കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
Wednesday, April 24, 2024 12:43 PM IST
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. യൂസുഫ് ബിൻ ഈസ അൽ മുല്ല എന്നയാളെ മാരകായുധങ്ങൾകൊണ്ട് ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രവാസിയായ ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണു സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കിയത്.

വിചാരണക്കോടതിയും തുടർന്ന് അപ്പീൽ കോടതികളും പരമോന്നത നീതിപീഠവും ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകാൻ തയാറാകത്തിനെത്തുടർന്നു കോടതി ഉത്തരവ് നടപ്പിലാക്കാൻ രാജവിജ്ഞാപനമിറങ്ങി.

മറ്റൊരു കേസിൽ തീവ്രവാദ സംഘടനകളുമായി ചേർന്ന് രാജ്യദ്രോഹ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് സൗദി സ്വദേശിയെയും വധശിക്ഷയ്ക്ക് വിധേയനാക്കി. അബ്ദുറഹ്‌മാൻ ബിൻ സയർ ബിൻ അബ്ദുല്ല അൽഷമ്മരിയുടെ വധശിക്ഷയാണ് റിയാദിൽ നടപ്പിലാക്കിയത്.