കേരള സർവകലാശാലയിൽ റെഗുലർ ക്ലാസുകൾ ജനുവരി നാലിന് ആരംഭിക്കും
തിരുവനന്തപുരം: കേരളസർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ റെഗുലർ ക്ലാസുകൾ സർക്കാർ നിർദേശങ്ങൾ പാലിച്ച് ജനുവരി നാലിന് തുടങ്ങും. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം ക്രമീകരണങ്ങൾക്ക് അനുമതി നൽകി. അവസാന വർഷ ബിരുദവും ഒന്നും നാലും സെമസ്റ്റർ ബിഎഡും, എല്ലാ ബിരുദാനന്തര ബിരുദ ക്ലാസുകളുമാണ് ആരംഭിക്കുന്നത്. 28 മുതൽ എല്ലാ അധ്യാപകരും കോളജുകളിലും പഠന വകുപ്പുകളിലും ഹാജരാകണം. എല്ലാ കോളജുകളിലും റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഹയർ എഡ്യൂക്കേഷൻ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് അടിയന്തിരമായി പൂർത്തിയാക്കണം. ബിരുദ ക്ലാസുകളിൽ ഒരേ സമയം 50 ശതമാനം കുട്ടികൾക്കുള്ള പഠനസൗകര്യമാണ് ഏർപ്പെടുത്തേണ്ടത്.
ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല ഓർഡിനൻസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ കേരളസർവകലാശാല നടത്തിവന്ന എല്ലാ പഠന പ്രോഗ്രാമുകളും മറ്റൊരു തീരുമാനം ഉണ്ടാകുന്നതുവരെ തുടരുന്നതിനും സിൻഡിക്കേറ്റ് യോഗം അനുമതി നൽകി.