Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ദലൈലാമമാരുടെ പൊടാല കൊട്ടാരം
WhatsApp
എസ്. റൊമേഷ്
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന ദലൈലാമയുടെ കൊട്ടാരമാണ് പൊടാല കൊട്ടാരം.
1600കളിൽ നിർമിക്കപ്പെട്ട ഈ കൊട്ടാരം ഇന്നും ലോകത്തെ മഹത്തരമായ നിർമിതികളിലൊന്നായി കണക്കാക്കപ്പെടുന്നു. 1959ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലൈലാമ ഇന്ത്യയിലേക്ക് ഓടിപ്പോകുന്നതുവരെ ദലൈലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം.
ഇപ്പോൾ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്. പൊടാല പർവതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകിതേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
അഞ്ചാമത്തെ ദലൈലാമയാണ് 1645ൽ ഇതിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
തുടർന്ന് ദലൈലാമ ഇവിടെ കൊട്ടാരം നിർമിക്കാൻ തുടങ്ങി. നിർഭാഗ്യവശാൽ കോൺചോങ് ചോഫെൽ 1646ൽ മരിച്ചു. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മധ്യത്തിലായാണ് ഇതിന്റെ സ്ഥാനം.
ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഈ കെട്ടിടം പണിതത്. പഴയ കെട്ടിടം 637ൽ സോങ്ട്സാൻ ഗാമ്പോ നിർമിച്ചതാണ്.
കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. മൂന്നു മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്.
അടിത്തറയിൽ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളിൽനിന്നും സംരക്ഷണം നൽകുവാനാണ് ഇത് ചെയ്തത്. പതിമൂന്ന് നിലകളിലായി 1,000ലധികം മുറികളും 10,000 പൂജാസ്ഥലങ്ങളും ഏകദേശം 2,00,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്.
മാർപോറി എന്ന കുന്നിന് മുകളിൽ നിൽക്കുന്ന കെട്ടിടം താഴ്വരയിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണുള്ളത്. ലാസയിലെ മൂന്ന് പ്രധാന കുന്നുകൾ ടിബറ്റിന്റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം.
പൊടാല കൊട്ടാരത്തിന്റെ തെക്ക് ഭാഗത്തായുള്ള ചോക്പോരിയാണ് ആത്മാവിന്റെ കുന്ന്. പൊടാല കൊട്ടാരം നിൽക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു. സിംഹാസനത്തിലിരിക്കുന്ന രൂപം നിലവിലുള്ള ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോയെ പ്രതിനിധീകരിക്കുന്നു.
അഞ്ചാമത്തെ ദലൈലാമയായിരുന്ന ലോസാങ് ഗ്യാറ്റ്സോ 1645ൽ പൊടാല കൊട്ടാരത്തിന്റെ നിർമാണമാരംഭിച്ചു. കെട്ടിടത്തിന്റെ സ്ട്രെക്ചർ മൂന്നു വർഷം കൊണ്ട് നിർമിച്ചു.
ഉൾവശങ്ങളും മരപ്പണികളും മറ്റും തീർക്കുവാൻ 45 വർഷമെടുത്തു. 1649ൽ ദലൈലാമയും ഭരണകൂടവും പോട്രാങ് കാർപോ (വെള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേക്ക് മാറി. ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വർഷം കൂടി (1694 വരെ) നിർമാണം തുടരുന്നുണ്ടായിരുന്നു.
തണുപ്പുകാലത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാൻ ദലൈലാമമാർ ആരംഭിച്ചു. ചൈനയ്ക്കെതിരായി ടിബറ്റ് വാസികൾ 1959ൽ നടത്തിയ കലാപത്തിൽ കൊട്ടാരത്തിന് ചെറിയ നാശനഷ്ടങ്ങളുണ്ടായി.
കൊട്ടാരത്തിന്റെ ജനലുകളിലേക്ക് ചൈന ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാലായിരുന്നു ഇത്. 1966ൽ ചൈനയുടെ സാംസ്കാരിക വിപ്ലവകാലത്ത് ചൈനീസ് ഭരണാധികാരിയായിരുന്ന ഷൗ എൻലായിയുടെ ഇടപെടൽ കാരണം ഈ കൊട്ടാരം സംരക്ഷിക്കപ്പെട്ടു.
പക്ഷേ കൊട്ടാരത്തിലുണ്ടായിരുന്ന 1,00,000ലധികം പുസ്തകങ്ങൾ മോഷ്ടിക്കപ്പെടുകയും ചിലവ നശിപ്പിക്കപ്പെടുകയും ചെയ്തു. 1994ൽ യുനസ്കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.
കെട്ടിടം സംരക്ഷിക്കുന്നതിനായി ഈ പ്രദേശത്ത് 21 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ പണിയുന്നത് തടഞ്ഞുകൊണ്ട് ചൈന ഉത്തരവിറക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ച വസ്തുക്കൾ സംബന്ധിച്ചും യുനസ്കോ ആശങ്ക അറിയിച്ചിരുന്നു.
എട്ട് ദലൈലാമമാരുടെ ശവകുടീരങ്ങൾ ഈ കൊട്ടാരത്തിനുള്ളിൽ ഉണ്ട്. ടിബറ്റൻ ബുദ്ധമതക്കാരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഇത് നിലകൊള്ളുന്നു. ലോകത്തിലെതന്നെ ബുദ്ധമതക്കാരുടെ പ്രധാന കേന്ദ്രമായി ഇന്നും പൊടാല കൊട്ടാരം സ്ഥിതി ചെയ്യുന്നു.
ആയിരക്കണക്കിനു സന്ദർശകരാണ് ദിവസവും കൊട്ടാരം കാണാനെത്തുന്നത്. 2002ൽ 22.5 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് ഈ കൊട്ടാരത്തിന്റെ പുനരുദ്ധാരണം നടത്തിയത്. കെട്ടിടത്തിന്റെ സംരക്ഷണാർഥം ദിവസേനയുള്ള സന്ദർശകരുടെ എണ്ണം 2,300 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
2022 ഫെബ്രുവരിയിൽ ടിബറ്റൻ പോപ്പ് താരം സെവാങ് നോർബു പൊട്ടാല കൊട്ടാരത്തിന് മുന്നിൽ സ്വയം തീകൊളുത്തി മരിച്ചത് വലിയ വിവാദമായിരുന്നു.
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്കു തൂക്കുകയർ
കുമാര്‍ കഫേയിലെ രാജേന്ദ്രന്
ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത
നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്ത
പുതിയ ഇനം ജീവികളെ കണ്ടെത്തൽ ഹോബിയാക്കി ഗവേഷകൻ
പുതിയ ഇനം ജീവികളെ കണ്ടെത്തി രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാവുകയാണു പ്രശസ്ത ഗവേ
ആ പതിനേഴുകാരിക്ക് എന്തു സംഭവിച്ചു ?
കാസര്‍ഗോഡ് അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ പതിനേഴുകാരിയായ ആദിവാസി പെ
ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സി
യക്ഷിക്കഥ...
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ ത
മരണം വാ തുറക്കുന്ന പതങ്കയം
തങ്കയം എന്നുകേള്‍ക്കുമ്പോഴേ ഇപ്പോള്‍ ഭീതിയാണ്. ശാന്തമായി നില്ക്കുന്ന വെള്ളക്ക
വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക
ഒന്നര മണിക്കൂര്‍, കോഴിക്കോട് ടു പാലക്കാട്
കോഴിക്കോട് പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
Latest News
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ചേതനയറ്റ് ബിന്ദു എത്തി; കരഞ്ഞു തളർന്ന് ഉറ്റവർ, അന്ത്യാഞ്ജലിയർപ്പിച്ച് നാട്
കോണ്‍ഗ്രസ് സമരസംഗമങ്ങൾക്ക് ഇന്നു തിരുവനന്തപുരത്തു തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്; യുവാവ് പിടിയിൽ
Latest News
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
ചേതനയറ്റ് ബിന്ദു എത്തി; കരഞ്ഞു തളർന്ന് ഉറ്റവർ, അന്ത്യാഞ്ജലിയർപ്പിച്ച് നാട്
കോണ്‍ഗ്രസ് സമരസംഗമങ്ങൾക്ക് ഇന്നു തിരുവനന്തപുരത്തു തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്; യുവാവ് പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top