Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
എഡിറ്റിംഗ് ലൈഫ്
നൂറു വയസിനടുത്തുള്ള ഇട്ടൂപ്പ്- കൊച്ചുത്രേസ്യ ദന്പതികളുടെ ഹൃദയംതൊടുന്ന ജീവിതനിമിഷങ്ങളിലൂടെ ഗണേഷ് രാജ് അണിയിച്ചൊരുക്കിയ പൂക്കാലമെന്ന പ്രണയകാവ്യം. 60 മണിക്കൂര്‍ ഫുട്ടേജിനെ വൈകാരികസത്ത ചോരാതെ രണ്ടേകാല്‍ മണിക്കൂറിലേക്ക് വെട്ടിയൊതുക്കിയ കൈയടക്കത്തിന് തിരുവനന്തപുരം സ്വദേശി മിഥുന്‍ മുരളിക്കു 2023ലെ മികച്ച എഡിറ്റര്‍ക്കുള്ള ദേശീയപുരസ്കാരം.

""വിജയരാഘവന്‍ സാറിന് ഒരവാര്‍ഡ്, അതായിരുന്നു പ്രതീക്ഷ. അദ്ദേഹത്തിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ഇതിൽ. എഡിറ്റിംഗിനുകൂടി കിട്ടിയതോടെ ഞങ്ങള്‍ക്കു ഡബിള്‍ബോണസായി’’ -മിഥുന്‍ മുരളി സണ്‍ഡേദീപികയോടു പറഞ്ഞു.

എഡിറ്റിംഗിൽ എത്തിയത്..?

എന്‍ജിനീയറിംഗ് പഠനകാലത്ത് കോളജിൽ ഡാൻസ് പരിപാടികൾക്കു മ്യൂസിക്ക് കട്ട് ചെയ്യാനാണു എഡിറ്റിംഗ് പഠിച്ചുതുടങ്ങിയത്. 2011ല്‍ സുഹൃത്തിനൊപ്പം ഷോര്‍ട്ട്ഫിലിം ചെയ്തപ്പോൾ വീഡിയോ എഡിറ്റിംഗും തുടങ്ങി. വീഡിയോ കട്ട് ചെയ്യുന്നതു മാത്രമല്ല സൗണ്ടും മ്യൂസിക്കും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും കട്ട് ചെയ്യുന്നതും അതിലുണ്ടെന്നറിഞ്ഞതോടെ ഫിലിം എഡിറ്റിംഗിനോട് ഇഷ്ടം കൂടി. യൂട്യൂബ് നോക്കി പഠനം തുടങ്ങി.

2012ല്‍ മുംബൈയില്‍ ബാലാജി ടെലിഫിലിംസിന്‍റെ ഐസിഇയില്‍ ഇന്‍റേണ്‍ഷിപ് കോഴ്സ് ചെയ്തു. 2013ല്‍ ചെന്നൈയില്‍ തമിഴ് ഫിലിം എഡിറ്റര്‍ ആന്‍റണിയെ അഞ്ചാന്‍, അനേകന്‍ എന്നീ സിനിമകളില്‍ അസിസ്റ്റ് ചെയ്തു. 2014ൽ നാട്ടിലെത്തി ഫ്രീലാന്‍സറായി. അക്കാലത്ത് ഗണേഷ് രാജിനൊപ്പം പരസ്യചിത്രങ്ങൾ ചെയ്തു. മോഹം സിനിമയെങ്കിലും സുഹൃത്തുക്കളാരെങ്കിലും സംവിധാനം ചെയ്താല്‍ മാത്രമേ നമുക്ക് അവസരം കിട്ടൂ എന്നതായിരുന്നു സ്ഥിതി. 2020 ജനുവരിയില്‍ റിലീസായ കലാമണ്ഡലം ഹൈദരാലിയിൽ ഞാൻ സിനിമാ എഡിറ്ററായി. 2022ല്‍ പൂക്കാലത്തിലെത്തി.

പൂക്കാലം അനുഭവങ്ങൾ..?



ഏറെ കഥാപാത്രങ്ങളുള്ള സിനിമ. ജനനം, വളര്‍ച്ച, വാട്ടം, പൂക്കാലം എന്നിങ്ങനെ നാലധ്യായങ്ങളിലൂടെ കഥപറച്ചിൽ. അതു സ്ക്രിപ്റ്റിലുണ്ടായിരുന്നു. പല സീക്വന്‍സുകളും രണ്ടു കാമറയിലാണു ഷൂട്ട് ചെയ്തത്. 60 മണിക്കൂറിനടുത്തുള്ള ഫുട്ടേജ് ഫസ്റ്റ് കട്ടിലെത്തിയപ്പോള്‍ മൂന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം. തിയറ്ററിലെത്തിയപ്പോള്‍ 2 മണിക്കൂര്‍ 16 മിനിറ്റ്!

വിജയരാഘവന്‍റെ സീനുകള്‍ 60 ശതമാനത്തോളം കുറച്ചു. ഇപ്പോള്‍ നമ്മള്‍ കാണുന്നതിനപ്പുറം അദ്ദേഹത്തിന്‍റെ ഒരുപാടു ഫെര്‍ഫോമന്‍സ് മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. പക്ഷേ, ആ സമയത്തെ സിനിമകളുടെ ദൈര്‍ഘ്യം പരിഗണിച്ചും പ്രേക്ഷകശ്രദ്ധ നേടുന്നതിനുമായിരുന്നു ആ തീരുമാനം.

കുറച്ചു സീനുകള്‍ പൂര്‍ണമായും കട്ടായിപ്പോയി. കുറച്ചുസീനുകള്‍ മൊണ്ടാഷ് രൂപത്തില്‍ ചുരുക്കി പാട്ടുകളാക്കിയും കുറെ സീനുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയും നോണ്‍ ലീനിയറായി എഡിറ്റ് ചെയ്തുമാണ് അതു സാധ്യമാക്കിയത്.

സംവിധായകന്‍റെ പിന്തുണ..?



എഡിറ്റര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്കുന്ന സംവിധായകനാണ് ഗണേഷ്. ഫുള്‍ ഫുട്ടേജ് തന്നശേഷം എഡിറ്ററുടെ കാഴ്ചപ്പാടില്‍ സിനിമ കട്ട് ചെയ്യാൻ പറഞ്ഞു. ആദ്യത്തെ ഒരു കട്ട് കഴിഞ്ഞശേഷം ഗണേഷ്കൂടി നോക്കി അതില്‍ എന്തൊക്കെ വര്‍ക്കാവും എന്തൊക്കെ വര്‍ക്കാവില്ല എന്നു പറഞ്ഞു. വര്‍ക്കാവാത്തതിന്‍റെ കാരണം വിശകലനം ചെയ്ത്, പരസ്പരം സംസാരിച്ച് അതു വര്‍ക്കാക്കിയെടുത്തു.

പ്രധാന വെല്ലുവിളി..‍?

ഫാമിലി ഡ്രാമയാണല്ലോ പൂക്കാലം. ഇപ്പോഴത്തെ പ്രേക്ഷകര്‍ക്കു ഡ്രാമ കണ്ടുകൊണ്ടിരിക്കുക എന്നതു വെല്ലുവിളിയാണ്. ധാരാളം നാടകീയ സീനുകളെ കഥയുടെ കാന്പ് നഷ്ടമാകാതെതന്നെ മൊണ്ടാഷുകളാക്കി പാട്ടിലൂടെ കൊണ്ടുവന്നു. ഏറെ കട്ട് ചെയ്താല്‍ പ്രേക്ഷകര്‍ക്കു കഥാപാത്രങ്ങളുമായും ഇമോഷനുകളുമായുമുള്ള ബന്ധം നഷ്ടമാകുമെന്ന കുഴപ്പവുമുണ്ട്. ഇതു രണ്ടും ബാലന്‍സ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളി.

ഒരു സീന്‍ ദീര്‍ഘമായി പറയുന്നതിനുപകരം കട്ട് ചെയ്ത് മറ്റു കഥാപാത്രങ്ങളിലേക്കും കഥാസന്ദര്‍ഭങ്ങളിലേക്കും പോയി തിരിച്ചുവരുന്ന രീതി..?




വിജയരാഘവന്‍റെ കഥാപാത്രത്തിന്‍റെ ഡ്രാമ തുടരുമ്പോള്‍ത്തന്നെ വിനീതിന്‍റെയും ബേസിലിന്‍റെയും കഥാപാത്രങ്ങളുടെ വരവായി. സ്ക്രിപ്റ്റിനപ്പുറം രസകരമായാണ് ബേസില്‍- വിനീത് കോമഡി പെര്‍ഫോമന്‍സ് ഷൂട്ട് ചെയ്തുകിട്ടിയത്. അത് ഒാവറാകാതെയും എന്നാൽ ഒട്ടും കുറയാതെയും കൃത്യമായ മീറ്റർ പിടിച്ച് എഡിറ്റ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കണം. ഒപ്പം ഇതിലെ ഡ്രാമയുമായും ബാലന്‍സ് ചെയ്യണം. അതായിരുന്നു മൊത്തത്തിലുള്ള വെല്ലുവിളി.

പ്രത്യേകിച്ച് ഒരു എഡിറ്റിംഗ് സ്റ്റൈല്‍ പിന്‍തുടരുന്നുണ്ടോ..?

ഒരു സീനില്‍ പ്രേക്ഷകരിലേക്ക് എത്തേണ്ട ഇമോഷന്‍ ബോറടിപ്പിക്കാതെ, ലാഗടിപ്പിക്കാതെ അങ്ങനെതന്നെ എത്തിക്കുക എന്നതാണ് എഡിറ്ററുടെ ജോലി. ഈ കഥ ഇങ്ങനെ പറഞ്ഞാല്‍ പ്രേക്ഷര്‍ക്കു ബോധ്യമാകും എന്ന എഡിറ്ററുടെ തീരുമാനത്തില്‍ സംവിധായകനും വിശ്വാസം വരുന്നിടത്താണ് എഡിറ്ററുടെ കഴിവ്. പ്രേക്ഷകരെ എങ്ങനെ രസിപ്പിക്കാമെന്നു മാത്രമാണു ഞാന്‍ നോക്കുന്നത്.

പ്രേക്ഷകമനസില്‍ കയറുന്ന രീതിയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഇമോഷന്‍ കൊടുക്കുക എന്നതും പ്രധാനം. സുഹാസിനി മാമിന്‍റെ സീനുകള്‍ കുറയ്ക്കേണ്ടിവന്നെങ്കിലും അവരുടെ പ്രാധാന്യം കുറയാതെതന്നെ ആ കഥാപാത്രമെന്തെന്നു പ്രേക്ഷകര്‍ക്കു മനസിലാകുന്ന രീതിയിലാണ് ആ സീക്വന്‍സുകള്‍.

എഡിറ്റിംഗിലെ പ്രചോദനം..?

കമല്‍ഹാസന്‍ സിനിമകള്‍ പണ്ടേ ഇഷ്ടമാണ്. വളരെ നാടകീയമായും വൈകാരികപരവുമായുമുള്ള അതിന്‍റെ കഥപറച്ചില്‍ കണ്ടു ശീലിച്ച ഒരാളെന്ന നിലയില്‍ എനിക്ക് ഒരു ഇമോഷണല്‍ ഡ്രാമ എത്രത്തോളമാവാം എന്ന ബോധ്യമുണ്ട്. ഹിറ്റായ സിനിമ മാത്രമല്ല, മോശം സിനിമയും കൂടി എഡിറ്റര്‍ കാണണം. അപ്പോള്‍ മാത്രമേ എന്തുകൊണ്ട് അതു ഫലം കണ്ടു അല്ലെങ്കില്‍ ഫലം കണ്ടില്ല എന്നു മനസിലാക്കാനാകൂ. നിരന്തരം സിനിമകള്‍ കാണണം.

അതിലൂടെ, നമുക്ക് ഒരു സീന്‍ കിട്ടുമ്പോള്‍ ആ സിനിമയുടെ മൊത്തത്തിലുള്ള ഇമോഷന്‍ മനസിലാക്കി അത് എഡിറ്റ് ചെയ്യാനുള്ള ഉപായം ഉപബോധമനസില്‍ തെളിയും. ശ്രീകര്‍ പ്രസാദ്, തമിഴിലെ ആന്‍റണി, ആരതി ബജാജ് ഇവരുടെ വര്‍ക്കുകൾ പ്രചോദിതമാണ്.

ഗണേഷിനൊപ്പം അടുത്ത സിനിമ...‍?

ഗണേഷുമായി 2012 തൊട്ടുള്ള ബന്ധമാണ്. അടുത്ത ചിത്രത്തിലും ഞാനാണു ചോയ്സ് എന്ന് ഗണേഷിനു തോന്നിയാല്‍ എന്നെ വിളിക്കും. എനിക്കു തമിഴിലും ഹിന്ദിയിലുമൊക്കെ വര്‍ക്ക് ചെയ്യണമെന്നുണ്ട്. റോക്ക് സ്റ്റാര്‍, തമാശ എന്നിവയുടെ ഡയറക്ടര്‍ ഇംതിയാസ് അലിക്കൊപ്പം അവസരമുണ്ടായാല്‍ ഭാഗ്യം.

സംവിധാനം ചെയ്യുമോ..?

സംവിധാനം ആഗ്രഹിച്ചാണു ഞാന്‍ സിനിമയില്‍ വന്നത്. എഡിറ്റിംഗിനെ സെക്കന്‍ഡ് ഡയറക്‌ഷനായാണു ഞാന്‍ കാണുന്നത്. സിനിമാറ്റോഗ്രഫി, മ്യൂസിക്, വിഎഫ്എക്സ്, പെര്‍ഫോമന്‍സ് എന്നിവയിലും നല്ല ധാരണയുണ്ടെങ്കിലേ നല്ല എഡിറ്ററാകാനാകൂ. എഡിറ്റിംഗിലൂടെ പലതും പഠിക്കാന്‍ പറ്റുമെന്നു തിരിച്ചറിഞ്ഞു. എതെങ്കിലുമൊരുകാലത്തു നല്ല ഒരു കഥ കിട്ടിയാല്‍ അതു സംവിധാനം ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട്.

വീട്ടുകാര്യങ്ങള്‍...?

ഭാര്യ ടിനു വീട്ടമ്മയാണ്. രണ്ടു കുട്ടികള്‍. മകന്‍ മൂന്നിലും മകള്‍ ഒന്നിലും വിദ്യാർഥികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"സു ഫ്രം സോ'യിലെ രവിയണ്ണനെ മലയാളം പറയിപ്പിച്ച മൊതല് ദേ ഇവിടുണ്ട്...
ഒരു ഹൊറർ സിനിമ കണ്ട് ചിരിച്ചുമറിഞ്ഞെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ
ഹൃദയപൂർവം സത്യൻ അന്തിക്കാട്
ഒരു പതിറ്റാണ്ടിനുശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ഫാമിലിഡ്ര
കാരക്ടർ വേഷങ്ങളിൽ റംസാൻ തിളക്കം
ഭീക്ഷ്മപര്‍വത്തിലെ രതിപുഷ്പം പാട്ടും ചടുലമായ നൃത്തച്ചുവടുകളുമാണ് ഡാന്‍സര്‍
മീനാക്ഷി ഇൻ പ്രൈവറ്റ് ആൻഡ് പേഴ്സണൽ
അഭിനയയാത്രയില്‍ പുതിയ വഴിത്തിരിവിലാണു യുവതാരം മീനാക്ഷി അനൂപ്. ഷാഹി കബീര്‍ എ
സുമതി വളവിലെ രഹസ്യങ്ങൾ
മണിച്ചിത്രത്താഴ് റിലീസായ കാലത്തെ ഒരു യക്ഷിക്കഥ! അതാണ് അഭിലാഷ് പിള്ളയുടെ തിരക
ഉജ്വല വില്ലൻ
കാത്തിരുന്നു കിട്ടിയ സുവർണാവസരം! "മിന്നല്‍ മുരളി' നിര്‍മിച്ച സോഫിയ പോളിന്‍റെ പ
കറുപ്പിനും വെളുപ്പിനുമിടയിലെ അമ്പിളിചന്തം
സംസ്ഥാന പുരസ്‌കാരം നേടിയ "കാടകല'ത്തിന്‍റെ തിരക്കഥാകൃത്ത് ജിന്‍റോ തോമസ് സംവിധാ
അമൃതവർഷിണി തുടരും
തുടരും എന്ന സിനിമ സൂപ്പർ ഹിറ്റ് ആയപ്പോൾ ശ്രദ്ധിക്കപ്പെട്ട കൗമാരതാരമാണ് അമൃതവ
അഭിനയവീഥിയിൽ ദിലീഷിന്‍റെ റോന്ത്
സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെ
റിയലിസ്റ്റിക്ക് ഫയർബ്രാൻഡ് ഡേവിഡ്
അഡ്വ. ഡേവിഡ് ആബേലായി, സുരേഷ്‌ഗോപി വക്കീല്‍വേഷത്തില്‍ തീപടര്‍ത്തുന്ന ജാനകി വേ
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ‍ ജാക്‌സണ്‍ തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്‍റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്‍റെ തിരക്കഥയില്‍ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്‍റെയും എഴുത്തുകാരന്‍ കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്‍റെ‌യും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്‍
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്‍റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന്‍ കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന്‍ വി.
പിക്‌നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്‍ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.