Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മാറഡോണ ഇനി ജ്വലിക്കുന്ന ഓർമ
WhatsApp
ലോകമെന്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങൾ അടക്കിവാണ, മാന്ത്രിക കാലുകൾകൊണ്ടു മൈതാനങ്ങളിൽ മഹാവിസ്മയം തീർത്ത, കാൽപ്പന്തുകളിയിലെ സൂര്യതേജസ് അർജന്റീനയുടെ സ്വന്തം ഡിയേഗോ അർമാൻഡോ മാറഡോണ (60) വിടവാങ്ങി. ഹൃദയാഘാതത്തെത്തുടർന്നു ബുധനാഴ്ച രാത്രി ടിഗ്രെയിലെ വസതിയിലായിരുന്നു ആരാധകമനസുകളിൽ ഇടിത്തീ വീഴ്ത്തിയ വേർപാട്. സംസ്കാരം ഇന്നലെ ബുവാനോസ് ആരീസിലെ കാസ റൊസാഡ കൊട്ടാരത്തിൽ നടത്തി.
പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങളാണ് വസതിയിലേക്ക് ഒഴുകിയെത്തിയത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്നു നവംബർ ആദ്യവാരം അദ്ദേഹത്തിനു ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പാണ് ആശുപത്രി വിട്ടത്.
ബ്രസീലിയൻ ഇതിഹാസം പെലെയ്ക്കുശേഷം ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ കളിക്കാരനായിരുന്നു അഞ്ചടി അഞ്ചിഞ്ചുകാരനായ മാറഡോണ. ലോകത്തെ ഏറ്റവും മഹാന്മാരായ താരങ്ങളായി ഇരുവരെയും 2001ൽ ഫിഫ തെരഞ്ഞെടുത്തിരുന്നു.
1977 മുതൽ 1994 വരെ അർജന്റീനയ്ക്കുവേണ്ടി 91 മത്സരങ്ങളിൽ പന്തു തട്ടിയ മാറഡോണ, 34 ഗോളുകൾ നേടി. 1986-ലെ ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ നേടിയ ഗോളുകളാണ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. അതിലൊന്ന് ‘ദൈവത്തിന്റെ കൈ’ തൊട്ടതും രണ്ടാമത്തേത് ‘നൂറ്റാണ്ടിന്റെ ഗോളാ’യി വാഴ്ത്തപ്പെട്ടതും.
പിന്നീട്, ഫൈനലിൽ ജർമനിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തി അർജന്റീനയ്ക്കു ലോകകപ്പ് നേടിക്കൊടുത്തിട്ടേ മാറഡോണ വിശ്രമിച്ചുള്ളൂ.
1982 ൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച താരം 1986, 1990, 1994 ലോകകപ്പുകളിൽ രാജ്യത്തിനായി കളിച്ചു. 1990ലും അർജന്റീനയെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കാൻ അദ്ദേഹത്തിനായി. 2008ൽ അർജന്റൈൻ ടീമിന്റെ കോച്ചായി. 2010 ലോകകപ്പിൽ അർജന്റീന ക്വാർട്ടറിൽ പുറത്തായതോടെ മാറഡോണയും പുറത്തായി.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നാപ്പോളി, ബാഴ്സലോണ ക്ലബ്ബുകളുടെ താരമായിരുന്നു മാറഡോണ. അന്നത്തെ റിക്കാർഡ് തുകയായ 80 ലക്ഷം ഡോളറിനായിരുന്നു മാറഡോണയെ ബാഴ്സലോണ സ്വന്തമാക്കിയത്. 1984ൽ ബാഴ്സ, ഡിയേഗോയെ നാപ്പോളിക്കു വിറ്റു. മാറഡോണ എത്തിയതോടെ നാപ്പോളിയുടെ തലവര മാറി. 1987ൽ 60 വർഷത്തിനിടെ ആദ്യമായി നാപ്പോളി ഇറ്റാലിയൻ സീരി എ ചാന്പ്യന്മാരാകുകയും ചെയ്തു.
അർജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസിന്റെ പ്രാന്തത്തിലുള്ള ദരിദ്ര കത്തോലിക്കാ കുടുംബത്തിൽ 1960 ഒക്ടോബർ 30നായിരുന്നു മാറഡോണയുടെ ജനനം. എട്ടു മക്കളിൽ അഞ്ചാമനായ ഡിയേഗോ ബുവാനോസ് ആരീസിലെ തെരുവുകളിൽ പന്തു തട്ടിയാണ് വളർന്നത്.
പത്തു വയസുള്ളപ്പോൾ പ്രഫഷണൽ മത്സരങ്ങളിലെ ഹാഫ് ടൈമിൽ പന്തുകൊണ്ട് അഭ്യാസം കാണിച്ച് ശ്രദ്ധ നേടി. വൈകാതെ അർജന്റിനോസ് ജൂണിയേഴ്സ് യൂത്ത് ടീമിൽ ഇടംനേടിയ മാറഡോണ 1976-81ൽ സീനിയർ ടീമിലെത്തി. അവിടെനിന്ന് ബൊക്ക ജൂണിയേഴ്സിലെത്തിയപ്പോഴേക്കും അറിയപ്പെടുന്ന താരമായി.
1978ൽ ലോകകപ്പ് നേടിയ അർജന്റൈൻ ടീമിലേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ ഒഴിവാക്കപ്പെട്ടു. പതിനേഴു വയസു മാത്രമേയുള്ളൂ എന്നതിന്റെ പേരിലായിരുന്നു ഒഴിവാക്കിയത്. അതു തന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമെന്നു 2000ൽ പുറത്തിറങ്ങിയ ‘ഐ ആം ഡിയേഗോ’ എന്ന ആത്മകഥയിൽ മാറഡോണ പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തേങ്ങലടങ്ങാതെ ലോകം... വിണ്ണിൽ നക്ഷത്രമായി മാറഡോണ
ബുധനാഴ്ച അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണ
കേരളം മറക്കാത്ത ഒക്ടോബര്‍
കണ്ണൂരിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി ഫ
ശരിക്കും ഇതിഹാസം: ചാത്തുണ്ണി
ശരിക്കും ഫുട്ബോൾ ഇതിഹാസമാണു മാറഡോണയെന്നു പ്രശസ്ത ഫ
മാറഡോണയുടെ കോഴിക്കോട്ടെ പ്രിയ കൂട്ടുകാരന്
മാറഡോണയുടെ ദുബായ് ജുമൈറയിലെ വില്ലയി
കളിക്കളത്തിൽ മാന്ത്രികൻ; പുറത്ത് കൊച്ചുകുട്ടി
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ഓർമയ്ക്കായി ലോകത
മാറഡോണയുടെ വിയോഗത്തില്‍ തേങ്ങി ഫുട്ബോള്‍ ലോകം
അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് ആദര
മാറഡോണയ്ക്കു കണ്ണൂരിൽ സ്മാരകം
കായികകേരളത്തിന് മറക്കാനാവാത്ത അനുഭവമായിരുന്
ഭൂഗുരുത്വമില്ലാത്ത ചെറിയ വലിയ മനുഷ്യൻ!
‘നിങ്ങൾക്ക് അയാളുടെ കുതിപ്പ് തടയാൻ സാധിക്കുന
നമ്മളിരുവരും ഒരുദിനം ആകാശത്ത് പന്തുകളിക്കും: പെലെ
വിടവാങ്ങിയ ഇതിഹാസ താരം ഡിയേഗോ മാറഡോണയ്ക്ക് അന്ത്യാഞ്
എന്നെ ഉറക്കാത്ത ഡിയേഗോ...
പന്തുകളി സിരകളിലും കാലിലും ഒരു ഭ്രാന്തുപോലെ പടർന്നു
ഓർമകളുടെ കുടമാറ്റം
പന്തുകളിയിൽ വശ്യതയും വിസ്മയവും ഒളിപ
ലാനൂസിലെ അദ്ഭുതബാലൻ
ബുവാനോസ് ആരീസ്, അതായിരുന്നു ആ നഗരത്തിന്റെ
തോരാക്കണ്ണീരുമായി അർജന്റീന
ലോകത്തിനൊപ്പം വിതുന്പിത്തുടങ്ങിയ അർജന്റൈൻ തെരുവു
Latest News
പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസ്
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
Latest News
പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസ്
സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം; വീടുകളില്‍ വെള്ളം കയറി; ഓറഞ്ച് അലേര്‍ട്ട് തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സഹകരിക്കുമെന്ന് സിഐടിയു
ആളില്ലാത്ത വീട്ടിൽ മോഷണം; രണ്ട് പ്രതികൾ പിടിയിൽ
ഗസ്റ്റ് ഹൗസ് നവീകരണം; പരിശോധനയ്ക്കായി ഹൈക്കോടതി ജസ്റ്റീസുമാര്‍ ശബരിമലയിലേക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top