ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
Wednesday, March 27, 2024 7:31 AM IST
പി.പി. ചെറിയാൻ
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു. മുൻ നിലപാടിൽ നിന്ന് മാറി യുഎസ് ഈ നടപടി വീറ്റോ ചെയ്തില്ലായെന്ന് മാത്രമല്ല ബന്ദികളെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

തിങ്കളാഴ്ച നടന്ന സെക്യൂരിറ്റി കൗൺസിൽ വോട്ടെടുപ്പിൽ യുഎസ് വിട്ടുനിന്നപ്പോൾ ബാക്കിയുള്ള 14 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കൗൺസിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്.

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെച്ചൊല്ലി അമേരിക്കയും സഖ്യകക്ഷിയായ ഇസ്രായേലും തമ്മിലുള്ള ഭിന്നത വർധിക്കുന്നതിന്‍റെ സൂചനയാണ് യുഎസിന്‍റെ ഈ നീക്കം.

ഈയാഴ്ച വാഷിംഗ്ടണിൽ നടക്കാനിരുന്ന ഇസ്രായേലി പ്രതിനിധി സംഘവും യുഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചകൾ റദ്ദാക്കാൻ നെതന്യാഹു തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ബന്ദികളാക്കപ്പെട്ടവരെ വിട്ടയക്കാതെ ഗാസൽ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയങ്ങൾ യുഎസ് മുമ്പ് തടഞ്ഞിരുന്നു. പ്രമേയം പാസാക്കാനുള്ള യുഎസിന്‍റെ തീരുമാനം നഞങ്ങളുടെ നയത്തിൽ മാറ്റം എന്നല്ല അർത്ഥമാക്കുന്നതെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ആഴ്ച അവസാനം വാഷിംഗ്ടണിലേക്കുള്ള തങ്ങളുടെ പ്രതിനിധി സംഘം ആസൂത്രണം ചെയ്ത സന്ദർശനം റദ്ദാക്കാൻ ഇസ്രായേൽ തീരുമാനിച്ചെങ്കിലും, ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും തമ്മിലുള്ള ഷെഡ്യൂൾ ചെയ്ത കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്ന് കിർബി പറഞ്ഞു.