Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നിര്‍ധന രോഗികളെ അന്നമൂട്ടി അശോകന്
WhatsApp
വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ അവതരിക്കുമെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണു കാഞ്ഞങ്ങാട് മഡിയന്‍ സ്വദേശി അശോകന്റെ ജീവിതം. കാസര്‍ഗോഡ് ഗവ. ജനറല്‍ ആശുപത്രിയിലെ 160 നിര്ധനരോഗികളാണു പ്രതിദിനം അശോകന്റെ സേവന തത്പരതയില്‍ വിശപ്പടക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി അശോകന് ഇവിടെ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. അതും മീന്‍കറി ഉള്‍പ്പെടെ അഞ്ചുതരം കറികള്‍ കൂട്ടി രുചികരമായ ഊണ് വയറു നിറച്ചും കഴിക്കാം. എല്ലാ ദിവസവും രാവിലെ 11ഓടെ ആശുപത്രിയിലെത്തുന്ന അശോകന് നഴ്സുമാരുടെയും മറ്റു ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെ ഓരോ വാര്‍ഡിലെയും നിര്ധനരോഗികളെയും ഭക്ഷണത്തിനു വകയില്ലാത്തവരെയും കണ്ടെത്തും.
ഇവര്‍ക്ക് ആശുപത്രി കാന്റീനില്‍ നിന്നു ഭക്ഷണപ്പൊതി വാങ്ങി സൗജന്യമായി വിതരണം ചെയ്യും. ഭക്ഷണം നല്കുന്ന ഓരോരുത്തരുടെയും പേരു വിവരങ്ങള്‍ ഡയറിയില്‍ എഴുതിയെടുത്ത ശേഷം ഉച്ചയ്ക്കു രണ്ടോടെ മടങ്ങും. സഹായധനം നല്‍കുന്നവര്‍ക്കു കൃത്യമായ കണക്ക് ബോധിപ്പിക്കുന്നതിനാണിത്. എല്ലാ ശനിയാഴ്ചകളിലും കാന്റീനിലെ ബില്ല് തീര്‍ക്കും. ഈ ജീവകാരുണ്യപ്രവര്ത്തനത്തെക്കുറിച്ചു കേട്ടറിഞ്ഞു ജില്ലയിലെ വിവിധ ഭാഗത്തു നിന്നുള്ള സുമനസുകള്‍ സംഭാവനകള്‍ നല്കുന്നതിനാല് ഒരു ദിവസം പോലും ഭക്ഷണവിതരണം മുടങ്ങേണ്ടി വന്നിട്ടില്ലെന്ന് അശോകന് പറയുന്നു. ഇപ്പോള്‍ അശോകന്റെ പ്രവര്‍ത്തനമേഖല കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 30 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. കാഞ്ഞങ്ങാട് ഉണ്ണീശോ ഫൊറോന പള്ളിയാണ് ഇതു സ്പോണ്സര് ചെയ്തിരിക്കുന്നത്.
ഭക്ഷണവിതരണത്തില്‍ മാത്രം ഒതുങ്ങുന്നുതല്ല 46കാരനായ അശോകന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍. നിര്‍ധനരോഗികള്‍ക്കു വീല്‍ചെയര്‍, വാട്ടര്‍ബെഡ്, വാക്കര്‍, ബാക്ക് റെസ്റ്റ് എന്നിവ എത്തിച്ചുകൊടുക്കാന്‍ സദാ പ്രവര്‍ത്തിക്കുന്നു. ഉപജീവനമാര്‍ഗത്തിനായി നിരവധിപേര്‍ക്കു തയ്യല്‍ മെഷീനുകളും നല്‍കിക്കഴിഞ്ഞു. നിരവധി നിര്‍ധനര്‍ക്ക് വീടു കെട്ടിക്കൊടുക്കുകയും വീട്ടില്‍ ബാത്ത് റൂമുകള്‍ നിര്‍മിച്ചുനല്‍കുകയും ചെയ്തു. നിര്‍ധനകുടുംബങ്ങളിലെ നിരവധി കുട്ടികള്‍ക്കു പഠനസഹായം എത്തിച്ചുകൊടുക്കുന്നതിനും അശോകന് മുന്‍പന്തിയിലുണ്ട്. അധ്യയനവര്‍ഷാരംഭത്തില്‍ വരുന്ന ഭാരിച്ച ചെലവ് ഒരു പാവപ്പെട്ട കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അധികമായിരിക്കും. ഇത്തരം കുട്ടികളെ കണ്ടെത്തി അവരെ സഹായിക്കുന്നതിനും അശോകന് മുന്‍കൈയെടുക്കുന്നു. ഓരോ വര്‍ഷവും ഇത്തരത്തില്‍ നാനൂറോളം കുട്ടികള്‍ക്ക് അശോകന് സഹായമെത്തിച്ചുകൊടുക്കുന്നുണ്ട്. കൂടാതെ നിരവധി നഴ്സിംഗ്, ഡിഗ്രി, പ്ലസ്ടു വിദ്യാര്‍ഥികളുടെയും പഠനചെലവ് അശോകന് പൂര്‍ണമായും വഹിക്കുന്നുണ്ട്. ഇതിനൊക്കെ സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനായി ഓടിനടക്കാന്‍ ഈ അമ്പതാം വയസിലും അശോകനു യാതൊരു മടിയുമില്ല.
സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന എച്ച്ഐവി ബാധിതര്‍ക്കിടയിലും അശോകന് പ്രവര്‍ത്തിക്കുന്നുണ്ട്. കാന്‍സര്‍ ബാധിച്ച പാവപ്പെട്ടവരെ തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ കൊണ്ടുപോകുന്നതിനും അവര്‍ക്ക് അവിടെ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും അശോകന് പ്രത്യേകം ശ്രദ്ധിക്കുന്നു. അമ്പലത്തറയിലെ ആകാശപ്പറവകളുടെ സ്നേഹാലയം ആശ്രമത്തിലെ മനോരോഗികളായ അന്തേവാസികളെ കുളിപ്പിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും അവര്‍ക്കു നല്ല ഭക്ഷണം ലഭ്യമാക്കുന്നതിനും അശോകന് പ്രവര്‍ത്തിച്ചുവരുന്നു. ഇതൊക്കെ ചെയ്യുമ്പോഴും അശോകന് ചെറുചിരിയോടെ പറയും, "താന്‍ ഒരു നിമിത്തം മാത്രം. സന്മനസുള്ളവരുടെ പക്കല്‍ നിന്നു സഹായം ഏറ്റുവാങ്ങി അര്‍ഹരായവര്‍ക്കു നല്‍കുക മാത്രമാണു ഞാന്‍ ചെയ്യുന്നത്'.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇനിയൊരു മടങ്ങിവരവില്ല എന്ന നിലയില്‍ നിന്നാണ് ദൈവവിശ്വാസവും മനോധൈര്യവും മാത്രം കൈമുതലാക്കി അശോകന് ജീവിതത്തിലേക്കു തിരിച്ചുവന്നത്. വൃക്കരോഗം ബാധിച്ചു മൂന്നു വര്‍ഷത്തോളം മംഗളുരുവിലെയും കേരളത്തിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഇതില്‍ പത്തുമാസം പൂര്‍ണമായും കിടപ്പിലായിരുന്നു. ഒന്ന് എഴുന്നേല്ക്കണമെങ്കില് രണ്ടുപേരുടെ സഹായം വേണം. ഭാര്യക്കാണെങ്കില്‍ അക്കാലത്തു ജോലിയില്ല.
കൂടാതെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും. വിശപ്പടക്കാന്‍ വീട്ടില്‍ ഒരുമണി അരി പോലും ഇല്ലാതിരുന്ന കാലം. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നെല്ലിപ്പടി കണ്ട കാലമാണതെന്ന് അശോകന് പറയുന്നു. അന്ന് ഉദാരമതികളുടെ കനിവുകൊണ്ടാണു ഭക്ഷണവും ചികിത്സയും നടന്നുപോന്നത്. ഇതു ജീവിതത്തില്‍ വഴിത്തിരവായി. രോഗം ഭേദമായി ജീവിതത്തിലേക്കു തിരികെ വന്ന അശോകന് പിന്നീടു പൂര്‍ണമായും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തിരിയുകയായിരുന്നു.
തലശേരിയിലെ ദൈവപരിപാലന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സജീവപ്രവര്‍ത്തകനാണ് അശോകന്. പാലിയേറ്റീവ് വോളണ്ടിയറായും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാര്യ സരോജിനി കാഞ്ഞങ്ങാട്ടെ സ്വകാര്യബാങ്കിലെ പാര്‍ട്ട്ടൈം ജീവനക്കാരിയാണ്.
രാഹുല്‍, വരുണ്‍ എന്നിവര്‍ മക്കളാണ്. നമ്മുടെ സമൂഹത്തില്‍ കാരുണ്യത്തിന്റെ നീരുറവകള്‍ ഇനിയും വറ്റിയിട്ടില്ലെന്നതിനു തെളിവാണ് ഈ മനുഷ്യന്റെ ജീവിതം.
ഷൈബിന് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂരില്‍ പണമില്ലെങ്കിലും ഭക്ഷണം തയാര്‍
വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം
ലക്ഷ്യം പട്ടിണിക്കാരില്ലാത്ത നഗരം
ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്ത
ആരും പട്ടിണി കിടക്കരുത്
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അല്പം ആ
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ...
ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ…!
പലരും ചാത്തമംഗലത്തെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെടാറുണ്ട്; പണവും വാഗ്ദാനം ചെയ്യുന്നവ
എല്‍സിയെ കാത്ത് പാവങ്ങളുടെ കൊച്ചി
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാ
തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാ
അവനെ എനിക്കു തന്നേക്കാന്‍ മേലാരുന്നോ?
ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടു
Latest News
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പാട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
Latest News
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പാട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top