വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്
Wednesday, May 8, 2024 1:40 PM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്. ജോസഫ് ഗീബല്‍സ് ആരാണെന്നറിഞ്ഞുകൊണ്ടാവണമെന്നില്ല പലരും കള്ള പ്രചരണങ്ങള്‍ക്ക് ഗീബലിന്‍സിനെ ഉദാഹരിക്കുന്നത്.

അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയെ ഭരിച്ചിരുന്ന കാലത്ത് കള്ള പ്രചരണങ്ങള്‍ക്കു വേണ്ടി മാത്രമായി നിയമിക്കപ്പെട്ട പ്രോപ്പഗണ്ട മന്ത്രിയായിരുന്നു ഗീബല്‍സ്. ജര്‍മനിയുടെയും യൂറോപ്പിന്‍റെയും ഇരുണ്ട കാലത്തിന്‍റെ പ്രതീകങ്ങളിലൊന്ന് എന്ന നിലയില്‍ ചരിത്ര പ്രാധാന്യമുള്ള വ്യക്തിയാണ് ഗീബല്‍സ്.

ഇയാളുടെ പല കുതന്ത്ര രചനകള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കും വേദിയായ രണ്ടാം വീടും ഈ രീതിയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍, ഈ വീട് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതു പുതുക്കിപ്പണിയാന്‍ ബര്‍ലിന്‍ ഭരണകൂടത്തിനു താത്പര്യമില്ല.

കാരണം ഭാരിച്ച ചെലവ് തന്നെ. പൊളിച്ചു കളയാമെന്നു വച്ചാല്‍ പ്രക്ഷോഭകര്‍ സമ്മതിക്കുന്നുമില്ല. ഇനിയിപ്പോ ചെയ്യാവുന്ന ആര്‍ക്കെങ്കിലും വെറുതേ കൊടുക്കാം എന്നതാണ്. അങ്ങനെയൊരു പ്രഖ്യാപനവും സ്റ്റേറ്റ് ഭരണകൂടം നടത്തിയെങ്കിലും ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല.

നിയോനാസി സംഘടനകള്‍ ഏതെങ്കിലും മുന്നോട്ടുവന്നാല്‍ കൊടുക്കുകയുമില്ല. ഇവരിതു ചരിത്രസ്മാരകമാക്കി വീരവണക്കം നടത്തിക്കളയുമെന്ന പേടിയുണ്ട് ഭരണകൂടത്തിന്.

കുറച്ചു ദിവസം കൂടി കാത്തിട്ടും ഏറ്റെടുക്കാന്‍ കൊള്ളാവുന്നവരൊന്നും വന്നില്ലെങ്കില്‍ പൊളിച്ചു കളയാം എന്ന തീരുമാനത്തിലേക്കു തന്നെയാണ് ഭരണകൂടം നീങ്ങുന്നത്.