Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അവനെ എനിക്കു തന്നേക്കാന്‍ മേലാരുന്നോ?
WhatsApp
ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടുക്കുന്നതിനുപകരം തല്ലിക്കൊന്നു കളഞ്ഞ ആദിവാസി യുവാവ് മധുവിന്റെ മുഖം എന്റെ മനസിൽനിന്നു മായുന്നില്ല. ഇതെനിക്കു സഹിക്കാവുന്നതിനപ്പുറമാണ്. അവന്റെ വേദന എനിക്കു മനസിലാകുന്നുണ്ട് അഞ്ചു പതിറ്റാണ്ടായി വിശക്കുന്നവന്റെ കൂടെ നടന്നു നടന്ന് എനിക്കിപ്പം അവരു പറയുന്നതു മനസിലാകും.
മധു ഒരു ഓർമപ്പെടുത്തലാണ്. ഇങ്ങനെയൊന്നും ചെയ്യരുത്. ആരു വിശന്നാലും ആഹാരം കൊടുക്കണം. തല്ലിയവരിലും കളിയാക്കിയവരിലും ഫോട്ടോയെടുത്തവരിലും ആർക്കും ഒരാൾക്കുപോലും തോന്നിയില്ലല്ലോ. ഇത്തിരി ഭക്ഷണം കൊടുക്കാൻ. എന്താ നമുക്കു പറ്റിയത്. മധുവിന്റെ ദേഹത്തോട്ടു നോക്കിയാൽ നമുക്കു മനസിലാകില്ലേ അവന്റെ ശരീരത്തിന്റെയും മനസിന്റെയുമൊക്കെ രോഗകാരണം വെറും വിശപ്പു മാത്രമാണെന്ന്. എന്നിട്ടെന്താ ആരും അതൊന്നു ചോദിക്കുക പോലും ചെയ്യാതിരുന്നത്. അവന്റെ സഞ്ചിയിലെ മോഷണവസ്തുക്കൾ കണ്ടിട്ടുപോലും ഒരാളുടെയും ചങ്കു തകർന്നില്ലല്ലോ. ആ മുഖത്തെ ദൈന്യത നമ്മെ മാറ്റുന്നില്ലെങ്കിൽ എന്തൊരു കട്ടിയാണ് നമ്മുടെ മനസിനെന്നാ അർഥം. അത് അപകടമാണ്.
52 കൊല്ലം മുന്‍പ് കോട്ടയം ജില്ലാ ആശുപത്രിയിൽ വിശന്നു തളർന്നിരുന്ന രാമചന്ദ്രന്റെ മുഖമാണ് അഗളിയിലെ മധുവിന്. രാമചന്ദ്രന് എന്റെ ചോറിന്റെ പകുതി കൊടുത്തു. എന്റെ ദൈവമേ അയാളുടെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. അമ്മയോടു പറഞ്ഞു ഇനി ചോറു കൊണ്ടുവരുന്പം ഒരു പൊതി കൂടുതൽ വേണമെന്ന്. പിന്നെ രാമചന്ദ്രന് പ്രത്യേകം പൊതിയായി. ഞാനന്ന് വയറുവേദനയ്ക്കു ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞങ്ങൾക്കു രണ്ടു പേർക്കും ഒരു ദിവസമായിരുന്നു ഓപ്പറേഷൻ. ഞാൻ സുഖപ്പെട്ടയുടനെ രാമചന്ദ്രനെ തിരക്കി. അയാൾ മരിച്ചുപോയെന്ന് മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞു. എനിക്കു സങ്കടം സഹിക്കാൻ പറ്റാതായി. ഉറങ്ങാൻ ബുദ്ധിമുട്ടായിരുന്നു. അന്നു ഞാൻ തീരുമാനിച്ചു. ഇങ്ങനെ കുറച്ചു മനുഷ്യർക്കു ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വലിയ ജോലി എന്താ ഉള്ളത്.
പിന്നെ ഞാൻ വിശക്കുന്നവർക്കു ഭക്ഷണം കൊടുത്തു തുടങ്ങി. ഇത്തിരി ഉണക്കമീൻ വറുത്തതും മാങ്ങാ ചമ്മന്തിയും എന്തെങ്കിലും ചാറുകറിയും ഉണ്ടായിരുന്നു. വിശന്നിരിക്കുന്നവർ അതു രണ്ടു കൈയും നീട്ടി വാങ്ങുന്നതും ആർത്തിയോടെ കഴിക്കുന്നതും പങ്കുവച്ചു തിന്നുന്നതുമൊക്കെ കണ്ട എനിക്ക് ജീവനുള്ളിടത്തോളം കാലം ഇതു ചെയ്യാതിരിക്കാനാവില്ല.
1969-ൽ മെഡിക്കൽ കോളജിൽ ഭക്ഷണവിതരണം തുടങ്ങി. അന്നു കോട്ടയത്ത് എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ഡോ. പ്രതാപൻ നായരെ ഞാൻ മറക്കില്ല. അദ്ദേഹത്തോടൊപ്പമാണ് ഞാൻ ഒത്തിരി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കൊടുത്തത്. അദ്ദേഹം പിന്നീട് ഇ.എൻ.ടിയിൽ വല്യ മിടുക്കനായി. കോട്ടയം മെഡിക്കൽ കോളജിലും അമൃതയിലും ഒത്തിരി രോഗികൾക്ക് ആശ്വാസമായി.
ഡോ. വി.പി. ഗംഗാധരൻ ഉൾപ്പെടെ എത്ര ഡോക്ടർമാരാണ് പാവങ്ങൾക്കു ചോറു കൊടുക്കാൻ എന്റെ കൂടെ ഉണ്ടായിരുന്നത്. ഇന്നും മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു സ്റ്റാഫുമൊക്കെ ഉൾപ്പെടെ സഹായിച്ചുകൊണ്ടിരിക്കുന്നവർ ഏറെയാണ്.
കോട്ടയത്തിനടുത്ത് ഡോ. ജയകുമാറൊക്കെ താമസിച്ചിരുന്ന പി.സി. ലോഡ്ജിലെ ഒരു മുറിയായിരുന്നു ഞങ്ങളുടെ ആദ്യസങ്കേതം. ഡോക്ടർ വലിയ സഹായമായിരുന്നു.
മെഡിക്കൽ കോളജിനു പരിസരത്തെ വെയിസ്റ്റ് കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തുനിന്നു അഴുകിത്തുടങ്ങിയ ഭക്ഷണം കൊതിയോടെ വാരിത്തിന്ന മനുഭായി എന്റെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു. അവൾ ഗർഭിണിയുമായിരുന്നു. നല്ല ഭക്ഷണവും പരിചരണവുമൊക്കെ വേണ്ട സമയമല്ലേ. രാജസ്ഥാൻകാരിയായിരുന്നു. വിശന്നു ഭ്രാന്തുപിടിച്ചു നടക്കുന്ന പാവങ്ങൾക്ക് നാടും രാജ്യവും ജാതിയും മതവുമൊന്നുമില്ല. അവരുടെ ഭാഷ മനസിലാക്കാനും ഒരു പ്രയാസവുമില്ല. ഞാനവളെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുത്തു.
വിശക്കുന്നവരും ഉപേക്ഷിക്കപ്പെട്ടവരും മാനസികരോഗികളുമായ മനുഷ്യരെ കാണുന്പോൾ ആളുകൾ എന്നെ വിളിക്കും. ഒന്നും നോക്കില്ല ഞാൻ വിളിച്ചുകൊണ്ടുപോകും. ആളുകൾ അടുക്കില്ലാത്തതരം സ്വഭാവമുള്ള മാനസികരോഗികൾക്ക് ഞാൻ ആദ്യം ലഡുവോ ജിലേബിയോ ഒക്കെ കൊടുക്കും. പിന്നെ ദിവസങ്ങൾക്കുള്ളിൽ അവർ എന്റെ കൂട്ടുകാരാകും.
5000-ൽ ഏറെപ്പേർക്ക് ഓരോ ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട് ഇപ്പോൾ. 317 പേരെ ഞങ്ങൾ നവജീവനിൽ സംരക്ഷിക്കുന്നു. അതിൽ 200 പേരും മാനസികരോഗികളാണ്. ഒത്തിരി തടസങ്ങളുണ്ട്. ദൈവം നടത്തും. ഓരോ ദിവസവും ആരെങ്കിലും എന്നെ വിളിച്ചുതരും. ഞാനതു വച്ചു വിളന്പി ആവശ്യക്കാർക്കു കൊടുക്കും. വിശക്കുന്നവരെ തല്ലിക്കൊല്ലുന്നവർ കുറവല്ലേ. കൂടുതൽ ആളുകളും സഹായിക്കുന്നവരാണ്. അതുകൊണ്ടാ നവജീവൻ ട്രസ്റ്റ് മുന്നോട്ടു പോകുന്നത്. ഞാൻ ഭക്ഷണം കൊടുക്കുന്നതു കണ്ട് യുവാക്കളുൾപ്പെടെ നിരവധി പേർ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. അവർ കേരളത്തിന്റെ പല ഭാഗങ്ങളിലും പാവങ്ങളെ സഹായിക്കുകയാണ്.
മധുവിന്റെ കാര്യം പറയുന്പോൾ ഒന്നുകൂടി. തെരുവിലെ ആളുകളെയും വിശക്കുന്നവരെയും അന്വേഷിച്ചു നടക്കുന്നതു മാത്രമല്ല കാര്യം. നമ്മുടെ പലരുടെയും വീട്ടിലുണ്ട് വിശക്കുന്നവർ. കാര്യം പറയുന്പോൾ എന്നോടു പരിഭവിക്കരുത്. എന്റെ കൂടെ ജീവിക്കുന്ന പലരുടെയും മക്കൾ നല്ല നിലയിൽ ജീവിക്കുന്നവരാണ്. മക്കളുടെ കൂടെ ഒരേ മേശയിൽ ഇരുന്ന് അത്താഴം കഴിക്കാൻ കൊതിയോടെ കാത്തിരിക്കുന്നവർ. മക്കൾ ഒരിക്കലും വിളിക്കില്ലെന്ന് അവർക്കറിയാം. എന്നിട്ടും കാത്തിരിക്കുന്ന മനുഷ്യർ. അങ്ങനെ ചിലരൊക്കെ നവജീവന്റെ മേൽക്കൂരയ്ക്കു കീഴിൽ മരിച്ചിട്ടുണ്ട്. നല്ല നിലയിൽ ജീവിക്കുന്ന മക്കളുണ്ടായിട്ടും കോട്ടയം കഞ്ഞിക്കുഴിയിലെ പൊതുശ്മശാനത്തിൽ ഞാൻ അവരെ സംസ്കരിച്ചു. സ്വന്തം മാതാപിതാക്കൾക്ക് നല്ല ഭക്ഷണം കൊടുക്കാതിരുന്നിട്ട് വല്യ വർത്തമാനം പറയുന്നവരെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. അതും നമ്മൾ തിരിച്ചറിയണം. തെരുവിൽ മാത്രമല്ല. നമ്മുടെ വീടുകളിലുമുണ്ട് വിശക്കുന്നവർ.
നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളു. മധുവിന്റെ ദയനീയ മുഖം മറക്കരുത്. മനുഷ്യരായതുകൊണ്ടാ നമുക്കു കരച്ചിൽ വരുന്നത്. പക്ഷേ, കണ്ണീരുണങ്ങുന്പോൾ ഫേസ്ബുക്കിലെ എഴുത്തും നിർത്തി സമാധാനിക്കുന്നതല്ല മനുഷ്യത്വം. വിശക്കുന്നവർക്ക് ചോറു കൊടുക്ക്- അതിലും വലിയ വിപ്ലവവും സാമൂഹിക പ്രവർത്തനവുമൊന്നുമില്ല. എഴുതി പ്രതികരിക്കാൻ വിഷമമില്ല. ഒരുനേരം ഭക്ഷണം വാങ്ങിക്കൊടുത്തു നോക്കൂ, മനസിന് എന്തൊരു സുഖമാണെന്ന്.
ജോസ് ആൻഡ്രൂസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂരില്‍ പണമില്ലെങ്കിലും ഭക്ഷണം തയാര്‍
വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം
നിര്‍ധന രോഗികളെ അന്നമൂട്ടി അശോകന്
വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ അവതരിക്കുമെന്നു ഗാന്ധി
ലക്ഷ്യം പട്ടിണിക്കാരില്ലാത്ത നഗരം
ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്ത
ആരും പട്ടിണി കിടക്കരുത്
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അല്പം ആ
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ...
ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ…!
പലരും ചാത്തമംഗലത്തെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെടാറുണ്ട്; പണവും വാഗ്ദാനം ചെയ്യുന്നവ
എല്‍സിയെ കാത്ത് പാവങ്ങളുടെ കൊച്ചി
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാ
തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാ
Latest News
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
Latest News
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top