തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചുവെങ്കിലും ബ്ലൂ സ്റ്റാർ ഓപ്പറേഷനില് അവർ കൊല്ലപ്പെട്ടതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് വന്നു, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. രാജീവിന്റെ കാലത്ത് ഇന്ത്യൻ സൈന്യം പങ്കെടുത്ത ശ്രീലങ്കയിലെ സൈനിക നടപടിയിൽ വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ് പുലികളെ പരാജയപ്പെടുത്തി. 1989ൽ വിശ്വനാഥ് പ്രതാപ് സിംഗ് പ്രധാനമന്ത്രിയാവുകയും 1990ൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ചന്ദ്രശേഖർ പിൻഗാമിയാവുകയും ചെയ്തു. 1991ൽ തെരഞ്ഞെടുപ്പിനിടെ രാജീവ് കൊല്ലപ്പെട്ടു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ച് പി.വി. നരസിംഹറാവു 1996 വരെ പ്രധാനമന്ത്രിയായി.
വാജ്പേയി ഏതാനും മാസങ്ങൾക്കു ശേഷം പ്രധാനമന്ത്രിയായി. വാജ്പേയിയുടെ പിൻഗാമിയായി ദേവഗൗഡ (1996-1997), ഐ.കെ. ഗുജ്റാൾ (1997-98) തുടർന്നു. എ.ബി. വാജ്പേയി വീണ്ടും 1998-2004 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായി. 2004-2014 കാലഘട്ടത്തിൽ ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നു. 2014 മുതൽ നരേന്ദ്ര ദാമോദർദാസ് മോദിയാണ് പ്രധാനമന്ത്രി.
നെഹ്റുവിന്റെ കോണ്ഗ്രസ്...ജവഹർലാൽ നെഹ്റുവിന് ഗാന്ധിയൻ ആശീർവാദത്തോടെയും തന്റെ ഇടത് കേന്ദ്ര നയങ്ങളാലും ഭരണം നന്നായി നടത്താൻ കഴിയുമായിരുന്നു. ചൂണ്ടുവിരലിന് കീഴിലുള്ള പാർട്ടിയും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന അക്കാദമിക് സ്ഥാപനങ്ങളിലെ ശ്രദ്ധേയമായ വിദ്യാഭ്യാസവും അതിനു മുതൽക്കൂട്ടായി.
സ്വതന്ത്ര മാധ്യമങ്ങളോടുള്ള ബഹുമാനം, പ്രതിപക്ഷ ബഹുമാനം, മുഖ്യമന്ത്രിമാർക്ക് പ്രതിമാസ കത്തുകൾ എന്നിവയെല്ലാം വേറിട്ടതായിരുന്നു. എല്ലാ മാസവും മാധ്യമ സമ്മേളനം നടത്തുന്നതിൽ ഒരു പ്രശ്നവുമുണ്ടായില്ല. കഠിനമായ സാഹചര്യങ്ങൾ, സ്വതന്ത്ര സാമുദായിക സാഹചര്യങ്ങൾ, സമ്മിശ്ര സമ്പദ്വ്യവസ്ഥ, പഞ്ചവത്സര പദ്ധതികൾ, ചേരിചേരാ നയങ്ങൾ എന്നിവയ്ക്കു ശേഷമുള്ള സാഹചര്യങ്ങൾക്കിടയിലും അദ്ദേഹത്തിന് ഉറപ്പോടെയും സ്ഥിരതയോടെയും ഭരണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു.
ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം, എല്ലാ ആഴ്ചയിലും രണ്ട് ദിവസം പാർലമെന്റിലെ കർശനമായ ഹാജർ, കഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം, നയങ്ങളുടെ പരിണാമം എന്നിവയെല്ലാം നല്ല നിലയുണ്ടാക്കി. അന്താരാഷ്ട്രതലത്തിലും അദ്ദേഹം നന്നായി ബഹുമാനിക്കപ്പെടുകയും സ്വന്തം യോഗ്യതയിൽ പരിഗണിക്കപ്പെടുകയും ചെയ്തു.
ജനപിന്തുണ ആസ്വദിച്ചതിനാലും ഉൾപാർട്ടി ഭിന്നതകൾ കൈകാര്യം ചെയ്യുന്നതിൽ പ്രശ്നമില്ലാത്തതിനാലും അദ്ദേഹം അലഹബാദിന് സമീപമുള്ള സ്വന്തം മണ്ഡലമായ ഫുൽപൂർ വല്ലപ്പോഴുമേ സന്ദർശിച്ചിരുന്നുള്ളൂ. പാർട്ടി മുഴുവൻ കോൺഗ്രസിൽ ഉണ്ടായിരുന്നു, അതിന്റെ നയങ്ങളിൽ പ്രതിജ്ഞാബദ്ധരായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ കോൺഗ്രസിൽ, അദ്ദേഹത്തിന്റെ മകൾ, ഇന്ദിരയ്ക്ക് രാഷ്ട്ര സേവനത്തിൽ ജീവൻ നഷ്ടപ്പെട്ടു, അവരുടെ മകൻ രാജീവ് രാഷട്ര സേവനത്തിൽ മരിച്ചു, രണ്ടാമത്തെ മകൻ സഞ്ജയ് രാഷ്ട്രീയത്തിൽ ജീവിച്ചു, ഒരുപക്ഷേ വിമാനത്തോടുള്ള അഭിനിവേശം കാരണം മരിച്ചു. കൂടുതലായി, നെഹ്റുവിന് പ്രതിപക്ഷത്തോട് വലിയ ബഹുമാനമായിരുന്നു. ചിലർക്ക് പരാതികൾ ഉണ്ടായിട്ടുണ്ടാകും. അവർ നിസാരരായിരുന്നു.
ഭരണം ഏകാധിപത്യം...ഇപ്പോൾ മോദി മൂന്നാം തവണയും ഭരിക്കാനോ തന്റെ ഏകാധിപത്യ ഭരണം തുടരാനോ ശ്രമിക്കുന്നു. വ്യത്യസ്തമായ ഒരു നിയമമാണ് അദ്ദേഹത്തിന്റെത്. ബുദ്ധിമുട്ടുള്ള വിഷയങ്ങളിലും നയങ്ങളിലും അദ്ദേഹം നിശബ്ദതയോ അസാന്നിധ്യമോ ഇഷ്ടപ്പെടുന്നു. പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം ഒരു മികച്ച വാഗ്മിയായി പ്രത്യേകമായ വാക്കുകളോ ശൈലികളോ സ്വീകരിക്കുന്നു. പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം കരുണയോടെ അല്ലെങ്കിൽ കരുണയില്ലാത്തവനാകാം. അദ്ദേഹത്തിന് ഒരു ആശയമോ നയമോ ഇഷ്ടമാണെങ്കിൽ, സങ്കടകരമെന്നു പറയട്ടെ, ചിലപ്പോൾ അത് ജനങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങൾ അറിയാതെ, അവരുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കാതെ, അവരുടെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും കുറിച്ച് ആകുലപ്പെടാതെ അതുമായി മുന്നോട്ടുപോകുന്നു.
മതം, വിശ്വാസം, ദാരിദ്ര്യം എന്നിവയിൽ അദ്ദേഹത്തിന് സ്വന്തമായ കാഴ്ചപ്പാടുണ്ട്. മനസിലുറപ്പിക്കും മുമ്പ് ഇക്കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം കൂടി ആലോചിച്ചാൽ നന്നായിരിക്കും. നിസംശയം, മോദി ധാരാളം നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഗുജറാത്തിന് മറ്റൊരു നേതാവ് ഉണ്ടായിരുന്നു: മഹാത്മജി. വ്യത്യാസം അദ്ദേഹത്തിന്റെ നേതൃത്വമാണ്, ഗാന്ധിസത്തെ ലോകമെമ്പാടുമുള്ള എല്ലാവരും ബഹുമാനിക്കുന്നു. തന്റെ നിലപാട് വിശദീകരിക്കുന്നതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഏതു സമരവും ജനങ്ങൾക്കും സമൂഹത്തിനും ദോഷകരമാണെന്ന് തോന്നിയാൽ അതിൽനിന്ന് പിന്മാറുന്നതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.
മോദിക്ക് എതിരാളി...മോദിക്ക് ഇപ്പോൾ ഒരു എതിരാളിയുണ്ട്: പ്രതിപക്ഷ സഖ്യമായ ഇന്ത്യ. പ്രതിപക്ഷമില്ലാത്ത ജനാധിപത്യമാണ് ചിലപ്പോൾ മോദി ആഗ്രഹിക്കുന്നത്. തന്റെ മുഖ്യശത്രു കോൺഗ്രസാണ്, പ്രതിപക്ഷമില്ലാത്ത ഇന്ത്യയാണ് മോദി ആഗ്രഹിക്കുന്നത്. ചിലത് പറയേണ്ടിവരുന്നു, പ്രതിപക്ഷമില്ലാത്ത ജനാധിപത്യത്തിന്റെയോ ശക്തമായ പ്രതിപക്ഷ പാർട്ടിയില്ലാത്ത ജനാധിപത്യത്തിന്റെയോ ഗതിയറിയാൻ ഇന്ത്യക്കാർ ആഗ്രഹിക്കുന്നു. മോദിയുടെ ചില നയങ്ങളുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കാൻ ആരുമില്ലെങ്കിൽ, അത് ഗാന്ധിജി അവസാനം വരെ പറഞ്ഞ രാമരാജ്യമാകുമോ? ചുരുക്കിപ്പറഞ്ഞാൽ, നല്ല നയങ്ങൾ, നല്ല ശീലങ്ങൾ, നല്ല കാഴ്ചപ്പാടുകൾ എന്നിവയുണ്ട്. രാജ്യത്തിന്റെ മൊത്തത്തിലുള്ള നന്മയ്ക്കായി അവ മനസിലാക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടതല്ലേ? പാർലമെന്റിൽ മോദിയിൽനിന്ന് പ്രശ്നങ്ങളെയും നയങ്ങളെയുംകുറിച്ചു കേൾക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു.
അദ്ദേഹത്തെ കൂടുതൽ അറിയാൻ ആഴ്ചയിൽ രണ്ട് ദിവസം അദ്ദേഹത്തെ കേൾക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. അദ്ദേഹം ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ ഉയർത്തിപ്പിടിച്ചാൽ എല്ലാവരും അതുതന്നെ ചെയ്യും. എല്ലാവരും പാർലമെന്റിനെ ബഹുമാനിക്കണമെന്ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഓരോ വോട്ടറും പ്രതീക്ഷിക്കുന്നു. മോദി ഗ്യാരന്റി ഉണ്ടെങ്കിലും ഇല്ലെങ്കിലും. ഇന്ത്യ മുന്നണി ഉണ്ടെങ്കിലും ഇല്ലെങ്കിലും. ചെങ്കോൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും. പൂർണമായും ഇന്ത്യൻ ഭരണഘടനയോടൊപ്പം.
കോണ്ഗ്രസ് വീണു, മോദി ഉദിച്ചു...കൂട്ടുകക്ഷി മുന്നണിയുടെ തലവനായ ഡോ. മൻമോഹൻ സിംഗിന്റെ 10 വർഷത്തെ ഭരണത്തിനു ശേഷം, സഖ്യകക്ഷികളുടെ ടീം സ്പിരിറ്റിന്റെയും തീരുമാനങ്ങളുടെയും അഭാവം മൂലം സംഭ്രമിച്ച കോൺഗ്രസ് ദുർബലമായ അവസ്ഥയിലായിരുന്നു. ഡോ. സിംഗിനെപ്പോലെ നേരായ, സത്യസന്ധനായ ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ഇടപെടലുകൾ പരിമിതമായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതിലും നയരൂപീകരണത്തിലും സോണിയ ഗാന്ധിയുടെ ഇടപെടൽ നിർണായകമായി. അത് അദ്ദേഹത്തിന്റെ നിലപാടിനെ പല അവസരങ്ങളിലും മധുരവും പുളിയുമുള്ളതാക്കി മാറ്റി.
സഹപ്രവർത്തകർ അവരുടെ മുൻഗണനകളും സഖ്യകക്ഷികൾ അവരുടെ പാർട്ടികളുടെ അജണ്ടയും മുൻനിർത്തി പ്രവർത്തിക്കുന്നതിലെ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. കോൺഗ്രസ് തന്നെ അച്ചടക്കമുള്ള ഒന്നായിരുന്നില്ല. നിരവധി ഗ്രൂപ്പുകളാൽ സമൃദ്ധമായിരുന്നു. പ്രബലമായത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു. ഡോ. സിംഗിന്റെ എതിരാളിയായി ഗുജറാത്തിലെ മുഖ്യമന്ത്രിപദമൊഴിഞ്ഞ് നരേന്ദ്ര മോദി എത്തി.
ബിജെപിയുടെയും ആർഎസ്എസിന്റെയും പൂർണ പിന്തുണയോടെ മോദി മുതിർന്ന സഹപ്രവർത്തകനായ എൽ.കെ. അദ്വാനിയെ ഒതുക്കി. മോദിക്ക് ന്യൂഡൽഹിയിൽ ഹൃദ്യമായ സ്വീകരണം ലഭിക്കുകയും തന്റെ അജണ്ട സുഗമമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാൽ, കഴിഞ്ഞ പത്തുവർഷമായി മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന അദ്ദേഹത്തിന് പ്രതികൂലമായതെല്ലാം പിആർ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു. ഹോം ഗ്രൗണ്ട് നന്നായി പരിപാലിക്കുന്നു. അദ്ദേഹത്തിന് ഒരു നേതാവിനോടും കാര്യങ്ങൾ വിശദീകരിക്കുകയോ വ്യക്തത വരുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. ലോകമെമ്പാടുമുള്ള പതിവ് യാത്രകളിൽ മികച്ച അന്താരാഷ്ട്ര പ്രതിഛായ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.