Jeevithavijayam
10/11/2023
    
നാം റണ്‍ ചെയ്യേണ്ട പ്രധാന പ്രോഗ്രാം
""ഹലോ, കസ്റ്റമര്‍ സര്‍വീസാണോ?'' ""അതെ, എന്തു സഹായമാണ് വേണ്ടത്?'' ""സ്‌നേഹം ഇന്‍സ്റ്റാള്‍ ചെയ്യുന്ന കാര്യത്തില്‍ വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഒന്നു സഹായിക്കാമോ? ഇക്കാര്യത്തില്‍ എനിക്കു പരിജ്ഞാനം കുറവാണ്?''

""സഹായിക്കാമല്ലോ. സ്‌നേഹം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആദ്യം ചെയ്യേണ്ടത് ഹൃദയം തുറക്കുക എന്നതാണ്. ഹൃദയം കണ്ടുപിടിച്ചോ?'' ""കണ്ടുപിടിച്ചു. പക്ഷേ, ഹൃദയത്തില്‍ പല പ്രോഗ്രാമുകള്‍ ഒരേസമയം റണ്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ സ്‌നേഹം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുമോ?'' ""എന്തൊക്കെ പ്രോഗ്രാമുകളാണ് ഇപ്പോള്‍ റണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്?''

""ഞാനൊന്നു നോക്കട്ടെ.... ങാ, ആത്മവിശ്വാസമില്ലായ്മ, വെറുപ്പ്.എക്‌സി, വിദ്വേഷം.എക്‌സി, ഭൂതകാലദുഃഖങ്ങള്‍.എക്‌സി എന്നിവയാണ് ഇപ്പോള്‍ റണ്‍ ചെയ്തുകൊണ്ടിരിക്കുന്നത്.'

""ഓ, സാരമില്ല. സ്‌നേഹം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഇപ്പോഴുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍നിന്നു ഭൂതകാല ദുഃഖങ്ങള്‍.എക്‌സി ഓട്ടോമാറ്റിക്കായി മായിക്കപ്പെടും. ചിലപ്പോള്‍ പെര്‍മനന്‍റ് മെമ്മറിയില്‍ കിടന്നേക്കാം. എന്നാല്‍, അതൊരിക്കലും മറ്റു പ്രോഗ്രാമുകളെ ശല്യംചെയ്യില്ല. സ്‌നേഹം ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടൊപ്പം ആത്മവിശ്വാസമില്ലായ്മ.

എക്‌സിയെ ആത്മവിശ്വാസം.എക്‌സി കൊണ്ടു തിരുത്തിയെഴുതും. എന്നാല്‍ വെറുപ്പ്.എക്‌സി, വിദ്വേഷം.എക്‌സി എന്നീ പ്രോഗ്രാമുകളെ പൂര്‍ണമായും ഓഫ് ചെയ്യണം. കാരണം. ഈ പ്രോഗ്രാമുകള്‍ റണ്‍ ചെയ്യുന്നിടത്തോളം കാലം സ്‌നേഹം ശരിയായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. നിങ്ങള്‍ അവയിപ്പോള്‍ ഓഫ് ചെയ്യാമോ?''

""അതെങ്ങനെയാണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ദയവായി ഒന്നു പറഞ്ഞുതരുമോ?'' ""തീര്‍ച്ചയായും. സ്റ്റാര്‍ട്ട് മെനുവിലേക്കു പോയി മാപ്പ്.എക്‌സി ഫയല്‍ വിളിക്കുക. വെറുപ്പ്.എക്‌സി, വിദ്വേഷം.എക്‌സി എന്നീ ഫയലുകള്‍ മായിച്ചുകളയുന്നതുവരെ മാപ്പ്.

എക്‌സി ഫയല്‍ റണ്‍ ചെയ്യുക.'' ""ശരി. ഞാന്‍ അങ്ങനെ ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ സ്‌നേഹം എന്റെ ഹൃദയത്തില്‍ ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തുടങ്ങി. ഇങ്ങനെയാണോ സാധാരണ സംഭവിക്കുന്നത്?'' ""അതെ, അതെ. നിങ്ങളുടെ ഹൃദയം ഉള്ളിടത്തോളം കാലം സ്‌നേഹത്തിന്റെ പ്രോഗ്രാം അവിടെയുണ്ടാകും എന്നൊരു സന്ദേശം നിങ്ങള്‍ കണ്ടോ?'' ""കണ്ടു. ഇപ്പോള്‍ സ്‌നേഹം പൂര്‍ണമായും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടുകഴിഞ്ഞോ?''

""കഴിഞ്ഞു. പക്ഷേ, ഒരുകാര്യം ഓര്‍മിക്കണം. സ്‌നേഹത്തിന്‍റെ അടിസ്ഥാന പ്രോഗ്രാം മാത്രമേ ഇപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. സ്‌നേഹത്തിന്റെ മെച്ചപ്പെട്ട പുതിയ പ്രോഗ്രാമുകള്‍ ലഭിക്കണമെങ്കില്‍ മറ്റു ഹൃദയങ്ങളുമായി നിങ്ങള്‍ ബന്ധപ്പെട്ടേ മതിയാകൂ.''

""ഓ, ഓ, എന്തോ തകരാറുണ്ട് എന്നൊരു എറര്‍ മെസേജ് കാണുന്നുണ്ടല്ലോ.'' ""എന്താണ് ആ സന്ദേശം?''""ഹൃദയത്തിനകത്തുള്ള ഭാഗങ്ങളില്‍ ഈ പ്രോഗ്രാം റണ്‍ ചെയ്യുന്നില്ലെന്നാണു പറയുന്നത്.''

""പേടിക്കേണ്ട. ഇത് സാധാരണ കാണുന്ന ഒരു പ്രശ്‌നമാണ്. സ്വന്തം ഹൃദയത്തില്‍ ഈ പ്രോഗ്രാം റണ്‍ ചെയ്‌തെങ്കില്‍ മാത്രമേ മറ്റു ഹൃദയങ്ങളിലും ഇതു റണ്‍ ചെയ്യുകയുള്ളൂ എന്നാണ് ആ സന്ദേശംകൊണ്ട് അര്‍ഥമാക്കുന്നത്. സാങ്കേതികമല്ലാത്ത ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍, സ്വയം സ്‌നേഹിക്കാന്‍ സാധിച്ചാലേ മറ്റുള്ളവരെ സ്‌നേഹിക്കാന്‍ സാധിക്കൂ എന്നര്‍ഥം"". ""അപ്പോള്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?''


""സ്വയം അംഗീകാരം എന്നതിന്റെ ഡയറക്ടറി കണ്ടുപിടിക്കുക'.""കണ്ടുപിടിച്ചു.'' ""ഈ ഡയറക്ടറിയില്‍നിന്നു സ്വയം ക്ഷമിക്കുക.ഡോക്, ആത്മാഭിമാനം.ടെക്സ്റ്റ്, സ്വന്തമൂല്യം.ടെക്സ്റ്റ്, നന്മ.ഡോക് എന്നീ ഫയലുകള്‍ മൈഹാര്‍ട്ട് ഡയറക്ടറിയിലേക്കു കോപ്പി ചെയ്യുക. അതോടൊപ്പം, ആത്മനിന്ദ.എക്‌സിയിലെ എല്ലാ ഫയലുകളും പൂര്‍ണമായും മായിച്ചുകളയുക. അവ റീസൈക്കിള്‍ ബിന്നില്‍നിന്നുകൂടി നിര്‍മാര്‍ജനം ചെയ്തുവെന്ന് ഉറപ്പുവരുത്തുക.''

""ഞാന്‍ അങ്ങനെ ചെയ്തു. ഹാ, ഇപ്പോള്‍ എന്‍റെ ഹൃദയം നല്ല ഫയലുകള്‍കൊണ്ടു നിറയുകയാണ്! പുഞ്ചിരി.എംപിജിയാണ് എന്‍റെ മോണിറ്ററില്‍ ഇപ്പോള്‍ കാണുന്നത്. അതോടൊപ്പം, സമാധാനവും സംതൃപ്തിയും ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ എന്റെ ഹൃദയം നിറയെ കോപ്പി ചെയ്യുകയാണ്''.

""അതിന്‍റെ അര്‍ഥം നിങ്ങളുടെ ഹൃദയത്തില്‍ സ്‌നേഹം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടുകഴിഞ്ഞെന്നും സ്‌നേഹത്തിന്റെ ആ പ്രോഗ്രാം ശരിക്കും റണ്‍ ചെയ്യാന്‍ തുടങ്ങി എന്നുമാണ്. ഒരു കാര്യംകൂടി...''

""എന്താണത്?''. "സ്‌നേഹം ഒരു ഫ്രീ സോഫ്റ്റ്‌വെയറാണ്. സ്‌നേഹത്തിന്‍റെ ഈ ഫ്രീ സോഫ്റ്റ്‌വെയറും അതിനോടനുബന്ധിച്ച മറ്റു പ്രോഗ്രാമുകളും നിങ്ങള്‍ കണ്ടുമുട്ടുന്നവര്‍ക്കു സൗജന്യമായി കൊടുക്കുക. അവര്‍ അവ മറ്റുള്ളവര്‍ക്കും കൊടുക്കട്ടെ. അങ്ങനെ ചെയ്താല്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്‌നേഹത്തിന്റെ ഈ നല്ല മോഡ്യുളുകളില്‍ ചിലത് നിങ്ങള്‍ക്ക് പിന്നീട് തിരികെ ലഭിക്കുകയും ചെയ്യും.''

""നന്ദി. നിങ്ങളുടെ സേവനത്തിനു പ്രത്യേകം നന്ദി.'' ഹൃദയം ഒരു കംപ്യൂട്ടറായും സ്‌നേഹം ഹൃദയമാകുന്ന കംപ്യൂട്ടറില്‍ സ്ഥാപിക്കപ്പെടേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രോഗ്രാമായും വിഭാവനം ചെയ്തുകൊണ്ട് ആരോ എഴുതിയ സംഭാഷണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ വന്നെത്തിയ ഈ സംഭാഷണം നടക്കുന്നത് ഒരു കണ്‍സ്യൂമറും കണ്‍സ്യൂമര്‍ സേര്‍വീസ് റെപ്രസന്‍ററ്റീവും തമ്മിലാണെന്നു സങ്കല്പിച്ചിരിക്കുന്നു.

ഈ സംഭാഷണത്തില്‍ വ്യക്തമായിരിക്കുന്നതുപോലെ, നമ്മുടെ ഹൃദയമാകുന്ന കംപ്യൂട്ടറില്‍ ഏറ്റവും പ്രധാനമായി നാം റണ്‍ ചെയ്യേണ്ട പ്രോഗ്രാം സ്‌നേഹത്തിന്‍റെ പ്രോഗ്രാം ആണ്. എന്നാല്‍, സ്‌നേഹത്തിന്റെ പ്രോഗ്രാം ഹൃദയത്തില്‍ സ്ഥാപിച്ചതു ശരിക്കും പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ ഹൃദയത്തില്‍ അടിഞ്ഞുകിടക്കുന്ന വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ആത്മനിന്ദയുടെയുമൊക്കെ ഫയലുകള്‍ നാം പൂര്‍ണമായും മായിച്ചുകളഞ്ഞേ മതിയാകൂ.

അതുപോലെതന്നെ, ആത്മവിശ്വാസക്കുറവിനു പകരം ആത്മവിശ്വാസത്തിന്‍റെ ഫയലുകളും നമ്മുടെ ഹൃദയത്തിലുണ്ടാവണം. സ്വയം ക്ഷമിച്ചുകൊണ്ടും മറ്റുള്ളവരോടു ക്ഷമിച്ചുകൊണ്ടും നന്മയുടെയും ധാര്‍മികമൂല്യങ്ങളുടെയും ഫയലുകള്‍ നമ്മുടെ ഹൃദയമാകുന്ന കംപ്യൂട്ടറിലേക്കു നാം ആവാഹിക്കണം.

അപ്പോള്‍ നാം അറിയാതെതന്നെ സ്‌നേഹത്തിന്‍റെ പ്രോഗ്രാം അതിന്‍റെ പൂര്‍ണരൂപത്തില്‍ നമ്മില്‍ പ്രവര്‍ത്തിക്കും. അതുവഴിയായി നമുക്കു ശാന്തിയും സംതൃപ്തിയും ലഭിക്കുന്നതോടൊപ്പം നാം കണ്ടുമുട്ടുന്ന എല്ലാവരിലും സ്‌നേഹത്തിന്റെ പ്രോഗ്രാം കൂടുതല്‍ മെച്ചപ്പെടാന്‍ ഇടയാവുകയും ചെയ്യും.
    
To send your comments, please clickhere