എന്നാല്‍ ശാരീരികാവശതകള്‍ കാരണം തനിക്ക് വരാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം സ്വദേശി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഓഫീസര്‍ക്ക് ഫോണ്‍ ഫോര്‍വേഡ് ചെയ്തു. സൈബര്‍ ഡിവിഷനിലെ ഓഫീസര്‍ കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം സ്കൈപ് അപ്ലിക്കേഷന്‍ വഴി വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇ-മെയില്‍ ഐഡി ലിങ്ക് ചെയ്തിട്ടുള്ള സ്കൈപ്പ് അപ്ലിക്കേഷന്‍ വഴി മുംബൈ സൈബര്‍ ക്രൈംബ്രാഞ്ച് എന്ന സ്കൈപ്പ് ഐഡിയില്‍ സംസാരിക്കുന്നു. അപ്പുറത്തുള്ള ആള് വീഡിയോ ഓഫ് ചെയ്തു സംസാരിക്കുന്നതിനാല്‍ മുഖം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പോലീസ് ഐഡി ഫോട്ടോ സ്കൈപ്പില്‍ അയച്ചു കൊടുക്കുന്നു. തുടര്‍ന്ന് തന്റെ പേരില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്ത്യയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് സ്കൈപ്പ് വഴി എഫ്ഐആര്‍ അയച്ചു കൊടുത്തു. അയാളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയുടെ അക്കൗണ്ടിലെ തുകയുടെ 75 ശതമാനം ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കണമെന്നും പരിശോധനയില്‍ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പണം തിരികെ അക്കൗണ്ടില്‍ തരുമെന്നും അല്ലെങ്കില്‍ പണം തിരികെ തരില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ഫിനാന്‍ഷൽ വിഭാഗത്തില്‍നിന്ന് അക്നോളജ്മെന്റ് ഫോം സ്കൈപ്പ് വഴി തന്നെ അയച്ചുകൊടുത്തു. അടുത്ത ചോദ്യം ബാങ്ക് അക്കൗണ്ടിന്റെയും ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വിവരങ്ങളായിരുന്നു. തുടര്‍ന്ന് ഫിനാന്‍സ് വിഭാഗം തലവന്‍ എന്നു പരിചയപ്പെടുത്തിയ ആള് വാട്സ്ആപ്പ് കോളില്‍ വന്ന് ഗുരുതരമായ കേസാണെന്നും ഫിക്സഡ് ഡിപ്പോസിറ്റുകള്‍ എത്രയും വേഗം ക്ലോസ് ചെയ്ത് ആ തുക ഉടന്‍ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി അവര്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് അവര്‍ പറഞ്ഞ തന്‍വീര്‍ എന്റർപ്രൈസസ്, മഹാരാജാ എന്റർപ്രൈസസ് എന്നീ അക്കൗണ്ടുകളിലേക്ക് 14 ലക്ഷം രൂപയും റിസ്വാന് ക്ലോത്ത് ഷോപ്പിന്റെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപയും ഗ്ലോബല്‍ മൈഗ്രേഷന്‍ എന്ന അക്കൗണ്ടിലേക്ക് 46 ലക്ഷം രൂപയും കുമരന്സ് അസോസിയേറ്റ്സ് എന്ന അക്കൗണ്ടിലേക്ക് 49 ലക്ഷം രൂപയും രത്നഗിരി ടയേഴ്സ് എന്ന അക്കൗണ്ടിലേക്ക് 91 ലക്ഷം രൂപയും അയച്ചുകൊടുത്തു. അതോടെ നിമിഷങ്ങള്‍ക്കകം തിരുവനന്തപുരം സ്വദേശി കൈമാറിയത് രണ്ടു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ്. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍.
ഈ വിവരങ്ങള്‍ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഒഫീഷ്യല്‍ സീക്രെട്ട് ആക്ട് പ്രകാരം കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തി. രാത്രി ഉറങ്ങുന്ന സമയത്തുപോലും സ്കൈപ്പ് വീഡിയോ കോളിലൂടെ നിരീക്ഷിച്ച് ഇവര്‍ രണ്ടു ദിവസമാണ് ഇദ്ദേഹത്തെ മാനസിക സമ്മര്‍ദത്തിലാക്കിയത്. തുടര്‍ന്നാണ് അദ്ദേഹം തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.
(തുടരും)