞ കുരുന്നുകള്‍ക്കെല്ലാം കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നു തെളിഞ്ഞിരുന്നു. പലരും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. സംസ്ഥാനത്തിന്റെ പുറത്തേക്ക് കടത്തപ്പെട്ട പെണ്‍കുട്ടികളില്‍ 85 ശതമാനം പേര്‍ക്കും പിന്നീടു വേശ്യാവൃത്തി തൊഴിലാക്കേണ്ടി വന്നിട്ടുണ്ടെന്നു ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ വക്താവ് പറയുന്നു.
ദാരിദ്ര്യം, അനാഥത്വം, പ്രണയപരാജയം, പരീക്ഷാതോല്‍വി, പരീക്ഷാഭയം തുടങ്ങിയവ കാരണം ഒളിച്ചോടുന്ന കുട്ടികൾ ഇതിനു പുറമെയാണ്. അതിപ്പോഴും തുടരുന്നു.
പ്രദീപ് ഗോപി
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
Latest News
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെര. കമ്മീഷന് പ്രതിപക്ഷത്തിന്റെ പരാതി
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
Latest News
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെര. കമ്മീഷന് പ്രതിപക്ഷത്തിന്റെ പരാതി
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top